താനാരാ ഇവിടെവന്ന് ഇങ്ങനെയൊക്കെ പറയാൻ ... ഊച്ചാളി കോൺഗ്രസ്സുകാരൻ...ഒരു ഉഡായിപ്പ് വന്ന് ഊച്ചാളിത്തരം പറയുന്നു... ഇവനാരുവാ..; അമ്പതുകഴിഞ്ഞ മുരളീധരന് ഇവിടെവന്ന് നിരാഹാരം കിടക്കേണ്ട കാര്യമെന്താ? പീപ്പിൾ ചർച്ചയിൽ ലക്ഷ്മിനായർക്ക് വേണ്ടി പൊട്ടിത്തെറിച്ച് ഫക്രുദ്ദീൻ അലിയുടെ അസഭ്യവർഷം
തിരുവനന്തപുരം: കൈരളി പീപ്പിൽ ചാനൽ ചർച്ചയിൽ ലോ അക്കാഡമി പ്രിൻസിപ്പൽ ലക്ഷ്മ നായരെ അനുകൂലിച്ചെത്തുകയും കോൺഗ്രസ് നേതാവിനെതിരെ ചർച്ചയ്ക്കിടെ അസഭ്യവർഷം നടത്തുകയും ചെയ്ത സ്വതന്ത്ര സാമൂഹ്യ പ്രവർത്തകൻ ഫക്രുദ്ദീൻ അലിക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. ലോ അക്കാഡമി വിഷയത്തിൽ ആദ്യമെല്ലാം മാറിനിന്ന കൈരളി പീപ്പിൾ പിന്നീട് രംഗത്തെത്തിയതോടെയാണ് വിഷയത്തിൽ കഴിഞ്ഞദിവസം ചർച്ച നടന്നത്.
സമരം നടത്തുന്ന എസ്എഫ്ഐ നേതാവും കോൺഗ്രസ് നേതാവുമെല്ലാം പങ്കെടുത്ത ചർച്ചയിൽ ലക്ഷ്മിനായരുടെ പക്ഷംപിടിക്കാൻ ഉദ്ദേശിച്ച് ഫക്രുദ്ദീനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും ചർച്ചയിൽ അസഭ്യം പറയുന്ന ഘട്ടമെത്തിയിട്ടും ആദ്യം ഇടപെടാതെ ചാനൽ അതിന് വളംവച്ചുകൊടുക്കുകയായിരുന്നു എന്നുമുള്ള ആക്ഷേപമാണ് ഉയരുന്നത്.
വി മുരളീധരന് ഇവിടെ സമരം ചെയ്യാൻ എന്താണ് അവകാശമെന്നും കോൺഗ്രസ്സുകാരും സിപിഐക്കാരും ഇതിന് ചൂട്ടുപിടിക്കുകയാണെന്നുമെല്ലാം പറഞ്ഞ് ഫക്രുദ്ദീൻ സിപിഎമ്മിനെയും ലക്ഷ്മിനായരേയും പിന്തുണച്ച് കത്തിക്കയറുന്നതിനിടെ ഇടപെട്ട കോൺഗ്രസ് നേതാവിനെതിരെ ആയിരുന്നു ഫക്രുദ്ദീന്റെ മര്യാദവിട്ട പെരുമാറ്റം. മുമ്പും ചില ചാനൽ ചർച്ചകളിൽ പ്രതിപക്ഷ ബഹുമാനമില്ലാതെ സംസാരിച്ച ഫക്രുദ്ദീനെതിരെ ഇതോടെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇത്തരക്കാരെ ചർച്ചയ്ക്ക് വിളിക്കുന്നവരെ വേണം പറയാനെന്ന മട്ടിലാണ് പ്രതികരണങ്ങൾ.
ലോ അക്കാഡമി വിഷയത്തിൽ സമചിത്തതയോയെ കാര്യങ്ങൾ കാണണമെന്നും എന്നാൽ ഇവിടെ അതല്ല സംഭവിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് ഫക്രുദ്ദീൻ കാര്യങ്ങൾ പറഞ്ഞുതുടങ്ങുന്നത്. ഓരോരുത്തർ പറയുന്നതുകേട്ടാൽ എസ്എഫ്ഐ ലക്ഷ്മിനായരെ അനുകൂലിക്കുന്നുവെന്നും തോന്നും. കാലാകാലങ്ങളിൽ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുന്നത് ഇപ്പോൾ ഞങ്ങളാണ് വക്താക്കൾ എന്ന മട്ടിലാണ് മറ്റുള്ളവർ എത്തുന്നത്.
കാമ്പസ് പിടിച്ചടക്കാൻ തിരുവനന്തപുരം കേന്ദ്രീകരിച്ച് ചില ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുകയാണ്. അവർക്ക് ചൂട്ടുപിടിക്കുന്ന പരിപാടികളാണ് ഇക്കൂട്ടർ ചെയ്തുകൊണ്ടിരിക്കുന്നത്. എബിവിപി നേതാവ് മനു എന്റെ സുഹൃത്താണ്. അവൻ അവിടെ സത്യാഗ്രഹം കിടന്നാൽ എനിക്ക് മനസ്സിലാകും. എന്നാൽ മലബാറിലുള്ള, നാപ്പത് അമ്പത് വയസ്സുകഴിഞ്ഞ മുരളീധരൻ ഇവിടെ വന്ന് കിടക്കുന്നതിന്റെ ആവശ്യമെന്താ. അതിന്റെ പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. ഇതിന് ചൂട്ടുപിടിക്കുകയാണ് കോൺഗ്രസ്സും സിപിഐയും. ഇടതുപക്ഷ ക്യാമ്പസ് പിടിച്ചടക്കുകയെന്ന അജണ്ടയാണിതിന് പിന്നിൽ. ഇത്തരത്തിൽ കോൺഗ്രസ്സിനും ബിജെപിക്കും സിപിഐക്കുമെല്ലാമെതിരെ വിമർശനങ്ങൾ ഉന്നയിച്ച ഫക്രുദ്ദീൻ ലക്ഷ്മി നായരെ പറ്റി പറഞ്ഞുതുടങ്ങിയപ്പോൾ കൂടുതൽ രോഷം പൂണ്ട് കത്തിക്കയറുകയായിരുന്നു.
ലക്ഷ്മി നായരെ ഫാക്ച്വലായി വിമിർശിച്ചോ പക്ഷേ, വന്ന അന്നുതൊട്ട് അവരുടെ ഡ്രസ്സ്, സംസാരരീതി, കുക്കറി ഷോ എന്നിങ്ങനെ ഓരോന്നു പറഞ്ഞാണ് ഓരോരുത്തന്മാർ ഫേസ്ബുക്കിലിട്ട് അലക്കുന്നത്. എന്തു ധാർമിക മര്യാദയാണിത്. ആത്മാഭിമാനമുള്ള ഒരു സ്ത്രീ ധൈര്യപൂർവം ചില കാര്യങ്ങൾ ചെയ്യുമ്പോൾ അവരുടെ തെറ്റ് ചൂണ്ടിക്കാണിക്കാതെ അവരെ വേറൊരു രീതിയിൽ ചിത്രീകരിക്കാനാണ് ഇവരുടെ ശ്രമം.
ആത്മാഭിമാനമുള്ള സ്ത്രീയെ സരിത നായരെ പോലെ, രശ്മി നായരെ പോലെ വേറൊരു നായർ എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഇത് കേരളത്തിലെ സ്ത്രീത്വത്തിന് തന്നെ അപമാനമാണ്. അവർക്ക് പ്രശ്നമുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്ക് എന്നു പറഞ്ഞ് ആവേശത്തോടെ അഭിപ്രായ പ്രകടനം നടത്തുന്നതിനിടെയാണ് മറ്റൊരാൾ ചർച്ചയിൽ ഇടപെടുന്നത്. ഇതോടെ ഫക്രുദ്ദീന്റെ ഭാഷ മാറി. ഇടയ്ക്കുകയറി ഇടപെട്ട കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിനെതിരെ അസഭ്യവർഷമായിരുന്നു പിന്നീട് കണ്ടത്.
ഒന്നു മിണ്ടാണ്ട് നിക്കെടോ.. നീ പറഞ്ഞപ്പോ ഞാൻ ഇടപെട്ടോ... എനിക്ക് നിന്റെ നേതാവിനെ പോലെ കെട്ടിപ്പൊക്കിയ ഇമേജ് വേണ്ട... നീയെനിക്ക് ഒരു ഇമേജും ഉണ്ടാക്കിത്തരണ്ട... ഫക്രുദ്ദീന്‍ ഫക്രുദ്ദീന്റെ നിലപാടുണ്ട്...നിനക്കൊന്നും വസ്തുനിഷ്ഠമായി പറയാൻ അറിയില്ല... താനാരാ ഇവിടെവന്ന് ഇങ്ങനെയൊക്കെ പറയാൻ ... ഊച്ചാളി കോൺഗ്രസ്സുകാരൻ...ഒരു ഉഡായിപ്പ് വന്ന് ഊച്ചാളിത്തരം പറയുന്നു... ഇവനാരുവാ... ഇത്തരത്തിൽ ഇരുവരും തമ്മിൽ തർക്കം അസഭ്യവർഷത്തിലേക്ക് നീണ്ടതോടെ പൊടുന്നനെ ഇരുവരുടേയും മൈക്ക് ഓഫാക്കി പ്രതികരണം സഭ്യതയുടെ പരിധിവിടുന്നു എന്ന് പറഞ്ഞ് അവതാരകൻ ചർച്ച അടുത്തയാളിലേക്ക് തിരിക്കുകയായിരുന്നു.
കുറച്ചുനേരത്തിനു ശേഷം വീണ്ടും മൈക്ക് കിട്ടിയപ്പോഴും ഫക്രുദ്ദീൻ പഴയ കാര്യത്തിൽ പിടിച്ചാണ് തുടങ്ങിയത്. ഞാൻ ലക്ഷ്മിനായരുടെ ആളാണെന്ന് വരുത്തി വെള്ളംകലക്കി മീൻപിടിക്കുകയെന്ന പോളിസിയാണ് ഇക്കൂട്ടർക്കെന്നും അതിന്റെ ഭാഗമായാണ് ഞാൻ സംസാരിക്കുമ്പോൾ ഇയാൾ ശബ്ദമുണ്ടാക്കിയതെന്നും ഫക്രുദ്ദീൻ കുറ്റപ്പെടുത്തി.
എന്നാൽ ഫക്രുദ്ദീൻ മദ്യപിച്ചാണ് ചർച്ചയിൽ പങ്കെടുത്തതെന്നും അസഭ്യവർഷത്തിൽ നിന്നുതന്നെ ഇത് മനസ്സിലാകുമെന്നും മറ്റും കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മുൻ എസ്എഫ്ഐ നേതാവും വിദ്യാഭ്യാസ പ്രവർത്തകനുമായ ഷിജു ഖാൻ, കോൺഗ്രസ് നേതാവ് ബിആർഎം ഷഫീർ, സാമൂഹ്യ നിരീക്ഷകൻ, മാദ്ധ്യമ പ്രവർത്തകൻ റജി ലൂക്കോസ്, രാഹുൽ ഈശ്വർ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍