വാഴ നിർണ്ണായക വിള; വീടുകളിലെ വാഴ കൃഷി സാഹചര്യം പ്രയോജനപ്പെടുത്തണം: കടന്നപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്ന സന്ദേശമാണ് ദേശീയ വാഴ മഹോത്സവം നൽകുന്നതെന്ന് ബഹു. തുറമുഖം, മ്യൂസിയം, പുരാവസ്തുവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കല്ലിയൂരിൽ നടക്കുന്ന ദേശീയ വാഴ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കർഷക സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളീയ ജീവിതത്തിൽ വാഴയ്ക്ക് നിർണ്ണായക സ്ഥാനമാണുള്ളതെന്ന് പറഞ്ഞ അദ്ദേഹം, മികച്ച കർഷകരുടെ സഹായത്തോടെ വീടുകളിലെ കൃഷി സാഹചര്യം പ്രയോജനപ്പെടുത്തുന്നതിന് സഹായകരമാകട്ടെ വാഴ മഹോത്സവമെന്നും പ്രത്യാശിച്ചു. മുഖ്യമന്ത്രി അവതരിപ്പിച്ച നവ കേരള മിഷനിൽ ഒരു പദ്ധതി കാർഷിക മേഖലയിലെ പുരോഗതിക്ക് വേണ്ടിയുള്ളതാണെന്നും, കൃഷി യോഗ്യമായ ഭൂമി അത്തരം ആവശ്യത്തിന് വേണ്ടി മാത്രം പ്രയോജനപ്പെടുത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും ഈ അവസരത്തിൽ അദ്ദേഹം സൂചിപ്പിച്ചു. ജൈവ കൃഷിയുടെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുവാൻ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെടുന്ന ചർച്ചകളിലൂടെ സാധ്യമാകട്ടെ എന്നും മന്ത്രി ആശംസിച്ചു.
അധ്യക്ഷ പ്രസംഗം നടത്തിയ നബാർഡ് ജനറൽ മാനേജർ ശ്രീമതി കെ എസ് എം ലക്ഷ്മി, വാഴ കർഷകരെയും ഉത്പാദകർ, ഗവേഷകർ, ശാസ്ത്രജ്ഞർ, എന്നിവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് നബാർഡ് പരിശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. ലോകത്തിൽ ഏറ്റവുമധികം ഉപഭോഗിക്കപ്പെടുന്ന വാഴപ്പഴത്തിന്റെ വൈവിധ്യത്തെക്കുറിച്ചും അവയുടെ പോഷക, ഔഷധ ഗുണങ്ങളെക്കുറിച്ചും സംസാരിച്ച കെ എസ് എം ലക്ഷ്മി, വാഴയുടെ തണ്ട് മുതൽ ഏതൊരു ഭാഗവും പ്രയോജനകരമാണെന്ന് അഭിപ്രായപ്പെട്ടു. കാലിഫോർണിയയിലെ ബനാന മ്യൂസിയത്തിൽ 20000 വ്യത്യസ്ത വാഴ ഉത്പന്നങ്ങൾ ഉണ്ടെന്നും അതേസമയം വാഴയുടെ വൈവിധ്യത ഏറ്റവുമധികം കേരളത്തിലാണുള്ളതെന്നും ഓർമിപ്പിച്ചു. കൂടാതെ ജല ലഭ്യത, ഉത്പാദനക്ഷമത, പാക്കിങ് സംവിധാനങ്ങളിൽ ആവശ്യമായ നിലവാരങ്ങൾ എന്നിങ്ങനെ വാഴ കൃഷിയിലെ നിർണ്ണായക കാര്യങ്ങളെക്കുറിച്ചും അവർ സംസാരിച്ചു. കർഷക ക്ലബുകൾ രൂപീകരിക്കുകയും അവർക്ക് ധനസഹായം, സാങ്കേതിക ലഭ്യത എന്നിവ അവതരിപ്പിക്കുന്നത് വഴിയാണ് നബാർഡിന്റെ പ്രവർത്തനമെന്നും ശ്രീമതി ലക്ഷ്മി വ്യക്തമാക്കി.
കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരമാകുന്ന കർമ്മപദ്ധതികൾക്ക് പ്രേരണയാകുന്നതാകട്ടെ ദേശീയ വാഴ മഹോത്സവമെന്ന് ആശംസയർപ്പിച്ച് സംസാരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. എന്നാൽ, കാർഷിക സംസ്കൃതിയും പൈതൃകവും നമുക്ക് കൈമോശം വന്നുവെന്നും, വാഴ കൃഷിയിലെ വൈവിധ്യത നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിമിതികളില്ലാത്ത വാഴയുടെ സാദ്ധ്യതകൾ നാം പ്രയോജനപ്പെടുത്തണമെന്നും പുനരുജ്ജീവനത്തിന്റെ സംസ്കൃതിയായി ഈ മഹോത്സവം മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ പാപ്പനംകോട് സജി, സംഘ മൈത്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ആർ.ബാലചന്ദ്രൻ നായർ, കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ ജയലക്ഷ്മി എന്നിവർ സംസാരിച്ചു. ജി.പി.ശ്രീകുമാർ നന്ദി പ്രകാശിപ്പിച്ചു. രാവിലെ നടന്ന പരിപാടിയിൽ സുരേഷ് ഗോപി എം പി സ്കൂൾ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
കർഷക സംഗമത്തിന്റെ ഭാഗമായി ഉച്ചക്ക് ശേഷം വാഴയുടെ വിപണന തന്ത്രങ്ങൾ, വാഴ നാരിന്റെ ഗുണങ്ങൾ, മൊബൈൽ വിപണന മാർഗ്ഗങ്ങൾ, വാഴ കൃഷിക്ക് ഉതകുന്ന യന്ത്ര സംവിധാനങ്ങൾ എന്നീ വിഷയങ്ങളിൽ ചർച്ച സംഘടിപ്പിക്കപ്പെട്ടു.
വാഴ മഹോത്സവത്തിന് ഇന്ന് കൊടിയിറങ്ങും
ദേശീയ മേളകൾക്കും, മഹോത്സവങ്ങൾക്കും പഞ്ഞമില്ലാത്ത നാടാണ് തിരുവനന്തപുരം. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), കല്ലിയൂർ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ വെള്ളായണയിൽ നടന്നു വരുന്ന ദേശീയ വാഴ മഹോത്സവം സംഘാടനവും, ജനകീയ പങ്കാളിത്വവും കൊണ്ട് ശ്രദ്ധ ആകർഷിച്ചു.
ഈ മാസം 17 ന് ആരംഭിച്ച വാഴ മഹോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആരംഭിച്ച തിരക്ക് കഴിഞ്ഞ രാവ് വരേയും തുടർന്നു. തങ്ങളുടെ ഗ്രാമത്തിലെത്തിയ വാഴ മഹോത്സവം വിജയിപ്പിക്കാൻ സംഘാടക സമിതിക്കൊപ്പം കല്ലിയൂർ ഗ്രാമവാസികളും സജീവമായതോടെ ആദ്യ നാല് ദിനം ഉത്സവം കാണാനെത്തിയത് ഒന്നര ലക്ഷത്തിലധികം പേർ . വാഴയുടെ മാഹാമ്യം കേട്ടും കണ്ടും വാഴയോട് കൂടുതൽ അടുക്കുകയായിരുന്നു കല്ലിയൂർ നിവാസികൾ.
വാഴ മഹോത്സവത്തിൽ ഇന്ന്
സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷനും (സിസ്സ), കല്ലിയൂർ ഗ്രാമ പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ദേശീയ വാഴ മഹോത്സവം 2018ന് ഇന്ന് സമാപനം. വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന സമാപന സമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽ കുമാർ സംസാരിക്കും. ദേശീയ വാഴ മഹോത്സവം 2018ന്റെ സെക്രട്ടറി ജനറൽ ഡോ സി എസ് രവീന്ദ്രൻ വാഴ മഹോത്സവത്തിന്റെ റിപ്പോർട്ട് അവതരിപ്പിക്കും. പാർലമെന്റ് അംഗം റിച്ചാർഡ് ഹേ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ശകുന്തള കുമാരി, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക വിജയൻ, ബാലരാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വസന്തകുമാരി ആർ എസ്, വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെങ്ങാനൂർ സതീഷ്, നേമം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജെ ഗിരിജ,കല്ലിയൂർ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ശൈലജ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
വിജയപതാക പാറിച്ച് വാഴ മഹോത്സവം; തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് സിസ്സ
തിരുവനന്തപുരം: സംസ്ഥാനത്ത ആദ്യമായി സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെ (സിസ്സ) നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ വാഴ മഹോത്സവം വൻ വിജയമായി. വാഴയുടെ സവിശേഷതകളെപ്പറ്റി കർഷകരെയും പുതു തലമുറയെയും മനസിലാക്കി കൊടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ആണ് സംഘാടകർ. വാഴ മഹോത്സവം കൊടിയിറങ്ങി കഴിഞ്ഞും അതിന്റെ തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് സിസ്സ ജനറൽ സെക്രട്ടറി ഡോ. സി . സുരേഷ് കുമാർ അറിയിച്ചു .
സാധാരണയായി കണ്ടു വരുന്നത് വാഴ കുലച്ച ശേഷം കർകഷൻ തന്നെ താൻ കൃഷി ചെയ്ത വാഴ വെട്ടി നശിപ്പിക്കുക എന്നതാണ്. എന്നാൽ ലോകത്താകമാനം വാഴ കൃഷിയിലെ വികസനം സംബന്ധിച്ചു പല ഗവേഷണങ്ങളും നടക്കുന്നുണ്ട്. അതിന്നും തന്നെ ഇതു വരെ സംസ്ഥാനത്തെ വാഴ കർഷകരുടെ ഇടയിൽ എത്തിയിരുന്നില്ല . എന്നാൽ ഈ വാഴ മഹോത്സവത്തിലൂടെ അതിനൊരു മാറ്റം ഉണ്ടായിരിക്കുന്നു, ഡോ സുരേഷ് കുമാർ പറഞ്ഞു .
വാഴയിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന മൂല്യ വർധിത ഉൽപ്പന്നങ്ങൾക്കു ലോക വിപണയിൽ ആവശ്യക്കാർ ഏറെയാണ്. ഈ സാധ്യത കേരളം മുതലെടുക്കണം. വാഴയും അതിലൂടെ ലഭിക്കുന്ന മൂല്യ വർധിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് കേരളത്തിന് ആഗോളതലത്തിൽ മികച്ച നേട്ടം കൈവരിക്കാനാകും. കേരളത്തിലെ നേന്ത്രൻ, കപ്പ തുടങ്ങി വിവിധ തരത്തിലെ വാഴകൾ കൃഷി ചെയ്ത് വിവിധ വാഴ ഇനങ്ങൾ നമുക്ക് ലോക വിപണിയിൽ എത്തിക്കാനാകും, അദ്ദേഹം കൂട്ടിച്ചേർത്തു.
ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് കേരളം. സംസ്ഥാനത്തെ ജൈവ വൈവിധ്യം ഇത്തരം കാര്യങ്ങളിലൂടെ പ്രയോജനപ്പെടുത്തി കേരളത്തിന് ആഗോളതലത്തിൽത്തന്നെ ഉന്നത നിലയിലെത്താം. ചക്ക, വാഴ, നാളീകേരം തുടങ്ങിയ കാർഷിക വിളകൾ മികച്ച രീതിയിൽ കൃഷി ചെയ്താൽ കേരളം ലോകത്തിനു നല്കാൻ കഴിയുന്ന മികച്ച സംഭാവന കൂടി ആകുമെന്ന് ഡോ സുരേഷ് അഭിപ്രായപ്പെട്ടു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്