വർണവിസ്മയങ്ങളോടെ കേരള കൗമാര സമ്മേളനത്തിന് മലപ്പുറത്ത് തുടക്കം
മലപ്പുറം: 'നന്മയുടെ ലോകം ഞങ്ങളുടേത്' എന്ന പ്രമേയത്തിൽ ടീൻ ഇന്ത്യ കേരള നടത്തുന്ന കേരള കൗമാര സമ്മേളനത്തിന് മലപ്പുറം വിദ്യാനഗർ പബ്ലിക് സ്കൂൾ വേദിയായി. ടെക്നോളജിയുടെ വിസ്തൃതികൾക്കപ്പുറത്ത് അറിവിന്റെ വാതായനങ്ങളിലേക്ക് കുട്ടികളെ നയിക്കാൻ പര്യാപ്തമായ ആറു പ്ലാനറ്റുകളിലൂടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരത്തോളം പ്രതിനിധികൾ വിവിധ വിഷയങ്ങളിൽ വൈദഗ്ധ്യം നേടി.
വിദ്യാഭ്യാസത്തിന്റെ ചക്രവാളങ്ങളിൽ നല്ല പൗരന്മാർ ഉദിച്ചുയരാനുള്ള അറിവന്വേഷണ ത്തിനുള്ള ഹൊറൈസൺ പ്ലാനറ്റിൽ അലി മണിക്ഫാൻ, ആനിസ മുഹ് യിദ്ദീൻ, നൗഷബ നാസ്, കെ.എച്ച്. ജരീഷ്, ഷെരീഫ് പവൽ, ഗിന്നസ് ദിലീഫ്, സുലൈമാൻ ഊരകം എന്നിവർ കരിയർ ഗൈഡൻസ്, പേഴ്സണാലിറ്റി ടെസ്റ്റ്, പസിൽ കോർണർ എന്നീ സെഷനുകളിൽ പങ്കെടുത്ത് കുട്ടികളുടെ കഴിവുകൾ വളർത്താൻ സഹായികളായി.
കളിക്കളം പ്ലാനറ്റിൽ ഷാഹിദ് സഫറിന്റെ ഫുട്ബോൾ സ്കിൽസ്, ഫഹദ് മാഹി നയിച്ച അൽഫലാഹ് മൗണ്ട് ഗൈഡ് അവതരിപ്പിച്ച സെൽഫ് ഡിഫൻസ് തൈക്കൊണ്ടോ പ്രകടനം, നാസർ എടവണ്ണപ്പാറ, മുഹമ്മദ് അരീക്കോട്, ഹംസ മാസ്റ്റർ എന്നിവർ നയിക്കുന്ന കാലിക്കറ്റ് ട്രോമ കെയർ ടീം എയ്ഞ്ചൽസിന്റെ ഫസ്റ്റ് എയ്ഡ്, ഒറ്റയാൾ പ്രതിഷേധത്തിന്റെ മാതൃകയായ ജബ്ബാർ പെരിന്തൽമണ്ണയുടെ സോളോ പെർഫോമൻസ് 'ശവവിൽപന' എന്നിവ അരങ്ങേറി. ശരീരത്തിന്റെ അനക്കവും വഴക്കവും വേഗതയും പുഷ്ടിയും കൗമാരത്തിന്റെ ശക്തിയാണെന്നും ചൈതന്യമാണെന്നും അനുഗ്രഹമാണെന്നും പ്ലാനറ്റ് കുട്ടികളെ ബോധ്യപ്പെടുത്തി. മിയാൻദാദ്, ഷാജഹാൻ, അംജദ് എ്ന്നിവർ പ്ലാനറ്റിന് നേതൃത്വം നൽകി.
ധാർമികമൂല്യങ്ങളും നന്മയുടെ സന്ദേശങ്ങളും ഉൾക്കൊള്ളുന്ന നല്ല സിനിമകൾ നിർമ്മിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന ബ്ലാക്ക് & വൈറ്റ് പ്ലാനറ്റിൽ ആദം അയ്യൂബ്, പ്രജേഷ് സെൻ, സുരേഷ് ഇരിങ്ങല്ലൂർ, എം. കുഞ്ഞാപ്പ, നജ്മ നസീർ, അൻസാർ നെടുമ്പാശ്ശേരി എന്നിവർ പങ്കെടുത്തു.
സർഗാത്മക കലകളുടെ ആവിഷ്കാരങ്ങളിലൂടെ നന്മയുടെ സന്ദേശം സമൂഹത്തിലെത്തിക്കാൻ കുട്ടികളെ പ്രേരിപ്പിച്ച അറീന പ്ലാനറ്റിൽ ഡോ. എം. ഷാജഹാൻ, ഡോ. ഹിക്മത്തുള്ള, ഐ. സമീൽ, ടി.പി. മുഹമ്മദ് ശമീം, ഫൈസൽ കൊച്ചി, കെ.ടി. ഹുസൈൻ എന്നിവർ കുട്ടികളോട് സംവദിച്ചു. കാഴ്ചയില്ലായ്മ എന്ന പരിമിതിയെ അതിജീവിച്ച് ലോകമറിയുന്ന പാട്ടുകാരിയായി ഉയർന്ന ഫാത്വിമ അൻശി പ്ലാനറ്റിലെ ശ്രദ്ധേയ വ്യക്തിത്വമായി.
്വിധിയുടെ കയ്യിലെ കളിപ്പാട്ടമാവാതെ ഇച്ഛാസ്വാതന്ത്ര്യത്തെ ശരിയായി വിനിയോഗിക്കാൻ നേർവഴി കാണിക്കുന്ന ദർശനങ്ങൾ പരിചയപ്പെടുത്തുന്ന 'ലൈറ്റ്' പ്ലാനറ്റിൽ ശൈഖ് മുഹമ്മദ് കാരകുന്ന്, ഇ.എം. അമീൻ, എ.ടി. ഷറഫുദ്ദീൻ, അജ്മൽ കാരകുന്ന്, എൻ.എം. ശംസുദ്ദീൻ നദ്വി, സി.ടി. സുഹൈബ്, അമീൻ മമ്പാട്, സമീർ മേലാറ്റൂർ, ഇ.വി. അബ്ദുസ്സലാം, അബുൽ ഫൈസൽ, മുംതസ് കൂട്ടിലങ്ങാടി, ഇംതിയാസ് വാഴക്കാട്, ഷമീം ചൂനൂർ, ജലീൽ മലപ്പുറം, നിസ്താർ കീഴ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
പരിഷ്കർത്താക്കളെയും ത്യാഗീവര്യന്മാരെയും പരിചയപ്പെടുത്തുന്ന ഫെയ്സ് ടു ഫെയ്സ് പ്ലാനറ്റ് പി. മുജീബുറഹ്മാൻ, ടി.കെ. ഹുസൈൻ, ഒ. അബ്ദുറഹ്മാൻ, സി. ദാവൂദ്, പി.എം. സ്വാലിഹ്, സി.ടി. സുഹൈബ്, സാദിഖ് ഉളിയിൽ, ഫസ്ന മിയാൻ, റസാഖ് പാലേരി എന്നിവർ നിയന്ത്രിച്ചു.
ബ്ലാക്ക് & വൈറ്റ്, സ്ക്വയർ, ഹൊറൈസൺ, സ്ഫിയർ, അറീന, ഫെയ്സ് ടു ഫെയ്സ് എന്നീ ആറു പ്ലാനറ്റുകളിലായി മൂല്യങ്ങളുടെ പാഠശാല, സിനിമാ പാഠശാല, സാംസ്കാരിക പാഠശാല, കായികം & ആരോഗ്യം, ഉപരിപഠനം, മുഖാമുഖം തുടങ്ങി ഒന്നര ദിവസം നീണ്ടുനിൽക്കുന്ന പ്രതിനിധിസമ്മേളനമാണ് നടക്കുന്നത്. കുട്ടികളുടെ അവകാശങ്ങളെയും അവസരങ്ങളെയും ഓർമ്മിപ്പിച്ച് അവരുടെ കഴിവും പ്രതിഭയും തിരിച്ചറിഞ്ഞ് കൗമാരത്തിന്റെ കൗതുകങ്ങളെ നിറച്ചാർത്തണിയിക്കുന്ന വിവിധ പ്ലാനറ്റുകളിൽ അവർ ഒത്തുചേരും.
ഘോഷയാത്രയോടു കൂടി സമാപിക്കുന്ന പ്രതിനിധി സമ്മേളനത്തിനു ശേഷം മലപ്പുറം കോട്ടക്കുന്നിൽ പൊതുസമ്മേളനം സ്റ്റുഡന്റ്സ് സർക്ക്ൾ അഖിലേന്ത്യാ രക്ഷാധികാരി എസ്.എസ്. ഹുസൈനി ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര മജിഷ്യൻ ഗോപിനാഥ് മുതുകാട്, ജില്ലാ കലക്ടർ അമിത് മീണ ഐഎഎസ്, സംസ്ഥാന മുഖ്യ രക്ഷാധികാരി എം.ഐ. അബ്ദുൽ അസീസ്, എസ്ഐ.ഒ. അഖിലേന്ത്യാ പ്രസിഡണ്ട് നഹാസ് മാള എന്നിവർ പങ്കെടുക്കും.
വിവിധ മേഖലകളിൽ കഴിവുതെളിയിച്ച കുട്ടികളായ അനുജാത്, നൂർ ജലീല, പ്രഖവ് എംപി., മറിയം കോറോത്ത്, കെ. അയാസ് കല്ലേക്കാട്, കെ. ഫാത്തിമ ബിസ്മി എന്നിവരെ ആദരിക്കും. സമാപന സമ്മേളനത്തിനു ശേഷം കലാസന്ധ്യയും അരങ്ങേറും.
തിന്മക്കെതിരിൽ നന്മേച്ഛുക്കളുടെ കൂട്ടായ്മ അനിവാര്യം: എം.ഐ. അബ്ദുൽ അസീസ്
മലപ്പുറം: അവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളുടെ നിലവിളിയാണ് ഇന്ന് എങ്ങും കേട്ടുകൊണ്ടിരിക്കുന്നതെന്നും അവർക്കു വേണ്ടി പോരാടാനും തിന്മക്കെതിരിൽ നന്മേച്ഛുക്കളുടെ കൂട്ടായ്മയുണ്ടാവേണ്ടത് അനിവാര്യമാണെന്നും ടീൻ ഇന്ത്യ സംസ്ഥാന മുഖ്യ രക്ഷാധികാരി എം.ഐ. അബ്ദുൽ അസീസ്. മലപ്പുറം വിദ്യാനഗർ പബ്ലിക് സ്കൂളിൽ ടീൻ ഇന്ത്യ കേരള കൗമാര സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിക്കും പ്രപഞ്ചത്തിനും നന്മ പകരുന്ന ഒരു ലോകം പണിയാൻ പ്രതിജ്ഞാബദ്ധരാവണമെന്നും അദ്ദേഹം കുട്ടികളെ ഉണർത്തി.
സത്യത്തിന്റെയും സഹനത്തിന്റെയും പാതയിൽ അനീതിക്കെതിരെ ഉറച്ച ശബ്ദമായി മാറട്ടെ ഈ കൗമാരസമ്മേളനമെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ടീൻ ഇന്ത്യ സംസ്ഥാന ക്യാപ്റ്റൻ ടി.എ. ജവാദ് എറണാകുളം ആഹ്വാനം ചെയ്തു.
മാധ്യമം-മീഡിയാവൺ എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം പ്രസിഡണ്ട് എ. റഹ്മത്തുന്നീസ, സിജി പ്രസിഡണ്ട് അബ്ദുസ്സലാം കളമശ്ശേരി, എസ്ഐ.ഒ. സംസ്ഥാന പ്രസിഡണ്ട് സി.ടി. സുഹൈബ്, ജി.ഐ.ഒ. കേരള പ്രസിഡണ്ട് അഫീദ അഹ്മദ്, തമന്ന സുൽത്താന, മലർവാടി സംസ്ഥാന കോഡിനേറ്റർ മുസ്തഫ മങ്കട, ടീൻ ഇന്ത്യ സംസ്ഥാന കോഡിനേറ്റർ അബ്ദുൽ ജലീൽ മോങ്ങം, ജനറൽ കൺവീനർ മുസ്തഫാ ഹുസൈൻ എന്നിവർ സംസാരിച്ചു. ഖുർആനിൽ നിന്ന് അഫ്നാൻ പട്ടാമ്പി അവതരിപ്പിച്ചു.
അൻസിഫ് അബ്ദുല്ല, ഇബ്തിസാം ഇംതിയാസ്, ഫാത്തിമ ഹനാൻ, നദാ ഫാത്തിമ, നഹ്ന നൗഷി, ലീൻ മർയം, യുസുഫ് സബാഹ്, ദാന റാസിഖ് തുടങ്ങിയ കൗമാരക്കാർ നിയന്ത്രിച്ച സമ്മേളനം കാണികളിൽ കൗതുകമുണർത്തി.
ടീൻ ഇന്ത്യ കൗമാര സമ്മേളനം വാഹനജാഥ നടത്തി
മലപ്പുറം: ടീൻ ഇന്ത്യ കൗമാര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന വാഹനപ്രചാരണത്തിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി മുൻ ജില്ലാ പ്രസിഡന്റ് സി.എച്ച്. അബ്ദുൽ ഖാദർ ടീൻ ഇന്ത്യ മലപ്പുറം ജില്ലാ കമ്മിറ്റിയംഗം അമീന ജഹാന് പതാക കൈമാറി നിർവഹിച്ചു. ടീൻ ഇന്ത്യ സംസ്ഥാന രക്ഷാധികാരി അബ്ബാസ് കൂട്ടിൽ, ടീൻ ഇന്ത്യ സംസ്ഥാന കോഡിനേറ്റർ ജലീൽ മോങ്ങം, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഷബീർ എൻ.കെ., എസ്ഐഒ ജി്ല്ലാ സമിതിയംഗം സി.എച്ച്. സാജിദ് എന്നിവർ സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് ഹബീബ് ജഹാൻ സ്വാഗതവും ടീൻ ഇന്ത്യ സംസ്ഥാന സമിതിയംഗം നൗഷാദ് ആലവി നന്ദിയും പറഞ്ഞു. മലപ്പുറം, എടയൂർ, വളാഞ്ചേരി, എടപ്പാൾ, ചങ്ങരംകുളം, മാറഞ്ചേരി, പൊന്നാനി, പറവണ്ണ, പുറത്തൂർ, തിരൂർ, കോട്ടക്കൽ, ഒതുക്കുങ്ങൽ, മഞ്ചേരി, മമ്പാട്, നിലമ്പൂർ, ചൂങ്കത്തറ, അരീക്കോട്, വാഴക്കാട്, കൊണ്ടോട്ടി എന്നിവിടങ്ങിലെത്തി ഒന്നാം ദിവസത്തെ ജാഥ പൂക്കോട്ടൂരിൽ സമാപിച്ചു.
രണ്ടാം ദിവസമായ 15 ന് മലപ്പുറത്തുനിന്നാരംഭിച്ച് കൂട്ടിലങ്ങാടി, മങ്കട, ശാന്തപുരം, പെരിന്തൽമണ്ണ, കുന്നക്കാവ്, അങ്ങാടിപ്പുറം, ചാപ്പനങ്ങാടി, ചെറുകുളമ്പ്, കാടാമ്പുഴ, വളാഞ്ചേരി, പുത്തനത്താണി, ചങ്കുവെട്ടി, എടരിക്കോട്, കക്കാട്, പാണക്കാട് എന്നിവിടങ്ങളിലെത്തി വേങ്ങരയിൽ സമാപിച്ചും.
ഒന്നര ദിവസത്തെ പ്രതിനിധി സമ്മേളനത്തിനു ശേഷം തിങ്കളാഴ്ച്ച ഘോഷയാത്രയോടുകൂടി സമാപിക്കുന്ന പൊതുസമ്മേളനം മലപ്പുറം കോട്ടക്കുന്നിൽ നടക്കും.
Stories you may Like
- ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; പി ബി ഹരിദാസൻ എഴുതുന്നു
- നാം ഭാരതമോ ഇന്ത്യയോ? വിവാദത്തിന്റെ ചരിത്രത്തിലൂടെ
- 15 വർഷംകൊണ്ട് ദാരിദ്ര്യരേഖ മറികടന്നത് 41.5 കോടി പേർ
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- റിസർവ് ഫണ്ട് മാറ്റാനായില്ലെങ്കിൽ കേരള ബാങ്കിൽ നിന്ന് വായ്പയെടുക്കും
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്