മഞ്ജു വാര്യരും കലാമണ്ഡലം ക്ഷേമാവതിയും അവാർഡുകൾ ഏറ്റുവാങ്ങി: കലയുടെ മാമാങ്കത്തിന് കൊടിയിറങ്ങി
തിരുവനന്തപുരം: കലാഭാരതി ഫൗണ്ടേഷൻ ഫോർ ഇന്ത്യൻ കൾച്ചർ ആൻഡ് ഹേറിറ്റേജ് ഏർപ്പെടുത്തിയ ദേശീയ രംഗത്ത് നൃത്തത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള 'കലാഭാരതി നാട്യ ശ്രേഷ്ഠ' അവാർഡ് കലാമണ്ഡലം ക്ഷേമാവതിക്കും, ശാസ്ത്രീയ നൃത്തത്തെ ജനകീയമാക്കാനുള്ള ഇടപെടലിനുള്ള 'നൃത്ത ശ്രീ' അവാർഡ് ചലച്ചിത്ര താരവും കുച്ചിപ്പുടി നർത്തകിയുമായ മഞ്ജു വാര്യർക്കും സമ്മാനിച്ചു. മുന്നുദിവസമായി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്നുവരുന്ന കലാഭാരതി ദേശീയ യുവ നൃത്തോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി കെസി ജോസഫും ഇപി ജയരാജൻ എംഎൽഎയും കുടിയാണ് ഇരുവർക്കും സമ്മാനിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്.
തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ദിവസമാണിതെന്നും സിനിമാ രംഗത്ത് നിന്നും അഭിനയത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും നൃത്തത്തിന് ഇതാദ്യമായാണ് ദേശിയതലത്തിൽ ഏർപ്പെടുത്തിയ ഒരു അവാർഡ് ലഭിക്കുന്നതെന്നും 'കലാഭാരതി നൃത്ത ശ്രീ' അവാർഡ് സ്വീകരിച്ച് കൊണ്ട് മഞ്ജു വാര്യർ പറഞ്ഞു. തന്റെ എല്ലാ കഷ്ടപ്പാടുകളിലും എന്നോടോപ്പം നിന്ന എന്റെ മാതാപിതാക്കൾക്കാണ് തന്റെ എല്ലാവിജയങ്ങൾക്കും താൻ നന്ദിരേഖപ്പെടുത്തന്നതെന്നും നൃത്തവേദികളിൽ തന്റെയൊപ്പം പക്കമേളവും ചമയവും ഒക്കെ ഒരുക്കി തന്റെയൊപ്പമുള്ള എല്ലാ കലാകാരന്മാർക്കും താൻ ഈ അവാർഡ് സമർപ്പിക്കുന്നുവെന്നും തന്റെ വിജയങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്ന ആരാധകർക്ക് നന്ദി രേഖപ്പെടുത്തുവെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു. നൃത്തരംഗത്തെ പകരം വെക്കാനില്ലാത്ത പ്രതിഭയായ ക്ഷേമാവതി ടീച്ചറിനൊപ്പം വേദി പങ്കിടാൻ ആയത് തന്റെ ജീവിതത്തിലെ മഹത്തായ നിമിഷം ആണെന്നും മഞ്ജു പറഞ്ഞു. തന്റെ നൃത്ത ജീവിതത്തിന്റെ അമ്പതാം വാർഷികത്തിൽ തന്നെ ആദരിച്ച കലാഭാരതി ഏർപ്പെടുത്തിയ 'കലാഭാരതി നാട്യ ശ്രേഷ്ഠ' അവാർഡ് തനിക്ക് വിലമതിക്കാൻ ആവാത്തതാണെന്നും എന്നും കലാകാരന്മാരെ പ്രോൽസാഹിപ്പിക്കുന്ന ഇത്തരം പുരസ്കാരം ഇനിയും ധാരളം നർത്തകർക്ക് ലഭിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെയെന്നും ക്ഷേമാവതി ടീച്ചർ അവാർഡ് ഏറ്റുവാങ്ങവെ വ്യക്തമാക്കി.
നൃത്തോൽസവത്തിന്റെ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി കെസി ജോസഫ് നിർവ്വഹിച്ചു. ഇപി ജയരാജൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. മഞ്ജു വാര്യരുടെ തിരിച്ച് വരവ് ചിത്രമായ ഹൗഓൾഡ് ആർയു വെറും ഒരു സിനിമ മാത്രം അല്ല ജൈവകൃഷിയെ പ്രോൽസാഹിപ്പിക്കാനും സ്്ത്രീകളുടെ ഒരു കൂട്ടായ്മ സൃഷ്ടിക്കുനാവാനും ഈ ചിത്രത്തിലുടെ മഞ്ജവാര്യർക്ക് കഴിഞ്ഞുവെന്ന് മന്ത്രി കെസി ജോസഫ് പറഞ്ഞു. തിരുവനന്തപുരം പോലെയൊരി നഗരത്തിൽ കലയ്ക്ക് ഇത്രയും ആസ്വാദകർ ഉണ്ടെന്ന് തെളിയിക്കാൻ കലാഭാരതിയക്ക് കഴിഞ്ഞു എന്ന് അഭിനന്ദനാർഹമാണെന്നും മന്ത്രി പറയുകയുണ്ടായി.
ഈ ഒരു പുതിയകാലത്ത് കലാമേഖലയ്ക്ക് വളരെയധികം ഉണർവ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ആണ് കലാഭാരതി നടത്തുന്നതെന്ന് മുഖ്യാതിഥിയായി എത്തിയ ഇപി ജയരാജൻ എംഎൽഎ പറഞ്ഞു.ഫെസ്റ്റിവൽ ഡയറക്ടർ ജോർജ് എസ് പോൾ, ഡോ. നീനാ പ്രസാദ്, കലാഭാരതി ചെയർമാൻ കെഐ ഷെബീർ, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം സിബി എംആർ, കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ അനീഷ് എംഎസ്, കേരള യൂണിവേഴ്സിറ്റി കോളേജ് ചെയർമാൻ പ്രവീൺ എം എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തെത്തുടർന്ന് നീലമന സഹോദരിമാരുടെ കുച്ചിപ്പുടി ഭരതനാട്യം ജുഗൽബന്തി, ചലച്ചിത്ര താരം പാരിസ് ലക്ഷ്മി അവതരിപ്പിക്കുന്ന ഭരതനാട്യം എന്നീ നൃത്താവതരണങ്ങളും നടന്നു.
ഭരതനാട്യവും കുച്ചിപ്പുടിയും സമന്വയിപ്പിച്ച ജുഗൽബന്ധിയുമായി നീലമന സിസ്റ്റേഴ്സ്
കലാഭാരതി ദേശീയ യുവനൃത്തോത്സവത്തിന്റെ മുന്നാം ദിനം നീലമന സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ഡോ. പത്മിനി കൃഷ്ണനും, ഡോ ദ്രൗപതി പ്രവീണും അവതരിപ്പിച്ച ഭരതനാട്യം കുച്ചിപ്പുടി ജൂഗൽബന്ധി നൃത്താരധകർക്ക് ഒരു പുത്തൻ ആസ്വാദന ശൈലിയുടെ വാതായനങ്ങൾ തുറന്നിടുന്നതായരുന്നു. ശ്യാമ രാഗത്തിൽ ആദിതാളത്തിൽ മാനസ സഞ്ചരേ.. എന്ന ഇനത്തോട് കൂടിയായിരുന്നു നീലമന സിസ്റ്റേഴ്സ് തങ്ങളുടെ ജുഗൽബന്ധി ആരംഭിച്ചത്.
ശ്രീകൃഷ്ണ ഭക്തന്റെ മനസ്സിലൂടെ കടന്ന് പോകുന്ന ചിന്തകളെ വിവരിക്കുന്ന നൃത്താവതരണം ദശാവതാരവും അതിലെ ദേവീ സാന്നിധ്യവും വെളിവാക്കുന്നതായിരുന്നു. ഇതിന് പിന്നാലെ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലുമായി അഞ്ച് രാഗത്തിലും അഞ്ച് താളത്തിലും ചിട്ടപ്പെടുത്തിയ ജതിസ്വരം നീലമന സിസ്റ്റേഴ്സ് അരങ്ങിൽ നിറഞ്ഞാടിയപ്പോൾ നിലക്കാത്ത കരഘോഷമായിരുന്നു സദസ്സിൽ നിന്നും ഉയർന്നത്. ചതുരശ്രം-വാസന്തി, തിശ്രം-ദേശ്, മിശ്രം-ഹിന്ദോളം, ഖണ്ഡം-ഷണ്മുഖപ്രിയ, സങ്കീർണ്ണം-ബിഹാഗ്, എന്നീ അഞ്ച് ഗതിയിൽ അഞ്ച് രാഗത്തിലായിരുന്നു ജതിസ്വരം ചിട്ടപ്പെടുത്തിയിരുന്നത്. സിന്ധുഭൈരവി രാഗത്തിൽ ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ ഗോപാലകൃഷ്ണ ഭാരതിയുടെ നന്ദനാർ ചരിതത്തിൽ നിന്നുമുള്ള കീർത്തനമായിരുന്നു നീലമന സിസ്റ്റേഴ്സ് അടുത്തതായി നിറഞ്ഞാടിയത്. മനതാരിൽ കണ്ട ഭഗവാന്റെ നൃത്തത്തെ നന്ദനാർ മറ്റ് ഭക്തരോട് വിശദീകരിക്കുന്നതായരുന്നു ഈ മനോഹരമായ നൃത്ത ഇനം. കദനകുദൂഹളം രാഗത്തിൽ ആദിതാളത്തിൽ ഉള്ള തില്ലാനയോട് കൂടി നീലമന സിസ്റ്റേഴ്സ് വേദി വിടുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ആസ്വാദന നിർവൃതിയിലായിരുന്നു കലാപ്രേമികളായ പ്രേക്ഷകരിലേറെയും.
താളലയ വിസ്മയം തീർത്ത് പാരിസ് ലക്ഷ്മിയുടെ ഭരതനാട്യം
മൂന്ന് ദിവസം നീണ്ടുനിന്ന കലാഭാരതി ദേശീയ യുവ നൃത്തോൽസവത്തിന്റെ സമാപന ദിനമായ ബുധനാഴ്ചതിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ചലച്ചിത്ര താരം പാരിസ് ലക്ഷ്മി അവതരിപ്പിച്ച ഭരതനാട്യം ചടുലമായ താളങ്ങൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതായിരുന്നു. നൃത്തത്തോടുള്ള അടങ്ങാത്ത അഭനിവേശവുമായി ഫ്രാൻസിൽ നിന്നും എത്തിയ കേരളത്തിന്റെ മരുമകളായ പാരിസ് ലക്ഷ്മി മികച്ച നൃത്ത വൈഭവം വിളിച്ചോതുന്ന പ്രകടനമായിരുന്നു കലാഭാരതി നൃത്തോൽസവത്തിൽ കാഴ്ചവച്ചത്. ഗംഭീര നട്ടൈ രാഗത്തിൽ മധുരൈ ആർ മുരളീധരൻ ആദി താളം നൽകി പാരിസ് ലക്ഷ്മി തന്നെ നൃത്തസംവിധാനം നിർവ്വഹിച്ച ആദ്യ ഇനമായ പുഷ്പാഞ്ജലി അവരുടെ നൃത്തത്തോയുള്ള അഭിനവേശം ബോധ്യപ്പെടുത്തുന്നതായിരുന്നു. തടിച്ച് കൂടിയ പ്രേക്ഷകരുടെ കണ്ണിനേയും കാതിനേയും മായാലോകത്തിലെത്തിച്ചു കലൈ തൂകി എന്ന് നൃത്ത ഇനം. സകല പ്രപഞ്ച ശക്തികളും പ്രപഞ്ച നാഥനായ ശിവന്റെ നൃത്തത്തിനു അനുസൃതമായി സംഗീതമാലപിക്കുന്നു എന്ന് വിളിച്ചോതുന്ന ഹരി കാംബോജി രാഗത്തിൽ ഉള്ള ഈ ഇനത്തിന്റെ ആദി താളം മധുരൈ ആർ മുരളീധരനും നൃത്ത സംവീധാനം വി എസ് മുത്തുസ്വാമി പിള്ളൈയുമായിരുന്നു നിർവഹിച്ചത്.
പ്രപഞ്ചത്തിന്റെ പുണ്യമാതാവായ ദേവിയെ സ്തുതിക്കുന്ന മഹാകാളി, സ്വന്തം നൃത്തസംവിധാനത്തിൽ അതിമനോഹരമായിത്തന്നെ പാരിസ് ലക്ഷ്മി അരങ്ങിൽ അവതരിപ്പിച്ചു. രാഗ ഗൗളയിൽ മധുരൈ ആർ മുരളീധരൻ ആദി താളം നൽകിയതായിരുന്നു മഹാകാളി. ദർബാറി രാഗത്തിൽ മീരാ ഭായി ആദിതാളം നൽകി ഭഗവാൻ ശ്രീകൃഷ്ണനെ പ്രകീർത്തിക്കുന്ന ഹരി തും ഹരോ ആസ്വാദനത്തിന്റെ ഒരു പുതിയ അനുഭവം തീർത്തുകൊണ്ടാണ് സ്വന്തമായി ചിട്ടപ്പെടുത്തി പാരിസ് ലക്ഷ്മി ആടി തിമിർത്തത്. ഡോ. ബാല മുരളികൃഷ്ണ ആദിതാളം നിർവ്വഹിച്ച കുന്തളവരാളി രാഗത്തിലുള്ള തില്ലാനയോട് കൂടി ബാംഗ്ലൂർ ഡേയ്സ് ഫെയിം ചലച്ചിത്ര താരം കൂടിയി പാരിസ് ലക്ഷമി തന്റെ നൃത്തം അവസാനിപ്പിക്കുമ്പോൾ നിറഞ്ഞ കരഘോഷത്തോടെയാണ് തലസ്ഥാന നഗരിയിലെ കലാസ്വാദകർ അവർക്ക് ആശംസകൾ ചൊരിഞ്ഞത്.
യുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുതിനും അവസരമൊരുക്കുതിനുമായി വ്യത്യസ്ത രാജ്യങ്ങളിലെ 25 വേദികളിൽ ആയി 60 ദിവസം ആണ് കലാഭാരതി ഇത്തവണ നൃത്ത സംഗീതോത്സവങ്ങൾ സംഘടിപ്പിക്കുന്നത്.'യുവത്വത്തിന്റെ താളാഘോഷ' മായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ തിരഞ്ഞെടുത്ത 100 പ്രതിഭകളാണ് വിവിധ കലാരൂപങ്ങളുടെ അവതരണങ്ങൾ നടത്തുന്നത്.
എറണാകുളം, തൃശ്ശുർ എന്നിവിടങ്ങളിലെ നൃത്ത സംഗീതോൽസവങ്ങൾ എണാകുളം ചങ്ങമ്പുഴ പാർക്കിലും തൃശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിലുമായി പൂർത്തിയാക്കി കഴിഞ്ഞിരുന്നു. മാർച്ച് 2 മുതൽ 4 വരെ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന യുവ നൃത്തോൽസവത്തിൽ തെന്നിന്ത്യയിലെ യുവ ചലച്ചിത്ര താരങ്ങളും നർത്തകിമാരുമായ ഐശ്വര്യ രാജ, കൃതിക ജയകുമാർ (ഭരതനാട്യം), വിദ്യമോൾ (മോഹിനിയാട്ടം), കന്നട ചലച്ചിത്ര താരം പ്രതീക്ഷ കാശി (കുച്ചുപ്പുടി), നീലമന സിസ്റ്റേഴ്സ് ( കുച്ചുപ്പുടി, ഭരതനാട്യം ജുഗൽബന്തി) ചലച്ചിത്ര താരം പാരിസ് ലക്ഷ്മി (ഭരതനാട്യം) എന്നീ ദേശീയതലത്തിലുള്ള 7 നർത്തകിമാരായിരുന്നു 3 ദിവസം നീണ്ടുനിന്ന ഫെസ്റ്റിവലിൽ നൃത്താവതരണങ്ങൾ നടത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്