പിണറായി സർക്കാർ ജനവിരുദ്ധ നിലപാടുകൾ തിരുത്തണം: എസ്.ഡി.പി.ഐ
പോലീസ് നയം, സംവരണ നയം, മദ്യനയം എന്നിവയിൽ പിണറായി സർക്കാർ ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നിലപാടാണ് പുലർത്തുന്നത്. യു.ഡി.എഫിന്റെ തെറ്റുകൾ തിരുത്തുമെന്ന പ്രതീക്ഷയോടെ എൽ.ഡി.എഫിന് പിന്തുണ നൽകിയ കേരള ജനതയെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ നിന്നുണ്ടായത്. ഒന്നും ശരിയായില്ലെന്ന് മാത്രമല്ല, പൊലീസിനെ ഉപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചൊതുക്കുന്നതിൽ യു.ഡി.എഫിനെ പിന്നിലാക്കിയിരിക്കുകയാണ് എൽ.ഡി.എഫ്. സർക്കാർ ജനങ്ങളോടൊപ്പമെന്നത് അർത്ഥമില്ലാത്ത പദപ്രയോഗമായി മാറിക്കഴിഞ്ഞു.
പൊലീസ് നയം
എല്ലാം ശരിയാകുമെന്ന വാഗ്ദാനത്തിൽ പ്രതീക്ഷയർപ്പിച്ച് ഭരണത്തിലേറാൻ സഹായിച്ച ന്യൂനപക്ഷങ്ങൾക്ക് സങ്കടക്കടലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പ് സമ്മാനിച്ചത്. സംഘ് പരിവാറിനോട് മൃദുസമീപനം പുലർത്തുകയും മുസ്ലിം, ദലിത് വിഭാഗത്തിൽ പെട്ടവർക്കെതിരെ കള്ളക്കേസുകൾ ചുമത്തി പീഡിപ്പിക്കുകയും ചെയ്തു. വർഗ്ഗീയ വിഷം ചീറ്റുന്ന ആർ.എസ്.എസ് നേതാക്കളെ നിയന്ത്രിക്കാൻ യാതൊരു നടപടിയുമുണ്ടായില്ല.
കത്ത്വ സംഭവത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിന് നൂറുക്കണക്കിന് യുവാക്കൾക്കെതിരെ അന്യായമായി 153 അ ചുമത്തി. കള്ളക്കേസ് ചുമത്തി യുവാക്കളെ ജയിലിലടക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്യുന്നത് നിരവധി തവണ ആവർത്തിച്ചു. മാവോവാദിയെന്നാരോപിച്ച് കണ്ണൂർ സ്വദേശി നദീറിന്റെ മേൽ ചുമത്തിയ യു.എ.പി.എ കേസ് പിൻവലിച്ചത് അടുത്ത ദിവസമാണ്. വരാപ്പുഴ കേസിലും ഇത് പോലെ സംഭവിച്ചു. ശ്രീജിത്തടക്കം പൊലീസ് മർദ്ദനത്തിനും ജയിൽവാസത്തിനും ഇരയായ ഏഴ് പേരെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി പിന്നീട് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടി വന്നു.
ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണ്. 24 മാസത്തിനകം 25 കൊലപാതകങ്ങളും ഒമ്പത് കസ്റ്റഡി മരണങ്ങളും സംസ്ഥാനത്തുണ്ടായി. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും കേന്ദ്രം ഭരിക്കുന്ന ബിജെപിയും മൽസരിച്ച് കൊല നടത്തുകയാണ്. ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കും പൊലീസ് സേനയിൽ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. മൂന്നാം മുറയും ലോക്കപ്പ് മർദ്ദനവും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വായടക്കുന്നതിന് മുന്നേ കസ്റ്റഡി മരണങ്ങളുടെ വാർത്ത പുറത്ത് വരുന്നു. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവും തുടർ നടപടികളും ആഭ്യന്തര വകുപ്പിന്റെ നിസ്സഹായത വെളിപ്പെടുത്തി. സാക്ഷികളെ സ്വാധീനിച്ച് ശ്രീജിത്തിന്റെ കൊലക്കുത്തരവാദികളായ പൊലീസുകാരെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് അറസ്റ്റിലേക്ക് നീങ്ങിയത്.
ആലുവ റൂറൽ എസ്പിയായിരുന്ന എ.വി ജോർജ്ജ് നേരിട്ട് നിയന്ത്രിക്കുന്ന ആർ.ടി.എഫ് അംഗങ്ങളാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതെന്ന് തെളിഞ്ഞിട്ടും ജോർജ്ജിനെ സ്ഥലം മാറ്റി സഹായിക്കുകയാണ് പിണറായി വിജയൻ ചെയ്തത്. അതിനെ വിമർശിച്ച മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെതിരെ മുഖ്യമന്ത്രി ഉപയോഗിച്ച വാക്കുകൾ തന്നെ ജോർജ്ജിനോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക താൽപര്യം വ്യക്തമാക്കുന്നതായിരുന്നു. ബീമാപള്ളി വെടിവെപ്പടക്കം ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾക്ക് കുപ്രസിദ്ധനായ എ.വി ജോർജ്ജിനെ സംരക്ഷിക്കുന്നതിൽ പിണറായി വിജയൻ അതീവ താൽപര്യം കാണിക്കുന്നുവെന്ന് വ്യക്തമാണ്.
എം.എം അക്ബർ അടക്കമുള്ള ചില മത നേതാക്കൾക്കെതിരെ കേസുകൾ പെരുപ്പിച്ച് കാട്ടി നടപടിയെടുത്ത സംസ്ഥാന പൊലീസ് അതിനേക്കാൾ ഗൗരവമുള്ള കുറ്റങ്ങളിൽ പോലും ആർ.എസ്.എസ് നേതാക്കളോട് മൃദുസമീപനമാണ് പുലർത്തിയത്. കഴിഞ്ഞ ഏപ്രിൽ 16ന് കേരളത്തിലുണ്ടായ ഹർത്താലിനോട് സഹകരിച്ചവർക്കെതിരെ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം വർഗ്ഗീയ മനോഭാവത്തോടെയാണ് പിണറായി സർക്കാർ പെരുമാറിയത്. ഓരോ പൊലീസ് സ്റ്റേഷനിലും ഇരുനൂറ് പേർക്കെതിരെ വീതം കേസെടുക്കാൻ നിർദ്ദേശം നൽകി. കേസ് ചുമത്തിയവരും അല്ലാത്തവരുമായ നിരവധി യുവാക്കളുടെ മൊബൈൽ ഫോണുകൾ ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ട് കൊടുത്തിട്ടില്ല. നുറുക്കണക്കിനാളുകൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി.
സംവരണ നയം
സമൂഹ്യനീതിയെ അട്ടിമറിക്കുന്ന നിലപാട് എൽ.ഡി.എഫ് സർക്കാർ തുടരുകയാണ്. ദേവസ്വം ബോർഡിന് കീഴിലുള്ള സ്ഥാപനങ്ങളിൽ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം സംവരണ സമ്പ്രദായത്തെ തുരങ്കം വെക്കുന്നതാണ്. ഭരണഘടനയുടെ 15/4, 16/4 അനുഛേദങ്ങളിൽ ഒരിടത്തും മുന്നാക്ക വിഭാഗങ്ങൾക്ക് സംവരണത്തിന് വ്യവസ്ഥ ചെയ്തിട്ടില്ല.
മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ചെയ്ത് ഉത്തരവിറക്കിയതിനോടൊപ്പം 10 ശതമാനം മുന്നാക്ക വിഭാഗങ്ങൾക്കും സംവരണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ മുന്നാക്ക സംവരണം സുപ്രീം കോടതിയുടെ ഒമ്പതാംഗ ബെഞ്ച് റദ്ദ് ചെയ്യുകയുണ്ടായി. ഇതെല്ലാം അവഗണിച്ച് കൊണ്ടാണ് ഭരണഘടനാ വിരുദ്ധമാണെന്ന് ബോധ്യമുണ്ടായിട്ടും സാമ്പത്തിക സംവരണത്തിന് പിണറായി സർക്കാർ തീരുമാനമെടുത്തത്.
നിയമ വിരുദ്ധവും, പിന്നാക്ക വിരുദ്ധവുമായ ഈ തീരുമാനം പിൻവലിക്കാത്തിടത്തോളം കാലം പിണറായി സർക്കാരിനെ ജനാധിപത്യത്തിന്റെ സംരക്ഷകരായി കാണാനാവില്ല. ജാതി, സാമുദായിക രാഷ്ട്രീയം പയറ്റുന്ന സിപിഎം സർക്കാർ കമ്മ്യൂണിസത്തിൽ നിന്ന് ഏറെ അകലെയാണ്.
മദ്യ നയം
ത്രീസ്റ്റാർ മുതലുള്ള ഹോട്ടലുകൾക്ക് ബാർലൈസൻസ് നൽകും, സ്റ്റാർ പദവിയുള്ള ഹോട്ടലുകളിൽ കള്ള് വിതരണം ചെയ്യാം, ഔട്ട്ലൈറ്റുകളുടെ എണ്ണം കുറക്കില്ല, വിരുന്ന് സൽക്കാരങ്ങളിൽ മദ്യം വിളമ്പാം, വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര ആഭ്യന്തര ലോഞ്ചുകളിലും മദ്യം ലഭ്യമാകും എന്നീ പ്രഖ്യാപനങ്ങൾ വഴിയും, മദ്യശാലകൾ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ എതിർപ്പില്ലാ രേഖ (എൻ.ഒ.സി) വേണം എന്ന വ്യവസ്ഥയും റദ്ദാക്കിയും ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപം മദ്യ ശാലകൾക്ക് അനുമതി നൽകുന്നതിനുള്ള ദൂരപരിധി 200 മീറ്ററിൽ നിന്ന് 50 മീറ്ററായി കുറച്ച് ഉത്തരവിറക്കിയും മദ്യമാഫിയകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും മദ്യത്തിന്റെ ലഭ്യത വ്യാപകമാക്കുകയമാണ് സർക്കാർ ചെയ്തത്.
ജന വിരുദ്ധ നയങ്ങൾ തിരുത്താൻ എൽ.ഡി.എഫ് സന്നദ്ധമാകണം. വികസനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവരോട് കരുണ കാണിക്കാത്ത സർക്കാരുകൾ ജനപക്ഷമല്ല. ജനാധിപത്യ വിരുദ്ധ നിലപാടുകളും പൊലീസിന്റെ ഇരട്ടനീതിയും തിരുത്തുവാനും ജനകീയ സമരങ്ങളെ അടിച്ചമർത്തി ഇല്ലാതാക്കാനുള്ള നീക്കങ്ങളിൽ നിന്ന് പിന്മാറുവാനും എസ്.ഡി.പി.ഐ ആവശ്യപ്പെടുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍