സേവന പാതയിൽ പുതിയ വെളിച്ചങ്ങൾ സമ്മാനിച്ച രഞ്ജി അച്ചൻ ബഹ്റിനോട് വിട പറയുന്നു; കാൻസർ കെയർ ഗ്രൂപ്പിന്റെ സാരഥി പ്രവാസ ജിവതത്തോട് വിട പറയുന്നത് നിതാന്തസേവനത്തിന്റെ നാലരവർഷങ്ങൾ പൂർത്തിയാക്കി
മനാമ: സേവന പാതയിൽ പുതിയ അധ്യായങ്ങൾ രചിച്ച രഞ്ജി അച്ചൻ എന്ന രഞ്ജി വർഗീസ് മല്ലപ്പള്ളി ബഹ്റൈനോട് വിടപറയാൻ ഒരുങ്ങുകയാണ്. ദൈവസ്നേഹം മനുഷ്യനോടുള്ള സ്നേഹമാണെന്ന വാക്കുകൾ അന്വർഥമാക്കും വിധമായിരുന്നു അച്ചന്റെ കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ. ജാതി,മത,ലിംഗ,ദേശ പരിമിതികളുടെ അതിരുകൾ മറികടന്ന് അശരണരുടെ കണ്ണീരൊപ്പിയ ആ കൈകകൾ ഇനി പുതിയ ഇടങ്ങളിലെ ദൗത്യങ്ങൾ തിരഞ്ഞുപോകുകയാണ്.
2011 മെയ് മാസത്തിൽ ആണ് അദ്ദേഹം ബഹ്റൈനിൽ എത്തുന്നത്. 1050ലേറെ കുടുംബങ്ങളുള്ള ഇടവകയുടെയും ക്രമേണ ബഹ്റൈനിലെ പ്രവാസി സമൂഹത്തിന്റെയാകെയും വിളക്കായി അദ്ദേഹം മാറുകയായിരുന്നു. ബഹ്റൈൻ ഇടവകയിലെ പ്രവർത്തനങ്ങളിൽ കൈത്താങ്ങായി സഹവികാരി ജേക്കബ് വി.ജോർജ്ജും രഞ്ജി അച്ചനോടൊപ്പം ഉണ്ടായിരുന്നു.
അച്ചന്റെ നേതൃത്വത്തിൽ നടന്ന 'കാൻസർ കെയർ ഗ്രൂപ്പിന്റെ' പ്രവർത്തനം സമാനതയില്ലാത്ത സേവനങ്ങളാണ് ഈ മേഖലയിൽ നടത്തിയത്. കാൻസർ ബാധിച്ച ഒരാൾക്കു പോലും ചികിത്സയോ സഹായമോ ഇല്ലാതെ ജീവൻ നഷ്ടപ്പെടരുത് എന്ന നിശ്ചയദാർഡ്യം നിരവധി പേർക്ക് തുണയായി. സംഘടനയുടെ പ്രവർത്തന ഫലമായി ഇന്ത്യയിലെ ഏറ്റവും മികച്ച കാൻസർ ചികിത്സകനായ ഡോ. വി.പി ഗംഗാധരൻ രണ്ട് തവണയായി ബഹ്റൈനിൽ വരുകയും ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കയച്ച നിരവധി രോഗികളെ അദ്ദേഹം നേരിട്ട് ചികിത്സിക്കുകയും ചെയ്തു.
ഇടവടയുടെ സമൂഹത്തിലേക്കുള്ള വാതിലായി 2013ൽ 'കാരുണ്യസ്പർശം' തുടങ്ങി. പരസ്പരം സഹായിക്കുക എന്നതാണ് സംഘടനയുടെ ആപ്തവാക്യം. 'കാരുണ്യ സ്പർശം' വഴി നിരവധി പേർക്ക് ആശ്വാസമത്തെിച്ചു. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാനാണ് ഇതു വഴി ശ്രമിക്കുന്നത്. ലേബർ ക്യാമ്പുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്നേഹദൂതുമായി സംഘടന എത്തിയിരുന്നു.
ബഹ്റൈൻ ഭരണാധികാരികളുടെ സുമനസും നിർലോഭമായ പിന്തുണയും മൂലമാണ് ബഹ്റൈനിൽ എല്ലാ മതസ്ഥർക്കും അവരവരുടെ ആചാരവിശ്വാസ ക്രമങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കുന്നതെന്ന് രഞ്ജി അച്ചൻ പറഞ്ഞു. ബഹ്റൈനിലെ ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ കെ.സി.ഇ.സിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം.
1993ൽ പുരോഹിതനായി മാറിയ രഞ്ജി വർഗീസിന്റെ ആത്മീയ ജീവിതം തുടങ്ങുന്നത് അമ്മവീട് നിലനിന്നിരുന്ന തിയ്യാടിക്കൽ കുംബ്ളങ്ങാനത്തു വച്ചാണ്. അവിടുത്തെ സെന്റ് ജോൺസ് മാർത്തോമാ പള്ളിയിലെ ആരാധനകൾ അദ്ദേഹത്തിന്റെ മനസിൽ ആത്മീയതയുടെ വിത്തുപാകി. അഞ്ചാം ക്ളാസിന് ശേഷം അദ്ദേഹം മല്ലപ്പള്ളിയിലേക്ക് പോന്നു.
രഞ്ജി അച്ചന്റെ പിതാവ് പരേതനായ ടി.എസ്. ഗീവർഗീസ് തടത്തിൽ ബീഹാർ സർക്കാർ സർവീസിൽ എക്സിക്യൂട്ടീവ് എഞ്ചിനിയർ ആയിരുന്നു. ഇദ്ദേഹത്തിന്റെ നാലുമക്കളിൽ ഏറ്റവും ഇളയ ആളാണ് രഞ്ജി വർഗീസ്.മല്ലപ്പള്ളിയിലത്തെിയ ശേഷം അവിടുത്തെ മാർത്തോമ പള്ളിയിൽ നിന്നും സൺഡെ സ്കൂളിലെ യുവജന സഖ്യം പ്രാർത്ഥനാക്കൂട്ടത്തിൽ നിന്നും സ്വായത്തമാക്കിയ ആത്മീയ ശക്തിയാണ് തന്നെ ഈ ശുശ്രൂഷയിലേക്ക് ഒരുക്കിയെടുത്തത് എന്ന് അച്ചൻ പറഞ്ഞു. എന്നാൽ അപ്പോഴും ഒരു പട്ടക്കാരനാകാൻ അദ്ദേഹം പൂർണമായും ആഗ്രഹിച്ചിരുന്നില്ല. പിതാവ് ജോലി ചെയ്യുന്ന പട്നയിൽ പോയി എം.ബി.എ എൻട്രൻസ് പരീക്ഷയും അഭിമുഖവും ജയിച്ച് അഡ്മിഷനു വേണ്ടി കാത്തിരിക്കുന്ന വേളയിൽ സഭയിലെ പ്രമുഖ പുരോഹിതനായ പി.കെ.സക്കരിയ അച്ചനുമായി ചെലവഴിച്ച സമയമാണ് അദ്ദേഹത്തെ ആത്മീയ ജീവിതത്തിലേക്ക് പൂർണമായും വഴിതിരിച്ചു വിട്ടത്.
പമ്പാവാലി തുലാപ്പള്ളി സെന്റ് തോമസ് ഇടവകയിലാണ് രഞ്ജി അച്ചൻ തന്റെ പുരോഹിത ജീവിതം തുടങ്ങുന്നത്. ഓരോ ഇടവകയിലും മൂന്നു മുതൽ അഞ്ചു വർഷം വരെയുള്ള സേവന കാലാവധി കേവലം ആരാധനക്കായി ഒരിക്കലും അദ്ദേഹം മാറ്റിവച്ചിട്ടില്ല. തുലാപ്പള്ളിയിൽ നിയമിതനാകുമ്പോൾ കടത്തുകടന്നാണ് അദ്ദേഹം പള്ളിയിലേക്ക് പോയത്. തിരികെ വരുമ്പോൾ പാലമുണ്ടായിരുന്നു. അത് ഇടവകയിലെ ശുശ്രൂഷാകാലം നിതാന്ത സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാക്കിയതു കൂടി വന്ന പാലമാണ്. അതോടൊപ്പം അവിടെ പ്രവർത്തിച്ചിരുന്ന അനധികൃത കള്ള്ഷാപ്പിനെതിരെ 42 ദിവസം നീളുന്ന ഐതിഹാസികമായ സമരവും നടത്തി. ഇതിനെല്ലാം ആ പ്രദേശത്തെ ജനത മുഴുവൻ അച്ചനോടൊപ്പം നിന്നു.
96ൽ അദ്ദേഹം രാജസ്ഥാനിലെ കോട്ടയിൽ പുരോഹിതനായി നിയമിതനായി. അവിടുത്തെ നാലു വർഷത്തെ പ്രവർത്തനകാലയളവിൽ ഒരു പള്ളി പണിയിച്ചു. മതഭേതമന്യേ നിരവധി പേരുടെ സങ്കടങ്ങൾക്ക് കാതോർത്തു. 2000ത്തിൽ അദ്ദേഹം സൂറത്തിലേക്ക് മാറി. അവിടെയും നാലു വർഷം പ്രവർത്തിച്ചു. പൊതുവെ ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ ഉയർന്നുകേൾക്കുന്ന 'മതം മാറ്റൽ' ആരോപണം രഞ്ജി അച്ചനെക്കുറിച്ച് ആരും പറഞ്ഞിട്ടില്ല. ആളുകളെ മതം മാറ്റുന്ന നടപടിയിലേക്ക് പോകേണ്ടതില്ല. മറിച്ച് നാം അനുഭവിക്കുന്ന സന്തോഷത്തിന്റെ കാരണം എന്തെന്ന രഹസ്യം വ്രണിത ഹൃദയവുമായി വരുന്നവരുമായി പങ്കിട്ടാൽ മതി എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
സൂറത്തിൽ നിന്ന് റാന്നി പെരുമ്പെട്ടിയിലെ അത്ത്യാൽ ശാലോം പള്ളിയിലേക്ക് മാറിയ കാലത്താണ് അച്ചന്റെ ജീവൻ തന്നെ അപകടത്തിലാക്കിയ ബൈക്കപകടം നടക്കുന്നത്. എല്ലാവരും പ്രതീക്ഷ കയ്യൊഴിഞ്ഞ ആ വേളയിൽ പരീക്ഷണാർഥം ഓപറേഷൻ നടത്താമെന്നായി ഡോക്ടർമാർ. ഓപറേഷന് 15മിനിറ്റ് മുമ്പുണ്ടായ അത്ഭുത പ്രവൃത്തി മൂലമാണ് ജീവിതത്തിലേക്ക് തിരിച്ചു വരാനായതെന്നും അത് തന്റെ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. റാന്നിയിൽ വച്ച് രഞ്ജി അച്ചന്റെ നേതൃത്വത്തിൽ നടന്ന മദ്യവർജ്ജന മതസൗഹാർദ്ദ റാലികൾ ശ്രദ്ധേയമായിരുന്നു.
2008ൽ റാന്നി അത്തിക്കയം നാറാണന്മുഴി ഇടവക ശുശ്രൂഷാ കാലവും കഴിഞ്ഞാണ് 2011 മെയ് മാസത്തിൽ അദ്ദേഹം ബഹ്റൈനിൽ എത്തുന്നത്. നിതാന്തസേവനത്തിന്റെ നാലരവർഷങ്ങൾ പൂർത്തിയാക്കി മല്ലപ്പള്ളി ആനിക്കാട് സെന്റ് തോമസ് പള്ളിയിലേക്ക് സ്ഥലം മാറി പോകുമ്പോൾ ബഹ്റൈനെക്കുറിച്ച് നല്ലതു മാത്രമേ അച്ചന് പറയാനുള്ളൂ.
കുഞ്ഞമ്മ വർഗീസ് ആണ് രഞ്ജി അച്ചന്റെ മാതാവ്. അദ്ധ്യാപികയായ എരുമേലി കനകപ്പാലം ടെനി ആണ് ഭാര്യ. സ്നേഹ രഞ്ജി( മകൾ)
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍