ഐ ടി ജീവനക്കാരുടെ ക്ഷേമത്തിനായി പ്രതിധ്വനി മുഖ്യമന്ത്രിക്ക് നിവേദനം നൽകി
ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക ക്ഷേമ സംഘടനയായ പ്രതിധ്വനി, കേരളത്തിലെ ഐ ടി ജീവനാക്കാരുടെ ക്ഷേമത്തിനായി ജീവനക്കാരുമായി കൂടിയാലോചിച്ച് സമാഹരിച്ച നിർദ്ദേശങ്ങൾ താങ്കളുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നു.
നിലവിൽ കേരളത്തിൽ ജോലി ചെയ്യുന്ന ഐ ടി ജീവനക്കാരുടെ എണ്ണം ഒരു ലക്ഷത്തിലധികം വരുമെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. ഐ ടി വളർച്ച അനുസരിച്ചു നോക്കുകയാണെങ്കിൽ സമീപ ഭാവിയിൽ തന്നെ ജീവനക്കാരുടെ എണ്ണം കൂടാൻ ആണ് സാധ്യത. സോഫ്റ്റ്വെയർ കയറ്റുമതിയിലൂടെയും നികുതിയിലൂടെയും ഈ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർ സംസഥാനത്തിന്റെ വളർച്ചയ്ക്കായി നൽകുന്ന സംഭാവന ചെറുതല്ല. തീർത്തും അസംഘടിതമായ സ്വകാര്യമേഖലയായതിനാലും എല്ലാ ജീവനക്കാരുടെയും വരുമാനം വളരെ ഉയർന്നതാണെന്ന തെറ്റിദ്ധാരണ ഉള്ളതിനാലും ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വനു വേണ്ടി നാളിതുവരെ സർക്കാരുകൾ ഒരു പദ്ധതിയും ആലോചിച്ചിട്ടില്ല. താങ്കൾക്കു അറിയുന്നത് പോലെ ഐ.ടി. മേഖല ഏതാണ്ട് പൂർണമായി വിദേശത്തുള്ള ജോലി ക്രമത്തെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ട് തന്നെ ആഗോള പ്രതിസന്ധികളെല്ലാം തന്നെ ജോലിസ്ഥിരതയെ ബാധിക്കും. നിയമപരമായി സ്ഥാപനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ജീവനക്കാരെ പിരിച്ചു വിടാനും കഴിയും. മാത്രമല്ല പ്രവർത്തി പരിചയം കൂടി വരും തോറും തൊഴിൽ സുരക്ഷിതത്വം കുറഞ്ഞു വരുന്ന ഈ ഐ.ടി.മേഖലയിൽ ഏകദേശം 20 വര്‍ഷത്തോളമാണ് ഒരു സാധാരണ ഐ ടി ജീവനക്കാരന്റെ ജോലി കാലയളവായി ഞങ്ങൾ മനസ്സിലാക്കുന്നത്.
അത്തരത്തിൽ ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ള ജീവനക്കാരെ ദീർഘവീക്ഷണത്തോടെ അവരുടെ സാമൂഹ്യ സുരക്ഷാ ഉറപ്പാക്കുന്നതിന് വേണ്ടി - മറ്റൊരു ഐ ടി ജോലി കണ്ടെത്തുന്നതിനോ മറ്റു മേഖലകളിലേക്ക് മാറുന്നതിനോ - നിലവിലുള്ള മറ്റു തൊഴിൽ മേഖലകളിൽ നടപ്പിലാക്കിയ പദ്ധതികൾ ഐ.ടി. മേഖലയ്ക്ക് കൂടി അനുയോജ്യമായ രീതിയിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി കേരളത്തിൽ നടപ്പിലാക്കണമെന്ന് പ്രതിധ്വനി വിനീതമായി അഭ്യർത്ഥിക്കുന്നു .
അതിനായി പ്രതിധ്വനിയുടെ നിർദ്ദേശങ്ങൾ ചുവടെ :
1 . ഐ ടി ജീവനക്കാർക്ക് മാത്രമായുള്ള ഒരു ക്ഷേമ നിധി ബോർഡ് ഐ ടി എംപ്ലോയീസ് സോഷ്യൽ സെക്ക്യൂരിറ്റി ബോർഡ് എന്ന പേരിൽ രൂപീകരിക്കുക: നിലവിലുള്ള കേരളാ ഷോപ്സ് ആൻഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമപദ്ധതിയിലേക്കുള്ള വിഹിതം കേരളത്തിലെ ഐ ടി ജീവനക്കാർ അടയ്ക്കുന്നുണ്ട്. ഇത് ഐ ടി ഉദ്ദേശിച്ചു ള്ള ഒരു ക്ഷേമ നിധി പദ്ധതി അല്ല . ഐ ടി ജീവനക്കാർക്ക് മാത്രമായുള്ള ഒരു ക്ഷേമ പദ്ധതി വിവര സാങ്കേതിക മേഖലക്കു അനുയോജ്യമാകുന്ന രീതിയിൽ നടപ്പിലാക്കുക.
(ജീവനക്കാരുടെ വിഹിതവും കമ്പനി വിഹിതവും ചേര്‍ന്നുള്ള അംശാദായം ഐ ടി മേഖലക്കനുസരിച്ചു വർധിപ്പിക്കുക, പെൻഷന്റെ കാലാവധി 60 വയസിൽ നിന്ന് അനുയോജ്യമായി പരിഷ്ക്കരിക്കുക, തൊഴിൽ നഷ്ടത്തിൽ നിന്നും പരിരക്ഷ ലഭിക്കുന്നതിനായി അംശാദായത്തിന്റെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് ആയോ ലോൺ ആയോ സാമ്പത്തിക സഹായം നൽകുക, ക്ഷേമ ബോർഡുകളിൽ നിലവിലുള്ള അംഗത്വ ആനുകൂല്യങ്ങൾ അംശാദായത്തിന്റെ അടിസ്ഥാനത്തിൽ വർദ്ധിപ്പിക്കുക).
2, ഈ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥിരം ജീവനക്കാര്‍ക്കും നാഷണല്‍ പെന്ഷന് പദ്ധതി പോലെയുള്ള പദ്ധതികള്‍ നിര്‍ബന്ധമാക്കുക. സംസ്ഥാന സർക്കാർ തന്നെ സ്വകാര്യ മേഖലയ്ക്കായി ഒരു പെൻഷൻ പദ്ധതി തുടങ്ങുന്നതിന്റെ സാദ്ധ്യതകൾ തേടുക.
3, ഗ്രാറ്റിവിറ്റി നിയമങ്ങള്‍ പരിഷ്കരിക്കുക: പൊതു മേഖലയില്‍ നിന്നും വ്യത്യസ്ഥമായി വിവര സാങ്കേതിക മേഖലയില്‍ ഭൂരിഭാഗവും ഒരു കമ്പനിയില്‍ തന്നെ മുഴുവന്‍ കാലവും ജോലി ചെയ്യാതെ മികച്ച തൊഴിലവസരങ്ങള്‍ക്കായി കമ്പനികള്‍ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഗ്രാറ്റിവിറ്റി അനുകൂല്യത്തിനായി വേണ്ട ഒരേ കമ്പനിയിലുള്ള ദീർഘ നാളത്തെ സേവനം എന്നത് പ്രായോഗികമായി പരിഷ്ക്കരിക്കുക.
4, 2008 നവമ്പറിൽ സംസ്ഥാന സർക്കാർ ഐ.ടി കമ്പനികളിലെ തൊഴിൽ പ്രശ്നങ്ങൾ വരുമ്പോൾ ചർച്ച ചെയ്തു പരിഹരിക്കാൻ രൂപീകരിച്ച പ്രത്യേക സമിതി ഐ ടി ജീവനക്കാരെ കൂടി ഉൾപ്പെടുത്തി പുനരുജ്ജീവിപ്പിക്കുക.
2012 മുതൽ ഐ ടി ജീവനക്കാരുടെ ക്ഷേമത്തിനും ജീവനക്കാരുടെ കലാ കായിക പ്രവർത്തനനത്തിനും സാമൂഹ്യ നന്മയ്കായും പ്രവർത്തിക്കുന്ന ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സംഘടന ആണ് പ്രതിധ്വനി.
വിശ്വസ്തതയോടെ,
രാജീവ് കൃഷ്ണൻ
( സെക്രട്ടറി, പ്രതിധ്വനി)
വിനീത് ചന്ദ്രൻ
( പ്രസിഡന്റ്, പ്രതിധ്വനി)
നിവേദനത്തിലെ നിർദ്ദേശങ്ങൾ അനുഭാവപൂർണ്ണം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. പ്രതിധ്വനി പ്രസിഡന്റ് വിനീത് ചന്ദ്രൻ, സെക്രട്ടറി രാജീവ് കൃഷ്ണൻ, ട്രെഷറർ റെനീഷ് എ ആർ, വൈസ് പ്രസിഡന്റ് മാഗി വൈ വി, ശ്രീജിത്ത് കെനോത്, ആതിര എൻ രാജ് എന്നിവരാണ് പ്രതിധ്വനി പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.
അതോടൊപ്പം സ്ത്രീ ജീവനക്കാരുടെ സുരക്ഷയ്ക്കായി രസീല രാജുവിന്റെ കൊലപാതകത്തെത്തുടർന്നു പ്രതിധ്വനി നടത്തിയ പ്രതിഷേധ റാലിയിൽ സമാഹരിച്ച നിർദ്ദേശങ്ങളും മുഖ്യമന്ത്രിക്ക് തദവസരത്തിൽ സമർപ്പിച്ചു. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ ഒരു വനിതാ പൊലീസ് ഓഫീസറുടെ സേവനം, പിങ്ക് പട്രോളിങ് സമയം രാത്രി 11 മണി വരെ ദീർഘിപ്പിക്കൽ, ഐ ടി പാർക്കുകൾക്കു സമീപം സ്ഥിരം പൊലീസ് പട്രോളിങ് സംവിധാനം, സദാചാര പൊലീസിങ് നെതിരെ കർശന നടപടി, സുരക്ഷാ ജീവനക്കാരുടെ ബാക് ഗ്രൗണ്ട് പരിശോധന, രാത്രി ജോലി സമയം കഴിയുന്നവർക്ക് സുരക്ഷിതമായ ക്യാബ് സൗകര്യം ഇതൊക്കെയാണ് സ്ത്രീ സുരക്ഷിതത്വത്തിനു വേണ്ടി പ്രതിധ്വനി സമർപ്പിച്ച നിർദ്ദേശങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍