ലോ അക്കാഡമിക്കെതിരെ നിരാഹാരം കിടക്കുന്ന വി മുരളീധരൻ കേരള ഹസാരേ ആകുമോയെന്ന് ഞാൻ ഭയപ്പെടുന്നു; കേരളത്തിൽ മാവോയിസ്റ്റുകൾ ഒഴികെ മറ്റെല്ലാ രാഷ്ട്രീയ കക്ഷികളിലും അക്കാഡമി നടത്തിപ്പുകാർക്ക് സ്വാധീനമുണ്ട്; ചെറിയ കാര്യങ്ങളിൽ സമരം വിജയിക്കുമെങ്കിലും വിദ്യാർത്ഥികൾക്ക് വലിയ പ്രതീക്ഷവേണ്ടെന്ന് തുറന്നടിച്ച് അഡ്വ. ജയശങ്കർ
തിരുവനന്തപുരം: കേരളത്തിൽ മാവോയിസ്റ്റ് ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളുടേയും നേതാക്കന്മാരുടെ ശുപാർശക്കത്തുകൾ ലോ അക്കാഡമി മേധാവി നാരായണൻ നായരുടെ കൈവശമുണ്ടെന്നും അതുകൊണ്ടാണ് വിദ്യാർത്ഥികൾ സമരം ചെയ്യുമ്പോഴും നേതാക്കന്മാർ മയപ്പെട്ടുനിൽക്കുന്നതെന്നും അഡ്വ. ജയശങ്കർ. ലോ അക്കാഡമിക്കുവേണ്ടി പാട്ടത്തിന് ലഭിച്ച സ്ഥലം എല്ലാ കക്ഷികളിലുമുള്ള സ്വാധീനം വച്ചാണ് അവർ സ്വന്തമാക്കിയതെന്നും അതിൽ നിന്ന് അവരെ ഒഴിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും ജയശങ്കർ ചാനൽ ചർച്ചയിൽ തുറന്നടിച്ചു.
ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചർച്ചയിലാണ് രാഷ്ട്രീയ നിരീക്ഷകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. എസ് ജയശങ്കർ തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കുന്നത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയി, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ, എസ്എഫ്ഐ നേതാവ് പ്രതിൻ സാജ് കൃഷ്ണ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. കഴിഞ്ഞദിവസം ഫേസ്ബുക്ക് പോസ്റ്റിലും ജയശങ്കർ ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു.
ജയശങ്കറിന്റെ അഭിപ്രായങ്ങൾ ഇങ്ങനെ
വിദ്യാർത്ഥി സമരമാണെങ്കിലും ഇതൊരു പൊതു പ്രശ്നമാണ്. ലക്ഷ്മിനായരുടെ വിദ്യാർത്ഥികളോടുള്ള സമീപനത്തെ ചൊല്ലിയുള്ള പ്രശ്നമെല്ലാം നിസ്സാര പ്രശ്നങ്ങളാണ്. അത് തൊലിപ്പുറമേയുള്ള രോഗത്തെ പോലെ കണ്ടാൽ മതി. ഈ വിദ്യാർത്ഥി പ്രശ്നമല്ല, ഒരു പൊതുപ്രശ്നം ഇതിൽ അന്തർഭവിച്ചിട്ടിണ്ട്. പൊതു സ്ഥാപനമായി, ചാരിറ്റബിൾ സൊസൈറ്റീസ് ആക്റ്റ് പ്രകാരം ആരംഭിച്ച ഒരു സ്ഥാപനം. അതിനായി സർക്കാർ പാട്ടത്തിന് കൊടുത്ത കൊടുത്ത സ്ഥലം ഒരാളുടെ കുടുംബസ്വത്തായി മാറുക.
ആ വ്യക്തിയുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ മൊത്തത്തിൽ മലീമസമാക്കുന്ന പ്രവർത്തനങ്ങൾ അവിടെ നടക്കുക. ഇതിന്് സിപിഎമ്മിന്റെ മാത്രം പിന്തുണയല്ല ഉള്ളത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും ഒത്താശയോടെയാണ് നാരായണൻ നായർ അവിടെ ക്രമവിരുദ്ധമായ കാര്യങ്ങൾ ചെയ്തിട്ടുള്ളത്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇതുവരെ മാദ്ധ്യമങ്ങൾപോലും ഇക്കാര്യം ശ്രദ്ധിക്കുകയോ ഒരു റിപ്പോർട്ട് നൽകുകയോ ചെയ്തിട്ടില്ല. 1998ലോ മറ്റോ ആണ് ഇന്ത്യൻ എക്സ്പ്രസ് ലോ അക്കാഡമിയിലെ വഴിവിട്ട പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തത്. അന്ന് ഇന്ത്യൻ എക്സ്പ്രസിന്റ ഓഫീസ് അടിച്ചുതകർത്താണ് അക്കാഡമി വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. ഇമ്മാതിരി കാര്യങ്ങളെല്ലാം ചെയ്യിക്കാൻ കഴിവുള്ളയാളാണ് അതിന്റെ നടത്തിപ്പുകാരൻ.
തിരുവനന്തപുരംകാരനായ അദ്ധ്യാപകൻ ഡോ. റസലുദ്ദീനെ പിരിച്ചുവിട്ടത് നോട്ടീസ് ബോർഡിൽ നോട്ടീസ് ഇട്ടുകൊണ്ടാണ്. എവിടെയും കേട്ടുകേൾവിയില്ലാത്തതാണിത്. നിങ്ങളുടെ സേവനം അവസാനിപ്പിച്ചിരിക്കുന്നു എന്ന് നോട്ടീസ് ഇട്ട് പിരിച്ചുവിട്ടത് കേരള ചരിത്രത്തിൽതന്നെ ഒരേയൊരു സംഭവമായിരിക്കും. ലോ അക്കാഡമി നടത്തിപ്പുകാരനായ നാരായണൻ നായരുടെ സഹോദരിയുടെ മകനാണ് പിൽക്കാലത്ത് നിയമസർവകലാശാലയുടെ വിസി ആയി മാറിയ ഡോ. ജയകുമാർ. എഴുപതുകളിൽ ഇദ്ദേഹം ഒരേസമയം കേരള യൂണിവേഴ്സിറ്റിയിൽ എംഎയും അക്കാഡമിയിൽ എൽഎൽബിയും ചെയ്തു.
ഇതെങ്ങനെ സാധിച്ചുവെന്നത് അദ്ദേഹത്തിന് മാത്രം കഴിയുന്ന അത്ഭുതമാണ്. നാരായണൻ നായരായിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ഇത്തരത്തിൽ സ്വാധീനം ഉപയോഗിച്ച് എന്തും ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കിയിട്ടുള്ള നാരായണൻ നായരുടെ സ്ഥാപനത്തിനെതിരെ വിദ്യാർത്ഥി സമരം നടത്തിയാൽ വിജയിക്കാൻ ബുദ്ധിമുട്ടാണ് - ജയശങ്കർ ചർച്ചയിൽ പറഞ്ഞു.
മറ്റിടങ്ങളിൽ സമരം ചെയ്യുന്നതുപോലെ ഇവിടെ സമരം ചെയ്യാനാവില്ലെന്നും എല്ലാ പാർട്ടികളുടേയും ഒത്താശ ഇവർക്കുണ്ടെന്നും ജയശങ്കർ ഓർമിപ്പിക്കുന്നു. ഇവർക്കെതിരെ സമരം ചെയ്യാൻ ഭയപ്പെടണം. എൻഎസ്എസ്സോ സഭയോ എസ്എൻട്രസ്റ്റോ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയൊക്കെ സമരം ചെയ്യാം. പക്ഷേ, ഇവിടെ സമരം ചെയ്യാൻ സൂക്ഷിക്കണം. ഇവർക്ക് എല്ലാ പാർട്ടിയിലും ആൾക്കാരുണ്ട്. അതുകൊണ്ട് നിങ്ങളുടെ സമരം വിജയിക്കാൻ പോകുന്നില്ല - ജയശങ്കർ പറയുന്നു.
നിരാഹാരം കിടക്കുന്ന ഒരാളെ പറ്റി തമാശ പറയാൻ പാടില്ല. പക്ഷേ, മുരളീധരൻ തെറ്റിദ്ധരിക്കില്ലെന്ന് ഞാൻ വിചാരിക്കുന്നു. കേരള ഹസാരെ ആയി മാറുമെന്നാണ് ഞാൻ ഭയപ്പെടുന്നത്. അങ്ങനെ ആകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കൃഷ്ണൻ നായർ സിപിഎമ്മിൽ നിൽക്കുമ്പോൾ തന്നെ നാരായണൻ നായർ സിപിഐക്കാരനായാണ് ഭാവിക്കുന്നത്. അദ്ദേഹത്തിന്റെ ശ്രീമതി പൊന്നമ്മ നാരായണൻ നായർ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ വനിതാവിഭാഗം പ്രസിഡന്റായിരുന്നു. റവന്യൂ വകുപ്പ് മാറി മാറി കൈകാര്യം ചെയ്തിരുന്നത് ഒന്നുകിൽ സിപിഐയോ അല്ലെങ്കിൽ ജോസഫ് ഗ്രൂപ്പോ ആയിരുന്നു എന്നറിയുമ്പോൾ കാര്യങ്ങളുടെ ഏകദേശ രൂപം വ്യക്തമാകും.
സർക്കാരിൽ നിന്ന് പാട്ടത്തിന് കൊടുത്ത സ്ഥലം അദ്ദേഹത്തിന് പതിച്ചുകിട്ടാൻ വേണ്ടിയാണ് അദ്ദേഹം ആദ്യകാലത്ത് സിപിഐ ആയിട്ടും പിൽക്കാലത്ത് അദ്ദേഹത്തിന്റെ ഭാര്യ ജോസഫ് ഗ്രൂപ്പായിട്ടും ഒക്കെ നിന്നത്. പിജെ ജോസഫ് റവന്യൂ മന്ത്രിയായിരിക്കെയാണെന്ന് തോന്നുന്നു ഈ സ്ഥലം ലോ അക്കാഡമിയുടെ പേർക്ക് പതിച്ചുകൊടുക്കുന്നത്.
അങ്ങനെ പതിച്ചുകൊടുത്ത സ്ഥലത്തുനിന്ന് അത്ര പെട്ടെന്നൊന്നും അവരെ ഒഴിപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അതൊരു അത്യാഗ്രഹമാണ്. ചുരുങ്ങിയപക്ഷം അവിടത്തെ ദളിത് പീഡനം അവസാനിപ്പിക്കുക, കുട്ടികൾക്ക് കുറച്ചുകൂടി സുതാര്യമായ അന്തരീക്ഷത്തിൽ പഠിക്കാൻ സാഹചര്യമുണ്ടാക്കുക അങ്ങനെ പരിമിതമായ ലക്ഷ്യത്തിലേക്ക് ചുരുക്കിയാലേ എന്തെങ്കിലുമൊക്കെ നടക്കൂ.
നാരായണൻ നായരുടെ രാഷ്ട്രീയ സ്വാധീനം സിപിഎമ്മിൽ ഒതുങ്ങുന്ന ഒന്നല്ല. കേരളത്തിൽ ഒരുപക്ഷേ മാവോയിസ്റ്റുകൾ ഒഴിച്ച് മറ്റെല്ലാ പാർട്ടികളുമായും അടുത്ത ബന്ധമുണ്ട്. പല നേതാക്കളും അദ്ദേഹത്തിന് ശുപാർശക്കത്തുകൊടുത്തവരാണ്. ഇഎംഎസും സി അച്യുതമേനോനും അടക്കമുള്ള നേതാക്കന്മാർ കുട്ടികൾക്ക് പ്രവേശനം നൽകണമെന്ന് കാണിച്ച് നൽകിയ ശുപാർശ കത്തുകളുടെ ഒരു ഫയൽ തന്നെ അദ്ദേഹത്തിന്റെ അടുത്തുണ്ടാകും. - ജയശങ്കർ ചർച്ചയിൽ ഓർമിപ്പിക്കുന്നു.
കോടിയേരിയുടെ മകൻ അവിടെ പഠിച്ചതായതുകൊണ്ടാണ് കോടിയേരി മയപ്പെടുത്തി പറയുന്നത്. വിഎസിന്റെ മകൻ അവിടെ പഠിച്ചിട്ടില്ലാത്തതുകൊണ്ടാണ് വി എസ് എതിർപ്പുമായി എത്തുന്നതും. തിരുവനന്തപുരത്ത് സമ്പത്ത് ഒഴികെ വക്കീലന്മാരായ എല്ലാ നേതാക്കന്മാരും അവിടെ പഠിച്ചവരാണ്. ഇന്ത്യൻ എക്സ്പ്രസ് മുമ്പ് വാർത്ത നൽകിയപ്പോൾ ജസ്റ്റീസ് വിആർ കൃഷ്ണയ്യരെ അതിനെതിരെ പരസ്യ പ്രസ്താവനയുമായി അണിനിരത്താൻ ഈ സ്ഥാപനത്തിന്റെ സ്വാധീനശക്തിക്ക് കഴിഞ്ഞുവെന്നും ജയശങ്കർ ഓർമിപ്പിക്കുന്നു. സമാനമായ അഭിപ്രായം വ്യക്തമാക്കി കഴിഞ്ഞദിവസം അഡ്വ. ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റും നൽകിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍