അനുഗ്രഹ നിറവിൽ കാൻബറ; സെന്റ് അൽഫോൻസ സീറോ മലബാർ സമൂഹം ഇടവക പദവിയിൽ
ജോമി പുലവേലിൽ
കാൻബറ: തലസ്ഥാനമായ കാൻബറ ഒരിക്കൽ കൂടി ദൈവകൃപ അനുഭവിച്ചറിയുന്നു. കാൻബറയിലെ സെന്റ് അൽഫോൻസ സീറോ മലബാർ സമൂഹത്തെ സംബന്ധിച്ച് ദൈവാനുഗ്രഹത്തിന്റെ പൂമഴ പെയ്തിറങ്ങിയ പുണ്യ സമയം. സമൂഹത്തെ ഔദ്യോഗികമായി ഒരു ഇടവകയും ഇടവക ജനവും ആയി പ്രഖ്യാപിക്കപ്പെട്ടപ്പോൾ. ദൈവ പരിപലനയുടെ കരുത്തും ശക്തിയും ഒരിക്കൽക്കൂടി അവർ അനുഭവിച്ചറിഞ്ഞു. സീറോ മലബാർ ഓസ്‌ട്രേലിയൻ
മെൽബെൻ രൂപതയുടെ കീഴിൽ കാൻബറ സെന്റ് അൽഫോൻസ സീറോ മലബാർ ഇടവക നിലവിൽ വന്നു .
രൂപതാധ്യക്ഷൻ മാർ. ബോസ്‌കോ പുത്തൂരിന്റെ ഇടവക പ്രഖ്യാപന ഉത്തരവ് വികാരി ജനറൽ ഫാ. ഫ്രാൻസിസ് കോലഞ്ചേരി ഏഴു വൈദികർ ചേർന്ന് അർപ്പിച്ച ആഘോഷമായ റാസ മദ്ധ്യേ ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ ഇതിൽ പങ്കാളികളായി ദേവാലയത്തിൽ തിങ്ങി നിറഞ്ഞ ആയിരങ്ങൾ ഒരേ സ്വരത്തിൽ ദൈവത്തിനു നന്ദി പറയുകയായിരുന്നു . കാൻബറയിൽ യരലുംല സെന്റ്‌സ് പീറ്റെർസ് ചന്നെൽസ് ദേവാലയത്തിൽ നടന്ന വിശുദ്ധ അൽഫോൻസാമ്മയുടെയും പരിശുദ്ധ കന്യക മറിയത്തിന്റെയും തിരുന്നാൾ ആഘോഷങ്ങളുടെ മദ്ധ്യേ ആയിരുന്നു ഇടവക പ്രഖ്യാപനം എന്നത് വിശ്വാസ സമൂഹത്തിനു ഏറെ ആനന്ദം നല്കുന്നതായിരുന്നു . അതിലെല്ലാമുപരി ഫാ വർഗീസ് വവോലിയുടെ നേതൃത്വത്തിൽ കാൻബറ സമൂഹം നടത്തിയ പ്രാർത്ഥനകൾക്കും പ്രവർത്തനങ്ങൾക്കും ദൈവം നല്കിയ മറുപടിയായിരുന്നു ഇടവക പ്രഖ്യാപനം.
ഒരു കത്തോലിക്കാ സമൂഹത്തിനു ഔദ്യോഗികതയും പൂർണ്ണതയും കൈവരുന്നത് അത് ഒരു ഇടവക സമൂഹമായി മാറുകയും ആരാധനക്കായി സ്വന്തമായി ഒരു ദേവാലയം ഉണ്ടാവുകയും ചെയ്യുമ്പോഴാണ് . ഈ യാഥാർത്ഥ്യം മുന്നിൽകണ്ട് മുന്നേറുന്ന സമൂഹത്തിനു ദൈവവും സഭയും നല്കിയ ആദ്യ അനുഗ്രഹമാണ് ഇടവക പ്രഖ്യാപനം . ഇതോടൊപ്പം ഫാ വർഗീസ് വാവോലിയെ ഇടവക വികാരി ആയും നിയമിച്ചു. വർഷങ്ങളായി തങ്ങളുടെ വിശ്വാസ ജീവിതത്തിന്റെയും സമൂഹത്തിന്റെയും ഭാഗമായിതീർന്നിരുന്ന വർഗീസച്ചനെ തന്നെ തുടർന്നും തങ്ങൾക്കു നേതൃത്വം നല്കുവാൻ പ്രഥമ വികാരി ആയി കിട്ടിയത് വിശ്വാസി സമൂഹത്തിനു ഏറെ സന്തോഷം നല്കുന്ന ഒന്നായിരുന്നു .
പത്തുവർഷത്തെ ചരിത്രമാണ് കാൻബറയിലെ സീറോ മലബാർ സമൂഹത്തിനുള്ളത്. 2005 നവംബർ 5 നു കാൻബറ ഗോൽബൻ രൂപതയിൽ സേവനത്തിനായി പാലക്കാട് രൂപതാംഗമായ ഫാ വർഗീസ് വാവോലിൽ കാൻബറയിലെത്തി. താമസിയാതെതന്നെ 2006 ജനുവരി 31 നു എറണാകുളം അങ്കമാലി അതിരൂപതാംഗമായ ഫാ ഫ്രാൻസിസ് കോലഞ്ചേരി ഇവിടെയെത്തി. തുടർന്ന് സീറോ മലബാർ കത്തോലിക്കരുടെ കൂട്ടായ്മയ്ക്കായ് ഇരുവരും ഒന്ന് ചേർന്ന് പ്രവർത്തിച്ചു. അജഗണത്തെ തേടിയിറങ്ങിയ അജപാലകരുടെ പരിശ്രമങ്ങൾക്ക് ദൈവം പെട്ടെന്ന് തന്നെ ഫലം നല്കി. ഒരു ചെറിയ വിശ്വാസ സമൂഹം രൂപീകരിക്കുന്നതിനു അവർക്കു കഴിഞ്ഞു. ഫാ ഫ്രാൻസിസ് കോലഞ്ചേരി ചാപ്ലിൻ ആയും ഫാ വർഗീസ് വാവോലിൽ അസിസ്റ്റന്റ് ചാപ്ലിൻ ആയും പ്രവർത്തിച്ചു. 2006 ജൂൺ പതിനൊന്നിനു കാൻബറയുടെ മണ്ണിൽ ആദ്യ സീറോ മലബാർ കുർബാന അർപ്പിക്കപ്പെട്ടു. പീയെർസ് സേക്രട്ട് ഹാർട്ട് പള്ളിയിൽ ഫ്രാൻസീസ് അച്ചന്റെയും വർഗീസ് അച്ചന്റെയും കാർമ്മികതത്തിലായിരുന്നു ആദ്യ ദിവ്യബലി. പ്രവാസ ഭുമിയിൽ സീറോ മലബാർ റീത്തിൽ നടന്ന ദിവ്യബലി മദ്ധ്യേ അനുഭവിച്ച സന്തോഷവും ദൈവാനുഗ്രഹവും ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് ഇരുവൈദികരും അന്ന് വിശുദ്ധ കുർബാനയിൽ പങ്കെടുത്തവരും ഒരുപോലെ പറയുന്നു .
ചെറിയ തുടക്കം ആയിരുന്നെങ്കിലും ഈ സമൂഹത്തിന്റെ വളർച്ച ദൈവാനുഗ്രഹത്താൽ വളരെ പെട്ടെന്നായിരുന്നു .വിശേഷാവസരങ്ങളിൽ മാത്രം നടന്നു വന്നിരുന്ന വിശുദ്ധ കുർബാന ഒരു വർഷത്തിനുള്ളിൽ 2007 ജൂൺ മാസം മുതൽ മാസത്തിലൊരു കുർബാന എന്ന രീതിയിൽ നടത്തുവാൻ വൈദികരുടെ നേതൃത്വത്തിൽ വിശ്വാസികളുടെ ഒത്തൊരുമക്ക് കഴിഞ്ഞു അതേ വർഷം ഓഗസ്റ്റ് മുതൽ ഓസ്‌ട്രെലിയൻ ഭരണ സിരാ കേന്ദ്രത്തിനു സമീപമുള്ള യരലുമല സെന്റ് പീറ്റെർസ് ചന്നെൽസ് പള്ളിയിലേക്ക് മാറ്റി. മാർത്തോമ്മാ സ്‌ളീഹയിലൂടെ പകർന്നു കിട്ടിയ വിശ്വാസം പുതിയ തലമുറകളിലേക്ക് നല്കുവാൻ വിശ്വാസ പരിശീലനത്തിലൂടെ മാത്രമേ കഴിയൂ എന്ന തിരിച്ചറിവിലും വിശ്വാസത്തിലും സ്‌നേഹത്തിലും വളർന്നുവരുന്ന തലമുറയെ സൃഷ്ട്ടിക്കുവാൻ ഒക്ടോബർ മാസം മുതൽ വിശ്വാസ പരിശീലന ക്ലാസ്സുകളും തുടങ്ങി .
ദൈവത്തിന്റെ പ്രത്യേക പരിപാലനയിൽ 2008 നവംമ്പർ മുതൽ എല്ലാ ഞായറാഴ്ചയും വിശുദ്ധ കുർബാനയും ഒന്നിടവിട്ട ഞായറാഴ്ചകളിൽ വിശ്വാസ പരിശീലനവും തുടങ്ങി. ഇപ്പോൾ രൂപതാധ്യക്ഷൻ മാർ. ബോസ്‌കോ പുത്തൂർ പിതാവിന്റെ പ്രത്യേക താല്പര്യ പ്രകാരം എല്ലാ ഞായറാഴ്ചയും വിശ്വാസ പരിശീലനം നടന്നുവരുന്നു. 2008 ഒക്ടോബർ ബിഷപ്പ് മാർ തോമസ് ചക്യത്ത് കാൻബറയിൽ അർപ്പിച്ച വിശുദ്ധ കുർബാന മദ്ധ്യേ സമൂഹത്തെ സെന്റ് അൽഫോൻസ സമൂഹം എന്ന് നാമകരണം ചെയ്തു. കൂടാതെ വിശുദ്ധ അൽഫോൻസാമ്മയെ സമൂഹ മധ്യസ്ഥ ആയും പ്രഖ്യാപിച്ചു. കാൻബറ ഗോള്‌ബോൻ രൂപതാ സഹായ മെത്രാൻ ബിഷപ്പ് പാറ്റ് പവർ പങ്കെടുത്തു. മറ്റു വൈദികരും വിശ്വാസി സമൂഹവും ഇതിനു സാക്ഷികളായി ദൈവത്തിനു നന്ദി പറഞ്ഞു. തുടർന്ന് 2009 ഒക്ടോബർ 22നു വിശുദ്ധ അൽഫോൻസാമ്മയുടെയും പരിശുദ്ധ കന്യക മറിയത്തിന്റെയും തിരുന്നാൾ ആദ്യമായി കാൻബറയിൽ ആഘോഷിച്ചു. തുടർന്ന് എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ ആദ്യ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തിരുന്നാൾ ആഘോഷിച്ചു വരുന്നു .
ഇക്കാലയളവിൽ ഓസ്ട്രലിയയിലെ സിറോ മലബാർ കത്തോലിക്കരെ ഒന്നിപ്പിക്കുന്നതിനും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ആയി സിറോ മലബാർ സഭാ നേതൃത്വം പ്രവർത്തനം തുടങ്ങിയിരുന്നു . ഇവിടെയും ദൈവാനുഗ്രഹം കാൻബറ സമൂഹത്തിനോപ്പമായിരുന്നു. ഫാ ഫ്രാൻസിസ് കോലഞ്ചേരി സീറോ മലബാർ സഭയുടെ ഓസ്‌ട്രേലിയ ന്യൂസിലണ്ട് രാജ്യങ്ങളുടെ ചുമതലയുള്ള കോർഡിനേറ്റർ ആയി നിയമിക്കപെട്ടു. മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെയും സഭാ നേതൃത്വതിന്റെയും ഈ തീരുമാനം അർഹതക്കുള്ള അംഗീകാരമായിരുന്നു . അച്ചന്റെ പുതിയ കർമ്മ മണ്ഡലത്തിലും പൂർണ്ണ പിന്തുണ നല്കി കാൻബറ സമൂഹം ഒപ്പം നിന്നു. തുടർന്ന് മെൽബോൺ രൂപത രൂപീകരിച്ചപ്പോൾ അച്ചൻ വികാരി ജനറൽ ആയി ഉയർത്തപ്പെട്ടു. അച്ചന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നല്കി കാൻബറ സമൂഹം ഒപ്പം നിന്നു . ഇന്ന് നാം കാണുന്ന മെൽബോണ് സിറോ മലബാർ രൂപതയുടെ അടിസ്ഥാനശില കോലഞ്ചേരി അച്ചന്റെ അക്ഷീണ പ്രയത്‌നവും സമർപ്പണവും ആണെന്ന് നിസംശയം പറയാം.
കാൻബെരയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിനോട് കാൻബറ രൂപതക്കും വിശ്വാസികൾക്കും നാട്ടുകാർക്കും പ്രത്യേക സ്‌നേഹവും പരിഗണയും ഉണ്ടായിരുന്നു. നമ്മുടെ വിശ്വാസത്തെയും ഒത്തൊരുമയെയും കൂദാശ പരികർമ്മത്തെയും അവർ ഏറെ പ്രശംസിച്ചിരുന്നു . കാൻബറ ഗോൾബോൺ രൂപതയുടെ കത്തീഡ്രൽ ദേവാലയമായ സെന്റ് ക്രിസ്‌റ്റൊഫേർ കത്തീഡ്രൽ ദേവാലയത്തിന്റെ വികാരിയും സഹ വികാരിയും ആയി നമ്മുടെ വൈദികരായ ഫാ ഫ്രാൻസിസ് കൊലെഞ്ചെരിക്കും ഫാ വർഗീസ് വാവോലിക്കും ഒരേ കാലയളവിൽ പ്രവർത്തിക്കുവാൻ കഴിഞ്ഞു എന്നത് നമ്മുടെ സമൂഹത്തിനു ലഭിച്ച അന്ഗീകാരമാണ്.
കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ആധ്യാത്മികമായ വളർച്ചയിലൂടെ മാത്രമേ സഭയുടെ വളർച്ച പൂർണ്ണമാവൂ എന്ന തിരിച്ചരിവോടെയാണ് നമ്മുടെ സമൂഹത്തിന്റെ പ്രവർത്തനം എന്ന് എടുത്തു പറയേണ്ടതാണ് . ഞായറാഴ്ചകളിൽ നടക്കുന്ന വിശ്വാസ പരിശീലനം കൂടാതെ വിശ്വാസോൽസവം, ധ്യാനങ്ങൾ, സെമിനാറുകൾ, പ്രത്യേക പരിശീലന പരിപാടികൾ തുടങ്ങിയവ വഴി അവരുടെ സ്വഭാവ രൂപവൽക്കരണത്തിലും ഏറെ ശ്രദ്ധിക്കുന്നു. ഓസ്ട്രലിയൻ മണ്ണിൽ ഏഷ്യയിലെ ഏറ്റവും വലിയ അല്മായ മിഷിനറി പ്രസ്ഥാനമായ ചെറുപുഷ്പ മിഷൻ ലീഗിന്റെ തുടക്കത്തിനു വഴിതെളിക്കുവാനും അൽഫോൻസ സമൂഹത്തിനു കഴിഞ്ഞു .
ഇതിനു മുൻകയ്യെടുത്ത ഫ്രാൻസിസ് അച്ചന്റെയും വർഗീസ് അച്ചന്റെയും ദീർഘ വീക്ഷണം ഓസ്‌ട്രേലിയയ്ക്കു വരും കാലത്ത് മുതൽക്കൂട്ടാകും എന്ന് തീർച്ചയാണ്. സി. എം. എൽന്റെ ഓസ്ട്രലിയൻ മണ്ണിലെ ഔദ്യോഗിക പ്രവർത്തന ഉത്ഘാടനം 2012 ഡിസംബർ 1 നു കാൻബറയിൽ സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ. ജോർജ് ആലഞ്ചേരി നിർവഹിച്ചു. അന്ന് ഓസ്‌ട്രെലിയൻ മണ്ണിൽ വിതച്ച വിശ്വാസ വളർച്ചയുടെ പുതിയ വിത്ത് ഇന്ന് വിശ്വാസ തീവ്രതയിൽ അനുസ്യൂതം വളർന്നുകൊണ്ടിരിക്കുന്നു. ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് സി. എം . എൽ അംഗങ്ങൾ . കിന്‌ടെർ ഗാർട്ടെൻ മുതൽ ആദ്യ കുർബാന സ്വീകരണം വരെയുള്ള കുട്ടികൾക്കായി തിരുബാല സഖ്യം പ്രവർത്തിക്കുന്നു.
യുവജനങ്ങളെ സഭയോടോത്ത് ചേർക്കുന്നതിനും അവരുടെ വളർച്ചയും ഉയർച്ചയും സഭാധിഷ്ട്ടിതവും വിശ്വാസപരവുംമായി നിലനിർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സിറോ മലബാർ യൂത്ത് മൂവ്‌മെന്റ് പ്രവര്ത്തിക്കുന്നു . സംഘടന നിലവിൽ വന്ന കുറഞ്ഞ കാലം കൊണ്ടുതന്നെ യുവജനങ്ങൾക്കിടയിൽ ഏറെ സ്വാധീനം ചെലുത്താനായി എന്നത് ഏറെ സന്തോഷം നല്കുന്നു . ദീർഘ വീക്ഷനത്തോടുകൂടിയുള്ള ഈ പ്രവർത്തനം വഴി ക്രിസ്തുവിൽ കേന്ദ്രീകൃതമായ ഒരു യുവതലമുറയെ സിറോ മലബാർ സഭക്കും ഓസ്ട്രലിയായ്ക്കും ലഭിക്കും . കൂടാതെ കരിസ്മാറ്റിക് യുവജന പ്രസ്ഥാനമായ ജീസസ് യൂത്ത് , അൾത്താര ബാല സഖ്യം, കുട്ടികളുടെ കൊയർ ഗ്രൂപ്പ്, കരിസ്മാറ്റിക് പ്രാർത്ഥന കൂട്ടായ്മ , ഓണ്‌ലൈൻ പ്രാർത്ഥന കൂട്ടായ്മ , വാർഡ് കൂട്ടായ്മകൾ എന്നിവയും പ്രവർത്തിച്ചുവരുന്നു . മുതിർന്നവരെയും സഭാ പ്രവർത്തനങ്ങളിൽ സജീവമാക്കുന്നതിനായി പിതൃവേദി, മാതൃജ്യോതി, അല്മായ സംഘടന എന്നിവ രൂപീകരിക്കുന്നതിനും ശ്രമങ്ങൾ നടത്തിവരുന്നു. ഇടവക ജനങ്ങളുടെ എണ്ണത്തിലുള്ള വർധനവിനൊപ്പം തന്നെ ആദ്യാല്മിക രംഗത്തും കുറഞ്ഞ കാലം കൊണ്ട് നാമേറെ മുന്നേറിക്കഴിഞ്ഞു. എല്ലാ ഞായറാഴ്ചകളിലും രണ്ടു വിശുദ്ധ കുർബാനകൾ , മാസത്തിൽ ഒരു സിറോ മലബാർ ഇംഗ്ലീഷ് കുർബാന, മാസാദ്യ വെള്ളിയാഴ്ചകളിൽ ആരാധനയും വിശുദ്ധ കുർബാനയും, പ്രധാനപ്പെട്ട ദിവസങ്ങളിലും സഭയിലെ പ്രധാന തിരുന്നാൾ ദിവസങ്ങളിലും വിശുദ്ധ കുർബാന , നോവേനകൾ , ധ്യാനങ്ങൾ, തിരുന്നാൾ ആഘോഷങ്ങൾ എന്നിവ നടത്തി വരുന്നു.
സമൂഹത്തിന്റെ ആദ്യാല്മികമായ വളർച്ചയ്‌ക്കൊപ്പം ഓരോ വിശ്വാസിയേയും പൂർണ്ണമായും ഉൾക്കൊണ്ടും മനസിലാക്കിയും പ്രവർത്തിക്കുന്ന അജപാലക നേതൃത്വമാണ് ഈ സമൂഹത്തിന്റെ ശക്തി. കുറഞ്ഞ കാലഘട്ടത്തിനുള്ളിൽ ഈ പ്രവാസി സമൂഹത്തിൽ നിരവധി സഭാ മേലധ്യഷന്മാർ എത്തി വിശുദ്ധ കുർബാന അർപ്പിക്കുകയും സന്ദേശം നല്കുകയും ചെയ്തു എന്നത് ഈ സമൂഹത്തിനു ലഭിച്ച അന്ഗീകാരമാണ്. സിറോ മലബാര് മേജർ ആർച്ച് ബിഷപ്പ് മാർ. ജോർജ് ആലഞ്ചേരി, സിറോ മലങ്കര മേജർ ആർച്ച് ബിഷപ്പ് മാർ. ബസേലിയോസ് ക്ലീമീസ് , ബിഷപ്പ്മാരായ മാർ. ബോസ്‌കോ പുത്തൂർ, മാർ. തോമസ് ചക്യത്ത്, മാർ. തോമസ് ഇലവനാൽ, മാർ. സെബാസ്റ്റ്യൻ വടക്കേൽ, മാർ. മാത്യു അറക്കൽ, മാർ. ജോസ് പോരുന്നെടം , മാർ. കുരിയാക്കോസ് ഭരണികുളങ്ങര, മാർ. മാത്യു തൂങ്കുഴി , ഓസ്‌ട്രെലിയൻ ആർച്ച് ബിഷപ്പ് മാരായ മാർ മാർക്ക് കോള്രിട്‌ജെ, മാർ ക്രിസ്‌ടോഫേർ പ്രൌസ്, ബിഷപ്പ് പാറ്റ് പവർ തുടങ്ങി നിരവധി സഭാദ്യക്ഷന്മാർ നമ്മുടെ സമൂഹത്തിലെത്തി അനുഗ്രഹിച്ചവരാണ്. മെൽബോണ് രൂപതാദ്യക്ഷൻ മാർ. ബോസ്‌കോ പുത്തൂർ പിതാവ് ഈ ഇടവക സമൂഹത്തോട് കാണിക്കുന്ന സ്‌നേഹവും താല്പര്യവും എടുത്തു പറയേണ്ടതാണ് .
പ്രവാസി കത്തോലിക്കാ സമൂഹങ്ങൾ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത് തങ്ങൾക്കു കൂദാശകൾ അർപ്പിക്കുന്നതിനുള്ള വൈദികരുടെ അഭാവം മൂലമാണ്. എന്നാൽ ഇക്കാര്യത്തിൽ ഏറെ അനുഗ്രഹിക്കപ്പെട്ടവരാണ് കാൻബറയിലെ വിശ്വാസികൾ. ഫാ ഫ്രാൻസിസിനെയും, ഫാ വർഗീസിനെയും സഹായിക്കുവാൻ ദൈവം വൈദിക നിരയെ തന്നെ നല്കി. കാൻബറ രൂപതയ്ക്ക് വേണ്ടി സേവനം ചെയ്ത ഫാ സുനിൽ കാടങ്കാവിൽ, ഫാ ജെയ്‌സൺ മുളരിക്കൽ, ഫാ ജോൺ വല്ലയിൽ, ഫാ ജോസഫ് പുന്നക്കുന്നേൽ എന്നിവരുടെ സേവനം നമുക്ക് ലഭിച്ചിരുന്നു. കാൻബറ രൂപതയിൽ പ്രവർത്തിക്കുന്ന മലയാളി വൈദികരായ ഫാ ജോഷി തെക്കിനെടെത്ത്, ഫാ ജെയിംസ് തിരുതാണത്തിൽ, ഫാ പ്രവീണ് പോൾ, ഫാ അസിൻ വർഗീസ് ഫാ സിജോ തെക്കെകുന്നേൽ, ഫാ ബോണി അബ്രഹാം എന്നിവർ സ്‌നേഹപൂർവ്വം ഇടവക വികാരി ഫാ വർഗീസിനെ സഹായിച്ചുവരുന്നു.
ഏകദേശം മുന്നൂറു കുടുംബങ്ങളിലായി ആയിരത്തോളം വിശ്വാസികളാണ് കാൻബറ സെന്റ് അൽഫോൻസ ഇടവകക്ക് കീഴിലുള്ളത് . വിശ്വാസ തീവ്രതയിൽ വളരുന്ന സമൂഹമാണ് എന്നതാണ് ഈ ഇടവകയുടെ പ്രത്യേകത. സ്വന്തമായി ഒരു ഇടവക ദേവാലയവും അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുക എന്നാ ലക്ഷ്യത്തോടെ ഇടവകസമൂഹം ഒറ്റ മനസോടെ പ്രവർത്തിച്ചുവരുന്നു. തങ്ങളുടെ ഒത്തോരുമയിൽ അധിവിധൂരമല്ലാതെ ഈ സ്വപ്നം സഫലമാകുന്നതിനു ദൈവം അനുഗ്രഹിക്കും എന്ന ഉറപ്പാണ് ഇവരുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനം.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍