ഒരീച്ചയോ പ്രാണിയോ ആയിരുന്നെങ്കിൽ തടസ്സങ്ങളേതുമില്ലാതെ എനിക്ക് കണ്ണനെ കാണാമായിരുന്നു; ഗുരുവായൂരപ്പനെ കണ്ട് അരികിൽ നിന്നൊന്നു തൊഴാൻ ഇനി എത്രനാൾ കാക്കണം മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടൻ? അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശന ചർച്ചയിൽ തന്ത്രി മുഖം കറുപ്പിച്ചതോടെ നിയമഭേദഗതിക്കുള്ള വഴികൾ തേടി ഗുരുവായൂർ ദേവസ്വം; യേശുദാസിനെ ഗുരുവായൂരിൽ വിലക്കുന്നതാരെന്ന വിഷയത്തിൽ സംവാദമൊരുക്കി ജനം ടിവി
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം: ഗുരുവായൂർ അമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും....ഗോപുര വാതിൽ തുറക്കും...ഞാൻ ഗോപകുമാരനെ കാണും' വയലാർ എഴുതി ദേവരാജൻ മാഷ് ചിട്ടപ്പെടുത്തിയ
ഗാനത്തിലെ വരികൾ വെറും വരികളല്ല മലയാളികൾക്ക്. അത് വലിയൊരു വിഭാഗം മനുഷ്യരുടെ, വിശ്വാസികളുടെ പ്രതീക്ഷ കൂടിയാണ്. ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന് ഗുരുവായൂരിൽ പ്രവേശനം നിഷേധിച്ച പശ്ചാത്തലത്തിൽ വയലാർ എഴുതിയ വരികൾ ആസ്വാദകരുടെ ഹൃദയത്തിൽ ഇടം പിടിച്ചത് ആ പ്രതീക്ഷയുടെ തേരിലേറിയാണ്. ഇപ്പോൾ വീണ്ടും മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടന്റെ ഗുരുവായൂർ ക്ഷേത്ര പ്രവേശനം അല്ലെങ്കിൽ വിശാലമായ അർഥത്തിൽ അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം സജീവ ചർച്ചയായിരിക്കുകയാണ്.തൃപ്പൂണിത്തുറയിൽ യേശുദാസ് നടത്തിയ ഒരു പരാമർശമാണ് എല്ലാവരുടെയും ഹൃദയത്തിൽ തട്ടിയത്. താൻ ഒരു പ്രാണിയോ, ഈച്ചയോ ആയിരുന്നെങ്കിൽ കൂടി ഗുരുവായൂർ കണ്ണനെ കാണാമായിരുന്നല്ലോ എന്നാണ് എണ്ണമറ്റ കൃഷ്ണഭക്തിഗാനങ്ങൾ ഉള്ളിൽ തട്ടി ആലപിച്ച ഗായകൻ ആശിച്ചത്.
ഈ പശ്ചാത്തലത്തിൽ 'ജനം ടിവി'യിൽ ടി.എസ്.സുബീഷ് അവതരിപ്പിച്ച സംവാദം വിഷയത്തിന്റെ വിവിധ വശങ്ങളെ തൊട്ടുപോകുന്നതായിരുന്നു. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ പീതാംബര കുറുപ്പ്, ഹിന്ദുഐക്യവേദി ജനറൽ സെക്രട്ടറി ആർ.വി.ബാബു, അഡ്വ.ഗോവിന്ദ് ഭരതൻ, ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി ഡോ.ശ്രീഗംഗ യോഗദത്തൻ, തന്ത്രവിദ്യാപീഠം രക്ഷാധികാരി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് എന്നിവർ സംവാദത്തിൽ പങ്കെടുത്തു. തനിക്ക് കയറാൻ കഴിയുന്നത് പോലെ ദാസേട്ടനും ക്ഷേത്രത്തിൽ കയറാൻ കഴിയണമെന്നും അദ്ദേഹത്തെ വിലക്കേണ്ട ഒരുകാര്യവുമില്ലെന്നായിരുന്നു കൈതപ്രത്തിന്റെ ആദ്യ പ്രതികരണം.ആചാരങ്ങളുടെ പേരിൽ പല അബദ്ധങ്ങളും ഗുരുവായൂരിൽ കാട്ടുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
'പല അബദ്ധങ്ങളും അവിടെ കാണിക്കുന്നുണ്ട്.മേൽപത്തൂർ ഓഡിറ്റേറിയത്തിൽ നടക്കുന്ന പരിപാടി. പണ്ടു ചെമ്പൈ അകത്ത് നടത്തിയ പരിപാടിയാണ് മാറ്റിയത്. എന്തിന് വേണ്ടിയാണ്. ഷർട്ടിട്ട് കയറാൻ പാടില്ല.. മറ്റുള്ളവർക്ക് കയറാൻ പറ്റില്ല. അതിന് കാരണമായി പറയുന്നത് അകത്തെ വിളക്ക് അവിടെ കൊളുത്തി വച്ചിട്ടുണ്ടെന്നാണ്.അകത്തെ വിളക്ക് എല്ലാവരുടെയും മനസിൽ കൊളുത്തിയിട്ടുണ്ട്. പിന്നെന്തിനാണ്? ആ വിളക്കിന്റെ പേര് പറഞ്ഞാണ് മറ്റുള്ളവരെ എല്ലാം മാറ്റുന്നത്.ചെമ്പൈയുടെ ഏറ്റവും പ്രിയ ശിഷ്യനായ ദാസേട്ടന് അവിടെ പ്രവേശനമില്ല. 'എന്ത് രീതിയാണിതെന്നാണ് കൈതപ്രത്തിന്റെ ചോദ്യം.
ഇതോടൊപ്പം മൂന്ന് വർഷം മുമ്പ് മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിനകത്ത് താലപ്പൊലിയുമായി ബന്ധപ്പെട്ട് നടന്ന വിവാദം ടി.എസ്.സുബീഷ് ഓർത്തെടുത്തു.അവർണ യുവാവ് ചെണ്ട കൊട്ടിയതിന് 'നീ അവർണനല്ലേ...മാറി നിൽക്ക് എന്ന് പറഞ്ഞ് ദേവസ്വം ജീവനക്കാർ അയാളെ അതിൽ നിന്ന് മാറ്റി നിർത്തി വിലക്കി.കലൂർ ബാബു എന്ന അവർണ യുവാവിനെ മാറ്റി നിർത്തിയ സംഭവം അന്ന് വലിയ വിവാദമായിരുന്നു.
സാങ്കേതികമായി ഗുരുവായൂർ ക്ഷേത്ര പ്രവേശനത്തിന് യേശുദാസിന് വിലക്കില്ല. ദേവസ്വം കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ആ തീരുമാനമെടുക്കുന്നതിൽ നിന്ന് അവരെ വിലക്കുന്നത് ആരാണ്..സുബീഷിന്റെ ചോദ്യം?
ഗുരുവായൂർ അമ്പലത്തിൽ യേശുദാസിന് പ്രവേശനം നിഷേധിക്കുന്നത് ഈശ്വരന് ശ്രീകോവിലിൽ പ്രവേശനം നിഷേധിക്കുന്നത് പോലെയാണെന്ന് ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി ആർ.വി.ബാബു പറഞ്ഞു. 'യേശുദാസിനെ പോലൊരു ഭക്തൻ എത്ര വികാരപരമായാണ് തന്റെ ഭക്തി പ്രകടിപ്പിച്ചിട്ടുള്ളതെന്ന് ..അത് ശബരിമലയിലായാലും, മൂകാംബികയിൽ ആയാലും നമ്മൾ കണ്ടിട്ടുള്ളതാണ്. രാഷ്ട്രീയ സ്വയംസേവക സംഘവും, സംഘപരിവാർ സംഘടനകളിൽ പെട്ട മറ്റുള്ളവരും യേശുദാസിന് ഗുരുവായൂരെന്നല്ല കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനം നൽകേണ്ട കാര്യം അസന്നിഗ്ധമായി പറഞ്ഞിട്ടുള്ളതാണ്.ചരിത്രപരമായ കാരണങ്ങളാൽ ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുണ്ട്.ടിപ്പുവിന്റെ ആക്രമണവും, തിരുവിതാംകൂറിലെ മതപരിവർത്തന ശക്തികളുടെ പ്രവർത്തനവും ഒക്കെ കൊണ്ടാണ് അക്കാലത്ത് അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം വിലക്കിയത്. ഇന്ന് കാലം മാറിയതുകൊണ്ട് എല്ലാ അഹിന്ദുക്കൾക്കും ക്ഷേത്ര ദർശനം സാധ്യമാക്കണമെന്നാണ് എല്ലാ ഹിന്ദു സംഘടനകളുടെയും താൽപര്യം. ഇക്കാര്യത്തിൽ ദേവസ്വം ബോർഡുകൾക്ക് തീരുമാനമെടുക്കാവുന്നതേയുള്ളു. സ്ത്രീകൾ ചുരിദാർ ധരി്ച്ച് ഗുരുവായൂരിൽ പ്രവേശിക്കാൻ പാടില്ലെന്ന വിലക്ക് നീങ്ങിയത് തന്ത്രി മുഖ്യൻ അടക്കമുള്ളവരുമായി കൂട്ടായി ആലോചിച്ചാണ്.കാലോചിതമായി ആചാരങ്ങൾ മാറ്റണമെന്നതാണ് ഇതിന്റെ സാരാംശമെന്നും ആർ.വി.ബാബു പറഞ്ഞു.ദേവസ്വം ബോർഡിന്റേതല്ലാത്ത പല ക്ഷേത്രങ്ങളിലും അഹിന്ദുക്കൾ പ്രവേശിക്കുകയും വഴിപാടുകൾ നടത്തുകയും ചെയ്യുന്നു. ഗുരുവായൂരിൽ മാത്രം പ്രവേശനം നിഷധിക്കുന്നത് ഭക്തനെ മാത്രമല്ല, മൂർത്തിയെയും അപമാനിക്കുന്നതിന് തുല്യമാണെന്നും ആർ.വി.ബാബു പറഞ്ഞു.
ബ്രഹ്മജഞാനിയായ, കർമയോഗിയായ യേശുദാസിന് ഗുരുവായൂർ ക്ഷേത്ര സന്നിധിയിലേക്ക് ക്ഷണപത്രിക നൽകി സ്വീകരിക്കണമെന്നാണ് ക്ഷേത്രസംരക്ഷണ സമിതിയുടെ നിലപാടെന്ന് സെക്രട്ടറി ഡോ.ശ്രീഗംഗയോഗദത്തൻ പ്രതികരിച്ചു. മൂന്ന് വർഷം മുമ്പ് സമിതി ഇക്കാര്യത്തിൽ പ്രമേയം പാസാക്കിയിരുന്നുവെന്നും അവർ പറഞ്ഞു.സംഘടനാതലത്തിൽ ഇതിനായുള്ള തുടർനടപടികൾ ഉണ്ടാകും. സർക്കാരും, ദേവസ്വം ബോർഡും അടിയന്തരമായി ഇടപെടണമെന്നും ശ്രീഗംഗ ആവശ്യപ്പെട്ടു..
ഗാനഗന്ധർവന്റെ താൽപര്യമറിഞ്ഞ് നടപടിയെടുക്കേണ്ടത് ബോർഡല്ല, സർക്കാരാണെന്ന് ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ പീതാംബരക്കുറുപ്പ് വാദിക്കുമ്പോൾ ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാവുന്നതേയുള്ളുവെന്നാണ് അഡ്വ.ഗോവിന്ദ് ഭരതന്റെ പ്രതിവാദം.മാനേജ്മെന്റ് കമ്മിറ്റി തീരുമാനം പാസാക്കിയാൽ യേശുദാസിനെ മാത്രമല്ല ഏത് അഹിന്ദുക്കൾക്കും അവിടെ കയറാം.ക്ഷേത്രം ഭക്തന്മാരുടേതാണ്. ഭക്തന്മാരുടെ അഭിപ്രായം അനുവർത്തിക്കുക എന്നതാണ് 1985 ലെ ഫുൾ ബെഞ്ച് കോടതി തീരുമാനം. എന്നാൽ, മാനേജ്മെന്റ് കമ്മിറ്റി ഹിന്ദുമതത്തിന് വേണ്ടി ചിന്തിക്കുന്നില്ലെന്നും അഡ്വ.ഗോവിന്ദ് ഭരതൻ വിമർശിച്ചു.
യേശുദാസ് ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും നല്ല ഹിന്ദുവാണെന്നും അതിന് അദ്ദേഹത്തിന് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ഭക്തനാണെന്നും അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പ്രതികരിച്ചു.എന്നാൽ, കോഴിക്കോട് ആര്യസമാജത്തിൽ പോയി ഹിന്ദുവായി പരിവർത്തനം ചെയ്തുവെന്നുള്ള സർട്ടിഫിക്കറ്റ് സമ്പാദിച്ചാൽ മാത്രമേ യേശുദാസിന് പ്രവേശനം സാധ്യമാകുകയുള്ളുവെന്നാണ് തന്ത്രി വ്യക്തമാക്കിയതെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് പറയുന്നു. 'നിയമപ്രകാരം ഹിന്ദുക്കൾക്ക് മാത്രമാണ് ക്ഷേത്ര പ്രവേശന വിളംബരത്തിൽ പ്രവേശനം വ്യവസ്ഥ ചെയ്യുന്നത്. ഇക്കാര്യത്തിൽ,തന്ത്രി കുടുംബത്തിന് തടസ്സം തന്നെയാണ്. ഗുരുവായൂരപ്പനിൽ വിശ്വാസമുള്ള അഹിന്ദുക്കളായ ഭക്തർക്ക് ക്ഷേത്ര പ്രവേശനത്തിനായി നിയമഭേദഗതിക്ക് സർക്കാരിനോട് ആവശ്യപ്പെടും', കെ.ബി.മോഹൻ ദാസ് പറഞ്ഞു.ദേവസ്വം ഭരണസമിതിക്ക് മാത്രമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്നും നിയമനിർമ്മാണം ആവശ്യമാണെന്നും ചെയർമാൻ വ്യക്തമാക്കി.
എന്നാൽ, ചെയർമാന്റെ ധാരണ തെറ്റാണെന്നും ഭരണസമിതിക്ക് തീരുമാനമെടുക്കാവുന്നതേയുള്ളുവെന്നും അഡ്വ.ഗോവിന്ദ് ഭരതൻ തിരിച്ചടിച്ചു.തന്ത്രിയുടെ വാക്ക് അന്തിമ വാക്കല്ല എന്നും അത് മാനേജ്മെന്റ് കമ്മിറ്റിക്ക് മാത്രമാണ് ബാധകമെന്നും അദ്ദേഹം വാദിച്ചു. ഒരുകാരണവശാലും തന്ത്രി അങ്ങനെ പറയില്ലെന്നാണ് തന്റെ വിശ്വാസമെന്നും അഡ്വ.ഗോവിന്ദ് ഭരതൻ പറഞ്ഞു. അതേസമയം തനിക്ക് കളവ് പറയേണ്ട കാര്യമില്ലെന്നും, തന്ത്രി തന്നെയാണ് കർശന നിലപാട് വ്യക്തമാക്കിയതെന്നും ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്.' തന്ത്രിയുടെ വാക്ക് അന്തിമ വാക്കല്ലെന്ന് ഞാനും അംഗീകരിക്കുന്നു. സർക്കാർ നിയമ നിർമ്മാണം കൊണ്ടുവന്നാൽ ഇതിനൊരു തടസ്സവുമില്ല..തന്ത്രി തടഞ്ഞാലും നടക്കും. പക്ഷേ തന്ത്രി ഒന്നുകൂടി കടത്തി പറഞ്ഞു...നിയമനിർമ്മാണം വഴി ഇത്തരം കാര്യങ്ങൾ തീരുമാനിക്കപ്പെടുകയാണെങ്കിൽ, എനിക്കിവിടെ ഇരിക്കേണ്ടതില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.അദ്ദേഹം സ്ഥാനമുപേക്ഷിക്കും എന്ന് പോലും ഭീഷണി മുഴക്കുകയുണ്ടായി.അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു..തന്ത്രി കുടുംബം നേരത്തേയും ഈ നിലപാട് തന്നെയാണല്ലോ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തോട് ഞാൻ ചോദിച്ചു.നേരത്തെ അവർണർക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചാൽ, ക്ഷേത്രം നശിക്കും എന്നതായിരുന്നല്ലോ താങ്കളുടെ നിലപാട് എന്നും ഞാൻ ചോദിച്ചു.പക്ഷേ അവർണർക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ച ശേഷം ക്ഷേത്രം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് പോവുകയാണുണ്ടായതെന്നും ഇക്കാര്യത്തിലും അതുതന്നെയാണ് സംഭവിക്കുകയെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു.
തന്ത്രിയുടെ നിലപാട് തികച്ചും ദൗർഭാഗ്യകരമാണെന്ന് ആർ.വി.ബാബു പറഞ്ഞു. കാലത്തിനുസരിച്ച് മാറണമെന്നും വിശ്വാസി സമൂഹം ഇക്കാര്യത്തിൽ തന്ത്രിയുടെ നിലപാടിനോടൊപ്പമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ദാസേട്ടന് ഈ 78 ാം വയസിൽ പ്രവേശനം അനുവദിക്കണമെന്നും, അനന്തമായി ചർച്ച നീട്ടിക്കൊണ്ടുപോകേണ്ട കാര്യമല്ലെന്നുമുള്ള കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അഭിപ്രായത്തോടെ ചൂടേറിയ ചാനൽ സംവാദത്തിന് താൽക്കാലിക വിരാമമായി.എന്നാൽ അതു കൊണ്ട് തീർന്നില്ല കാര്യങ്ങൾ. ഗുരുവായൂർ ദേവസ്വത്തിന്റെ അടുത്ത ഭരണസമിതിയിൽ വിഷയം ചർച്ച ചെയ്യുമെന്നും നിയമഭേദഗതിക്കായി സർക്കാരിനോട് ആവശ്യപ്പെടുമെന്നുമാണ് അറിയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്