ആത്മഹത്യയ്ക്ക് ഒരു ഡേറ്റ് എന്റെ മനസ്സിലുണ്ട്... അന്ന് ചിലപ്പോൾ ചെയ്തെന്നിരിക്കും: ശ്രീജ നായർ എഴുതുന്നു
ശ്രീജ മരിച്ചോ? അതോ ശ്രീജയെ ആരേലും കൊന്നോ?
ആകെ കൺഫ്യുഷൻ ആയല്ലോ ഭഗവാനെ....
എന്റെ ഇൻബോക്സിൽ വന്നു ചിലർ എന്നെ തെറി വിളിക്കുന്നു.. ഞാൻ ഉടായിപ്പാണെന്ന് പറയുന്നു..എന്തിനാണോ ആവോ കാര്യമറിയാതെ ഇങ്ങനെ കാളയുടെ കുഞ്ഞിനെ കെട്ടാൻ കയർ അന്വേഷിക്കുന്നത്?
ഇന്നലെ ഉച്ചമുതൽ എന്റെ രണ്ട് മൊബൈലിലുമായി ഏകദേശം അയ്യായിരത്തിൽ കൂടുതൽ മിസ് കോളുകൾ.. അതുപോലെ വാട്സ് ആപ് മെസ്സേജുകൾ.. ഫെയിസ്ബുക്കിൽ ഇൻബോക്സ് പൊട്ടുന്ന അവസ്ഥ... സംസാരിക്കാനുള്ള ആരോഗ്യം ഇല്ലാത്തതുകൊണ്ട് ഒന്നും നോക്കിയത് കൂടി ഇല്ല. ഇന്നാണ് വിശദമായി ഒന്ന് നോക്കിയത്..
അപ്പോഴേക്കും 56 ഓൺലൈൻ പത്രങ്ങളിലും ചില ഇംഗ്ലീഷ് പത്രത്തിലും എന്റെ മരണ വാർത്ത.. ഇത്രയ്ക്കൊക്കെ ഞാൻ പ്രശസ്തയാണോ ഭഗവാനെ...???
ഇനി യഥാർഥ സംഭവങ്ങളിലേക്ക് വരാം...മെനിഞ്ഞാന്നു എനിക്ക് നല്ല തിരക്കുള്ള ദിവസമായിരുന്നു. രാവിലെ തുടങ്ങിയ ഷൂട്ടിങ്ങ് ജോലികൾ തീർന്നത് രാത്രി പത്ത് മണിയോടെ... ഇങ്ങനെ ജോലി ചെയ്യുന്ന ദിവസങ്ങളിൽ വല്ലാത്ത ശരീര വേദന ഉണ്ടാകും. അതുകാരണം ചൂടുവെള്ളത്തിൽ ഉപ്പിട്ട് കുളിച്ചാൽ പോലും ഉറങ്ങാൻ സാധിക്കില്ല. അന്നേ ദിവസം ഞാൻ മാനസികമായും നല്ല ടെൻഷനിൽ ആയിരുന്നു. അതുകാരണം സ്ലീപിങ് പിൽസ് എടുത്താണ് ഉറങ്ങിയത്. സാധാരണ ഉറങ്ങാൻ കിടക്കുമ്പോൾ മൊബൈൽ സൈലന്റ് മോഡ് ആക്കും. അന്ന് അത് മറന്നു. വെളുപ്പാൻ കാലമായപ്പോൾ ഗൾഫിലുള്ള ഏതോ ഒരു ചേട്ടന് എന്റെ ഓർമ്മ വന്നിരിക്കണം. ഒരു 45 മിസ്സ് കോൾ. എടുത്തപ്പോഴേക്കും വിളിച്ചവന് സമാധാനമായി. ഫോൺ കട്ടാവുകയും ചെയ്തു എന്റെ ഉറക്കവും പോയി.. ശരീര വേദനയും കൂടി. വീണ്ടും ഞാൻ ഗുളിക എടുത്തു.
രാവിലെ എഴുനേൽക്കുന്ന സമയമായിട്ടും എഴുനേൽക്കാതിരുന്നപ്പോൾ വീട്ടുകാർ ഭയന്നു. കുടുംബ സുഹൃത്തായ ഡോക്ട്ടറിന്റെ ആശുപത്രിയിൽ എത്തിച്ചു... അപ്പോൾ എനിക്ക് ബോധം ഇല്ലായിരുന്നു. വോമിറ്റ് ചെയ്യിക്കുകയും ഇനിമ തരികയും ചെയ്തു. ക്ഷീണത്തിന് ട്രിപ്പും തന്നു. വൈകുന്നേരം വരെ അവിടെ കിടത്തി.രാത്രി വീട്ടിലേക്കു കൊണ്ടുപോന്നു.
ഇതാണ് അന്ന് നടന്ന യഥാർത്ഥ സംഭവം. ആശുപത്രിയിൽ വച്ച് ഈ ന്യൂസ് എങ്ങനെയോ ലീക്ക് ആയി..ഏതോ പത്രത്തിൽ വന്നു. അപ്പോൾ എന്റെ സുഹൃത്തായ ജിജിമോൾ ഇതെന്നോട് ഫോണിൽ വിളിച്ചു പറഞ്ഞു. ഫോൺ എനിക്ക് എടുക്കാൻ സാധിക്കാത്തതുകൊണ്ട് എന്റെ കസിൻ ആണ് അറ്റൻഡ് ചെയ്തത്. എന്റെ ഹസ്ബൻഡ് അപ്പോൾ ചെന്നയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയാതെ ഉണ്ടായിരുന്നുള്ളൂ.. ഹോസ്പിറ്റലിൽ അതിനു ശേഷമാണ് ആൾ വന്നത്.
അതിനു ശേഷം ജിജിമോൾ യഥാർഥ വിവരങ്ങൾ സൂചിപ്പിച്ചു ഒരു വാർത്ത അവളുടെ പത്രത്തിൽ ഇട്ടു. അപ്പോൾ ഞാൻ എന്റെ പാസ്സ്വേർഡ് അവൾക്കു കൊടുത്തിട്ട് എന്റെ പ്രൊഫൈലിലും കൂടി ഒന്ന് ഷെയർ ചെയ്തെക്കാൻ പറഞ്ഞു. അങ്ങനെയാണ് ആ വാർത്ത എന്റെ അക്കൗണ്ടിലും വന്നത്..
ഇന്ന് ഉച്ചയോടെയാണ് ഞാൻ ഫോൺ അറ്റൻഡ് ചെയ്യാനും ചിലർക്കൊക്കെ മറുപടി കൊടുക്കാനും തുടങ്ങിയത്. എന്നാലും നല്ല ക്ഷീണമാണ്. കൂടുതൽ സംസാരിക്കാനൊക്കെ ബുദ്ധിമുട്ടാണ്. ഒപ്പം ചില മാനസിക പ്രശ്നങ്ങളും നന്നായി അലട്ടുന്നുണ്ട്.
നാളെ മുതൽ 7 ദിവസത്തേക്ക് ഞാനൊരു തുടർ ചികിത്സക്ക് പോവുകയാണ്.. എന്റെ ശരീരത്തിലെ എല്ലാ മാലിന്യങ്ങളെയും തൂത്തു കളയണം..അതുവരെ ഞാൻ വല്ലപ്പോഴുമൊക്കെയേ ഫെയിസ്ബുക്കിൽ വരികയുള്ളൂ.. അന്നപൂർണ്ണയും ഡയാലിസിസുമൊക്കെ ചെയ്യാൻ വേണ്ട ഏർപ്പാടുകൾ ചെയ്തു കഴിഞ്ഞു...
തൽക്കാലം അടുത്തൊന്നും ഞാൻ ആത്മഹത്യ ചെയ്യുമെന്ന് ഭയക്കേണ്ട. പക്ഷെ ഒരു ഡേറ്റ് എന്റെ മനസ്സിൽ ഉണ്ട്.. അന്ന് ചിലപ്പോൾ ചെയ്തെന്നിരിക്കും.കാരണം ഞാനും ഒരു മനുഷ്യ ജീവിയാണ്. എനിക്കുമുണ്ട് വികാരങ്ങളും വിചാരങ്ങളും വിഷമങ്ങളും. ഇടക്കെപ്പോഴെങ്കിലും ഞാൻ ആത്മഹത്യ ചെയ്താൽ 'ശ്രീജ അന്ന് പറഞ്ഞിരുന്നില്ലല്ലോ ' എന്ന് പരാതി പറയാതിരിക്കാനുള്ള മുൻകൂർ ജാമ്യമാണിത്.
എന്നാലും എനിക്ക് ഇത്രയും ജനസമ്മതിയുണ്ടെന്ന് ഞാൻ ഇന്നും ഇന്നലെയും കൊണ്ടാണ് മനസ്സിലാക്കിയത്.. എന്തുമാത്രം ആൾക്കാരാണ് എനിക്കു വേണ്ടി പ്രാർത്ഥിച്ചത്.. അതിൽ പലർക്കും എന്നെ അറിയുകപോലും ഇല്ല. ഈ അടുത്ത ദിവസങ്ങളിലായി വളരെയധികം സ്വാർത്ഥതമാത്രം കണ്ടുവരുന്ന എനിക്ക് ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ഒപ്പം അഭിമാനവും. കാരണം ഞാൻ ചെയ്യുന്ന പ്രവർത്തികളുടെ ബഹിർസ്ഫുരണമായിരിക്കുമല്ലോ ഈ സ്നേഹം.. എല്ലാവരോടും വളരെയധികം നന്ദിയുണ്ട് ബഹുമാനവും..
എന്നെ ഫോണിൽ വിളിച്ചു കരഞ്ഞ ധാരാളം സ്ത്രീ സുഹൃത്തുക്കളുണ്ട്...പാറു സൂസൻ , ജിജി മോൾ, പ്രീത, സരസു, മഞ്ചു, പ്രീതി, പ്രസി, അശ്വതി, ദിയ, സതി, പൊന്നമ്മ ചേച്ചി അങ്ങനെ ധാരാളം പേർ അതുപോലെ ആൺ സുഹൃത്തുക്കളും.. എന്നോട് കാട്ടുന്ന ഈ സ്നേഹത്തിനും കരുണയ്ക്കും എന്നും നന്ദിയുണ്ടാകും. ഞാൻ കടപ്പെട്ടിരിക്കും. ഒപ്പം ശരിയായ വാർത്തകൾ കൊടുക്കാൻ എന്റെ സുഹൃത്തായ ഷാജനും ( മറുനാടൻ മലയാളി) വളരെ ശ്രദ്ധിച്ചിരുന്നു. ഇനിയും പേരുകൾ എടുത്തു പറയേണ്ടവരായിട്ടുണ്ട്. ഓർമ്മ നിൽക്കുന്നില്ല...
ഇതിലെല്ലാമുപരി ദൈവത്തിനാണ് ഞാൻ നന്ദി പറയുന്നത്. കാരണം ദൈവമാണ് എന്നെ നടത്തുന്നത്, ഒരു 'ബിഗ് സീറോ' ആയ എന്നെ കൈ പിടിച്ചു ഇതുവരെ എത്തിച്ചതും ഇപ്പോൾ മുന്നോട്ടു കൊണ്ടുപോകുന്നതും ആ ശക്തിയാണ്,എന്നെ ചിലർ കരയിപ്പിക്കുമ്പോൾ സാന്ത്വനമായി ദൈവം എപ്പോഴും എന്നോടൊപ്പം ഉണ്ടാകും ദൈവം മാത്രമേ ഉണ്ടാകൂ.. എന്റെ ഹസ്ബൻഡ് പറയുന്ന ഒരു വാചകമുണ്ട്..എനിക്ക് എന്തെങ്കിലും ഒരു ക്രൈസിസ് വരുമ്പോൾ ഞാൻ വിഷമിച്ചിരിക്കുന്നതു കാണുന്ന അവസരത്തിൽ പുള്ളി പറയും നിന്റെ ഫ്രണ്ട് ഇപ്പോൾ സഹായവുമായി എത്തുമല്ലോ.. പിന്നെന്തിനാ ഈ ടെൻഷൻ' എന്ന്. അദ്ദേഹം ഫ്രണ്ട് എന്ന് ഉദ്ദേശിക്കുന്നത് എന്റെ ദൈവത്തെയാണ്. ആ ദൈവം എനിക്ക് തരുന്ന സഹായങ്ങൾ ചിലപ്പോൾ മറ്റൊരാളിനെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ സാധിച്ചു എന്ന് വരില്ല. ഹുസ്ബന്റ്റ് അനുഭവസ്ഥനായതുകൊണ്ടുമാത്രം വിശ്വസിക്കുന്നു. അതുപോലെ ഓരോ അവസരങ്ങളിലും ദൈവം എന്റെ കൂടെത്തന്നെയുണ്ട്. എനിക്ക് ഒരു കൈ താങ്ങായി... ദൈവം മാത്രം..
എനിക്ക് ദൈവം മാത്രം മതി.. ഞാൻ എല്ലാം നേടും....
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്