ഉപസമിതി റിപ്പോർട്ട് എതിരായാലും ലക്ഷ്മി നായർ രാജിവച്ചേക്കില്ല; സർവകലാശാലയോ സർക്കാരോ ആവശ്യപ്പെട്ടാൽ കോടതിയിൽ പോകും; അച്ഛൻ പറഞ്ഞാൽ മാത്രമേ രാജിയുള്ളൂ എന്ന് ലോ അക്കാഡമി പ്രിൻസിപ്പൽ; 17 ദിവസം പിന്നിട്ട സമരം നീളുമ്പോൾ വിദ്യാർത്ഥികൾക്കും ആശങ്ക
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനം ഒഴിയില്ലെന്ന് സൂചനകൾ നൽകി ലക്ഷ്മി നായർ. അക്കാദമി ഡയറക്ടറായ അച്ഛൻ പറഞ്ഞാൽ മാത്രം മാറിനിൽക്കാമെന്നും പ്രിൻസിപ്പലായത് ഔദാര്യത്തിലല്ലെന്നും അവർ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
പ്രിൻസിപ്പൽ സ്ഥാനം ഒഴിയണമെന്ന് പറയാൻ സർക്കാരിന് അധികാരമില്ല. നടപടി വന്നാൽ നിയമപരമായി നേരിടുമെന്നും ലക്ഷ്മി നായർ പറയുന്നു. ഉടൻ പ്രശ്നപരിഹാരം ഉണ്ടാകില്ലെന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതോടെ കഴിഞ്ഞ 17 ദിവസമായി സമരം നടക്കുന്ന ലോ അക്കാഡമിയിലെ വിദ്യാർത്ഥികളും ആശങ്കയിലായി.
ഇപ്പോൾ ഉണ്ടായ വിവാദങ്ങളിലും സമരക്കാർ ഉന്നയിച്ച വിഷയങ്ങളിലും അന്വേഷണം നടത്തിയ ഉപസമിതിയുടെ റിപ്പോർട്ട് എതിരായാലും രാജിയുണ്ടാവില്ലെന്ന് ലക്ഷമിനായർ വ്യക്തമാക്കുകയാണിപ്പോൾ. തന്നെ നീക്കാൻ ശ്രമമുണ്ടായാൽ അതിനെ കോടതിയിൽ പോയി നേരിടുമെന്നും നേരെ മറിച്ച് അച്ഛൻ ആവശ്യപ്പെട്ടാൽ മാത്രം മാറിനിൽക്കാമെന്നും താൽക്കാലിക പ്രശ്നപരിഹാരത്തിനായി മാത്രമെന്ന നിലയിൽ അതിനെ കണ്ടാൽ മതിയെന്നുമാണ് ലക്ഷ്മിനായർ നിലപാട് വ്യക്തമാക്കുന്നത്.
ഞാൻ ചെയ്യുന്നതിൽ സത്യമുണ്ടെന്ന് എനിക്കറിയാം. എന്റെ ശത്രുക്കൾ എന്നെ എത്ര തേജോവധം ചെയ്യാൻ ശ്രമിച്ചാലും അതിന് വഴങ്ങുന്ന പ്രശ്നമില്ല. എന്നെ അതൊന്നും ബാധിക്കില്ല. കാരണം ഞാൻ നന്മയിൽ വിശ്വസിക്കുന്നു. ഞാൻ ചെയ്യുന്നതിൽ സത്യമുണ്ടെന്ന് എന്റെ വീട്ടുകാർക്കും എല്ലാവർക്കുമറിയാം.
അച്ഛൻ എന്തു പറയുന്നുവോ അത് ഞാൻ ചെയ്യും. അതിനപ്പുറത്തേക്ക് എനിക്കൊരു വാക്കില്ല. എനിക്ക് മാനസിക ശക്തി നല്ലവണ്ണമുണ്ട്. അതുകൊണ്ട് ഇത്തരത്തിലുള്ള സമരംകൊണ്ട് കീഴടക്കാമെന്ന് കരുതേണ്ട-തന്റെ നിലപാട് വ്യക്തമാക്കി ലക്ഷ്മി നായർ പറയുന്നു.
സമരത്തിന് പിന്നിൽ സ്ഥാപിത താൽപര്യമാണുള്ളതെന്നും ലക്ഷ്മി നായർ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഒരു വിഭാഗത്തിന്റെ മാത്രം താൽപര്യമാണ് ഇപ്പോൾ സമരമായി മാറിയിട്ടുള്ളത്. ചില അച്ചടക്ക രീതികൾ കോളേജിൽ നടപ്പാക്കി. അതിൽ ഏറ്റവും പ്രധാനം വൈകുന്നേരം കളിസ്ഥലത്ത് പെൺകുട്ടികൾക്ക് നടക്കാൻ പോകണമെന്ന് പറഞ്ഞു. അത് വിലക്കി. ഇത്തരത്തിൽ ചില അച്ചടക്ക രീതികൾ നടപ്പാക്കിയതാണ് ചിലർക്ക് ഇഷ്ടക്കേടായതും സമരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതും. അങ്ങനെയാണ് പ്രകോപനത്തിലേക്ക് നീങ്ങുന്നത്. ചെറിയൊരു വിഭാഗം വിദ്യാർത്ഥികൾ ഒഴിച്ച് ബാക്കി ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും തന്നോടൊപ്പമാണെന്നും ലക്ഷ്മി നായർ അഭിമുഖത്തിൽ പറയുന്നുണ്ട്.
അതിനാൽ ഒരു കാരണവശാലും സ്ഥാനമൊഴിയില്ലെന്നു തന്നെയാണ് ലക്ഷ്മി നായർ നൽകുന്ന സൂചനകൾ. തന്റെ അച്ഛൻ കൂടിയായ എൻ നാരായണൻ നായരാണ് ഡയറക്ടറെന്നും അദ്ദേഹം പറഞ്ഞാൽ അത് അവസാനവാക്കായി പരിഗണിക്കുമെന്നും പ്രശ്നം പരിഹരിക്കാൻ ഒന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടാൽ അനുസരിക്കുമെന്നുമാണ് അവർ വ്യക്തമാക്കുന്നത്. എന്നാൽ സർവകലാശാലയോ സർക്കാരോ പ്രിൻസിപ്പൽ സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടാൽ അതിന് തയ്യാറാവില്ലെന്നും അങ്ങനെ വന്നാൽ നിയമംമൂലം നേരിടുമെന്നുമാണ് അവർ വെളിപ്പെടുത്തുന്നത്.
അതേസമയം, ലക്ഷ്മിനായർ നിലപാട് വ്യക്തമാക്കിയതോടെ സമരത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന ലോ അക്കാഡമി ഉടൻ തുറന്നുപ്രവർത്തിച്ചു തുടങ്ങില്ലേയെന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും. ഉടൻ നടക്കുന്ന പരീക്ഷകളേയും അക്കാഡമിയിൽ ഇപ്പോഴുണ്ടായ സംഭവങ്ങൾ ബാധിക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അടുത്ത് നടക്കാനുള്ള ഒമ്പതാം സെമസ്റ്റർ പരീക്ഷകളുടെ നോട്ടിഫിക്കേഷൻ വന്നുകഴിഞ്ഞു.
ഈ ദിവസങ്ങളിൽ ഇന്റേണൽ പൂർത്തിയാക്കി അറ്റൻഡൻസ് റിപ്പോർട്ട് സഹിതം വേണം ഇതിന് അപേക്ഷ നൽകാൻ. സമരം തുടർന്നാൽ ഇത്തരത്തിൽ പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന കാര്യങ്ങളെല്ലാം അവതാളത്തിലാകും. സമര ദിവസങ്ങളിലെ അറ്റൻഡൻസ് ഇല്ലാതാകുന്നതും വിദ്യാർത്ഥികളെ സംബന്ധിച്ച് പ്രശ്നമാകാൻ സാധ്യതയുണ്ട്. അതിനാൽതന്നെ സമരം തുടരുന്നത് പരീക്ഷയേ ബാധിക്കുന്ന സാഹചര്യമാണുള്ളത്.
അതേസമയം, ലോ അക്കാദമിയുമായി ബന്ധപ്പെട്ട പരാതികൾ ഗൗരവമുള്ളതാണന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിയുടെ പ്രാഥമിക വിലയിരുത്തലും പുറത്തുവന്നിരുന്നു. ഇന്റേണൽ മാർക്കിനെക്കുറിച്ചുള്ള പരാതികളിൽ കഴമ്പുണ്ടെന്ന് ഉപസമിതി വ്യക്തമാക്കി. ഹാജർ പരിശോധനയിലും ഉപസമിതി പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു.
അതിനിടെ ലോ അക്കാദമിയുടെ അംഗീകാരം സംബന്ധിച്ച് രേഖകൾ കൈവശമില്ലെന്ന് കേരള സർവകലാശാല അധികൃതർ വ്യക്തമാക്കി. അക്കാദമിയുടെ കൈവശമുള്ള ഭൂമി സംബന്ധിച്ചും കൃത്യമായ വിവരങ്ങളില്ലെന്നാണ് റിപ്പോർട്ടുകൾ. വിവരാവാകശ അപേക്ഷയ്ക്കു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അക്കാദമി അനധികൃതമായി ഭൂമി കൈവശം വച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് പരിശോധന നടത്തി അധികമുള്ള ഭൂമി സർക്കാർ തിരിച്ചുപിടിക്കണമെന്നും, കഴിഞ്ഞ ദിവസം വിദ്യാർത്ഥി സമരത്തിന് ഐക്യാർഢ്യവുമായെത്തിയ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി എസ്.അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നു.
വിവാദം കത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിട്ടില്ല. കൈരളി ടിവിയിലെ സെലിബ്രട്ടി ഷെഫായ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായരെ സർക്കാർ കൈവിടില്ലെന്ന സൂചനയായി പലരും ഇതിനെ വിലയിരുത്തുകയും ചെയ്തു. ഇതിനിടെയാണ് വിവാദത്തിൽ വിഎസിന്റെ ഇടപെടൽ എത്തുന്നത്. ലോ അക്കാദമി സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ വിളിച്ച ചർച്ച പരാജയപ്പെട്ടിരുന്നു.
പ്രിൻസിപ്പലിനെ മാറ്റണമെന്ന ആവശ്യം വിദ്യാർത്ഥികൾ ചർച്ചയിൽ ഉന്നയിച്ചെങ്കിലും സർവ്വകലാശാലയുടെ റിപ്പോർട്ട് കിട്ടുന്നതിന് മുമ്പ് നടപടിയെടുക്കാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചതോടെയാണ് ചർച്ച പൊളിഞ്ഞത്. ഇനി റിപ്പോർട്ടിന്മേൽ സർക്കാർ എന്തു തീരുമാനമെടുക്കുമെന്നതാണ് നിർണായകമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍