ഇന്ത്യൻ സ്കൂൾ മെഗാഫെയർ 12,13 തീയതികളിൽ; സൗത്ത്, നോർത്ത് ഇന്ത്യൻ സംഗീത നിശയ്ക്കായി ഗായകർ ബഹ്റിനിലേക്ക്;ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
ഇന്ത്യൻ സ്കൂൾ മെഗാഫെയർ 2017 ഒക്ടോബർ മാസം 12,13 തീയതികളിൽ സകൂളിൽ വച്ച് നടത്തപെടുന്നു. മൊഹമ്മദ് മഅലീം ജനറൽ കൺവീനറായ സംഘാടകസമിതി വളരെവിപുലമായപരിപാടികളാണ് ഫെയർ വിജയിപ്പിക്കുന്നതിന് ചെയ്ത് വരുന്നത്. നകാഷ് അസീസ് നേതൃത്വം നൽകുന്ന നോർത്ത് ഇന്ത്യൻ സംഗീത നിശ 12 നും പ്രശസ്ത സൗത്തിന്ത്യൻ പിന്നണിഗായകരായ ശ്രീനിവാസനും ജോത്സനയും വിഷ്ണു രാജ്ജും നയിക്കുന്ന സൗത്ത് ഇന്ത്യൻ സംഗീത നിശ 13നും നടക്കും.
ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെയും മുൻ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ ഫെയറിനോടന്ബന്ധിച്ചു സഘടിപ്പിച്ചിട്ടുണ്ട്. വിവിധമേഖലയിൽ നിന്നുള്ള ഉല്പന്നങ്ങളുടെ പ്രദശനവും ഫുഡ്ഫെസ്റ്റിവെലും അടക്കം നിരവധി പരിപാടികൾ ഫെയറിനോടനുബന്ധിച് സംഘടിപ്പിച്ചിട്ടുണ്ട്.
ഫെയറിൽ നിന്ന് ലഭിക്കുന്ന വരുമാനം മുഖ്യമായും ഉപയോഗിക്കുന്നത് സ്കൂൾ നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കും, അദ്ധ്യാപകരുടെ ക്ഷേമപ്രവർത്തനങ്ങളാക്കുമാണ്. വളരെ വിവരണാധീത സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നിരവധി വിദ്യാർത്ഥികൾ സ്കളിൽ പഠിക്കുന്നുണ്ട്. ഒരു കമ്യൂണിറ്റി സ്കൂൾ എന്നനിലക്ക് ലാഭാധിഷ്ഠിതമായി മാത്രമല്ല അശരണരെ സഹായിക്കുക എന്നത് കൂടി സ്കൂളിന്റെ ഉത്തരവാദിത്വമാണ് എന്ന് സ്കൂളിന്റെ ഉടമകളായ രക്ഷിതാക്കളും അവർ തിരഞ്ഞെടുത്ത മാനേജിങ് കമ്മറ്റിയും വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഫെയറിന്റെ നിർദ്ദേശം ജനറൽ ബോഡിയിൽ വന്നപ്പോൾ എല്ലാവരും സർവാത്മനാ അംഗീകരിച്ചത്.
ജിസിസി യിലെ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്ന ഈ സ്ഥാപനം ഏകദേശം ആയിരത്തിനടുത്ത് വിദ്യാർത്ഥികൾക്കാണ് സ്കൂൾ ഫീസ് ഇളവും മറ്റ് ആനുകൂല്യങ്ങളും നൽകി സഹായിക്കുന്നത്. പ്രവാസി സമൂഹം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ ഫീസ് ഉയർത്തുക എന്നത് പ്രായോഗികമല്ല . അതുകൊണ്ടാണ് ഇത്തരം സംരംഭങ്ങൾ ഉപയോഗിച്ചു സ്കൂൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുവാൻ ശ്രമിക്കുന്നത്.
സ്കൂൾ ഏറ്റെടുക്കുന്ന സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി ഭിന്നശേഷിയുള്ള കുഞ്ഞുങ്ങക്കായി സ്പെഷൽ എഡ്യൂക്കേഷൻ സെന്റർ തുടങ്ങുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ അംഗീകാരത്തിന്റെ പരിശോധനയുടെ അവസാനഘട്ടത്തിലാണ് ഇത് . പ്രവാസി സമൂഹത്തിലെ നിരവധി കുടുംബങ്ങളിലെ കുട്ടികളിൽ ഓട്ടിസം അടക്കം നിരവധി പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ഇന്ത്യൻ സ്കൂൾ ഏറ്റെടുക്കുന്നത്.
അതോടോപ്പമാണ് അദ്ധ്യാപകരുടെ ക്ഷേമപ്രവർത്തനങ്ങൾ. കഴിഞ്ഞ കമ്മറ്റി അദ്ധ്യാപകരുടെ ആനുകൂല്യം അടക്കം നൽകുന്നതിനുള്ള റിസർവ് ഫണ്ട് ബാങ്കിൽ ജാമ്യം നൽകി വായ്പ എടുത്തതിന്റെ ഫലമായി അദ്ധ്യാപകർക്കുള്ള ആനുകൂല്യങ്ങൾ നൽകുവാൻ പ്രയാസം അനുഭവിക്കുന്ന അവസ്ഥയാണുള്ളത്.അതോടപ്പം റിഫ കാമ്പസിന്റെ വാടകയും ലോണും 2016 മുതലാണ് പ്രാബല്യത്തിൽ വന്നത്.സ്കൂളിന്റെ വരുമാനമായ ഫീസ് മാത്രം ഉപയോഗിച്ചുകൊണ്ട് ഇത് എല്ലാം പരിഹരിക്കയുവാൻ കഴിയുകയില്യ എന്നതുകൊണ്ടാണ് തത്വധിഷ്ഠിതമായ വിയോജിപ്പ് ഉണ്ടെങ്കിലും ഇത്തരം സംരംഭകളിൽ ഏർപ്പെടുന്നത്. ഞങ്ങൾ ഈ കഴിഞ്ഞ വർഷം നടത്തിയ ഫെയറിൽ നിന്നും ലഭിച്ചവരുമാനം പൂർണമായും ഉപയോഗിച്ചത് ഇതുപോലുള്ള ഇത്പോലുള്ള സ്കൂളിന്റെ സമ്പത്തിക പ്രതിസന്ധിമറികടക്കുവാനാണ്. 160000 ദിനറാണ് കഴിഞ്ഞ ഫെയറിൽ നിന്ന് ലഭിച്ചവരുമാനം. ഈ കമ്മറ്റി സ്കൂൾ ഫണ്ട് ദുർവിനിയോഗം ചെയില്യ എന്നറിയുന്ന രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റേയും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അകൈതവമായ സഹായത്തോടെ സ്കൂളിന്റെ എക്കലത്തേറ്റെയും വലിയ ഈ ധനസമാഹരണം നടത്തുവാൻ കഴിഞ്ഞത്.
മുൻകാല ഭരണ സമിതികൾ സ്കൂളിൽ നടത്തി വന്നിരുന്ന ഒരുകളബ്ബ് സംസ്കാരം പൂർണമായി ഇലായ്മ ചെയ്തതിന്റെ ഫലമായി ഏകദേശം ഒരു ലക്ഷം ദിനാർ സ്കൂളിന് ലാഭകരമാക്കാൻ കഴിഞ്ഞു. വിദ്ധാർത്ഥികളുടെ അക്കാദമിക്-നോൺ അക്കാദമിക്ക് തലത്തിലുള്ള ഉന്നമനവും അദ്ധ്യാപകരുടെ ക്ഷേമവുമാണ് ഈ കമ്മറ്റിയുടെയും അവരെ സഹായിക്കുന്നവരുടെയും ലക്ഷ്യം.
സ്കൂളിനെതിരെയും, ഫെയറിനെതിരെ വളരെ തെറ്റായ പ്രചരണം ചിലർ നടത്തികൊണ്ടിരിക്കുന്നത്. ഫെയറിൽ നിന്ന് ലഭിക്കുന്ന വരുമാനം തിരഞ്ഞടുപ്പ് ചെലവിനാണ് എന്ന് വരേചിലർ ആരോപണം ഉന്നയിക്കു ന്നുണ്ട്. ഇവരോട് ചോദിക്കുവാനുള്ളത് സ്വന്തം അനുഭവത്തിൽ നിന്നാണോ ഇതുപറയുന്നത് എന്നാണ് എന്തുകൊണ്ടെന്നാൽ ഇആരോപണം ഉന്നയിക്കുന്നവരുടെ നേതൃത്വത്തിൽ ഉള്ള കമ്മറ്റി അവരുടെ അവസാനവര്ഷമായ 2013 ൽ നടത്തിയ ഫെയറിൽ 40000 ദിനാർ ഇപ്പോഴും സ്കൂളിന് ലഭിക്കുവാനുണ്ട്. ഇത് ഓഡിറ്റ് ചെയ്ത് ജനറൽ ബോഡിയിൽ അവതരിപ്പിച്ചതാണ്. പണം തരുവാനുള്ളവരെ സമീപിച്ചപ്പോൾ ആർക്കും ഒന്നും അറിയില്യ എന്നാണ് ലഭിക്കുന്ന ഉത്തരം. അതുകൊണ്ട് എഴുതി തള്ളുവാനാണ് ജനറൽ ബോഡിയിൽ നിർദ്ദേശം വച്ചത്. എന്നാൽ അത്തരം ആളുകൾ ഇതുപോലുള്ള ദുരാരോപണം ഉന്നയിക്കുമ്പോൾ ഈ പണം അവർ എന്തിനുവേണ്ടി ഉപയോഗിച്ചു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ ഫെയർ സ്കൂൾ ചരിത്രത്തിലെ ഏറ്റവും അധികം ഫണ്ട് സമാഹരിച്ചു എന്ന് മാത്രമല്ല കേവലം 2000/-ദിനാറിൽ താഴെയുള്ള പണമാണ് പിരിഞ്ഞു കിട്ടുവാനുള്ളത്. ആയതിന്റെ പ്രീ ആഡിറ്റഡ് അകൗണ്ട് കഴിഞ്ഞ ജനറൽ ബോഡിയിൽ അവതരിപ്പിക്കുകയും പങ്കെടുത്ത അംഗംങ്ങൾ മുഴുവൻ ഹർഷാരവത്തോടെ അംഗീകരിച്ചതുമാണ്. ഇപ്പോൾ ആഡിറ്റഡ് അകൗണ്ട് സ്കൂളിൽ ഉണ്ട് എന്നിരിക്കെ തീർത്തും നിരുത്തരവാദിത്വപരമായി നടക്കാൻ പോകുന്ന ഫെയറിനെ അടക്കം പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി നടത്തുന്ന പ്രചാരണങ്ങളെ രക്ഷിതാക്കൾ തിരിച്ചറിയണം.
പ്രവാസി സമൂഹത്തിൽ പലത്തരം വ്യവസായവും ജോലിയും ചെയ്തു ജീവിക്കുന്നവരാണ് എല്ലാവരും. അവരുടെ കുട്ടികൾ സ്കൂളിൽ ഇപ്പോൾ പഠിക്കുന്നവരോ, ചിലപ്പോൾ മുൻപ് പഠിച്ചവരോ ആയിരിക്കാം, ചിലപ്പോൾ അവർത്തന്നെ അവിടെ പഠിച്ചവരായിരിക്കാം. ഒരു കമ്യൂണിറ്റി സ്കൂൾ എന്ന നിലക്ക് അവിടെ സ്കൂളിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി നടക്കുന്ന എല്ലാ പരിപാടികളിലും മുഴുവൻ പ്രവാസി സ്മൂഹത്തിന്റെയും സഹായം ആവശ്യമാണ്. ഈ ഭരണസമിതി അധികാരത്തിൽ വന്നതിന് ശേഷം ഒരു കച്ചവട താല്പര്യക്കാരുടെയും ദുരുദ്ദേശത്തോടുകൂടിയുള്ള ഒരു പ്രവർത്തനത്തിനും സ്കൂളിനെ ഉപയോഗിക്കാൻ അനുവദിച്ചിട്ടില്യ. അതുകൊണ്ട് തന്നെയാണ് പലസ്ഥാപിത താല്പര്യക്കാരും ഇത്തരം ദുർപ്രചനങ്ങളുമായി ഇറങ്ങിത്തിരിച്ചിട്ടുള്ളത് ഇപ്പോൾ ഫെയറുമായോ മറ്റ് സ്കൂൾ പരിപാടികളുമായിയോ ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപെടുന്നവർക്കോ ഒറ്റ ലക്ഷ്യമേയുള്ളു- അത് സ്കൂളിന്റെ നന്മയും ഉന്നമനവും അതോടപ്പം അശരണരെ തങ്ങളാൽ ആവും വിധം സഹായിക്കുക എന്നുള്ളതുമാണ് .
ഇതെല്ലാംതന്നെ കഴിഞ്ഞ ജനറൽ ബോഡിയോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തതാണ്. ജനറൽ ബോഡി യോഗത്തിൽ അനാവശ്യ ആവശ്യങ്ങൾ ഉന്നയിച്ചു ബഹളം ഉണ്ടാക്കുന്നവർ സ്കൂളിന്റെ ഗുണപരമായ പ്രവർത്തനത്തിന് നിദാനമാകുന്ന ക്രിയാത്മ ചർച്ചകളിൽ ഒന്നും ഭാഗഭാക്കാവാതെ മാറി നിൽക്കുകയോ ആ സമയത്ത് അവിടെ നിന്നും പോകുകയോ ആണ് ചെയ്തുവരുന്നത്. അതുകൊണ്ടാണ് അവിടെ നടക്കുന്ന കാര്യങ്ങൾ പലതും ഇവർ അറിയാതെ പോകുന്നത്. സ്കൂൾ ഫെയർ അടക്കമുള്ള എല്ലാപരിപാടികളും സ്കൂളിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കിയുള്ളതാണ്. സ്കൂളിന്റെ ഉത്തമ താല്പര്യങ്ങൾക്ക് എതിരായി ഇത്തരം ദുർപ്രചരണം നടത്തുന്നവരെ സമൂഹത്തിൽ നിന്നും ഒറ്റപെടുത്തണമെന്നും ഇവരുടെ ഉദ്ദേശ ശുദ്ധി ഉദ്ദേശം സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ,സെക്രട്ടറി ഡോ ഷെമിലി പി ജോൺ ,വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജയഫർ മൈദാനി .സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സജി ആന്റണി,സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഭൂപീന്ദർ സിങ് ,ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി
ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് പ്രിൻസിപ്പൽ സുധിർ കൃഷ്ണൻ
സ്റ്റാഫ് പ്രതിനിധി പ്രിയ ലാജി ഇന്ത്യൻ സ്കൂൾ ഫെയർ കമ്മിറ്റി ജനറൽ കൺവീനർ മുഹമ്മദ് മാലിം എന്നിവർ പങ്കെടുത്തു.
Stories you may Like
- ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; പി ബി ഹരിദാസൻ എഴുതുന്നു
- നാം ഭാരതമോ ഇന്ത്യയോ? വിവാദത്തിന്റെ ചരിത്രത്തിലൂടെ
- 15 വർഷംകൊണ്ട് ദാരിദ്ര്യരേഖ മറികടന്നത് 41.5 കോടി പേർ
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- വാംഖഡേയിൽ കിവീസിനോട് മധുര പ്രതികാരം; ഒരു ജയമകലെ ലോകകപ്പ് കിരീടം
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്