ലക്ഷങ്ങൾ സമ്പാദിക്കാവുന്ന സ്വകാര്യ ആശുപത്രികളിലെ ജോലികൾ വേണ്ടെന്ന് വെച്ച് സർക്കാർ ജോലിയിൽ പ്രവേശിച്ചു; കോടികളോട് താൽപ്പര്യമില്ലാതെ തുച്ഛമായ സർക്കാർ ശമ്പളത്തിൽ പാലിയേറ്റിവ് കെയറിൽ സ്തുത്യർഹമായ പ്രവർത്തനം; ന്യൂസ് 18 സ്ത്രീരത്നം പുരസ്കാരത്തിൽ ഇടംപിടിച്ച് പാലോട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ദിവ്യയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ ജോലി ചെയ്യുന്ന അനേകം ഡോക്ടർമാരിൽ ഒരാളാണ് ദിവ്യയും. പക്ഷേ ചെറിയൊരു വ്യത്യാസം ദിവ്യക്കുണ്ട്. എംബിബിഎസ് എന്ന പ്രലോഭനത്തിലൂടെ പാവങ്ങളെ ചികിത്സിച്ചു പിഴിഞ്ഞു ഉണ്ടാക്കുന്ന കോടികളോടു ഒരു താൽപ്പര്യവും ഈ ഡോക്ടർക്കില്ല. ദിവ്യയെ പോലെ ലാഭേച്ഛ കൂടാതെ സർക്കാർ ശമ്പളം മാത്രം വാങ്ങി സ്വന്തം കടമ പത്തിരട്ടി ആത്മാർത്ഥതയോടെ ചെയ്യുന്ന അനേകം ഡോക്ടർമാർ കേരളത്തിലുണ്ട്.
തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് ഗ്രാമം എന്ന പഞ്ചായത്തിന് കീഴിലുള്ള പാലോട് സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണ് ദിവ്യ. സർക്കാർ നൽകുന്ന ശമ്പളം കൊണ്ടു ജോലി ചെയ്തു ജീവിച്ചു കൊണ്ടിരുന്ന ദിവ്യ ഒരു പുലിവാലു പിടിച്ചു. എല്ലാ പഞ്ചായത്തുകളും നിർബന്ധമായും നടത്തുന്ന പാലിയേറ്റീവ് കെയർ പ്രോജക്ടിലേക്ക് ആത്മാർത്ഥമായി ഒന്നിറങ്ങി പോയതാണ് ദിവ്യയുടെ ജീവിതം മാറ്റി മറിച്ചത്. ഒരു പാലിയേറ്റീവ് കെയർ നേഴ്സിനെ നിയമിച്ചു പഞ്ചായത്തിലെ കിടപ്പു രോഗികളെ പറ്റുന്ന പോലെ ഒക്കെ ശുശ്രൂഷിക്കേണ്ട ചുമതലയെ ദിവ്യക്കുണ്ടായിരുന്നുള്ളൂ.
പാലിയേറ്റീവ് കെയർ നഴ്സിന്റെ പുറത്ത് എല്ലാം കെട്ടി വച്ച് രക്ഷപ്പെടാതെ ദിവസവും ഈ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരും ഇടയ്ക്കിടെ രോഗികളെ തേടിപ്പോയി. ആശാവർക്കർമാർ കണ്ടെത്തുന്ന രോഗികൾ ശരിക്കും രോഗികളാണോ എന്നൊന്നു പരിശോധിക്കുക എന്ന ഉദ്ദേശം കൂടി ഉണ്ടായിരുന്നു ദിവ്യയ്ക്കും സംഘത്തിനും. സർക്കാറിന്റെ പദ്ധതിയാണല്ലോ, അനർഹർ കൈപ്പറ്റിയാലോ എന്നതായിരുന്നു ആശങ്ക. ആ പരിശോധനയിൽ എല്ലാം നല്ലതായി നടക്കുന്നുവെന്ന് കണ്ടെത്തിയ സംഘം 225 രോഗികളെയാണ് ഇപ്പോൾ ശുശ്രൂഷിക്കുന്നത്. കാൻസർ വന്നു കിടന്നു പോയവർ, ആരുമില്ലാതെ കിടപ്പിലായവർ, മറ്റു രോഗങ്ങൾ മൂലം വലയുന്ന ആശ്രയിക്കാൻ ആരുമില്ലാത്തവർ തുടങ്ങിയവരാണ് ഈ പഞ്ചായത്തിൽ ഉള്ളത്.
ഇവരെ സഹായിക്കാൻ സർക്കാർ നൽകിയ പണം കൃത്യമായി വിതരണം ചെയ്തു പാലോട് ആശുപത്രിയിലെ സംഘം പാലിയേറ്റീവ് കെയർ പ്രോജക്ട് ഭംഗിയായി നടത്തി വരുന്നു. ഇവരുടെ വീടുകൾ സന്ദർശിച്ച് ഫിസിയോതെറാപ്പി, ഡോക്ടറുടെ സേവനം എന്നിവ നൽകി വരുന്നു. രോഗ ചികിത്സക്കാവശ്യമായ മരുന്നുകൾ സാമഗ്രികൾ എന്നിവ സർക്കാർ പ്രോജക്ടിലുൾപ്പെടുത്തി നൽകാൻ ഒരു തടസ്സവുമില്ല. സർക്കാർ പഞ്ചായത്ത് വഴി അത്യാവശ്യം ഫണ്ട് നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനു വേണ്ടി ആരുടെയും പണം വാങ്ങേണ്ട കാര്യവുമില്ല. എന്നു മാത്രമല്ല ഈ സാന്ത്വനം ചികിത്സ പദ്ധതി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നടക്കുന്നുമുണ്ട്.
ആദിവാസികളും തോട്ടം തൊഴിലാളികളും ശ്രീലങ്കൻ അഭയാർത്ഥികളുടെ തലമുറകളും ഒക്കെ അടങ്ങിയ പാവപ്പെട്ടവർക്ക് ചികിത്സയുമായി നടന്നപ്പോൾ ഡോ. ദിവ്യയ്ക്കും സംഘത്തിനും ഒന്നു മനസ്സിലായില്ല. ഇവരിൽ പലരുടെയും പ്രശ്നം മരുന്നും ചികിത്സയുമല്ല. ഒരു നേരമെങ്കിലും വിശപ്പകറ്റുന്ന ഭക്ഷണമാണ്. അതു കൊടുക്കാൻ സർക്കാറിന് വകുപ്പില്ല. സാന്ത്വാനാ ചികിത്സാ ഫണ്ട് മരുന്നിനും ചികിത്സയ്ക്കും മാത്രമെ ഉപയോഗിക്കാനാവൂ. ഭക്ഷണത്തിന് കൊടുത്താൽ കേസുമാവും, അഴിമതിക്കാരിയുമാവും.
അങ്ങനെയാണ് ദിവ്യയും സംഘവും നാട്ടുകാരുടെ സഹായം തേടാൻ പോയത്. നാട്ടുകൂട്ടങ്ങളിലും സംഘടനകളേയും മറ്റും ഭക്ഷണത്തിനു വേണ്ടി സമീപിച്ചു. അവർ നൽകുന്ന പണം ഉപയോഗിച്ച് അനേകം വീടുകളിൽ ഭക്ഷണം കൊണ്ടുകൊടുത്തു. 'നമുക്ക് വിശ്വസിക്കാൻ കഴിയുകയില്ല. ഭക്ഷണം ഇല്ലാത്തതുകൊണ്ട് മാത്രം പട്ടിണി കിടക്കുന്ന അനേകം പേരെ ഞങ്ങൾ കണ്ടു മുട്ടി. അവർക്കു മരുന്ന് ലഭിക്കുന്നതിനേക്കാൾ ആവേശം ഭക്ഷണം കിട്ടുന്നതിനാണ്. വിശപ്പ് മാറുമ്പോൾ ആണ് അവർ സന്തോഷിക്കുന്നത്'. ദിവ്യയും സംഘവും ഇങ്ങനെയാണ് ഇതിനെ കുറിച്ച് പറയുന്നത്.
പിജിയും സ്പെഷ്യലൈസേഷനും കഴിഞ്ഞ ഒരു ഡോക്ടർക്ക് ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്ന ജോലി കിട്ടും. സർക്കാർ മെഡിക്കൽ കോളേജിൽ പഠിച്ചവരാണെങ്കിൽ പറയുകയേ വേണ്ട. അമേരിക്കയും ബ്രിട്ടനും അടക്കമുള്ള ആശുപത്രികൾ കാത്തിരിക്കുകയാണ് ഇത്തരക്കാരെ. കേരളത്തിലെ തന്നെ വൻകിട ആശുപത്രികളിൽ ചെന്നാലും മികച്ച ശമ്പളമാണ് അവർക്ക് ലഭിക്കുക. എന്നിട്ടും സർക്കാർ നൽകുന്ന തുശ്ചമായ ശമ്പളവും സർക്കാർ ജോലിയുടെ നൂലാമാലകളും ആസ്വദിച്ചു കഴിയണമെങ്കിൽ അതിനു ഒരു സാമൂഹ്യ ബോധം വേണം.
അത്തരം കുറച്ചു പേരെ നമുക്ക് ഇപ്പോഴും കേളത്തിൽ കാണാം. അവർ പഠിച്ചത് പാവങ്ങൾക്ക് പ്രയോജനപ്പെടാൻ വേണ്ടി പ്രതിനിധികളായവരാണ്. അതിൽ ഒരാൾ ആണ് തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് ഗ്രാമ പഞ്ചായത്തിലെ പാലോട് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ദിവ്യ. ആശുപത്രിയുടെ സർക്കാർ പരിപാടിയായ പാലിയേറ്റീവ് കെയറിന്റെ ഭാഗമായി പാവങ്ങളെ ശുശ്രൂഷിക്കാൻ ദിവ്യയും സംഘവും ഇറങ്ങി നടന്നപ്പോൾ കണ്ടെത്തിയ ഒരു യാഥാർത്ഥ്യം അവർ സമൂഹത്തിനു ഗുണകരമാക്കി മാറ്റുക ആയിരുന്നു.
മരുന്നും ചികിത്സയും സ്വാന്തനവും ഒക്കെ സർക്കാർ ചെലവിൽ കൊടുത്താലും ഭക്ഷണം കൊടുക്കാൻ വകുപ്പില്ലാത്തതു കൊണ്ടു അതിനു മാർഗ്ഗം തേടിയവരെ തുണച്ചത് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആയിരുന്നു. ഡോക്ടർ ദിവ്യയുടെ അസാധാരണമായ സാമൂഹിക ബോധത്തിന് നന്ദി പറഞ്ഞു കൊണ്ട് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ജനറൽ ഫണ്ടിൽ നിന്നും 1250 പൗണ്ട് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. ആ ഫണ്ട് കൈമാറും മുൻപ് വായനക്കാരെ അറിയിക്കാൻ വേണ്ടി നൽകിയ വാർത്തയെ തുടർന്ന ലഭിച്ച പണം കൂടി സമാഹരിച്ചപ്പോൾ 3200 പൗണ്ടായി മാറി.
ആ പണം ഇന്നലെ പാലോട് താലൂക്ക് ആശുപത്രിയിൽ നടന്ന ലളിതമായ ചടങ്ങിൽ വച്ചു കൈമാറിയപ്പോൾ എങ്ങും ആഹ്ലാദം മാത്രമായിരുന്നു. അംഗൻവാടി ടീച്ചർമാരും സംഘാടകരും സാധാരണക്കാരുമായ അനേകം പേർ യുകെയിലെ മലയാളികളുടെ സ്നേഹാദരവ് ഏറ്റു വാങ്ങാൻ കൂടിയിരുന്നു. വായനക്കാർ നൽകിയ ഏതാണ്ട് രണ്ടേമുക്കാൽ ലക്ഷത്തോളം വരുന്ന രൂപ പഞ്ചായത്തിലെ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത പാവങ്ങൾക്ക് വിതരണം ചെയ്യാനുള്ള വാഗ്ദാനം ആണ് ഡോക്ടർ ദിവ്യ പ്രഖ്യാപിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 12 ഫോറും ആറ് സിക്സുമായി സൂര്യകുമാർ യാദവ് സെഞ്ചുറി പ്രകടനത്തിലൂടെ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ മുംബൈക്ക് അനായാസ ജയം; ഹൈദരാബാദിനെ കീഴടക്കിയത് ഏഴുവിക്കറ്റിന്; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം വീണ്ടും സജീവമായി
- നിരോധിത സംഘടനയിൽ നിന്ന് പണം കൈപ്പറ്റി; കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണം നിർദ്ദേശിച്ച് ലഫ്. ഗവർണർ; ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ രാഷ്ട്രീയ നീക്കം
- അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍