സ്വരാജ് ചാടിക്കളിക്കുന്ന കുട്ടിക്കുരങ്ങനെന്നു അഡ്വ. ജയശങ്കർ; കുരങ്ങന് ഇഷ്ടപ്പെടാതെ വരുന്നതുകൊണ്ട് ജയശങ്കറെ അങ്ങനെ വിളിക്കില്ലെന്നു സ്വരാജ്; തന്തയ്ക്കു വിളിയുടെ പൂരം കണ്ട ഒരു ചാനൽ ചർച്ച
ചാനൽ ചർച്ചകൾ തെറിവിളിയുടെ കേന്ദ്രങ്ങളായി മാറിയിരിക്കുന്ന അവസ്ഥയാണ് അടുത്ത കാലത്തായി കാണാൻ കഴിയുന്നത്. എന്തു വിഷയത്തിലുള്ള ചർച്ചകൾ വന്നാലും രണ്ടുപക്ഷക്കാർ തമ്മിൽ വിഷയത്തിൽ നിന്നു തെന്നിമാറി പരസ്പരം തെറിവിളിക്കുന്ന രീതിയാണ് ചാനലുകളിൽ ഇപ്പോൾ കാണാൻ കഴിയുന്നത്. ഇത്തരക്കാരെ നിയന്ത്രിക്കാൻ നടപടികളൊന്നും എടുക്കാതെയാണ് ചാനൽ ചർച്ചകളുടെ പോക്ക്.
സിപിഐ(എം) സംസ്ഥാന സമ്മേളനവും വി എസ് അച്യുതാനന്ദനെതിരായ സംസ്ഥാന സെക്രട്ടറിയറ്റ് പ്രമേയവും റിപ്പോർട്ടർ ചാനലിൽ ചർച്ചയായപ്പോഴാണ് സിപിഎമ്മിലെ യുവനേതാവിനെ 'നിഷ്പക്ഷ രാഷ്ട്രീയ'ത്തിന്റെ വക്താവായ അഡ്വ. ജയശങ്കർ നിലമറന്നു തെറിവിളിച്ചത്.
റിപ്പോർട്ടർ ചാനലിൽ കഴിഞ്ഞ ദിവസം വൈകിട്ടു നടന്ന ചർച്ചയിലാണ് ഡിവൈഎഫ്ഐ സംസ്ഥാന നേതാവുകൂടിയായ എം സ്വരാജിനെ ജയശങ്കർ പുലഭ്യം വിളിച്ചത്. വി എസ് അച്യുതാനന്ദനെതിരെ സംസ്ഥാന സമ്മേളനത്തിൽ സംസാരിച്ചു എന്ന കാരണത്തിലായിരുന്നു വ്യക്തിഹത്യ നടത്തുന്ന വിധത്തിൽ ജയശങ്കറിന്റെ നിലപാടുകൾ.
പിണറായി വിജയൻ പറഞ്ഞു പറയിപ്പിക്കുകയാണ് സ്വരാജിനെയെന്നും ചാടിക്കളിക്കെടാ കുഞ്ഞിരാമാ എന്നു പറയുമ്പോൾ ചാടിക്കളിക്കുന്ന ഒരു കുട്ടിക്കുരങ്ങനാണ് സ്വരാജെന്നും ജയശങ്കർ ആക്ഷേപിച്ചു. അവനൊക്കെ എന്തു തോന്നിവാസവും പറയാം. ഇതൊക്കെ കേൾക്കുമ്പോൾ കുറെ പേർക്കു രോമാഞ്ചമുണ്ടാകും. എന്നാൽ ഇതിനൊക്കെ പാർട്ടി വലിയ വില കൊടുക്കേണ്ടി വരും. ആളുകൾ ഇത് കണ്ടുകൊണ്ടിരിക്കുകയാണ്.
സ്വരാജ് നാളെ റോഡിലിറങ്ങി നടക്കുമ്പോൾ ആളുകൾ അവന്റെ താടിക്കിട്ടു തോണ്ടും. ഇയാൾ പറയുന്നതൊക്കെ കേട്ടു കൈയടിക്കാനും കുറെ കുരങ്ങന്മാരുണ്ടാകും. പണ്ട് കുരങ്ങൻ കുഞ്ഞഹമ്മദ് എന്നു വിളിച്ചതുപോലെ മറ്റൊരു കുരങ്ങനാണ് സ്വരാജ്. മനുഷ്യൻ പരിണമിച്ചു കുരങ്ങായതാണ് സ്വരാജ് എന്നും ജയശങ്കർ പറഞ്ഞു.
സ്വരാജ് പങ്കെടുക്കാത്ത ചർച്ചയിലാണ് സ്വരാജിനെ അടച്ചാക്ഷേപിച്ചത്. ഒടുവിൽ ഫോണിലൂടെയാണ് കടുത്ത ആക്ഷേപങ്ങൾക്കു സ്വരാജ് മറുപടി നൽകിയത്. ജയശങ്കറിന്റെ പുലഭ്യംവിളി കേട്ടിരുന്ന അവതാരകൻ നികേഷ് കുമാർ പോലും ജയശങ്കറിനെ നിയന്ത്രിക്കാൻ ശ്രമിച്ചില്ല.
തന്നെ വിളിക്കാതെ ഇത്തരമൊരു ചർച്ച സംഘടിപ്പിച്ചതിലുള്ള അതൃപ്തി പ്രകടിപ്പിച്ചാണ് ഫോണിൽ സ്വരാജ് മറുപടി നൽകിയത്. ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയുടെ സമ്മേളനത്തിൽ പ്രതിനിധിയായ തന്നെ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ അധിക്ഷേപിക്കുന്നതും കുരങ്ങനെന്നു വിളിക്കുന്നതും തന്റെ മേൽ കുതിര കയറുന്നതും ഏത് രാഷ്ട്രീയ മര്യാദയുടെയും പ്രബുദ്ധതയുടെയും അടിസ്ഥാനത്തിലാണ് എന്ന് ആരാഞ്ഞാണ് സ്വരാജ് മറുപടി നൽകിയത്. സമ്മേളനത്തിൽ പങ്കെടുത്ത സഖാക്കളെല്ലാം പാർട്ടിയുടെ ഐക്യത്തിനും കെട്ടുറപ്പിനും മുന്നോട്ടു പോക്കിനും മുൻതൂക്കം നൽകിയുള്ള ചർച്ചകൾക്കാണ് വഴിതെളിച്ചത്. അതിനപ്പുറം വ്യക്തിഹത്യകളോ അതിരുവിട്ട പദപ്രയോഗങ്ങളോ ചർച്ചയിൽ ഉണ്ടായിട്ടില്ലെന്നും സ്വരാജ് വ്യക്തമാക്കി.
വ്യക്തി ഉയർത്തുന്ന നിലപാടുകളെ അതേനിലയിൽ എതിർക്കാനോ തുറന്നു കാണിക്കാനോ ഉള്ള കെൽപ്പില്ലാതെ വരുമ്പോഴാണ് കുരങ്ങനെന്നും പട്ടിയെന്നുമൊക്കെ വിളിക്കുകയെന്നും സ്വരാജ് പറഞ്ഞു. കുരങ്ങന് ഇഷ്ടപ്പെടാതെ വരുന്നതുകൊണ്ട് ജയശങ്കറെ അങ്ങനെ വിളിക്കില്ലെന്നും സ്വരാജ് പറഞ്ഞു.
എന്നാൽ, താൻ ഉത്തമബോധ്യത്തോടെയാണ് ഇതൊക്കെ പറഞ്ഞതെന്നും സ്വരാജിനെക്കുറിച്ച് പറയാവുന്ന ഏറ്റവും ഉചിതമായ വാചകങ്ങളാണ് ഇതെന്നും വികാരപ്രകടനത്തിന്റെ ഭാഗമായി പറഞ്ഞതല്ലെന്നും ഇതിൽ കുറ്റബോധമില്ലെന്നുമാണ് ജയശങ്കർ പറഞ്ഞത്.
സമ്മേളനത്തിൽ സ്വരാജ് എന്താണ് പറഞ്ഞത് എന്ന് അറിയാവുന്നവർ ആരും അവിടെ ഇല്ലാതിരിക്കെയാണ് ഊഹാപോഹങ്ങളുടെ പേരിൽ ജയശങ്കറിന്റെ അധിക്ഷേപമുണ്ടായത്. ഇടയ്ക്ക് ഫോണിൽ ചർച്ചയ്ക്കെത്തിയ സ്വരാജ് ചർച്ച നയിച്ച നികേഷ് കുമാറിനെ വെള്ളം കുടിപ്പിക്കുകയും ചെയ്തു. സമനില കൈവിടാതെ തന്നെ ജയശങ്കറിന് മറുപടി കൊടുക്കുകയും ചെയ്തു.
ചാനൽ ചർച്ചകളിൽ ജയശങ്കറിനെപ്പോലെ പലരും ഇത്തരത്തിൽ ഭാഷാപ്രയോഗത്തിൽ അതിരു കടക്കുന്നതിനാൽ അതിഥികളുടെ ഭാഷയിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന അഭിപ്രായം ഇതിനോടകം ഉയർന്നു കഴിഞ്ഞു. ചാനലിൽ വന്നിരുന്ന് നീചഭാഷയിൽ സംസാരിക്കുന്നവരെ എങ്ങനെ സഹിക്കുമെന്നാണ് പ്രേക്ഷകരുടെ ചോദ്യം.
ചർച്ചയുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍