അഭിമുഖം നടത്തിയെന്ന് സൂചിപ്പിച്ച ഓഫർ ലെറ്ററുകൾ ചൊടിപ്പിച്ചു; ഏഷ്യാനെറ്റിൽ നിന്നും മനോരമയിൽ നിന്നും മാതൃഭൂമിയിൽ നിന്നും ആളെ പിടിക്കാനുള്ള രാജീവ് ദേവരാജിന്റെയും ജയദീപിന്റെയും നീക്കങ്ങൾ പൊളിഞ്ഞു: മലയാളം ചാനലിലെ അംബാനിഫിക്കേഷൻ പാളുന്നുവോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മലയാളത്തിലെ അംബാനിഫിക്കേഷൻ പാളുന്നു. മുകേഷ് അംബാനിയുടെ മാദ്ധ്യമസംരംഭമായ ന്യൂസ് 18 കേരളയിൽ കാര്യങ്ങൾ അത്ര സുഗമമായല്ല നടക്കുന്നത്. കൊട്ടിഘോഷിച്ചുകൊണ്ടുവന്ന ചാനലിന്റെ സ്ഥിതി അതീവ ദയനീയമാണ് ഇപ്പോൾ. മലയാളത്തിലെ മുഖ്യധാരാ ജേർണലിസ്റ്റുകളെ അടക്കം കൂട്ടി ചാനൽ വൻ സംരംഭം ആക്കുമെന്നാണ് തുടക്കത്തിൽ അംബാനി ഗ്രൂപ്പ് അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ മലയാളത്തിലെ പ്രമുഖ ചാനലുകളിൽ ഒന്നിലും നിന്ന് മുഖ്യമാദ്ധ്യമപ്രവർത്തകർ ആരും ന്യൂസ് 18 ലേക്ക് ചേക്കേറാൻ തയ്യാറല്ല.
ചാനൽ തുടങ്ങിയപ്പോൾ നാല് പ്രമുഖർ ന്യൂസ് 18 ലേക്ക് എത്തിയിരുന്നു. ഏഷ്യാനെറ്റിലെ കെ.പി. ജയദീപ്, മനോരമയിലെ ടി.ജെ. ശ്രീലാൽ, രാജീവ് ദേവരാജ്, ഇന്ത്യാവിഷനിലെ ബി. ദിലീപ് കുമാർ എന്നിവരായിരുന്നു ചാനലിലെത്തിയ പ്രമുഖ മാദ്ധ്യമപ്രവർത്തകർ. ഇതിൽ ജയദീപിനും രാജീവിനും മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി ഉൾപ്പെടെയുള്ള പ്രമുഖ ചാനലുകളിൽ നിന്ന് മുഖ്യധാരാ ജേർണലിസ്റ്റുകളെ ന്യൂസ് 18 ലേക്ക് എത്തിക്കുക എന്ന ദൗത്യമായിരുന്നു നിർവ്വഹിക്കാൻ ഉണ്ടായിരുന്നത്. വൻ ശമ്പളത്തിലാണ് ഈ നാലുപേരെയും ചാനലിൽ നിയമിച്ചത്. എന്നാൽ മാസങ്ങൾ ഇത്രയായിട്ടും മനോരമയിൽ നിന്നോ ഏഷ്യാനെറ്റിൽ നിന്നോ മാതൃഭൂമിയിൽ നിന്നോ ഒരാളിനെപ്പോലും കൊണ്ടുവരാൻ ഈ രണ്ടംഗസംഘത്തിന് കഴിഞ്ഞില്ല.
ഇതിനിടെ മാതൃഭൂമിയിലെ ചിലർക്ക് ഇവർ ഓഫർ ലെറ്റർ അയക്കുകയും ചെയ്തു. അപർണ്ണാ കുറുപ്പ്, വി. ഹരിലാൽ, അമൽ തുടങ്ങിയവർ ഓഫർ ലെറ്റർ ലഭിച്ചവരിൽ പെടുന്നു. എന്നാൽ നിലവിൽ ലഭിക്കുന്ന ശമ്പളത്തേക്കാൾ തുച്ഛമായ തുകയാണ് കൂട്ടിനൽകാമെന്ന് ന്യൂസ് 18 അറിയിച്ചത്. ഇതോടെ ഇവരും രോഷാകുലരായി .ന്യൂസ് എഡിറ്റർ തസ്തികയിൽ മാതൃഭൂമിയിൽ ജോലി ചെയ്യുന്നയാളാണ് അമൽ. അമലിനെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ തസ്തികയിൽ ന്യൂസ് 18 ൽ നിയമിക്കാമെന്നായിരുന്നു ന്യൂസ് 18 ന്റെ ഓഫർ. കൂടിയ സ്ഥാനത്തുനിന്ന് കുറഞ്ഞ സ്ഥാനത്തേക്ക് പോകേണ്ടി വരുന്ന അവസ്ഥ അമലിനെയും ചൊടിപ്പിച്ചു. മാതൃഭൂമിയിലെ തന്നെ ഹർഷനെയും ന്യൂസ് 18 സമീപിച്ചതായാണ് വിവരം. എന്നാൽ ന്യൂസ് 18 മാനേജ്മെന്റിന്റെ സമീപനത്തിൽ ഒട്ടും തൃപ്തിയില്ലാത്ത ഇവർ ചാനലിലേക്ക് ചേക്കേറെണ്ടെന്ന് കൂട്ടത്തോടെ തീരുമാനിക്കുകയായിരുന്നു.
ഏഷ്യാനെറ്റാണ് ന്യൂസ് 18 ഇരകളെ കാത്ത് ലക്ഷ്യമിട്ട അടുത്ത ചാനൽ. ലല്ലു ഉൾപ്പെടെയുള്ള പ്രമുഖരെ വലവീശിപ്പിടിക്കാമെന്ന് നേരത്തെ ഏഷ്യാനെറ്റിന്റെ മേധാവി ആയിരുന്ന കെ.പി. ജയദീപ് ഉൾപ്പെടെയുള്ളവർ കരുതി. എന്നാൽ മാതൃഭൂമിയിലെ ജീവനക്കാർക്ക് കുറഞ്ഞ ശമ്പളമാണ് ന്യൂസ് 18 ഓഫർ ചെയ്തതെന്ന വാർത്ത പുറത്തുവന്നതോടെ ഏഷ്യാനെറ്റ് ജീവനക്കാരും ന്യൂസ് 18 ലേക്ക് പോകാൻ മടിച്ചു. മാത്രമല്ല, ഇത്തവണ വൻശമ്പള വർദ്ധനയാണ് ഏഷ്യാനെറ്റിൽ നടപ്പാക്കിയിരിക്കുന്നത്. 40000 രൂപവരെ ബോണസും നൽകി.
ഈ സുരക്ഷിതത്വത്തിൽ നിന്ന് സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഒരു ഉറപ്പുമില്ലാത്ത ന്യൂസ് 18 ലേക്ക് ചേക്കേറെണ്ടെന്നുതന്നെയാണ് ഏഷ്യാനെറ്റിലെയും മാദ്ധ്യമപ്രവർത്തകരുടെയും നിലപാട്. മനോരമ ന്യൂസിലെ ജീവനക്കാരും സമാനമായ നിലപാടുതന്നെയാണ് കൈക്കൊണ്ടിരിക്കുന്നത്. രാജീവ് ദേവ് രാജും, ടി.ജെ. ശ്രീലാലും മനോരമയിലെ മുൻസഹപ്രവർത്തകരുമായി പലതവണ ആശയവിനിമയം നടത്തിയതാണ് ഒരു ലിസ്റ്റ് അവർ തയ്യാറാക്കുകയും ചെയ്തു. എന്നാൽ ഈ ലിസ്റ്റിൽ ഉൾപ്പെട്ട ആരുംതന്നെ ന്യൂസ് 18 ലേക്ക് വരാൻ തയ്യാറല്ലായെന്ന് വ്യക്തമാക്കുകയാണ് ചെയ്തത്.
പഴയപോലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചാനലുകളായ റിപ്പോർട്ടർ ടി.വി, ജയ്ഹിന്ദ് തുടങ്ങിയവയെ ആശ്രയിക്കുകയാണ് ഇപ്പോൾ ന്യൂസ് 18. സാമ്പത്തിക അരക്ഷിതാവസ്ഥയുള്ള റിപ്പോർട്ടർ ടി.വിയിൽ നിന്ന് ബി.എസ്. ജോയ് ന്യൂസ് 18 ൽ ചേർന്നിട്ടുണ്ട്. പ്രിൻസിപ്പിൽ കറസ്പോണ്ടന്റ് ആയാണ് നിയമനം. നേരത്തെ ജയ്ഹിന്ദ് ടി.വിയിലുണ്ടായിരുന്ന പി.ആർ. പ്രവീണും ന്യൂസ് 18 ൽ ചേർന്നു. മലയാളത്തിലെ കരുത്തരായ മാദ്ധ്യമസ്ഥാപനങ്ങളിൽ നിന്നൊന്നും ആളെക്കിട്ടാത്ത അവസ്ഥയാണ് മുകേഷ് അംബാനിയുടെ ന്യൂസ് 18 ൽ ഇപ്പോൾ. ഒരുവശത്ത് ആളെക്കിട്ടാത്ത പ്രശ്നം ഇങ്ങനെ നിലനിൽക്കുമ്പോൾ സ്ഥാപനത്തിൽമൊത്തം അസ്വസ്ഥത പടരുന്നതായാണ് റിപ്പോർട്ടുകൾ. മൊത്തത്തിൽ ഒരു ഉത്തരേന്ത്യൻ സംസ്കാരമാണ് ചാനലിൽ നിലനിൽക്കുന്നത്.
ഒരുദിവസം 1000 സ്ക്രോളെങ്കിലും ചാനലിൽ എഴുതിക്കാണിക്കണം. ഇത് അപ്പാടെ ട്രാൻസ്ലേറ്റ് ചെയ്ത് ഹൈദരബാദിലേക്ക് അയച്ചുകൊടുക്കണം. ചാനലിൽ സ്ക്രോൾ പോയോ പോയില്ലെയൊ എന്നതൊന്നും ഹൈദരാബാദിൽ വിഷയമല്ല. 1000 ട്രാൻസ്ലേറ്റഡ് സ്ക്രോളുകൾ അവർക്ക് കിട്ടിയിരിക്കണമെന്ന് മാത്രം. ബ്രേക്കിങ് ന്യൂസുകളുടെ കാര്യമാണെങ്കിലും പറയുകയും വേണ്ട .മറ്റ് ചാനലുകളിൽ (ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ) വരുന്ന ബ്രേക്കിങ് ന്യൂസുകൾ അപ്പോൾതന്നെ അതേപടി എടുത്തുകൊടുക്കും. എന്നിട്ട് സ്വന്തം റിപ്പോർട്ടർമാരെ വിളിച്ചുപറയും ഇങ്ങനെയൊരു ബ്രേക്കിങ് ന്യൂസ് വന്നിട്ടുണ്ട് അന്വേഷിക്കൂ എന്ന്. ചാനൽ തുടങ്ങി മാസങ്ങളായിട്ടും. കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വാർത്തയോ വിവാദമോ കൊണ്ടുവരാൻ ന്യൂസ് 18 ന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് ചാനലിന്റെ ന്യൂസ് നെറ്റ് വർക്കിന്റെ ദയനീയ മുഖത്തിന്റെ കാഴ്ച്ചയാണ്.
പണംവാരിക്കോരി ചെലവഴിച്ചാണ് ചാനൽ നടത്തുന്നതെന്നായിരുന്നു അംബാനി ഗ്രൂപ്പുകാരുടെ ആദ്യഘട്ട പ്രഖ്യാപനം. ഡി .എസ്.എൻ.ജികളടക്കം ആധുനിക സംവിധാനങ്ങളും ഇവർ കേരളത്തിൽ ഇറക്കി. പക്ഷേ ഇപ്പോൾ വരുന്നത് വിചിത്രമായ മറ്റൊരുവാർത്തയാണ് കഴിഞ്ഞ കുറേ മാസമായി ചാനലിനുവേണ്ടി അഹോരാത്രം ഓടിക്കൊണ്ടിരുന്ന ടാക്സി ഡ്രൈവർമാർക്ക് ഇതുവരെ പണം നൽകിയിട്ടില്ലത്രേ. ഒരു ജില്ലാ റിപ്പോർട്ടർ സ്വന്തം വാഹനമാണ് ചാനലിനുവേണ്ടി വിട്ടുകൊടുത്തിരുന്നത് പെട്രോൾ ഇനത്തിലും വാഹനക്കൂലിയിനത്തിലും വൻതുകയാണ് ഈ ജില്ലാ റിപ്പോർട്ടർക്ക് കിട്ടാനുള്ളത്. കഴിഞ്ഞ ദിവസം ഈ റിപ്പോർട്ടർ തിരുവനന്തപുരത്തെ പ്രധാന ഓഫീസിലെത്തി സ്ഥാപന മേലധികാരികളെ കണ്ടു. എന്നാൽ അവർ കൈമലർത്തുകയായിരുന്നു. ഈ പണം കിട്ടാൻ ആരെസമീപിക്കണം എന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ജില്ലാ റിപ്പോർട്ടർ. സമാനമായ അനുഭവങ്ങളാണ് സ്ഥാപനത്തിനുവേണ്ടി വാടകയ്ക്ക് വാഹനം നൽകിയ പലർക്കുമുള്ളത്.
വാൽക്കഷ്ണം: ഉത്തരേന്ത്യയിൽ നിന്ന് വന്ന രണ്ട് ഉദ്യോഗസ്ഥരുണ്ട് തിരുവനന്തപുരത്ത് .നാക്കെടുത്താൽ ഹിന്ദിയിലെ അശ്ലീല വാക്കുകളെ ഉപയോഗിക്കൂ. ഇവർക്കെതിരെ ഒരുസംഘം ജീവനക്കാർ പരാതിപ്പെട്ടു. അപ്പോൾ പരാതിപ്പെട്ടവരെ ചീത്തവിളിക്കാതെയായി. പരാതിപ്പെടാത്തവർക്ക് നേരെയായി പരാക്രമം. എന്തായാലും ഹിന്ദിയിലെ തെറിവാക്കുകൾ മലയാളത്തിലേക്ക് സംഭാവന ചെയ്യുന്നുവെന്നതാണ് അംബാനിഫിക്കേഷന്റെ മറ്റൊരു ഗുണമെന്നാണ് വിമർശകർ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍