ദേശീയ വാഴ മഹോത്സവം: വിവിധ വിഭാഗങ്ങളിൽ സമ്മാനങ്ങൾ വിതരണം ചെയ്തു
തിരുവനന്തപുരം:കല്ലിയൂർ ഗ്രാമത്തിനും വെള്ളായണി കായലിനും ദേശ ദേശാന്തരപ്പെരുമ സമ്മാനിച്ച് അഞ്ചു ദിവസമായി നടന്നു വന്ന ദേശീയ വാഴ മഹോത്സവം സമാപിച്ചു.കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പതിനാലു ജില്ലകളിൽ നിന്നും മേളയ്ക്കെത്തിയവരും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സെമിനാറുകളിൽ പ്രബന്ധാവതരണങ്ങൾക്ക് എത്തിച്ചേർന്നവരും ദേശീയ മാധ്യമങ്ങളിൽ നിന്നടക്കം വാഴ മഹോത്സവ മാഹാത്മ്യം കേട്ടറിഞ്ഞെത്തിയ വിദേശ വിനോദ സഞ്ചാരികളുമെല്ലാമായി അഞ്ചുനാൾ കല്ലിയൂരിന് സമ്മാനിച്ചത് അക്ഷരാർത്ഥത്തിൽ ഉത്സവാന്തരീക്ഷം.
സ്ത്രീകളും കുട്ടികളുമടക്കം കല്ലിയൂരിലേയും സമീപ പഞ്ചായത്തുകളിലേയും മുഴുവൻ കുടുംബങ്ങളും ഒരു തവണയെങ്കിലും മേള നടന്ന വെള്ളായണി ക്ഷേത്ര മൈതാനത്തേക്ക് എത്തിച്ചേർന്നു. ചില ദിവസങ്ങളിൽ നിന്ന് തിരിയാൻ ഇടമില്ലാത്ത വിധം അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.ഒന്നര ലക്ഷത്തിലേറെ പേർ മേളയ്ക്കെത്തിച്ചേർന്നു എന്നാണ് കണക്ക്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നൊവേഷൻസ് ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷനും (സിസ്സ) കല്ലിയൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് അഞ്ചു ദിവസത്തെ ദേശീയ വാഴമഹോത്സവം സംഘടിപ്പിച്ചത്.
കേരളത്തിൽ ആദ്യമായാണ് ഒരു ഫലത്തിന്റെ പേരിൽ ഒരു ദേശീയോത്സവം തന്നെ നടക്കുന്നത്.അതിന്റെ ആതിഥേയത്വം വഹിക്കാനായതിന്റെ ആഹ്ലാദവും ആവേശവുമെല്ലാം അഞ്ചു ദിവസങ്ങളായി കല്ലിയൂർ ഗ്രാമവാസികളിൽ നിറഞ്ഞു നിന്നിരുന്നു.
സംഘാടക സമിതി ചെയർമാൻ പ്രശസ്ത സിനിമാ താരവും പാർലമെന്റംഗവുമായ സുരേഷ് ഗോപി എംപി.യുടെ ആദ്യാവസാനമുള്ള സാന്നിധ്യം മേളയെ ആകർഷണീയമാക്കിയതിൽ പ്രധാന പങ്കു വഹിച്ചു.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും എഴുത്തുകാരും സംഗീതജ്ഞരുമെല്ലാം മേളയുടെ ഭാഗമായി.സിനിമാ മേഖലയിൽ നിന്ന് എത്തിചേർന്ന സംവിധായകരായ രാജസേനൻ,തുളസീദാസ്,ഗാനരചയിതാവ് പൂവച്ചൽ ഖാദർ, നടീനടന്മാരായ അനുശ്രീ, ഉണ്ണി മുകുന്ദൻ എന്നിവരും മേളയെ ജനപ്രിയമാക്കി.
മേളയെ ആകർഷണീയമാക്കുന്നതിൽ പങ്കു വഹിച്ച മറ്റൊരു പ്രധാന ഘടകം വൈവിധ്യ പൂർണമായ മത്സരങ്ങളാണ്. കൃഷി വകുപ്പ് മന്ത്രി. ശ്രീ. വി എസ്.സുനിൽ കുമാർ, സുരേഷ് ഗോപി എംപി, ചരിത്രകാരനും ഗ്രന്ഥകർത്താവുമായ ഡോ എം.ജി.ശശിഭൂഷൺ,മറ്റു ജനപ്രധിനികൾ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി പ്രദർശനത്തിൽ പങ്കെടുത്തവവരും സമ്മാനങ്ങൾക്ക് അർഹരായി.
ബെസ്റ്റ് ഇന്നവേറ്റേഴ്സ് അവാർഡ് കുമരപ്പ ഹാൻഡ് മെയ്ഡ് പേപ്പർ ഇൻസ്റ്റിട്യൂട്ട് (ജയ്പൂർ) നേടി. കദളീവന നാച്വറൽ ഫുഡ്സും രാംദിനേഷ് ഫുഡ് എൽ എൽ പിയും (നെല്ലൂർ)രണ്ടും മൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കി.ജയ്പൂരിലെ കുമരപ്പ നാഷണൽ ഹാൻഡ് മെയ്ഡ് പേപ്പർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ശാസ്ത്രജ്ഞ ഡോ.സാക്ഷി അധിക വരുമാനം നേടാനാവും വിധം വാഴയിൽ നിന്നുള്ള മാലിന്യങ്ങൾ ഉപയോഗിച്ചുള്ള പേപ്പർ നിർമ്മാണത്തെക്കുറിച്ച് കർഷകർക്ക് ക്ളാസ്സെടുത്തു.
സർക്കാർ-സർക്കാരിതര മേഖലകളിൽ നിന്ന് പ്രദർശന സ്റ്റാളുകൾ ഒരുക്കിയവർക്കും സമ്മാനങ്ങൾ ഉണ്ടായിരുന്നു.സർക്കാർ തലത്തിൽ ബെസ്റ്റ് നോളെജ് പാർട്ണർ അവാർഡ് എൻ ആർ സി ബനാന(ട്രിച്ചി) നേടി. ബെസ്റ്റ് എക്സിബിറ്റർ ഓവറോൾ പെർഫോമൻസ് അവാർഡ് കെ വി ഐ സിക്ക് ലഭിച്ചു.സർക്കാർ മേഖലയിൽ ബെസ്റ്റ് എക്സിബിറ്റർ അവാർഡ് ഡിപ്പാർട്മെന്റ് ഓഫ് ഹോർട്ടി കൾച്ചർ ആൻഡ് പ്ളാന്റെഷൻ (തമിഴ്നാട്) നേടി.രണ്ടാം സ്ഥാനം ഫാം ഇൻഫോർമേഷൻ ബ്യുറോ (തിരുവനന്തപുരം), സി ടി സി ആർ ഐ എന്നിവ പങ്കിട്ടു. സർക്കാരിതര മേഖലയിൽ ഒന്നാം സ്ഥാനം തണലിനും രണ്ടാം സമ്മാനം ഇക്കോ ഗ്രീൻ കോയമ്പത്തൂരിനുമാണ്.ബി ജി എം ഗ്ലോബൽ സൊല്യൂഷൻസ്(കോയമ്പത്തൂർ)മൂന്നാം സമ്മാനം കരസ്ഥമാക്കി.പാറശ്ശാലയിൽ നിന്നുള്ള,'വാഴച്ചേട്ടൻ'എന്ന പേരിൽ സുപരിചിതനായ കർഷകൻ വിനോദ് എസ് ബെസ്റ്റ് ബനാന കൺസർവേഷൻ പുരസ്ക്കാരം കരസ്ഥമാക്കി. ബെസ്റ്റ് ഓന്ദ്രപ്രണർ അവാർഡ് ബെന്നീസ് ഓർഗ്ഗാനോക്കാണ്.
'വാഴപ്പഴവും ഉപോല്പന്നങ്ങളും ' എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സമ്മാനം നേടിയതുകൊൽക്കത്തയിൽനിന്നുള്ള അപ് രാധിം പാൽ ആണ്.ശരത് ലാൽ (തിരുവനന്തപുരം), സാജു നടുവിൽ(കണ്ണൂർ) എന്നിവർ രണ്ടും മൂന്നും സമ്മാനങ്ങൾ നേടി.ഷാജി(ചേർത്തല),വേണുഗോപാൽ.ഡി(കൊല്ലം ) എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ നേടി.
പാചകമത്സരത്തിൽ വാഴപ്പഴ ബർഗർ,വാഴപ്പഴ ചോക്കലേറ്റ് വിഭവങ്ങൾ തയ്യാറാക്കിയ രാജശ്രീയ്ക്ക് ഒന്നും രണ്ടും സമ്മാനങ്ങൾ ലഭിച്ചു.മേരിക്കുട്ടി ജോസ് (ബനാന ഹണി),സുഷമ മധു (ബനാന കട്ട്ലെറ്റ്) എന്നിവർ മൂന്നാം സമ്മാനം പങ്കിട്ടു. സുഷമ മധു (വാഴപ്പിണ്ടി അച്ചാർ),ജി.ഉഷ(കൂമ്പ് പായസം)എന്നിവർ നാലും അഞ്ചും സമ്മാനങ്ങൾ നേടി.വിദ്യാർത്ഥികൾക്കുള്ള ചിത്ര രചനാ മത്സരം മൂന്നു വിഭാഗങ്ങളായാണ് നടത്തിയത്.മൂന്നാം ക്ളാസ്സ് വരെയുള്ളവവരുടെ വിഭാഗത്തിൽ ശ്രാവൺ കെ.എസ് (എം വി ജി എൽ പി സ്കൂൾ,കൊല്ലം) ഒന്നാം സമ്മാനം നേടി.സനുജിത്ത്.ബി.(ഇന്ത്യൻ പബ്ലിക് സ്കൂൾ,മുഖത്തല),മഹിമ.വി എസ്(ഭാരതീയ വിദ്യാ മന്ദിർ,കുളത്തൂർ)എന്നിവർ രണ്ടും മൂന്നും സമ്മാനങ്ങൾ നേടി.നാലാം ക്ളാസ് മുതൽ ഏഴാം ക്ളാസ് വരെയുള്ളവരുടെ വിഭാഗത്തിൽ ശ്രെയ കെ.എസ് (വിമല ഹൃദയ ഗേൾസ് എച്ച് എസ് എസ്,കൊല്ലം)ഒന്നാം സമ്മാനത്തിന് അർഹയായി.ആരതി ഗോപൻ(എ എം എച്ച് എസ് എസ് ,തിരുമല),അലീന എ.പി (കാർമൽ ഗേൾസ് എച്ച് എസ് എസ് ,വഴുതക്കാട്)എന്നിവർ രണ്ടും മൂന്നും സമ്മാനങ്ങൾക്കർഹരായി.എട്ടാം ക്ളാസ്സു മുതൽ പത്താം ക്ളാസ് വരെയുള്ളവരുടെ വിഭാഗത്തിൽ അഷ്ടമി ആർ.എസ് (ജി ജി എച്ച് എസ് എസ് ,കോട്ടൺ ഹിൽ) ഒന്നാം സമ്മാനം നേടി.ലക്ഷ്മി വി,എസ് (സെന്റ് തെരേസാസ് ജി ജി എച്ച് എസ് എസ് ,നെയ്യാറ്റിൻകര), അനുഗ്രഹ് എസ് (എസ് എൻ എച്ച് എസ് എസ്,ഉഴമലയ്ക്കൽ) എന്നിവർ രണ്ടും മൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കി.
മേളയിൽ എല്ലാവരുടെയും ശ്രദ്ധയാകർഷിക്കും വിധം പരമ്പരാഗത കാർഷിക ഉപകരണങ്ങൾ പ്രദർശിപ്പിച്ച വിജയൻ ചെറുതുരുത്തി, 101 വാഴ വിഭവങ്ങളിലൂടെ ഏവരുടെയും മനം കവർന്ന പാചക വിദഗ്ദ്ധൻ റഫീഖ് എന്നിവർക്ക് സ്പെഷ്യൽ അപ്പ്രീസിയേഷൻ അവാർഡുകൾ നൽകി ആദരിച്ചു.ബെസ്റ്റ് ഫാർമർ പ്രൊഡ്യൂസിങ് കമ്പനി അവാർഡ് ലഭിച്ചത് സംഘമൈത്രിക്കാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍