നാണംകെട്ട വർഗ്ഗമെന്ന് പിണറായി കൂട്ടത്തിലുള്ള പാർട്ടിക്കാരെ വിളിച്ചാൽ മതി; നിയമസഭയിലെ ബാനറുകളെയും പ്ലക്കാർഡുകളെയും പുച്ഛിച്ച എം സ്വരാജിന്റെ വായടപ്പിച്ച മറുപടിയുമായി വി ഡി സതീശൻ; ഏഷ്യനെറ്റ് ന്യൂസ് അവറിന്റെ വീഡിയോ ആഘോഷമാക്കി സൈബർ കോൺഗ്രസുകാർ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: എം സ്വരാജ് എംഎൽഎയുടെ നിലപാടുകളെ പലപ്പോഴും എടുത്തചാട്ടമെന്ന് മുൻധാരണയോടെയാണ് പൊതുവേ കേരള സമൂഹം കാണുന്നത്. ചുട്ട മറുപടി നൽകേണ്ടിടത്ത് അതേ നാണയത്തിൽ തിരിച്ചടി നിൽകിയും മറ്റും സ്വരാജ് അടുത്തകാലത്ത് ചാനൽ ചർച്ചകളിൽ കൈയടി നേടിയിരുന്നു. പലപ്പോഴും ബിജെപിയും സംഘപരിവാറുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു സ്വരാജ് ഉശിരൻ മറുപടിയുമായി രംഗത്തുവന്നത്. ടി ജി മോഹൻദാസ് അടക്കമുള്ളവർ സ്വരാജിന്റെ നാവിന്റെ ചൂട് ശരിക്കു അറിഞ്ഞിട്ടുമുണ്ട്. എന്നാൽ, ഇന്നലെ പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസ്താവന കോൺഗ്രസുകാരെ ശരിക്കും പ്രകോപിപ്പിച്ചിരുന്നു. നിയമസഭയിൽ പ്ലക്കാർഡും ഫ്ളാക്സുമേന്തി എത്തുന്നത് ചാനലുകാർക്ക് വേണ്ടി മാത്രമാണെന്ന പ്രകോപനപരമായ പ്രസ്താവനയും പിണറായി നടത്തി.
ഇതോടെ ഇന്നലെ ചാനലിൽ നടന്ന ചർച്ചയിൽ പിണറായി വിജയനെ പ്രതിരോധിക്കാൻ നിയോഗിക്കപ്പെട്ടവരിൽ ഒരാളായി എം സ്വരാജ് എംഎൽഎ. സ്വാശ്രയ വിഷയത്തിൽ ഷാഫി പറമ്പിൽ എംഎൽഎ ഇന്നലെ സഭയിൽ ഡിവൈഎഫ്ഐ നേതാക്കളുടെ മൗനത്തെ പരിഹസിച്ച് രംഗത്തുവന്നിരുന്നു. എന്നാൽ, ഇതിന് കൃത്യമായ മറുപടി നൽകാനും സ്വരാജിന് സാധിച്ചില്ല. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ച കൊഴുത്തപ്പോൾ പിണറായി വിജയൻ സഭയിൽ പ്രതിപക്ഷം ഫ്ലക്സേന്തി വന്നതിന കളിയാക്കിയതും ചർച്ചയായി. എന്നാൽ, ഇവിടെയും മുഖ്യമന്ത്രിയെ ന്യായീകരിച്ചാണ് സ്വരാജ് രംഗത്തുവന്നത്. എന്നാൽ ഇത് ദയനീയമായി പൊളിയുകയും ചെയ്തു.
മുൻ പ്രതിപക്ഷം പ്ലക്കാർഡും ഫ്ലക്സുമായി സഭയിൽ എത്തിയ കാര്യം തുടക്കത്തിൽ തന്നെ അവതാരകൻ വിനു വി ജോൺ ചൂണ്ടിക്കാട്ടി. പിന്നാലെ ഇതിന്റെ ദൃശ്യങ്ങളും കാണിച്ചു. എന്നാൽ, അപ്പോൾ സ്വരാജ് വാദിച്ചത് പ്രതിപക്ഷം ചാനൽ ക്യാമറകൾ വരുമ്പോഴാണ് ബാനറും ഫ്ലക്സും ഉയർത്തിക്കാട്ടിയതെന്നാണ് പറഞ്ഞത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ സ്വരാജ് പിന്തുണയ്ക്കുകയും ചെയ്തു. അപ്പോൾ വിനു ചോദിച്ചത് നിങ്ങൾ പ്രതിപക്ഷത്തിരുന്നപ്പോൾ കാണിച്ചത് ആരെ കാണിക്കാനാണ് എന്നാണ്. ഇതോടെ സ്വരാജിന്റ വാദങ്ങൾ പൊളിയുകയും ചെയ്തു. ബാനറുമായി വന്നവർ ടെലിവിഷൻ ക്യാമറകൾ പോയപ്പോൾ അവിടെയിട്ടുവെന്നുമായി സ്വരാജ്.
എന്നാൽ, തുടർന്നും സംസാരിച്ച വി ഡി സതീശൻ സ്വരാജിന്റെ വാദങ്ങളെയെല്ലാം പൊളിച്ചടുക്കി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് വി എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നടത്തിയ സമരങ്ങളെയെല്ലാം തള്ളിക്കളയുന്ന നിലപാടാണ് സ്വരാജിന്റേയും മുഖ്യമന്ത്രിയുടെയുമെന്ന് സതീശൻ പറഞ്ഞു. സോളാൽ സമരത്തിലും, ബാർകോഴയിലും അടക്കം അന്നത്തെ പ്രതിപക്ഷം ബാനറേന്തി വന്നത് ചാനൽ ക്യാമറകളെ കാണിക്കാൻ തന്നെയാണെന്നും അതിലൂടെ നാട്ടുകാരെ കാണിക്കാനാണ് ഉദ്ദേശിച്ചതെന്നും വ്യക്തമാക്കി. അതുപോലെ തന്നെയാണ് ഇപ്പോഴത്തെ പ്രതിപക്ഷം ചെയ്തതെന്നും സതീശൻ വ്യക്തമാക്കി. ഇതെല്ലാം പരിഹസിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അതുപോലെ മഷിക്കുപ്പിയുടെ പിന്നിലെ യാഥാർത്ഥ്യവും സതീശൻ വ്യക്തമാക്കി.
എംഎസ്എഫിന്റെ സമരമുണ്ടിയരുന്നു. അവിടെ കൈയിൽ ചായം മുക്കി ചുമരിൽ പതിപ്പിച്ചായിരുന്നു സമരം. ആ സമരമുറയ്ക്ക് വേണ്ടി കൊണ്ടുവന്ന ചുമന്നചായം ചൂണ്ടിയാണ് അവഹേളിച്ചത്. ചോരപുരട്ടി സമരം ചെയ്തത് ആരാണെന്ന കാര്യവും സതീശൻ ചൂണ്ടിക്കാട്ടി. ശിവദാസ മേനോന് മർദ്ദനമേറ്റപ്പോൾ കൂടെയുണ്ടയിരുന്ന കൃഷ്ണദാസാണ് അന്ന് ചോര പുരട്ടിയ വ്യക്തിയെന്നും സതീശൻ ചൂണ്ടിക്കാട്ടി. ആ ചിത്രം എല്ലാ പത്രങ്ങളിലും വന്നതല്ലേയെന്നും അദ്ദേഹം ചോദിച്ചു. അതുകൊണ്ട് തന്നെ യൂത്ത് കോൺഗ്രസിന്റെ സമരത്തെ ഇങ്ങനെ തള്ളിപ്പറയുന്നത് ശരിയല്ലെന്നും സതീശൻ പറഞ്ഞു. ഇതിന് മുമ്പ് നിയമസഭയിൽ രമേശ് ചെന്നിത്തല മറുപടി പറഞ്ഞിട്ടുണ്ടല്ലോ? കോടിയേരിയും തിരുവഞ്ചൂരും മറുപടി നൽകിയിട്ടുണ്ടല്ലോ? അവരാരെങ്കിലും ഏതെങ്കിലും പ്രതിപക്ഷം നടത്തുന്ന സമരത്തെ തള്ളിപ്പറഞ്ഞിട്ടില്ലല്ലോ എന്നും സതീശൻ ചൂണ്ടിക്കാട്ടി.
പോയി പണി നോക്കാൻ പറയാൻ മുഖ്യമന്ത്രിക്ക് എന്താണ് അധികാരം. ഞങ്ങൾ ജനങ്ങൾ തിരഞ്ഞെടുത്ത് വന്നവരാണ്. ഞങ്ങള്‍ പോയി എന്ത് പണിയാണ് ചെയ്യേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു പോയി പണി നോക്ക് നാണമില്ലാത്ത വർഗ്ഗമെന്ന്.. കൂട്ടത്തിലുള്ള ആളുകളെ വിളിച്ചാൽ മതി. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളോടും പാർട്ടിയിലെ നേതാക്കന്മാരോടും കൂടെയിരിക്കുന്ന മന്ത്രിമാരോടും പറഞ്ഞാൽ മതി നാണം കെട്ടവരെന്ന്- സതീശൻ വ്യക്തമാക്കി. ഞങ്ങള്‍ ജനങ്ങൾ തിരഞ്ഞെടുത്ത അംഗങ്ങൾ സംസാരിക്കേണ്ട ഭാഷയിലല്ല പറഞ്ഞതെന്നെന്നും സതീശൻ ചൂണ്ടിക്കാട്ടി. സ്വാശ്രയ ഫീസ് കുറയ്ക്കണമെന്ന് കാണിച്ച് എസ്എഫ്ഐ പ്രസ്താവന ഇറക്കിയ കാര്യവും അതേസമയം ഡിവൈഎഫ്ഐ മൗനം പാലിച്ച കാര്യവും സതീശൻ ചർച്ചയിൽ ചൂണ്ടിക്കാട്ടി.
എന്തായാലും സതീശന്റെ ചുട്ട മറുപടി സൈബർ ലോകത്ത് കോൺഗ്രസുകാരെ ആവേശഭരിതരാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ സൈബർ ഗ്രൂപ്പുകളിൽ വീഡിയോ വലിയ തോതിൽ സ്വീകാര്യത നേടിയിരിക്കയാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍