ജീവിച്ചിരിക്കുന്ന ആളെ 'കൊന്നു' ഏഷ്യാനെറ്റിന്റെ കവർസ്റ്റോറിയും ന്യൂസ് അവറും; തെറ്റ് ചൂണ്ടിക്കാട്ടിയ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെ ആക്രമിച്ച് വിനു; ചാനൽ 'കൊന്ന'യാൾ വാർത്താസമ്മേളനം നടത്താനിരിക്കേ മാപ്പുപേക്ഷയുമായി മാനേജ്മെന്റ്; പ്രവീൺ മരിച്ചെന്ന് കരുതി ജോലി ചെയ്യുന്ന സ്ഥാപനത്തിന് അവധിയും
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന്റെ ന്യൂസ് ഔവർ ചർച്ചയിലാണ് ബിജെപി ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ ചാനലിന്റെ നിലപാടുകളെ വിമർശിച്ചത്. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പ്രവീൺ എന്ന വ്യക്തിയുടെ ബൈറ്റ് സിന്ധു സൂര്യകുമാറിന്റെ പ്രോഗ്രാമായ കവർ സ്റ്റോറിയിലും തുടർന്ന് ന്യൂസ് ഔവറിലും സംപ്രേഷണം ചെയ്തിരുന്നു. ആലുവയിലെ പെരിയാറിന്റെ തീരത്ത് നിന്ന ഏഷ്യാനെറ്റിന് ബൈറ്റ് നൽകിയ പ്രവീൺ പിന്നീട് കൊല്ലപ്പെട്ടന്നായിരുന്നു കവർസ്റ്റോറിയിലൂടെയും ന്യൂസ് ഔവറിലും പറഞ്ഞത്. ദിവസങ്ങൾക്ക് മുമ്പ് സംപ്രേഷണം ചെയ്ത കവർസ്റ്റേറിയിലും ഇയാൾ കൊല്ലപ്പെട്ടുവെന്നായിരുന്നു പറഞ്ഞിരുന്നത്. ഈ പ്രവീണിനെ ഡിവൈഎസ്പി ഷാജി കൊലപ്പെടുത്തിയെന്നായിരുന്നു വാർത്ത. എന്നാൽ കൊല്ലപ്പെട്ട പ്രവീണും ബൈറ്റ് നൽകിയ പ്രവീണും രണ്ടും പേരാണെന്ന് അറിയാതെയാണ് ചാനൽ എടുത്ത് ചാടിയത്.
എന്നാൽ കഴിഞ്ഞ ദിവസം ചാനലിൽ നടന്ന ചർച്ചയ്ക്കിടെ എ.എൻ.രാധാകൃഷ്ൺ ഈ വാർത്ത ശരിയല്ലെന്ന് ചൂണ്ടിക്കാട്ടുകയും ചില മുൻവിധികളോടെയാണ് ശാശ്വതീകാന്ദയുടെ മരണം ഏഷ്യാനെറ്റ് വാർത്താ സംഘം കൈകാര്യം ചെയ്യുന്നുവെന്നും എ.എൻ.രാധാകൃഷ്ണൻ ആരോപിച്ചിരുന്നു. തെറ്റ് മനസിലാക്കി തിരുത്തുന്നതിനു പകരം എ.എൻ.രാധാകൃഷ്ണനെതിര അവതാരകനായ വിനു വി ജോൺ തിരിയുകയായിരുന്നു. പ്രവീൺ മരിച്ചിട്ടില്ലെന്നും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും എ.എൻ.രാധാകൃഷ്ണൻ ചർച്ചയ്ക്കിടെ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീടാണ് വിനു വി ജോണിനും സിന്ധു സൂര്യകുമാറിനും പറ്റിയ 'ഹിമാലയൻ ബ്ലണ്ടർ' ചാനൽ അധികൃതർ തിരിച്ചറിയുന്നത്. തുടർന്ന് ന്യൂസ് അവർ വീണ്ടും സംപ്രേഷണം ചെയ്തപ്പോൾ രാധാകൃഷ്ണന്റെ പരാമർശം അടങ്ങിയ ഭാഗം നീക്കുകയായിരുന്നു. ഇക്കാര്യം രാധാകൃഷ്ണൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.
ചർച്ച കഴിഞ്ഞ ഇറങ്ങിയ എ.എൻ.രാധാകൃഷ്ണനെ ഏഷ്യാനെറ്റ് 'കൊന്ന' പ്രവീൺ തന്നെ വിളിച്ചു. പ്രവീൺ കൊല്ലപ്പെട്ട വാർത്തയെ തുടർന്ന് പ്രവീൺ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന് കഴിഞ്ഞ ദിവസം അവധിയും നൽകി. വീട്ടിലേക്ക് സുഹൃത്തുക്കളും വിളിക്കാൻ തുടങ്ങി. ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പ്രവീൺ അന്ന് നൽകിയ ബൈറ്റ് ഇപ്പോഴും ഉപയോഗിക്കുന്ന സഹാചര്യത്തിൽ തന്നെ അപായപ്പെടുത്താനുള്ള സാധ്യത മനസിലാക്കിയ പ്രവീൺ സുഹൃത്തുക്കളുടെ ഉപദേശത്തെ തുടർന്ന് ഒളിവിൽ പോയി. തന്നെയാരും കൊന്നിട്ടില്ലെന്നും താൻ ജീവിച്ചിരിപ്പുണ്ടെന്നും ഏഷ്യാനെറ്റിലൂടെ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും മാദ്ധ്യമങ്ങളെ അറിയിക്കാൻ പത്രസമ്മേളനം വിളിക്കാൻ തീരുമാനിച്ചു.
പ്രവീൺ പത്രസമ്മേളനം വിളിച്ചാൽ ഏഷ്യാനെറ്റിന്റെ ചാനൽ ചർച്ചകളുടേയും കവർ സ്റ്റോറിയുേടയും വിശ്വസ്യത ചോദ്യം ചെയ്യപ്പെടുകയും ചാനലിന് ആകെ നാണക്കേടാകുമെന്ന് മനസിലാക്കിയതോടെ പത്രസമ്മേളനം നടത്താതിരിക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ ചാനൽ മാനേജ്മെന്റ് ആരംഭിച്ചു. ഇതിനായി ചാനൽ മാനേജ്മെന്റിലെ പ്രമുഖർ ബിജെപി നേതാക്കളുമായി ബന്ധപ്പെടുകയും ചെയ്തു. എറണാകുളം പരവൂർ സ്വദേശിയായ പ്രവീണിനെ നേരിട്ടു കണ്ട് മാപ്പ് പറഞ്ഞതായാണ് വിവരം. മുമ്പ് ആശ്രമവുമായി ബന്ധപ്പെട്ടുള്ള ജോലി ചെയ്തിരുന്ന സമയത്താണ് ശാശ്വതികാനന്ദ മരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പൊലീസ് പ്രവീണിൽ നിന്നും മൊഴികൾ ശേഖരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏഷ്യാനെറ്റും പ്രവീണിന്റെ ബൈറ്റ് എടുത്തത്. എന്നാൽ വീണ്ടും ശാശ്വതികാനന്ദ സംഭവം വീണ്ടും വാർത്തകളിൽ നിറഞ്ഞതോടെയാണ് പണ്ട് റെക്കോഡ് ചെയ്ത പ്രവീണിന്റെ ബൈറ്റ് ചാനൽ ഉപയോഗിക്കാൻ തുടങ്ങിയത്. വാട്ടർമാർക്ക് ഉപയോഗിച്ചതിനാൽ ഈ ബൈറ്റ് മറ്റ് ചാനലുകളും എടുത്തിരുന്നില്ല. 2002 ജൂലൈ ഒന്നിന് പെരിയാറിന്റെ തീരത്ത് വച്ചാണ് ആശ്രമത്തിലെ അന്തേവാസിയായ പ്രവീൺ ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള ചാനലുകൾക്ക് ബൈറ്റ് നൽകിയത്.
എന്നാൽ പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ഏഷ്യാനെറ്റ് കവർ സ്റ്റോറിയിൽ ഡിവൈഎസ്പി ഷാജി കൊലപ്പെടുത്തിയ പ്രവീണായിട്ടാണ് പരിപാടിയിൽ ഉൾപ്പെടുത്തിയത്. ഭാര്യയുമായുള്ള അവിഹിതബന്ധത്തിന്റെ പേരിൽ ഡിവൈഎസ്പി ഷാജി പ്രവീണിനെ കൊലപ്പെടുത്തിയ ശേഷം പല കഷങ്ങളാണ് ശരീരം വെട്ടിമുറിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി കളഞ്ഞു. ഈ കുറ്റത്തിന്റെ പേരിലാണ് ഷാജിയേയും പ്രിയനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ച് ബൈറ്റ് നൽകിയ പ്രവീൺ കൊല്ലപ്പെട്ടെന്ന് വാർത്ത നൽകിയതോടെയാണ് താനിപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
വീഡിയോയുടെ 20ാം മിനിറ്റിലാണ് പ്രവീണിന്റെ ബൈറ്റുള്ളത്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍