ഓച്ചിറക്ഷേത്രത്തിലെ അഗതികളെ തെണ്ടികളെന്ന് ആക്ഷേപിച്ചതായി പരാതി ; പരബ്രഹ്മക്ഷേത്രത്തെ കുറിച്ച് തയ്യാറാക്കിയ പരിപാടിയുടെ പേര് തെണ്ടികളുടെ ദൈവം; കൈരളി ടിവി ചാനലിനും സംവിധായകനുമെതിരെ വ്യാപക പ്രതിഷേധം; തനിക്ക് സംഘപരിവാർ ഭീഷണിയെന്ന് സംവിധായകൻ
കൊല്ലം:അമ്പലവും പ്രതിഷ്ഠയുമില്ലാത്ത ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തെകുറിച്ചുള്ള പരിപാടി സംപ്രേഷണം ചെയ്ത കൈരളി ചാനലിനും സംവിധായകൻ ബിജു മത്തത്തിക്കുമെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം.കൈരളി ചാനലിലെ പ്രതിവാര പരിപാടിയായ കേരള എക്സ്പ്രസിലായിരുന്നു അഗതികൾക്ക് അഭയം കൊടുക്കുന്ന അഗതി മന്ദിരമായാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തെ പരിപാടിയിൽ അവതരിപ്പിച്ചത്. എന്നാൽ പരിപാടിക്ക് തെണ്ടികളുടെ ദൈവം എന്ന പേരാണ് നൽകിയത്.
അശരണരുടെയും ആലംബഹീനരുടെയും അഭയകേന്ദ്രമാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രം. ജീവിത സാഹചര്യങ്ങൾ കൊണ്ടോ വിധിയുടെ വിളയാട്ടം കൊണ്ടോ അനാഥരായോ വൈകല്യമുള്ളവരായോ അവിടെ എത്തിപ്പെട്ടു ഭജനം പാർക്കുന്ന അഗതികളെ തെണ്ടികൾ എന്നു വിശേഷിപ്പിച്ചതിലാണ് ശക്തമായ പ്രതിഷേധം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.
'കേരളത്തിലെ വളരെ പഴയ ബുദ്ധമത കേന്ദ്രമായിരുന്നു ഓച്ചിറ. ക്ഷേത്രവും പ്രതിഷ്ഠയുമില്ലാത്ത ആരാധനാ സങ്കൽപ്പം. അത് ഓങ്കാര മൂർത്തിയായ പരബ്രഹ്മമോ പരമശിവനോ ആയത് പിൽക്കാല ചരിത്രപരിണാമമാണ്. കുടിൽകെട്ടി ഭജനംപാർപ്പാണ് ഓച്ചിറയിലെ പ്രധാന പ്രാർത്ഥന'. ഓച്ചിറ അമ്പലത്തിന്റെ ഈ ചരിത്രം പറഞ്ഞ പരിപാടിയുടെ പേര് ' തെണ്ടികളുടെ ദൈവം' എന്നായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം രൂക്ഷമായത്. പ്രതിഷേധം ശക്തമായതോടെ സംഘപരിവാറും രംഗത്തെത്തി.
ഹിന്ദുമതത്തെ അപമാനിച്ചെന്നും ഓച്ചിറ പരബ്രഹ്മത്തെ അവഹേളിച്ചെന്നുമാണ് സംഘപരിവാറിന്റെ ആരോപണം. ഇവ ഉന്നയിച്ച് തനിക്ക് സംഘപരിവാറിന്റെ ഭീഷണിയുണ്ടെന്ന് പരിപാടിയുടെ സംവിധായകനായ ബിജു മുത്താത്തി മറുനാടൻ മലയാളിയോട് പറഞ്ഞു. അതേസമയം തെണ്ടി എന്നത് തെറിപ്രയോഗമല്ലെന്നും എല്ലാ മനുഷ്യരുടേയും അവസാനത്തെ അവസ്ഥയാണിതെന്നും അത് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നിന്നും മനസിലാകുമെന്നും ബിജു വ്യക്തമാക്കുന്നു.
മോഹൻലാൽ നായകായ പാദമുദ്ര എന്ന ചിത്രത്തിൽ ഓച്ചിറയിലെ പ്രതിഷ്ടയില്ലാത്ത അമ്പലത്തെ കുറിച്ച് പറയുന്ന ഡയലോഗിൽ നിന്നുമാണ് പരിപാടിക്ക് ഈ പേര് സ്വീകരിച്ചതെന്നും അതല്ലാതെ ക്ഷേത്രത്തേയോ ഹിന്ദുമതത്തേയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അത്തരം ആരോപണങ്ങൾ പരിപാടി കാണാത്തവരാണ് നടത്തുന്നതെന്നും അദ്ദേഹം പറയുന്നു..
സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ക്ഷേത്രത്തിലെത്തുന്ന അഗതികൾക്ക് വേണ്ട ഭക്ഷണവും ചികിത്സയും നൽകുന്നത്. കാലങ്ങളായി ക്ഷേത്രത്തിന്റെ നടത്തിപ്പിലേക്ക് കടന്നു ചെല്ലാൻ സംഘപരിവാറിന് കഴിഞ്ഞിരുന്നില്ല. അതിനാൽ സി.പി.എം നേതൃത്വം പാർട്ടി ചാനലിലൂടെ ക്ഷേത്രത്തേയും ഹിന്ദുമതത്തേയും അപമാനിച്ചുവെന്ന് വരുത്തി തീർക്കാനും അതുവഴി ക്ഷേത്രത്തിന്റെ നടത്തിപ്പ് അവകാശം കൈയാളാനുമാണ് ശ്രമിക്കുന്നതെന്നും ബിജു ആരോപിക്കുന്നു.
പരിപാടി ഇന്നലെ സംപ്രേഷണം ചെയ്തതിന് പിന്നാലെ നിരവധി സംഘപരിവാർ ഗ്രൂപ്പുകളിൽ നിന്നും മറ്റുമായി ബിജുവിനെതിരെ വധഭീഷണിയടക്കം വന്നു കൊണ്ടിരിക്കുകയാണ്.
ഓച്ചിറയിലെ പ്രതിഷ്ടയില്ലാത്ത ക്ഷേത്രത്തെ പരിപാടിയിൽ അവഹേളിച്ച് കാണിക്കുന്നില്ലെന്നതാണ് വാസ്തവം. ഓച്ചിറ ആൽത്തറയിലെ മനുഷ്യരും അനാഥത്വത്തിന്റെയും അതിലൂടെയുള്ള ഈശ്വര അന്വേഷണങ്ങളുടേയും ജീവിത കഥകളാണ് പരിപാടിയിൽ പറയുന്നത്. രണ്ട് ആൽത്തറകളും ഏതാണ്ട് അൻപത് ഏക്കറോളം വരുന്ന മൈതാനവുമാണ് ക്ഷേത്രം. ക്ഷേത്രത്തിനു ശ്രീകോവിലില്ല, പ്രതിഷ്ഠയില്ല. ലോകത്തെവിടെയും തെണ്ടിത്തിരിയാൻ ഭാഗ്യമോ ശാപമോ കിട്ടിയ മനുഷ്യർക്കുള്ളതാണ് ഇവിടമെന്നാണ് ക്ഷേത്രത്തെ കുറിച്ച് പറയുന്നത്.
മലയാളിയുടെ അവസാനത്തെ അഭയകേന്ദ്രങ്ങളാണ് അഗതി മന്ദിരങ്ങൾ. അവിടെ പണ്ഡിതനെന്നോ പാമരനെന്നോ ഭേദമില്ലാതെ, ധനികനെന്നോ ദരിദ്രനെന്നോ ഭേദമില്ലാതെ അനാഥത്വത്തിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന മലയാളി ഏറ്റവും അവസാനം വിളിക്കുന്ന ദൈവത്തിന്റെ പേരാണ് ഓച്ചിറ പരബ്രഹ്മ മൂർത്തി. കേരളമിന്ന് അനാഥ മന്ദിരങ്ങളും അഗതി മന്ദിരങ്ങളും കൊണ്ട് നിറയുമ്പോൾ ഓച്ചിറയിലെ കാരുണ്യമൂർത്തിയുടെ തട്ടകം ഓച്ചിറ വിട്ട് കേരളം മുഴുവൻ പരക്കുമെന്നും പരിപാടിയിൽ പറയുന്നു.
തെണ്ടിയെന്നത് ഒരിക്കലും ഒരു തെറിപ്രയോഗമല്ല. എല്ലാ മനുഷ്യരുടേയും ഒടുവിലത്തെ ജീവിതാവസ്ഥയുടെ പേരാണതെന്ന് പറഞ്ഞു തരും ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിന്റെ വിശാലമായ ഈ മൈതാനം' കേരള എക്സ്പ്രസിൽ ബിജു വ്യക്തമാക്കുന്നുണ്ട്.
അനു ലക്ഷ്മി എന്ന പ്രൊഫൈലിൽ നിന്നാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ഇതിലൂടെയാണ് ബിജുവിന്റെ ഫോൺനമ്പർ പുറത്തു വിട്ടത്. എല്ലാ ഹിന്ദുക്കളും പ്രതികരിക്കണം എന്ന ആഹ്വാനവുമുണ്ട്. 'ഇത് മനഃപൂർവ്വം ഹിന്ദു സമൂഹത്തെ അവഹേളിക്കുന്നതിനു വേണ്ടി നല്കിയ പേരാണ്, ക്ഷേത്രത്തിൽ നിരവധി അഗതികളുണ്ട്, അത് എല്ലാവർക്കും അറിയാവുന്നതാണ്, 'അഗതികളുടെ അമ്പലം' എന്നും പറയാറുണ്ട്, 'തെണ്ടികളുടെ ദൈവം' എന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല, മദർ തേരേസയെ 'അഗതികളുടെ അമ്മ' എന്നാണ് ലോകം വാഴ്ത്തുന്നത്, ഒരിക്കലും 'തെണ്ടികളുടെ അമ്മ' എന്‍ ആരും മനസിൽ പോലും ചിന്തിച്ചിട്ടില്ല'' എന്നാണ് ആഹ്വാനം.
സംഘപരിവാർ ആഹ്വാനം മൂലം ഇന്നലെ മുതൽ ബിജുവിന്റെ ഫോണിലേയ്ക്ക് നിരന്തരം ഭീഷണി കോളുകൾ വരുകയാണ്. സംഘപരിവാർ പ്രചാരകർ മുഴക്കുന്ന ആരോപണം വസ്തുതാ വിരുദ്ധമാണ് എന്നു തെളിയിക്കുന്നതാണ് പരിപാടി. 'ജീവിതത്തിൽ ഒരാശ്രയവുമില്ലാത്ത മനുഷ്യർക്ക് ഇവിടെയിപ്പോൾ ആശ്രയമായി ഒരു ക്ഷേത്ര നടയുണ്ട്. ഭൂമിയിലെ സകല ജരാനരകളും പേറി കുറേ മനുഷ്യരിവിടെ വയോധികരും രോഗികളും യാചകരുമായി തമ്പടിക്കുമ്പോൾ അതേ ദുഃഖങ്ങളോടും വേദനകളോടും സംവദിക്കുന്ന കരുണാമൂർത്തിയായ ഒരു ദൈവവും ദേവസങ്കൽപ്പവുമുണ്ടെങ്കിൽ അതേക്കാൾ ആരാധ്യമായി മറ്റെന്ത് വിശ്വാസമാണുള്ളത്' എന്ന ചോദ്യം ചോദിച്ചാണ് ബിജു 350 എപ്പിസോഡ് പിന്നിട്ട പരിപാടി അവതരിപ്പിച്ചു തുടങ്ങുന്നത്.
കേരളത്തിൽ ഇങ്ങനെയൊരു ക്ഷേത്രം വേറെയില്ല. അമ്പലമില്ലാതെ ആൽത്തറയിൽ വാഴുന്നതു മാത്രമല്ല ഇത്രയും ആലംബമറ്റ മനുഷ്യരെ, ദരിദ്രരെ, രോഗികളെ, ആലംബമറ്റവരെ ദൈവത്തെ പോലെ ക്ഷേത്രം ഉൾക്കൊള്ളുന്നു എന്നതാണ് മഹത്വം. എങ്ങോട്ടും പോകാനില്ലാതെ വഴിമുട്ടി പോകുന്ന മനുഷ്യർക്ക് ഇത്രയും ആത്മാർത്ഥമായ സവിധം വേറെയേതുണ്ട്' തെണ്ടികളുടെ ദൈവത്തിൽ ബിജു ചോദിക്കുന്നുണ്ട്.
യാചന ഇവിടെ ഒരു കുറ്റമല്ല, വലിയ സൗഭാഗ്യം ലഭിച്ചവർ ജീവിതം നീട്ടിക്കിട്ടാൻ യാചിക്കുന്നു. നിർഭാഗ്യവാന്മാർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ യാചിക്കുന്നു. നമ്മുടെ അച്ഛനമ്മമാരോ നമ്മൾ തന്നെയോ ആകാം ഓച്ചിറ ക്ഷേത്രത്തിലെ അടുത്ത അന്തേവാസികൾ' എന്ന ആശയമാണ് പരിപാടി ഉയർത്തിപ്പിടിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍