മൊബൈലും ഇന്റർനെറ്റും പുറംലോകവുമായി ബന്ധവുമില്ലാതെ ഒരുമിച്ച് താമസിക്കാൻ എത്തി 16 പേർ; ഇനി ഇവരുടെ താമസം തുറന്നുവെച്ച 60 രഹസ്യ ക്യാമറകൾക്ക് മുമ്പിൽ; പത്രം പോലും കിട്ടില്ലെന്നും മലയാളം മാത്രമേ പറയാവൂ എന്നും ഓർമപ്പെടുത്തൽ; പൂമുഖത്ത് നിന്ന് 'കുടുംബാംഗങ്ങളെ' ഓരോരുത്തരെയായി ക്ഷണിച്ചും പരിചയപ്പെടുത്തിയും കാരണവരായി ലാലേട്ടൻ; ചെറിയ കാര്യങ്ങളില്ല വലിയ കളികൾ മാത്രമെന്ന് ഓർമിപ്പിച്ച് ബിഗ് ബോസിന് കിടിലൻ തുടക്കം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: വടിയും കുത്തിപ്പിടിച്ച് ഒരോയിടത്തും നടന്ന് പരിശോധിച്ച്, സൗകര്യങ്ങളെല്ലാം വിലയിരുത്തി, സ്വിമ്മിങ്പൂളം, കലവറയുമെല്ലാം നോക്കിക്കണ്ട് ലാലേട്ടൻ. ഉറക്കറയും പാചകസ്ഥലവും ഇടയ്ക്ക് പുകവലിക്കാനുള്ളവർക്ക് പോയി പുകവലിക്കാനുള്ള സ്ഥലവുമെല്ലാം ചുറ്റിനടന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച് കാരണവർ! പിന്നാലെ ആദ്യ എൻട്രിയുമായി ശ്വേതാമേനോൻ. അതിന് പിന്നാലെ നടൻ ദീപൻ മുരളി, നടൻ ജഗതി ശ്രീകുമാറിന്റെ മകളും നടിയുമായ ശ്രീലക്ഷ്മി, സീരിയൽ താരം ശ്രീനിഷ് അരവിന്ദ്, നടൻ അരിസ്റ്റോ സുരേഷ്... ഓരോരുത്തരായി 16 താമസക്കാർ. എല്ലാവരേയും പരിചയപ്പെടുത്തിയും പരിചയപ്പെട്ടും മോഹൻലാൽ...പ്രേക്ഷകരുടെ ആകാംക്ഷകൾക്ക് വിരാമമിട്ട് ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ മലയാളം പതിപ്പിന് ഏഷ്യാനെറ്റിൽ തുടക്കമായി.
അടിച്ച് ഫിറ്റാകാതെ.. അരിസ്റ്റോ തന്റെ ബ്രാൻഡല്ലെന്ന് പറഞ്ഞ് അരിസ്്റ്റോ സുരേഷും, ഹിമ ശങ്കറും, സാമൂഹ്യ പ്രവർത്തക ദിയ സനയും തമ്പുരാൻ സ്റ്റൈലിൽ വേഷമിട്ട് 'തവളയെ പറ്റി താത്വിക അവലോകനവും' എല്ലാംപറഞ്ഞ് അനൂപ് ചന്ദ്രനുമെല്ലാം പിന്നാലെ എത്തി. ഓരോരുത്തരും ബിഗ്ബോഗ് ഹൗസിലേക്ക് കയറിച്ചെല്ലുമ്പോൾ അകത്ത് ആദ്യമെത്തിയവരുടെ വക ചെറിയ റാഗിംഗും പരിചയംപുതുക്കലും സൗഹൃദം പങ്കിടലുമെല്ലാം. പിന്നാലെ എത്തുന്നത് തനിക്ക് ഏഴുഭാഷകൾ സംസാരിക്കാൻ അറിയാമെന്ന് പറഞ്ഞ് എത്തിയ മലയാളിയായ കന്നഡ നടി അതിഥി റായ്. അതിന് പിന്നാലെ വന്നതുകൊച്ചിയിലെ ഫ്രീക്കൻ പയ്യനെന്ന് അറിയപ്പെടുന്ന രണ്ടു ഭാര്യമാരുള്ള ബഷീർ ബഷിയും.
അതിനുശേഷം എത്തിയതുകൊച്ചി കോവിലകാംഗം കൂടിയായ മനോജ് കാർത്തിക് വർമ്മയാണ്. കന്നഡയിൽ സിനിമകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാൾ കൂടിയാണ് മനോജ് വർമ്മ. ബിസിനസുകാരനുമാണ്. പിന്നാലെ എത്തുകയായി നടിയും അവതാരകയുമെല്ലാമായ പേളി മാണി. തുടർന്ന് നടനും മോഡലുമായ ഡേവിഡ് ജോൺ, നടനും അവതാരകനുമായ തരികിട സാബു, നടി അർച്ചന സുധീരൻ അങ്ങനെ പതിനഞ്ച് മത്സരാർത്ഥികളും എത്തി. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ അവസാനത്തെ അംഗവും എത്തി. മറ്റാരുമല്ല, കേരളത്തിലെ സ്റ്റേജ് ഷോ രംഗങ്ങളിൽ അവതരാകയായി മംഗ്ളീഷ് സ്റ്റൈലിൽ പുതു തരംഗം തന്നെ സൃഷ്ടിച്ച സാക്ഷാൽ രഞ്ജിനി ഹരിദാസ്.
പ്രേക്ഷകരെ പോലെ മത്സരാഥികളും ആകാംക്ഷയോടെയാണ് ബിഗ് ബോസിനായി കാത്തിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു മത്സരാർത്ഥികളായി എത്തുന്നവരുടെയെല്ലാം പ്രതികരണവും. മോഹൻലാൽ അവതാരകനായി എത്തുന്നു എന്നത് ഒഴിച്ചാൽ ഷോയെ കുറിച്ചേുള്ള മറ്റു വിവരങ്ങളൊന്നും പുറത്തുവിടാതെയായിരുന്നു ഇതിന്റെ പ്രഖ്യാപനം വന്നത്. ടെലിവിഷൻ ചരിത്രത്തിൽ തന്നെ ചരിത്രം സൃഷ്ടിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. തമിഴ്, തെലുങ്ക്, കന്നട, മറാത്തി, ഹിന്ദി എന്നീ ഭാഷകളിൽ നേടിയ വൻ വിജയം നേടിയതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് മലയാളത്തിലും ബിഗ് ബോസ് എത്തിക്കുന്നത്. ഇനി ചെറിയ കാര്യങ്ങളില്ല... വലിയ കളികൾ മാത്രമെന്ന് ഓർമിപ്പിച്ച് ലാലേട്ടന്റെ അവതരണവും.
ആദ്യദിനത്തിൽ മത്സരാർത്ഥികളെ പരിചയപ്പെടുത്തലിനപ്പുറത്തേക്ക് കാര്യങ്ങൾ നീട്ടാതെ വരും ദിനങ്ങളിലും ആകാംക്ഷ നിലനിർത്തുംവിധത്തിലാണ് ബിഗ്ബോസിന്റെ അവതരണം തുടങ്ങിയിരിക്കുന്നത്.
പ്രേക്ഷകരെ പോലെ ആകാക്ഷയിലാണ് ബിഗ് ബോസിലെ മത്സരാഥികളും. 16 പേരാണ് ഷോയുടെ ഭാഗമാകുന്നത്. തിങ്കൾമുതൽ വെള്ളിവരെയാണ് ഷോ. ഓരോ ആഴ്ചയും രണ്ടുനാളിൽ ലാലും ഇവർക്കൊപ്പം എത്തും. ഓരോ ആഴ്ചയും വിലയിരുത്തലിന് പിന്നാലെ ഓരോ അംഗങ്ങളായി പുറത്താകുംവിധത്തിലാണ് ഷോയുടെ ക്രമീകരണം. മത്സരാർഥികൾക്ക് പോലും ബിഗ് ബോസിനെ കുറിച്ച് അധികം വിവരമില്ല. എന്നാൽ ഷോയിൽ പങ്കെടുക്കുന്നുണ്ടെന്ന് വ്യക്തമാക്കി ചിലർ നേരത്തെ തന്നെ ആകാംക്ഷകളും പങ്കുവച്ചിരുന്നു.
കടുകട്ടി നിയമങ്ങൾ
16 മത്സാരാഥികൾ 100 ദിവസമാണ് ബിഗ് ബോസ് ഹൗസിൽ താമസിക്കാനുള്ളത്. ഇവർക്ക് പുറം ലോകമായി യാതൊരുവിധ ബന്ധവും ഉണ്ടാവില്ല. ഇന്നത്തെ തലമുറ ഇന്റർനെറ്റും മൊബൈൽ ഫോണും കുടുതലായി ഉപയോഗിക്കുന്നവരാണെങ്കിലും ബിഗ് ബോസ് ഹൗസിനുള്ളിൽ ഇതിനൊന്നും സ്ഥാനമില്ല. പത്രമോ ടിവിയോ ഇല്ല. മൊബൈൽ ഫോണോ, സോഷ്യൽ മീഡിയയോ ആയി ഒരു ബന്ധവുമില്ലാതെ 100 ദിവസം വീട്ടിൽ ജീവിക്കണം. പത്രം പോലും ലഭിക്കുകയില്ല. അതു 60 ൽ പരം ക്യാമറയുടെ നിരീക്ഷണത്തിൽ ആയിരിക്കും മുഴുവൻ സമയവും. ഇത്തരത്തിൽ കടുകട്ടി ചലഞ്ച് തന്നെയാണ് ബിഗ്ബോസ് ഹൗസിൽ മത്സരാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്. കൂടാതെ മലയാളം മാത്രമേ പറയാവൂ എന്ന നിബന്ധനയുമുണ്ട്.
ബിഗ് ബോസ് ഹൗസിലെ 'താമസക്കാർ' ഇവർ
നടി ശ്വേത മേനോൻ, നടന്മാരായ ദീപൻ, ശ്രീനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ്, അനൂപ് ചന്ദ്രൻ, നടിയും ജഗതി ശ്രീകുമാറിന്റെ മകളുമായ ശ്രീലക്ഷ്മി, നടിയും നാടൻപാട്ടുകാരിയുമായ ഹിമ ശങ്കർ, സാമൂഹ്യ പ്രവർത്തക ദിയ സന, കന്നഡ സിനിമയിൽ സജീവമായ മലയാളി കൂടിയായ നടി അതിഥി റായ്, കൊച്ചിയിലെ ഫ്രീക്കൻ പയ്യൻ എന്നറിയപ്പെടുന്ന ബഷീർ ബഷി, മനോജ് കാർത്തിക്, നടിയും അവതാരകയുമായ പേളി മാണി, നടനും മോഡലുമായ ഡേവിഡ് ജോൺ, തരികിട സാബു, നടി അർച്ചന സുധീരൻ, അവതാരക രഞ്ജിനി ഹരിദാസ് എന്നിവരാണ് ഇനി നൂറുദിവസം ബിഗ്ബോസ് ഹൗസിലെ താമസക്കാർ.
ആരാണ് മത്സരാർത്ഥികൾ എന്ന സൂചന പരിപാടിയുടെ സംഘാടകർ നൽകിയിരുന്നില്ലെങ്കിലും ഇതിനിടെ ചിലർ ഫേസ്ബുക്ക് കുറിപ്പുകളിലൂടെയും മറ്റും തങ്ങളും ബിഗ് ബോസ് ഹൗസിലേക്ക് ഉണ്ടെന്ന സൂചനകളും നൽകിയിരുന്നു. ജീവിതത്തിലെ ടേണിങ് പോയിന്റിലൂടെ കടന്നു പോവുകയാണെന്ന് നടി ഹിമാ ശങ്കർ പറഞ്ഞത്. തിരിച്ചും വരും വരെ തന്റേ ഫേസ്ബുക്ക് പ്രൊഫൈൽ മൗനത്തിലായിരിക്കുമെന്ന് ഹിമ കുറിച്ചു. ഇതുവരെ ഹിമ എന്ന വ്യക്തി സഞ്ചരിച്ച വഴികൾ, ചിന്തകൾ, രൂപങ്ങൾ, ഭാവങ്ങൾ, അനുഭവങ്ങൾ എല്ലാത്തിനേയും ചലഞ്ച് ചെയ്യുന്ന ഒരു സ്പേസിൽ ആണ് ഇനിയുള്ള കുറച്ച് നാളുകൾ.
കൂടാതെ തന്റെ ഒഫീഷ്യൽ പേജ് ഇന്നു മുതൽ പേജ് അഡ്മിൻസ് ആയിരിക്കും കൈകാര്യം ചെയ്യുകയെന്നും ഹിമ പറഞ്ഞു. ഹിമ എന്ന വ്യക്തിക്ക് നൽകിയ സ്നേഹവും പരിഗണനയും അർഹിക്കുന്നു എന്ന് തോന്നിയാൽ സപ്പോർട്ട് ചെയ്യുക എന്നും ഹിമ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ദീപൻ മുരളിയും കഴിഞ്ഞ കുറച്ചു ദിവസം മുൻപ് ഷോയെ കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതിയിരുന്നു. താൻ ഒരു വലിയൊരു പ്രോജക്ടിന്റെ ഭാഗമായിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നാണ് ദീപൻ ഫേസ്ബുക്കിൽ കുറിച്ചത്.
മോഹൻലാലിന്റെ പ്രതിഫലം 12 കോടി
പതിനാറ് മത്സരാർത്ഥികൾ ഇനി മുതൽ ബിഗ് ബോസിന്റെ നിർദ്ദേശമനുസരിച്ചായിരിക്കും പ്രവർത്തിക്കുക എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഷോ. തമിഴിൽ കമൽ ഹാസൻ, ഹിന്ദി സൽമാൻ ഖാൻ, തെലുങ്കിൽ ജൂനിയർ എൻടിആർ എന്നിവർക്ക് 12 കോടി രൂപയോളമാണ് പ്രതിഫലം. നൽകിയത്. മോഹൻലാലും ഇതിന് വേണ്ടി അത്രയധികം കോടികൾ വാങ്ങുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.
സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നത് മുംബൈയിൽ
ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എൻഡെമോൾ ഷൈൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്നത് മുംബൈയിൽ വച്ചാണ്. ഇതിനായി ഒരു ബിഗ് ഹൗസ് നിർമ്മിച്ചിരിക്കുകയാണ് ഇവിടെ. ഷോ നടത്തുന്നതിന് വേണ്ടി മൊത്തം 44 കോടി രൂപയോളം ചെലവാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ കൊച്ചിയിൽ ഒരു ബിഗ് ബോസ് ഹൗസ് നിർമ്മിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ചില പ്രശ്നങ്ങൾ നേരിട്ടതിനാൽ മുംബൈ ഫിലിം സിറ്റിയിലേക്ക് തന്നെ മാറ്റാൻ നിർമ്മാതാക്കൾ തീരുമാനിക്കുകയായിരുന്നു. മുൻപ് കൊച്ചിയിൽ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി 2 മുതൽ 3 കോടി വരെ നിർമ്മാതാക്കൾക്ക് നഷ്ടം വന്നിരുന്നെന്ന് വിവരങ്ങൾ വന്നതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം നടന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്