രാഹുൽ ഈശ്വറിനെ ഷോവനിസ്റ്റെന്ന് വിളിച്ച് അലറി; ഉമർ ഖാലിദിൽ രാജ്യദ്രോഹി മുദ്ര ചാർത്തിക്കൊടുത്തു; നിരപരാധിയെ 'പെർവേർട്ട്' എന്നു വിളിച്ച് അധിക്ഷേപിച്ചു; അട്ടഹാസം സഹിക്കാതെ വന്നപ്പോൾ നടുവിരൽ ഉയർത്തി ഇറങ്ങിയപ്പോയവരും നിരവധി: അർണാബ് ഗോസ്വാമിയുടെ ന്യൂസ് അവർ ഡിബേറ്റിലെ വിവാദങ്ങൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ദേശീയ ചാനൽ രംഗത്തെ ഒറ്റയാനായിരുന്നു അർണാബ് ഗോസ്വാമി. തന്റെ പ്രൈം ടൈം ചർച്ചയിൽ എന്നും വിവാദങ്ങൾ ക്ഷണിച്ചു വരുത്തുന്നത് ഇപ്പോൾ ടൈംസ് നൗവിൽ നിന്നും രാജിവച്ച് അർണാബിന്റെ പതിവ് പരിപാടിയായിരുന്നു. സോഷ്യൽ മീഡിയയിൽ കത്തിക്കാൻ കഴിയുന്ന വിഷയങ്ങളെടു ചുവടു പിടിച്ചായിരുന്നു അർണാബിന്റെ ചാനൽ ചർച്ചകൾ. പലപ്പോഴും ഏകപക്ഷീയമായിരുന്നു എന്നത് തന്നെയാണ് അർണ്ണാബിനെ വിവാദ നായകനാക്കിയത്. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ എതിരഭിപ്രായം പറഞ്ഞ രാഹുൽ ഈശ്വറിനെ ഷോവനിസ്റ്റെന്ന് പറഞ്ഞ് അർണാബ് ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിൽ ചാർത്തിക്കൊടുത്തത് തീവ്രവാദി മുദ്രയായിരുന്നു. പലപ്പോഴും ചർച്ച ഏകപക്ഷീയമാകുമ്പോൾ അർണാബിനെ തെറിവിളിച്ച് ഇറങ്ങിപ്പോയവരും നിരവധിയാണ്.
എന്നും വാർത്തയിൽ നിഷ്പക്ഷത പാലിക്കാതെ പക്ഷം പിടിച്ച് തന്റെ വാദം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ മിടുക്കനാണ് അർണാബ് ഗോസ്വാമി. ജെഎൻയു വിഷയത്തിൽ അടക്കം ഇക്കാര്യം വ്യക്തമായി കണ്ടതാണ്. രാജ്യസ്നേഹി ചമഞ്ഞ് വിദ്യാർത്ഥികളെ അധിക്ഷേപിച്ച ടൈംസ് നൗ അവതാരകൻ ഏറെ നാണം കെടേണ്ടിയും വന്നു. പിന്നീട് വാർത്തയിൽ നിഷ്പക്ഷത പാലിക്കാതെ ചാനൽ ചർച്ചയിൽ അധിക്ഷേപം ചൊരിഞ്ഞതിന് അർണാബിന് അമ്പതിനായിരം രൂപ പിഴ ചുമത്തി.
നാഷണൽ ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേർഡ് അഥോറിറ്റിയാണ് പിഴ ചുമത്തിയത്. വിവാദമായ ജസ്ലീൻ കൗർ സംഭവത്തിൽ അർണാബ് നയിച്ച ചർച്ചയിൽ നിഷ്പക്ഷത പാലിച്ചില്ലെന്നാണ് പരാതി. ആം ആദ്മി പാർട്ടി പ്രവർത്തകയായ ജസ്ലീൻ കൗറിനോട് സർവജീത് കൗർ എന്ന ചെറുപ്പക്കാരൻ മോശമായി പെരുമാറിയെന്ന ആരോപണത്തിൽ നടത്തിയ ചർച്ചയിലുടനീളം സർവജീതിനെ ലൈംഗിക വൈകൃതം പ്രവർത്തിക്കുന്നയാൾ എന്ന അർത്ഥത്തിൽ പെർവേർട്ട് എന്ന് വിളിച്ചു പരിഹസിച്ചു. എന്നാൽ പിന്നീട് വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സർവജീത് തെറ്റുകാരനല്ലെന്ന് വ്യക്തമായിരുന്നു.
വിഷയം പഠിക്കാതെ സർവജീതിനെ ഏകപക്ഷീയമായി കുറ്റക്കാരനായി ചിത്രീകരിക്കുന്ന നിലപാടാണ് അർണാബ് സ്വീകരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അർണാബിന് പിഴ ചുമത്തിയത്. അടുത്തിടെ ജെ.എൻ.യു വിഷയത്തിലും ചാനൽ ചർച്ചയിൽ അർണാബ് ഗോസ്വാമി ഏകപക്ഷീയ നിലപാട് സ്വീകരിച്ചതായി ആരോപണം ഉയർന്നിരുന്നു.
ഈ മാസം 22ന് വ്യക്തമായ അക്ഷരത്തിലും ശബ്ദത്തിലും ക്ഷമാപണം സംപ്രേഷണം ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്. അടുത്തിടെ ജെഎൻയു വിഷയത്തിൽ നടന്ന ചർച്ചയിലും സമാനമായി വിധത്തിൽ അർണാബ് ഗോസ്വാമി പെരുമാറിയെന്ന ആക്ഷേപം ഉയർന്നിരുന്നു. വിദ്യാർത്ഥികളെ രാജ്യദ്രോഹികളായി ചിത്രീകരിക്കാൻ അർണാബ് വെമ്പൽ കൊണ്ടു എന്നതായിരുന്നു ആരോപണം. ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതു ചർച്ച ചെയ്യാൻ വെല്ലുവിളിച്ച് സാമൂഹ്യ പ്രവർത്തക കവിത കൃഷ്ണനും രംഗത്തുണ്ടായിരുന്നു.
ഉമർഖാലിദിനെ രാജ്യദ്രോഹിയാക്കിയ അർണാബ്
അഫ്സൽ ഗുരു മരണവാർഷിക ദിനത്തിൽ ജവഹർലാൽ നെഹ്റു സർവകലാശാല സ്റ്റുഡന്റ്സ് യൂണിയന്റെ(ജെ.എൻ.യു.എസ്.യു) നേതൃത്വത്തിൽ പ്രകടനം നടത്തിയിരുന്നു. ഈ സംഭവത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് എബിവിപി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിലാണ് അർണാബ് ജെഎൻയു സ്റ്റുഡൻൻസ്യൂണിയൻ പ്രതിനിധി ഉമർ ഖാലിദിനെ രാജ്യദ്രോഹിയാക്കിയത്. ന്യൂസ് അവർ ഡിബേറ്റിൽ ഉമർ തന്റെ ഭാഗങ്ങൾ വിശദീകരിച്ച ശേഷം അർണാബ് സംസാരിക്കുന്ന വേളയിൽ ഇടയ്ക്ക് സംസാരിക്കാൻ ശ്രമിച്ചപ്പോഴാണ് അർണാബിന് സ്വയം നിയന്ത്രണം വിട്ടത്.
സിയാച്ചിനിൽ അപകടത്തിൽപ്പെട്ട ഹനുമന്തപ്പ ചികിത്സയിൽ കഴിയുന്ന കാര്യം ചൂണ്ടി അർണാബ് സംസാരിക്കുകായിരുന്നു. ഇതിനിടെയാണ് ഉമർ ഇടയ്ക്ക് ചോദ്യം ഉയർത്തിയത്. ഇതോടെ അർണാബിന് നിയന്ത്രണം പോയി. അഫ്സൽ ഗുരുവിന് വേണ്ടി മുദ്രാവാക്യം വിളിക്കുന്ന ഉമറിനെ രൂക്ഷമായി വിമർശിച്ച് അർണാബ് മാവോയിസ്റ്റുകളേക്കാൾ അപകടകാരികൾ എന്ന് പറഞ്ഞു. സർക്കാർ ആനുകൂല്യങ്ങളും സ്വാതന്ത്ര്യങ്ങളും ദുരപയോഗം ചെയ്യുകയാണെന്നും അർബാണ് പറഞ്ഞു. ഇതിനിടെ വീണ്ടും ഉമർ ഇടയ്ക്ക് കയറി പറഞ്ഞതോടെ അർണാബ് ദേഷ്യം കൊണ്ട് തിളക്കുകയായിരുന്നു. ധീരജവാന് വേണ്ടി പറയുമ്പോൾ മിണ്ടരുത് എന്ന് പറഞ്ഞ് ശബ്ദമുയർത്തി. തുടർന്ന് സംഭവിച്ചത് എന്താണെന്ന് ചുവടെയുള്ള വീഡിയോയിൽ കാണാം.
സഹികെട്ട് നടുവിരൽ ഉയർത്തിയ തൃണമൂൽ കോൺഗ്രസ് നേതാവ്
ചാനൽ ചർച്ചക്കിടെ അർണാബുമായി കലഹിച്ച് പുറത്തുപോകുന്നവർ നിരവധിയാണ്. ഇക്കൂട്ടത്തിൽ ഒരു തൃണമൂൽ കോൺഗ്രസ് നേതാവുമുണ്ടായിരുന്നു. ടൈംസ് നൗ ചാനലിൽ നടന്ന ചർച്ചയ്ക്കിടെയാണ് അവതാരകൻ അർണാബ് ഗോസ്വാമിക്കെതിരെ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി മഹ്വ മോയ്ത്ര നടുവിരൽ ഉയർത്തിക്കാട്ടിയത്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മരുമകനെ തല്ലിയ സംഭവത്തിൽ വധശ്രമത്തിന് കേസെടുത്തിനെ കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് പ്രകോപിതയായ മോയ്ത്ര നടുവിരൽ ഉയർത്തിക്കാട്ടിയത്. തന്റെ ഭാഗം വിശദീകരിക്കാൻ സമയം അനുവദിക്കില്ലെന്നു കാട്ടിയാണ് മോയ്ത്ര ചാനൽ ക്യാമറയ്ക്കു മുന്നിൽവച്ച് അവതാരകനെ നടുവിരൽ ഉയർത്തിക്കാട്ടിയത്. ടൈംസ് നൗ ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് കൂടിയാണ് അധിക്ഷേപത്തിന് ഇരയായ അർണാബ് ഗോസ്വാമി. അർണാഭിനെ വിഡ്ഢിയെന്നു വിളിച്ച് പരിഹസിച്ച മോയ്ത്ര ചർച്ച വൺമാൻ ഷോ ആണെന്നും ആക്ഷേപിച്ചു.
ഒരു വാചകം പോലും മുഴുമുപ്പിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് സഹികെട്ട മോയ്ത്ര 'അർണാബ്, നിങ്ങൾ തനിയെ സംസാരിച്ചുകൊള്ളു. വേറെ ആരെയും താങ്കളുടെ പരിപാടിയിലേക്കു വിളിക്കരുത്' എന്ന് പറയുകയും ചെയ്തു. തുടർന്നാണ് ഇതൊരു വൺമാൻ ഷോയാണെന്നു പറഞ്ഞശേഷം നടുവിരൽ ഉയർത്തിക്കാട്ടിയത്.
രാഹുൽ ഈശ്വറിനെ ഷോവനിസ്റ്റാക്കി
ശബരിമലയിലെ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വറിനെ ഷോവനിസ്റ്റെന്ന് വിളിച്ചതും ഏറെ വിവാദമായിരുന്നു. റെഡിടു വെയ്റ്റ് കാമ്പയിനൽ കൂടുതൽ വോട്ടു കിട്ടിയപ്പോഴാണ് അർണാബ് രാഹുലിനെ പരിഹസിച്ചത്. ഇതു മാളികപ്പുറത്തമ്മയുടെ, സ്ത്രീ ശക്തിയുടെ, ഹിന്ദു സംസ്കാരത്തിന്റെ, ഭാരതീയതയുടെ വിജയമാണെന്നും രാഹുൽ അവകാശപ്പെട്ടു. സംസ്ക്കാരികാരിക ബഹുസ്വരതയുടെ, മത സൗഹാർദത്തിന്റെയും വിജയമാണെന്നും ഇതെന്നാണ് രാഹുൽ പറയുന്നത്. ചർച്ച തുടങ്ങുന്നതിന് മുൻപ് പതിവ് ശൈലിയിൽ രാഹുൽ ഈശ്വറിനെ കണക്കിന് പരിഹസിച്ചും വിമർശിച്ചുമാണ് അർണാബ് ആദ്യ വെടി പൊട്ടിച്ചത്. രാഹുൽ ഈശ്വറിന് പുറമേ പത്മ പിള്ള, ഓൺലൈൻ ജേണലിസ്റ്റ് സുജ പവിത്രൻ, രാധികാ മേനോൻ, സ്മിത എന്നിവരാണ് റെഡി ടു വെയിറ്റ് ക്യാമ്പെയിനെ പിന്തുണച്ച് ചർച്ചയിൽ പങ്കെടുത്തത്. കാലഹരണപെട്ട ചിന്താഗതിയുമായിട്ടാണ് ഇത്തരം ഒരു ആശയം ഇവർ മുന്നോട്ട് വച്ചിരിക്കുന്നത് എന്നായിരുന്നു അർണാബിന്റെ പക്ഷം.
ഷോവനിസ്റ്റുകളാണ് ഇത്തരം വിശ്വാസങ്ങൾ വച്ച് പുലർത്തുന്നതെന്നും അർണാബ് ആരോപിച്ചു. റെഡി ടു വെയിറ്റ് എന്നത് സംസ്കാരത്തിന്റെ പേരിൽ അംഗീകരിക്കുന്നവർ മുൻപ് ഇവിടെ നിലനിന്നിരുന്ന സംസ്കാരങ്ങളായ സതിയും ശൈശവ വിവാഹവും, സ്ത്രീധന സംസ്കാരവുമൊക്കെ തിരികെ കൊണ്ട് വരണമെന്ന ആവിശ്യം ഉന്നയിക്കുമോ എന്നാണ് അർണാബ് ആമുഖമായി ചോദിച്ചത്.രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിന്റെ തരംഗം തന്നെ ആഞ്ഞടിക്കുമ്പോൾ എങ്ങനെയാണ് ഇത്തരം ലോജിക്കില്ലാത്ത ആശയങ്ങളുമായി മുന്നോട്ട് വരുന്നതെന്നും അർണാബ് ചർച്ചയിൽ ചോദിച്ച്് കത്തിക്കയറുയായിരുന്നു.
സുബ്രഹ്മണ്യം സ്വാമി അർണാബിനെ നുണയനെന്ന് വിളിച്ച ചർച്ചഅടക്കം നിരവധി ചർച്ചകൾ അർണാബിന്റെ വിവാദ ചർച്ചകളുടെ പട്ടികയിലുണ്ട്.
അർണാബിന്റെ വിവാദ ചർച്ചകളുടെ വീഡിയോകൾ:
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്