ആ അടി ശരിക്കും കൊണ്ടത് അമൃത ചാനലിന്! സാന്ദ്രാ തോമസും വിജയ് ബാബുവും തമ്മിലുള്ള അടിപിടി ബാധിക്കുന്നത് പ്രതിസന്ധിയിൽ ഉഴറുന്ന ചാനലിനെ; രമേശ് പിഷാരടിയെ അവതാരകനാക്കിയ ഹോംമിനിസ്റ്ററിന്റെ ഭാവി അനിശ്ചിതത്വത്തിൽ; ശ്യാമപ്രസാദിനെ മൂലയ്ക്കിരുത്തി സിഒഒ ആയ ജയകേഷിനും തല്ലിൽ ക്ഷീണം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വളരെ അടുപ്പമുള്ള സുഹൃത്തുക്കൾ ഒരു സുപ്രഭാതത്തിൽ ശത്രുക്കളായതോടെ പ്രതിസന്ധിയിലായവർ നിരവധിയാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമകളായ സാന്ദ്രാ തോമസും വിജയ് ബാബുവും തമ്മിലെ വേർപിരിയൽ സിനിമാലോകത്തിന് പുറമേ അമൃതാ ചാനലിനെയും സാരമായി ബാധിച്ചേക്കും. അമൃതാ ടിവിയുടെ പ്രധാന പരിപാടികളെല്ലാം നിർമ്മിച്ചിരുന്നത് സാന്ദ്രാ തോമസും വിജയ് ബോബുവും ചേർന്ന േ്രൈഫ്രഡ ഫിലിംസ് എന്ന നിർമ്മാണ കമ്പനിയാണ്. അമൃത തിളങ്ങുന്നവെന്ന ടാഗ് ലൈനിൽ ജനപ്രിയ അവതാരകൻ രമേശ് പിഷാരടിയെ പോലും അണിനിരത്തി പരിപാടികൾ ചെയ്തിരുന്നു. ഈ പരിപാടികളെയാണ് ഇരുവരും തമ്മിലുള്ള തല്ല് ബാധിക്കുന്നത്. അതിനിടെ സാന്ദ്രാ തോമസ് അമൃതാ ആശുപത്രിയിൽ ചികിൽസ തേടിയതിലും ദുരൂഹത ഏറെയാണെന്ന വിലയിരുത്തലും സജീവമാണ്.
ഓണത്തിന് ശേഷമാണ് അമൃതാ ടിവിയിലെ പ്രധാന പരിപാടികളുടെ നിർമ്മാണം സാന്ദ്രാ തോമസിന്റേയും വിജയ് ബാബുവിന്റേയും കമ്പനിയെ അമൃതാ ടിവി ഏൽപ്പിച്ചത്. ശ്യമപ്രസാദിനെ മൂലയ്ക്കിരുത്തി സിഒഒ ആയ ജയകേഷും സംഘവും നടത്തിയ ഈ ഇടപാടിനെതിരെ വ്യാപക പരാതികളും ഉയർന്നിരുന്നു. ലക്ഷങ്ങളുടെ അഴിമതിയും കമ്മീഷനും പോലും ജീവനക്കാർ ആരോപിച്ചു. വ്യാജ സർട്ടിഫിക്കറ്റ് മാഫിയയെ പ്രോൽസാഹിപ്പിക്കുന്ന അമൃതാ ടിവിയിലെ സംഘമാണ് ഇതിന് പിന്നിലെന്നും ആക്ഷേപമെത്തി. വ്യാജ സർട്ടിഫിക്കറ്റുമായി പ്രതിരോധ വകുപ്പിന്റെ കോഴ്സിന് മാദ്ധ്യമ പ്രവർത്തകനെ വിട്ടതു മുതൽ അമൃതാ ടിവിയിൽ പടലപ്പിണക്കങ്ങൾ സജീവമായിരുന്നു. ഇതോടെ പലരും വള്ളിക്കാവ് ആശ്രമത്തിന്റെ നോട്ടപ്പുള്ളികളായി. എങ്ങനേയും ചാനൽ റേറ്റിംഗായ ബാർക്കിൽ കുതിപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്രൈഡെ ഫിലിംസുമായി ജയകേഷും സംഘവും കരാറിലൊപ്പിട്ടത്.
ഇത് ഫലം കാണുകയും ചെയ്യുന്നതായി വിലയിരുത്തലെത്തി. ബാർക്ക് റേറ്റിംഗിൽ വമ്പൻ കുതിപ്പാണ് ഈ സമയത്ത് അമൃത രേഖപ്പെടുത്തിയത്. വെറും 50ൽ താഴെ പോയിന്റുണ്ടായിരുന്ന റേറ്റിങ് 200നും മുകളിലെത്തി. ചാനൽ ആസ്ഥാനത്ത് കേക്ക് മുറിച്ചും മറ്റും ആഘോഷമാക്കുകയും ചെയ്തു. ഇതോടെയാണ് ചില ജീവനക്കാർ കള്ളക്കളി തിരിച്ചറിഞ്ഞത്. ഇതിനിടെ ബാർക്കിൽ കൃത്രിമം കാട്ടുന്നുവെന്ന പരാതി രണ്ട് ചാനലുകൾക്കെതിരെ ഉയർന്നു. ഇതേ പൊലീസ് പരാതിയുമായി. ബാർക്കിന്റെ വിജിലൻസ് ടീം കൊച്ചിയിലെത്തി കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. ഇതോടെ ആമൃതയുടെ റേറ്റിങ് കുത്തനം താഴ്ന്നു. ഒരു ഘട്ടത്തിൽ 45 പോയിന്റ് വരെ കൂപ്പുകുത്തി. നിലവിൽ 50 പോയിന്റിന് മുകളിലാണ് റേറ്റിങ്. ഇത് ചാനൽ മാനേജ്മെന്റിനെ വലിയ പ്രതിസന്ധിയിലാക്കി. വള്ളിക്കാവ് ആശ്രമത്തിൽ നിന്ന് കണക്ക് ചോദിക്കലുമെത്തി.
ഇതിനിടെ ചാനൽ സിഒഒയും മറ്റും നടത്തിയ സാമ്പത്തിക ഇടപാടുകൾ ചോദ്യം ചെയ്ത ജീവനക്കാരെ കള്ളക്കേസിൽ കുടുക്കി പുറത്താക്കാനും ശ്രമിച്ചു. ഇതോടെ ചിലർ രാജിവച്ചു. എന്നാൽ വിദേശ സന്ദർശനം കഴിഞ്ഞെത്തിയ അമൃതാനന്ദമയീ ഇവർക്കൊപ്പം നിലകൊണ്ടു. ഇതോടെ ഇവരെ പുറത്താക്കാനുള്ള ജയകേശിന്റെ ശ്രമവും പൊളിഞ്ഞു. ഒരു ദിവസം അധികം ലീവെടുത്ത കുറ്റം തെളിയിക്കാൻ ജയകേഷും സംഘവും നടത്തിയ മാനേജ്മെന്റെ വൈദഗ്ധ്യവും ചർച്ചയായി. ഇതുമൂലം വെറും 2000 രൂപയാണ് കമ്പനിക്ക് നഷ്ടമുണ്ടായത്. എന്നാൽ ഈ കളവ് കണ്ടെത്താനെന്ന വ്യാജേന 60000 രൂപയാണ് ചെലവാക്കിയത്. കള്ളനെ പിടിക്കാനായി അമൃതാ ടിവിയിലെ നാല് പേർ ചെന്നൈയിലേക്ക് വിമാനം കയറി. ഈ നാലു പേരുടെ വിമാന ചെലവും മറ്റും അടക്കം 60,000 രൂപയാണ് കമ്പനിക്ക് നഷ്ടമായത്. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ മാതാ അമൃതാനന്ദമയീ ജയകേഷിനോട് വിശദീകരണവും തേടി. ഇത് വെട്ടിലാക്കുന്നതിനിടെയാണ് സാന്ദ്രാ തോമസ് വിഷയവും എത്തുന്നത്.
ഇതോടെ ഇനിയുള്ള എപ്പിസോഡുകളെ കുറിച്ച് സർവ്വത്ര ആശയക്കുഴപ്പവുമായി. നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന നിർമ്മാണ കമ്പനിയായിരുന്നു ഫ്രൈഡേ ഫിലിം. നിർമ്മിച്ച ബഹുഭൂരിപക്ഷം സിനിമകളും മോശമില്ലാത്ത പേരുണ്ടാക്കി. അതുകൊണ്ട് തന്നെ വലിയ നഷ്ടക്കണക്കുകൾ ഉണ്ടാക്കിയതുമില്ല. എന്നാൽ അമൃതാ ടിവിയുടെ പരിപാടികൾ ഏറ്റെടുത്തതോടെ കമ്പനിക്ക് സാമ്പത്തിക നഷ്ടങ്ങൾ രൂക്ഷമായി. അമൃതാ ചാനലിലെ പരിപാടികൾ ബാർക്കിൽ പിന്നോക്കം പോയതും പ്രതിസന്ധിക്ക് കാരണമായെന്നാണ് സൂചന. ഇതോടെയാണ് സാന്ദ്രാ തോമസും വിജയ് ബാബുവും തമ്മിലെ തർക്കം തുടങ്ങിയത്. ഏറെ ആഘോഷത്തോടെ ഇരുവരും നേരിട്ടെത്തിയാണ് അമൃതയിലെ ഹോം മിനിസ്റ്റർ എന്ന എപ്പിസോഡിന്റെ ഉദ്ഘാടനം പോലും നിർവ്വഹിച്ചത്. അത്രയേറെ അടുപ്പമായിരുന്നു ഈ സമയത്ത് ഇരുവരും തമ്മിലുണ്ടായിരുന്നത്. എന്നാൽ നാല് മാസം കൊണ്ട് തന്നെ ഇരുവരും തെറ്റി പിരിയുകയായിരുന്നു.
സാമ്പത്തികമാണ് പ്രശ്നങ്ങലാണ് കാരണമെങ്കിലും ചില ദുരൂഹതകൾ ഒളിഞ്ഞിരിപ്പുണ്ട്. വിജയ് അതിക്രൂരമായി ആക്രമിച്ചുവെന്നാണ് സാന്ദ്രാ തോമസിന്റെ മൊഴി, എന്നാൽ ആശുപത്രിയിൽ എത്തി ചികിൽസ തേടിയ ശേഷമാണ് ഇക്കാര്യം പുറം ലോകത്ത് എത്തിയത്. അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് സാന്ദ്രയെന്നാണ് ലഭിക്കുന്ന സൂചന. ആശുപത്രിയിലെ നേഴ്സുമാരോട് പോലും പ്രതികരിക്കാൻ അവസരമൊരുക്കാത്ത തരത്തിലാണ് ചികിൽസ. ആരോടും സാന്ദ്ര ഒന്നും പറയുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബോധപൂർവ്വമായ ശ്രമം ആശുപത്രിയുടെ ഭാഗത്തു നിന്നുള്ളതും സംശയത്തിനിടെ നൽകുന്നതായി വിജയ് ബാബുവിന്റേയും സാന്ദ്രാ തോമസിന്റേയും അടുത്ത സുഹൃത്ത് മറുനാടനോട് പറഞ്ഞു. സാന്ദ്രയുമായി നേരിട്ട് ബന്ധപ്പെട്ടാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂവെന്നാണ് ഇവരുടെ നിലപാട്. ആശുപത്രിയിലെ ഡോക്ടർമാരാണ് മർദ്ദന വിരവം പൊലീസിന് അറിയിച്ചത്. ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴി എടുത്തതെന്നതും ശ്രദ്ധേയമാണ്.
ഇന്നലെ കൊച്ചിയിലെ വിജയ്ബാബുവിന്റെ ഓഫീസിൽ എത്തിയ താരത്തെ വിജയ്ബാബുവും കൂട്ടാളികളും ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്ന് നടൻ വിജയ്ബാബു പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് നടി സാന്ദ്രതോമസിനെ മർദ്ദിച്ചെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് വിജയ് ബാബു അറിയിച്ചിരിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണ്. അത് താൻ തെളിയിക്കും. തന്റെ ബിസിനസ് പങ്കാളിയും അവരുടെ ഭർത്താവും ചേർന്ന് അടിസ്ഥാനരഹിതമായ പരാതി നൽകിയിരിക്കുന്നത് ബിസിനസ് പ്രോപർട്ടി തട്ടിയെടുക്കുന്നതിനാണെന്നും അത് തെളിയിക്കുമെന്നും വിജയ് പറയുന്നുണ്ട്.
2011 ജനുവരി മൂന്നിനാണ് ഫൈഡേ ഫിലിംഹൗസ് പ്രവർത്തനം തുടങ്ങിയത്. ആറ് വർഷങ്ങൾ പിന്നിടുമ്പോൾ അതേദിവസം തന്നെയാണ് ഫിലിം ഹൗസിന്റെ അമരക്കാർ തമ്മിലടിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഏഴ് സിനിമകൾ ഫ്രൈഡേ ഫിലിംഹൗസ് നിർമ്മിച്ചിട്ടുണ്ട്. ഏഴ് സംസ്ഥാന പുരസ്ക്കാരങ്ങളും ഇതുവഴി സ്വന്തമാക്കി. ചാനൽ ലോകത്തും ക്വാളിറ്റി പരിപാടി എന്ന നിലയിലാണ് ഹോം മിനിസ്റ്റർ ആരംഭിച്ചത്. വൻ പബ്ലിസിറ്റി നൽകിയെങ്കിലും പരിപാടി ഒരു ഫ്ലോപ്പായി മാറിയതോടെ പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
അതിനിടെ സാന്ദ്രാ തോമസിനെ മർദ്ദിച്ചെന്ന പരാതിയിൽ നടൻ വിജയ് ബാബുവിനെതിരെ കേസെടുത്തു. വിജയ് ബാബു ഓഫീസിൽ വച്ച് തന്നെ മർദ്ദിച്ചുവെന്ന സാന്ദ്രാ തോമസ് നൽകിയ മൊഴിയിലാണ് കേസെടുത്തത്. സാന്ദ്രയും വിജയ് ബാബും ഫ്രൈഡേ ഫിലിംസ് എന്ന പേരിൽ സിനിമാ നിർമ്മാണവിതരണ സ്ഥാപനം നടത്തി വരികയായിരുന്നു. കമ്പനിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിലേക്ക് നീങ്ങിയത്. വിജയ്ബാബുവിന്റെ കൊച്ചിയിലെ ഓഫീസിൽ സംസാരിക്കാനെത്തിയപ്പോൾ വിജയും കൂട്ടാളികളും ആക്രമിച്ചെന്നാണ് സാന്ദ്രയുടെ പരാതി. ഹിറ്റ് ചിത്രമായ ഫിലിപ്സ് ആൻഡ് മങ്കിപെൻ ഉൾപെടെ നിരവധി ചിത്രങ്ങൾ നിർമ്മിച്ച നിർമ്മാണ കമ്പനിയാണ് ഫ്രൈഡേ ഫിലിംസ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്