സമരം നടത്തിയ ജീവനക്കാർക്കെതിരെ പകപോക്കൽ നടപടിയുമായി സൂര്യ ടിവി മാനേജ്മെന്റ്; ജോലി സമയത്ത് ഓഫീസ് പരിസരത്ത് ഒത്തുകൂടി എന്നാരോപിച്ച് കാരണം കാണിക്കൽ നോട്ടീസ്; സൺ നെറ്റ്വർക്കിലെ മറ്റ് ജീവനക്കാർക്ക് ബോണസ് നൽകിയിട്ടും സൂര്യ ജീവനക്കാർക്ക് തടഞ്ഞുവച്ചു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ശമ്പളവർദ്ധനവ് അനുവദിക്കാത്ത സൂര്യ ടിവി മാനേജ്മെന്റിനെതിരെ യൂണിയൻ രൂപീകരിച്ച് അവകാശ പോരാട്ടത്തിന് ഇറങ്ങിയ ജീവനക്കാർക്കെതിരെ പകപോക്കൽ നടപടിയുമായി മാനേജ്മെന്റ്. ചാനലിന്റെ പ്രവർത്തനം തടസപ്പെടുത്താത്ത വിധത്തിൽ ന്യായമായ ആവശ്യം ഉന്നയിച്ചാണ് സമരത്തിന് ഇറങ്ങിയതെങ്കിലും പ്രതികാര നടപടിയാണ് മാനേജ്മെന്റിൽ നിന്നും ഉണ്ടാകുന്നത്. മാനേജ്മെന്റ് പകപോക്കാൻ ആരംഭിച്ചതായി ജീവനക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു.
ന്യായമായ ആവശ്യം ഉന്നയിച്ചുള്ള സമരത്തിനെതിരെ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് ഇന്നലെ മുതൽ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. മാനേജ്മെന്റിനെതിരെ പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് കാരണം കാണിക്കൽ നോട്ടീസ്. നോട്ടീസിന് മറുപടി നൽകാൻ 72 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത് എന്നാണ് ജീവനക്കാർ അഭിപ്രായപ്പെടുന്നത്.
ജോലി സമയത്ത് ഓഫീസ് പരിസരത്ത് ഒത്തുകൂടി എന്നതാണ് കാരണം കാണിക്കലിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന പ്രധാന ആരോപണം. എന്നാൽ മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടികൾ ചർച്ച ചെയ്യാൻ എടുത്ത സമയം ഡ്യൂട്ടി സമയം കഴിഞ്ഞ് ജോലി ചെയ്ത് മാതൃക കാണിക്കുകയാണ് തൊഴിലാളികൾ ചെയ്തിട്ടുള്ളതെന്നും ഈ ആരോപണം നിഷേധിച്ചുകൊണ്ട് ജീവനക്കാർ പറയുന്നു. മാത്രമല്ല, സൂര്യ ടി.വിയിലെ ഒരു പ്രവർത്തനവും ഇന്നുവരെ യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ തടസ്സപ്പെടുത്തിയിട്ടില്ലെന്നും ജീവനക്കാർ പറയുന്നു.
തങ്ങൾ നേരിടുന്ന അവഗണനയും പീഡനവും ചെയർമാനുമായി സംസാരിക്കാൻ തൊഴിലാളികൾ ഒരു അവസരം ചോദിച്ചു എങ്കിലും അത് നിഷേധിക്കുന്ന നിലപാടാണ് മാനേജ്മെന്റിലെ ചില ഇടനില ഉദ്യോഗസ്ഥർ സ്വീകരിച്ചത്. നാളിതുവരെ തൊഴിലാളികളെ ദ്രോഹിച്ച നടപടികൾ വെളിച്ചത്തുവരും എന്ന ഭീതിയിലാണ് ഇവർ ഇത് ചെയ്തതെന്നും ആരോപിക്കുകയാണ് ജീവനക്കാർ. മാത്രമല്ല,ഇവർ നടത്തുന്ന അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും പുറത്താകുമോ എന്ന് ഇവർ ഭയക്കുന്നു. ജോലിക്കാരുടെ ശമ്പളത്തിൽ നിന്നും പിടിക്കുന്ന ഒരു ഭാഗം 6 മാസം കൂടുമ്പോൾ ബോണസായി നൽകുന്ന പതിവു ഈ ദീപാവലി സമയത്ത് കിട്ടേണ്ടിയിരുന്ന ആ ബോണസ് സൂര്യ ടി.വിയിലെ മുഴുവൻ തൊഴിലാളികൾക്കും തടഞ്ഞുവച്ചിരിക്കുകയാണ്.
എന്നാൽ,സൺ നെറ്റ്വർക്കിലെ എല്ലാ ജീവനക്കാർക്കും ഇന്നലെ തന്നെ ബോണസ് നൽകിക്കഴിഞ്ഞു. തൊഴിലാളികളെ ഇക്കാലമത്രയും ദ്രോഹിച്ചുവന്നത് സൺ ടി.വിയിലെ മലയാളികളായ ഒരു വിഭാഗം ഇടനില ഉദ്യോഗസ്ഥരാണ്. ഇവരുടെ ഇരട്ടത്താപ്പ് തുറന്നുകാണിക്കുവാനും നീതി ലഭിക്കുവാനുമുള്ള പ്രതിഷേധ സമരങ്ങൾ തുടരുവാൻ തന്നെയാണ് ജീവനക്കാരുടെ തീരുമാനം.
ഇപ്പോൾ സൂര്യ വാർത്തകൾ എതാണ്ട് അസ്തമിച്ച നിലയിലാണ്. തിരുവനന്തപുരത്തെ വാർത്താ വിഭാഗം അടച്ചു പൂട്ടി. കൊച്ചിയിലവശേഷിക്കുന്നവരെ പ്രോഗ്രാം വിഭാഗത്തിൽ വിന്യസിക്കാൻ അണിയറ നീക്കം നടക്കുന്നു. കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം എന്നീ ജില്ലകളിലെ റിപ്പോർട്ടർമാർ അകത്തോ പുറത്തോ ഇല്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ മാസത്തെ ശമ്പളം ഇല്ലാതായതോടെ അകത്തില്ലെന്ന് ചിലർ ഉറപ്പു വരുത്തിയിരിക്കയാണ്. കാര്യങ്ങൾ ഇതൊക്കെയാണെങ്കിലൂും ഓണക്കാലത്ത് കേരളത്തിൽ നിന്നും കോടികളുടെ പരസ്യം സൂര്യ ടിവിക്ക് ലഭിച്ചു കഴിഞ്ഞു. മലയാളി ജീവനക്കാരെ പിഴിയുന്ന ഈ നെറ്റ് വർക്ക് കേരളത്തിൽ നിന്നും സമ്പത്ത് നേടിയെടുക്കുകയാണ്. മലയാളിക്ക് യാതൊരു ഗുണവുമില്ലാതെ.
സൺനെറ്റ്വർക്കിന്റെ നാല് മലയാളം ചാനലുകൾ പ്രവർത്തിക്കുന്ന കൊച്ചിയിലെ സൂര്യ ടി.വി ആസ്ഥാനത്ത് ജീവനക്കാർ സമരപരിപാടികൾ ആരംഭിച്ചു. മാനേജ്മെന്റ ് സ്വീകരിക്കുന്ന തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് സൂര്യ ടി.വിയുടെ 18ാം വാർഷിക ദിനമായ ബുധനാഴ്ചയാണ് ജീവനക്കാരുടെ സംഘടനയായ ബി.എം.എസിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ മസ്ദൂർ സംഘിന്റെ (കെ.ടി.എം.എസ്) നേതൃത്വത്തിൽ സമരം ആരംഭിച്ചത്. ഓണത്തിന് മുമ്പ് ചെന്നൈയിൽ നിന്നെത്തിയ സൺനെറ്റ്വർക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സി. പ്രവീണും എച്ച്. ആർ വൈസ് പ്രസിഡന്റ ് ജവഹർ മൈക്കിളും നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന കാരണത്താലാണ് പ്രതിഷേധ പരിപാടികൾ തുടങ്ങിയത്. ശമ്പളവർദ്ധന, ബോണസ്, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ ആവശ്യങ്ങളായിരുന്നു ജീവനക്കാർ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നത്. ഈ സമരത്തിന്റെ പേരിലാണ് ഇപ്പോൾ ജീവനക്കാർക്കെതിരെ മാനേജ്മെന്റ് പ്രതികാര നടപടി ആരംഭിച്ചിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍