ഇന്ത്യൻ പ്രവാസികൾ എംബസി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം; മുമ്പ് രജിസ്റ്റർ ചെയ്തവരും രജിസ്ട്രേഷൻ പുതുക്കണം; രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ പഴയത് നിലനിൽക്കില്ലെന്ന് എംബസി അധികൃതർ
മനാമ: പ്രവാസികളായ എല്ലാ ഇന്ത്യക്കാരും ഇന്ത്യൻ എംബസി വെബ്സൈറ്റിൽ അവരുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് ഫസ്റ്റ് സെക്രട്ടറി മീര സിസോദിയ പറഞ്ഞു. പ്രതിമാസ ഓപൺ ഹൗസിനു ശേഷം മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ. മുമ്പ് രജിസ്ട്രേഷൻ നടത്തിയവരും രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതുവഴി വിവരങ്ങൾ കൃത്യമായി ഉൾക്കൊള്ളിക്കാനാകും. പുതിയ രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ, പഴയത് നിലനിൽക്കുകയുമില്ല.
രജിസ്ട്രേഷൻ നടത്തുന്നതിന് വിസ നിലവിലുണ്ടോ മറ്റെന്തെങ്കിലും നിയമപ്രശ്നത്തിൽ കുരുങ്ങിയ വ്യക്തികളാണോ എന്നതൊന്നും തടസമല്ല. ഇന്ത്യൻ പൗരൻ ആണെങ്കിൽ ആർക്കും ഇത് ചെയ്യാം. ഏത് അടിയന്തര സാഹചര്യങ്ങളിലും ഈ വിവരങ്ങൾ ഔദ്യോഗിക കേന്ദ്രങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. നിലവിൽ 4,000ത്തിലധികം പേരാണ് പുതുതായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
റമദാനിൽ രാജാവിന്റെ ഉത്തരവു പ്രകാരം ശിക്ഷാ ഇളവുലഭിച്ച എല്ലാ ഇന്ത്യക്കാരുമായും ബന്ധപ്പെടുകയും ആവശ്യമായ സഹായങ്ങൾ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇളവുലഭിച്ചവരുടെ ട്രാവൽ ബാൻ ഒഴിവാക്കുമെന്ന ഉറപ്പ് എമിഗ്രേഷനിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
ബഹ്റൈനിലെ തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിൽ കൂടുതൽ വ്യക്തത കൈവന്നിട്ടുണ്ട്. നിശ്ചിത പ്രശ്നവുമായി എംബസിയിലത്തെുന്ന ഒരാൾക്ക്, ആ പ്രശ്നം ഇന്ന വഴിയിലൂടെ പോയാൽ പരിഹരിക്കപ്പെടും എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പുരോഗമിച്ചുവെന്നും അവർ പറഞ്ഞു. വേനലിലെ ഉച്ചസമയത്തെ തൊഴിൽ നിരോധത്തെക്കുറിച്ച് തൊഴിലാളികൾക്കിടയിൽ ബോധവത്കരണം നടത്താൻ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഐ.സി.ആർ.എഫ് ഭാരവാഹികൾ പറഞ്ഞു. ഐ.സി.ആർ.എഫ് ഹെൽപ്ലൈൻ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. പ്രവാസി ഇന്ത്യക്കാർക്ക് വിവിധ ആവശ്യങ്ങൾക്കായി ഇതിലേക്ക് വിളിക്കാവുന്നതാണ്.
ഏറെ മാസങ്ങൾക്കുശേഷം സജീവമായ ഓപൺ ഹൗസ് ആണ് ഇന്നലെ നടന്നത്. വിവിധ പ്രശ്നങ്ങളുമായി നിരവധി പേരത്തെി. പാസ്പോർട്ട് വിഷയം മുതൽ തൊഴിൽ പ്രശ്നങ്ങൾ വരെ ഉന്നയിച്ചാണ് പരാതിക്കാർ എത്തിയത്. ഇതിൽ ആവശ്യമായ കേസുകളിൽ നിയമസഹായം നൽകാൻ എംബസി അഭിഭാഷകയെ ചുമതലപ്പെടുത്തി.
ജോലി ചെയ്യുന്ന സ്ഥാപനം വാഗ്ദാനം ചെയ്ത ശമ്പളം നിഷേധിച്ചു, ജോലി ഉപേക്ഷിച്ചു പോകാൻ തയാറായാണെന്ന് അറിയിച്ചപ്പോൾ പാസ്പോർട്ട് പിടിച്ചുവച്ച് തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു തുടങ്ങിയ പരാതികളുമായാണ് ഉമ്മുൽ ഹസത്തെ ഇലക്ട്രിക്കൽ ട്രേഡിങ് കമ്പനിയിലെ രണ്ടു ജീവനക്കാർ എംബസിയിൽ എത്തിയത്. ഇലക്ട്രിക്കൽ സ്ഥാപനത്തിനുപുറമെ, ഇവർക്ക് രണ്ട് റസ്റ്റോറന്റുകളുമുണ്ട്. മലയാളികളാണ് ഉടമകൾ. കൊല്ലം അഞ്ചൽ സ്വദേശിയും കമ്പനിയിലെ സെയിൽസ്മാനുമായ അനീഷും ഇതേ കമ്പയിലെ മലയാളിയായ വനിതാ എക്കൗണ്ടന്റുമാണ് ഓപൺ ഹൗസിൽ പരാതി ഉന്നയിച്ചത്. ഇവിടെ മറ്റൊരു കമ്പനിയിൽ ജോലി ചെയ്തിരുന്ന അനീഷ് 11 മാസം മുമ്പാണ് ഔട്ഡോർ സെയിൽസ്മാനായി ജോലിക്കത്തെിയത്.
മൂന്നുമാസം പ്രൊബേഷനും ശേഷം നിയമനവും എന്നായിരുന്നു കരാർ.മൂന്ന് മാസം കഴിഞ്ഞപ്പോൾ കമ്പനി സ്ഥിരനിയമനം നടത്തുകയും ജോലി സാധാരണ രീതിയിൽ തുടരുകയും ചെയ്തു.ഒരു വർഷത്തെ വിസ ആയിരുന്നു കമ്പനി എടുത്തിരുന്നത്. ഏഴു മാസം കഴിഞ്ഞപ്പോൾ ജോലിയിലെ പ്രകടനം തൃപ്തികരമല്ളെന്ന കാരണത്താൽ പറഞ്ഞുറപ്പിച്ച ശമ്പളം കുറക്കുകയാണെന്ന് കമ്പനി അറിയിച്ചതായി അനീഷ് പറഞ്ഞു. അനീഷിന്റെ പക്കൽ നിന്ന് ഇതിനായി സമ്മതപത്രവും ഒപ്പിട്ടുവാങ്ങി. ഇതോടൊപ്പം പാസ്പോർട്ട് കമ്പനി അധികൃതർ വാങ്ങിവച്ചു. വിസ കാലാവധി അവസാനിക്കാൻ നാലുമാസം മാത്രം ബാക്കിയുള്ളപ്പോൾ വീണ്ടും ശമ്പളം കുറക്കുകയും ശമ്പളം തടഞ്ഞു വെക്കുകയും ചെയ്തതായി അനീഷ് പറഞ്ഞു. മകന്റെ പാസ്പോർട്ട് എടുക്കുന്നതിനു വേണ്ടി സ്വന്തം പാസ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ തരാനാകില്ളെന്ന് പറഞ്ഞു.
തുടർന്ന് കമ്പനിയിൽ തുടരാൻ താൽപര്യമില്ലെന്നും പോകാൻ അനുവദിക്കണമെന്നും വ്യക്തമാക്കിയപ്പെട്ടപ്പോൾ 500 ദിനാർ കെട്ടിവച്ചാൽ മാത്രമേ പോകാൻ അനുവദിക്കൂ എന്നാണ് മാനേജർ പറഞ്ഞത്. തടഞ്ഞു വച്ച ശമ്പളത്തിന് പുറമെയാണിത്. ഇതിനിടെ, കമ്പനിക്ക് പിരിഞ്ഞുകിട്ടാനുള്ള മുഴുവൻ തുകയും മാർക്കറ്റിൽ നിന്ന് പിരിച്ചുനൽകിയിരുന്നു.തുടർന്ന് എൽ.എം.ആർ.എ യിൽ നിന്ന് മൊബിലിറ്റി എടുക്കുകയും കമ്പനിയിൽ നിന്ന് വിടുതലിനായി അപേക്ഷ സമർപ്പിക്കുകയും ചെയ്തു.
ഓഗസ്റ്റ് 11വരെയാണ് അനീഷിന്റെ ഈ കമ്പനിയിലെ വിസ കാലാവധി. ഈ പ്രശ്നങ്ങൾ തുടരുന്നതിനിടെ, കഴിഞ്ഞ ദിവസം സ്ഥാപനമുടമ ഇരുമ്പുദണ്ഡുമായി അർധരാത്രി വന്ന് റൂമിൽ നിന്ന് അടിച്ചോടിക്കാനും ശ്രമം നടത്തിയതായി അനീഷ് പറഞ്ഞു. ഈ സാഹചര്യത്തിൽ, അനീഷ് റൂം ഒഴിഞ്ഞിരിക്കുകയാണ്.
അക്കൗണ്ടന്റ് എന്ന നിലയിൽ തനിക്ക് ജോലിയിൽ തുടരാൻ കഴിയില്ലെന്ന് കമ്പനിയെ അറിയിച്ച മലയാളി യുവതിയും തനിക്കെതിരെ കമ്പനി കള്ളക്കേസ് നൽകിയെന്ന പരാതിയുമായി എംബസിയിലത്തെി. സ്ഥാപനത്തിൽ ഒമ്പതുവർഷമായി എക്കൗണ്ടന്റാണ് ഇവർ. ജീവനക്കാരോട് കമ്പനി ധിക്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും പരാതിയിൽ പറഞ്ഞു. കമ്പനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആരോപണം ഉന്നയിച്ചവർക്കെതിരെ പൊലീസ് കേസ് നിലവിലുണ്ടെന്നും ഉടമകൾ അറിയിച്ചു. പരാതി ലഭിച്ച സാഹചര്യത്തിൽ കമ്പനി ഉടമകളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാത്തതിനാൽ നോട്ടീസ് അയക്കുമെന്ന് എംബസി അധികൃതർ വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍