തന്മാത്രയിൽ മോഹൻലാലുമായി അടുത്തിടപഴകിയ രംഗങ്ങൾ ചേർത്ത് ജെബി ജംഗ്ഷൻ കൊഴുപ്പിച്ചു; ഷോയിൽ വാക്കുകൾ വളച്ചൊടിച്ചെന്നും മീരാവാസുദേവൻ; സെൻസർ ബോർഡ് അംഗീകരിച്ച രംഗങ്ങളെ ജെബി ജംഗ്ഷനിലും ഉള്ളുവെന്ന് കൈരളി; മീരയെ അപമാനിക്കുന്ന ഒന്നും ജെബി ജംഗ്ഷനിൽ ഇല്ലെന്നും പീപ്പിൾ ടിവി വിശദീകരണം
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം:തന്മാത്ര എന്ന ബ്ലസിയുടെ ഹിറ്റ് ചിത്രത്തിലേക്ക് മീരാ വാസുദേവിന് മുൻപ് പല നായികമാരെയും പരിഗണിച്ചിരുന്നു. എന്നിട്ടും മോഹൻലാലിനൊപ്പമുള്ള ആ സൂപ്പർ ഹിറ്റ് ചിത്രം പലരും വേണ്ടെന്ന് വെച്ചത് സിനിമയിലെ ഒരൊറ്റ സീനിന്റെ പേരിലായിരുന്നു. സിനിമയുടെ അവസാന ഭാഗം മോഹൻലാലുമൊത്ത് അടുത്തിടപഴകുന്ന ഒരു രംഗം. ഈ രംഗത്തിൽ അഭിനയിക്കാൻ മടിച്ച് പലരും പിന്മാറി. ഒടുവിൽ മീരാ വാസുദേവ് വളരെ ചങ്കൂറ്റത്തോടെയാണ് ഈ വെല്ലുവിളി ഏറ്റെടുത്തത്. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യാനിരിക്കുന്ന ജെബി ജംഗ്ഷൻ പരിപാടിയിലാണ് മീര ആ രംഗത്തെ കുറിച്ച് മനസ് തുറന്നത്.
തനിക്ക് ആ രംഗം ഒരു പ്രശ്നമായി തോന്നിയില്ലെന്നാണ് മീര വാസുദേവൻ പറയുന്നത്. മോഹൻലാൽ, ഒരു വലിയ പ്രൊഫൈലിൽ നിൽക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീൻ അഭിനയിക്കാൻ തയ്യാറായി. മോഹൻലാൽ സാറിനൊപ്പം ഈ സീൻ ചെയ്തതിൽ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്ന് മീര പറഞ്ഞു.
സിനിമയെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ സംവിധായകൻ ബ്ലസിയോട് ഈ സീനിനെ പറ്റി ദീർഘനേരം സംസാരിച്ചിരുന്നു. എന്നാൽ ഒരു ഒറ്റ കണ്ടീഷൻ മാത്രമാണ് മീര ബ്ലസിക്ക് മുന്നിൽ വെച്ചത്. ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണം. ഇതായിരുന്നു മീരയുടെ ഡിമാൻഡ്.സംവിധായകൻ ബ്ലസി, ക്യാമറാമാൻ സേതു, അസോസിയേറ്റ് ക്യാമാറമാൻ, മോഹൻലാലിന്റെ മേക്കപ്പ്മാൻ, പിന്നെ തന്റെ ഹെയർ സ്റ്റൈലിസ്റ്റ് എന്നിവർ മാത്രമാണ് ചിത്രീകരണസമയത്ത് ആ റൂമിൽ ഉണ്ടായിരുന്നതെന്ന് മീര പറഞ്ഞു. തന്റെ കരിയറിലെ വലിയ നേട്ടമായിരുന്നു ഈ സിനിമ എന്നും മീര പറഞ്ഞു.
കൈരളി ഓൺലൈനിൽ ജെബി ജംഗ്ഷനെ കുറിച്ച് വന്ന കർട്ടൻ റെയ്സറിൽ ചിത്രത്തിലെ പ്രധാന രംഗങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ചിരുന്നു. തുടർന്ന് പല ഓൺലൈൻ മാധ്യമങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ചു.എന്നാൽ, തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് ആരോപണവുമായി മീരാ വാസുദേവ് ജെബി ജംഗ്ഷനെതിരെ രംഗത്തെത്തിയിരിക്കുയാണ്.'ഷോയിൽ എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു.കൂടാതെ, ഷോ ചിത്രീകരിക്കുന്ന സമയത്ത് ഞാൻ കാണാത്ത ക്ലിപ്പിംഗുകൾ, പ്രത്യേകിച്ച് എന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമായ തന്മാത്രയിൽ നായകനടനുമായി അടുത്തിടപഴകുന്ന രംഗവും കൂട്ടിച്ചേർത്തുകൊഴുപ്പിക്കുകയും ചെയ്തു. ജെബി ജംഗ്ഷൻ മുഖേന സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ട്രോളുകളും, സന്ദേശങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു.'
എന്നാൽ, മീരാ വാസുദേവിന് അപമാനമുണ്ടാക്കുന്ന ഒന്നും ജെബി ജംഗ്ഷനിൽ ഉണ്ടായിട്ടില്ലെന്നാണ് പോസ്റ് പ്രൊഡക്ഷൻ പ്രൊഡ്യൂസർ അമൃത നൽകുന്ന വിശദീകരണം.12 വർഷം മുമ്പ് പുറത്തിറങ്ങിയ തന്മാത്ര ദശലക്ഷ കണക്കിന് ആളുകളാണ് തീയറ്ററിലും അല്ലാതെയും കണ്ടത്. സെൻസർ ബോർഡ് അംഗീകരിച്ച് സർട്ടിഫിക്കേറ്റ് നൽകിയ ചിത്രത്തിൽ ഈ രംഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രംഗം അഭിനയിച്ചത് സംബന്ധിച്ച് മറ്റു മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ വളച്ചൊടിക്കലുകൾ ഉണ്ടായിരിക്കാം ഇല്ലാതിരിക്കാം. എന്നാൽ ഇതുമായി ജെബി ജംഗ്ഷന് യാതൊരുവിധ ബന്ധവുമില്ല. മീരാ വാസുദേവുമായുള്ള ജെബി ജംഗ്ഷന് ഇതുവരെ സംപ്രേഷണം ചെയ്തിട്ടുമില്ല. ജെബി ജംഗ്ഷെന്റെ പ്രീ പ്രൊഡക്ഷനുമായോ പോസ്റ്റ് പ്രൊഡക്ഷനുമായോ അവതാരകൻ ജോൺ ബ്രിട്ടാസിന് യാതൊരു ബന്ധവുമില്ല. ഷോയുടെ ഡയറക്ടറും പ്രൊഡ്യൂസർമാരുമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.ഒരു ഷോയുടെ പോസ്റ്റ് പ്രൊഡക്ഷനിൽ ബന്ധപ്പെട്ട രംഗങ്ങൾ കൂട്ടിച്ചേർക്കുന്നത് പതിവാണ്. മീരയുടെ അഭിനയ ജീവിതത്തിലെ സുപ്രധാന രംഗം ജെബി ജംഗ്ഷനിൽ ഉൾപ്പെടുത്താൻ താരത്തിന് അനിഷ്ടമുണ്ടെങ്കിൽ പോസ്റ്റ് പ്രൊഡക്ഷനിൽ അത് ചെയ്യാവുന്നതേയുള്ളു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ജെബി ജംഗ്ഷന് യാതൊരു ബന്ധമില്ലെന്ന് ഒരിക്കൽ കൂടി ഉറപ്പിച്ച് പറയുന്നു.
മീരാ വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്:
:
'ജെബി ജംഗഷ്ൻ ശനിയാഴ്ചയും ഞായറാഴ്ചയുമായി സംപ്രേഷണം ചെയ്യുന്നു. ഷോ ചെയ്യുന്ന സമയത്ത് തന്നെ ഞാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്റെ വീട്ടിൽ ഒരു കൊച്ചുകുട്ടി ഈ ഷോ കാണുന്നുണ്ടെന്നും അവൻ എന്നെ മാത്രമല്ല, അഭിമുഖം നടത്തുന്ന വ്യക്തി അവന്റെ അമ്മയോട് പെരുമാറുന്നത് ഏതുതരത്തിലാണെന്ന കാര്യവും വിലയിരുത്തുമെന്നും ഓർമ്മിപ്പിച്ചിരുന്നു.എന്നാൽ,ഷോയിലാകട്ടെ എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു.കൂടാതെ, ഷോ ചിത്രീകരിക്കുന്ന സമയത്ത് ഞാൻ കാണാത്ത ക്ലിപ്പിംഗുകൾ പ്രത്യേകിച്ച് എന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമായ തന്മാത്രയിൽ നായകനടനുമായി അടുത്തിടപഴകുന്ന രംഗവും കൂടി പിന്നീട് ചേർത്തുകൊഴുപ്പിക്കുകയും ചയ്തു. ജെബി ജംഗ്ഷൻ മുഖേന സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ട്രോളുകളും, സന്ദേശങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു.
എന്നാൽ,ഞാൻ കരുത്തുള്ളവളും ആത്മവിശ്വാസമുള്ളവളുമാണ്. നമ്മളോട് ആരെങ്കിലും മോശമായി പെരുമാറുമ്പോൾ, അത് നമ്മളെയല്ല മോശക്കാരാക്കുക, മറിച്ച് അത് അവരുടെ യഥാർഥ സ്വഭാവത്തെ തുറന്നുകാട്ടുകയാണ്.എനിക്ക് ഈ ഷോയെ കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നു. എന്നിരുന്നാലും, ഷോയിൽ പങ്കെടുക്കാമെന്ന് നൽകിയ വാക്കുപാലിക്കുകയായിരുന്നു.ഒരു പ്രൊഫഷണൽ എന്ന നിലയിലും ആത്മവിശ്വാസമുള്ള കരുത്തുറ്റ സ്ത്രീ എന്ന നിലയിലും, ഷോ കാണുന്നവർ എന്റെ വാക്കുകളെ തുണയ്ക്കുന്ന ബുദ്ധിയുള്ള,മനുഷ്യത്വമുള്ളവരായിരിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.നിങ്ങൾ ഒരു സ്ത്രീയെ കുറിച്ച് മോശമായി എന്തെങ്കിലും പ്രചരിപ്പിക്കുമ്പോൾ നിങ്ങൾ അവരെ മാത്രമല്ല, എല്ലാ സ്ത്രീകളെയും പ്രത്യേകിച്ച് നിങ്ങളുടെ തന്നെ അമ്മയെയും,സഹോദരിമാരെയും, ഭാര്യയെയുമാണ് അപമാനിക്കുന്നതെന്ന് ദയവായി ഓർക്കുക. സിനിമാ വ്യവസായത്തിലുള്ളവരെ താറടിക്കുന്നതിലൂടെ ത്രില്ലടിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ പ്രാർത്ഥനകളും, സൗഭാഗ്യങ്ങളും നേരുന്നു.
മീരാ വാസുദേവിന് അപമാനമുണ്ടാക്കുന്ന ഒന്നും ജെബി ജംഗ്ഷനിൽ
ഉണ്ടായിട്ടില്ലെന്ന് പോസ്റ് പ്രൊഡക്ഷൻ പ്രൊഡ്യൂസർ അമൃത
---------------------------------
ഒരു സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജെബി ജംഗ്ഷനിൽ പങ്കെടുത്ത ചലച്ചിത്ര താരം മീരാ വാസുദേവുമായി ബന്ധപ്പെട്ട് ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വളച്ചൊടിച്ച വാർത്തകളുമായി ഖആ ജംഗ്ഷന് ബന്ധമില്ലെന്ന് പോസ്റ്റ് പ്രൊഡക്ഷൻ പ്രൊഡ്യൂസർ അമൃത. ജെബി ജംഗ്ഷൻ എന്ന അഭിമുഖ പരിപാടി അഭിമുഖത്തിന് എത്തുന്ന ഏതൊരു അതിഥിയുടേയും പ്രൊഫഷണൽ ജീവിതത്തിന്റെ എല്ലാ
പാതകളിയൂടെയും കടന്ന് പോകുന്നു. മീര വാസുദേവ് അഭിനയിച്ച ബ്ലസ്സി ചിത്രം ആയിരുന്ന തന്മാത്ര. ഇതിൽ കഥാപാത്രത്തിന് മിഴിവ് നൽകാൻ മീരാ വാസുദേവ് ആർജ്ജവത്തോടെ പല രംഗത്തിലും അഭിനയിക്കുന്നുണ്ട്. അതിലൊരു രംഗമാണ് മോഹൻലാൽ നഗ്നനായി
അഭിനയിക്കുന്ന ചിത്രത്തിലെ രംഗം.
ഈ രംഗത്തിൽ മീരയുമുണ്ടായിരുന്നു. ഈ രംഗത്തിൽ അഭിനയിക്കുമ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചും ഇത്രയും ബോൾഡായി അഭിനയിക്കുന്നതിലേ തന്റേടത്തെക്കുറിച്ചും ചോദ്യങ്ങൾ ഉണ്ടായി. മീര ആ അനുഭവങ്ങൾ വിവരിക്കുകയും ചെയ്തു. മലയാളത്തിലെ മഹാനടന്മാരിൽ ഒരാളായ മോഹൻലാലാണ് ഈ രംഗത്ത് തനിക്ക് അഭിനയിക്കാൻ ധൈര്യം നൽകിയത് എന്നും മീര പറഞ്ഞു. ഇത് പല ഓൺലൈൻ മാധ്യമങ്ങളിലും വാർത്തയായി. സോഷ്യൽ മീഡിയയിലും ഇത് സംബന്ധിച്ച് പ്രതികരണങ്ങൾ ഉണ്ടായി. ഇത് സംബന്ധിച്ച് കൈരളി ന്യൂസ് ഓൺലൈൻ നൽകിയ വാർത്തയിൽ ചിത്രത്തിലെ പ്രധാന രംഗങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ചു. 12 വർഷം മുമ്പ് പുറത്തിറങ്ങിയ തന്മാത്ര ദശലക്ഷ കണക്കിന് ആളുകളാണ് തീയറ്ററിലും അല്ലാതെയും കണ്ടത്.
സെൻസർ ബോർഡ് അംഗീകരിച്ച് സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിൽ ഈ രംഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രംഗം അഭിനയിച്ചത് സംബന്ധിച്ച് മറ്റു മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ വളച്ചൊടിക്കലുകൾ ഉണ്ടായിരിക്കാം ഇല്ലാതിരിക്കാം. എന്നാൽ ഇതുമായി ജെബി ജംഗ്ഷന് യാതൊരുവിധ ബന്ധവുമില്ല. മീരാ വാസുദേവുമായുള്ള ജെബി ജംഗ്ഷന് ഇതുവരെ സംപ്രേഷണം ചെയ്തിട്ടുമില്ല. ജെബി ജംഗ്ഷെന്റെ പ്രീ പ്രൊഡക്ഷനുമായോ പോസ്റ്റ് പ്രൊഡക്ഷനുമായോ അവതാരകൻ ജോൺ ബ്രിട്ടാസിന് യാതൊരു ബന്ധവുമില്ല. ഷോയുടെ ഡയറക്ടറും പ്രൊഡ്യൂസർമാരുമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.ഒരു ഷോയുടെ പോസ്റ്റ് പ്രൊഡക്ഷനിൽ ബന്ധപ്പെട്ട രംഗങ്ങൾ കൂട്ടിച്ചേർക്കുന്നത് പതിവാണ്. മീരയുടെ അഭിനയ ജീവിതത്തിലെ സുപ്രധാന രംഗം ജെബി ജംഗ്ഷനിൽ ഉൾപ്പെടുത്താൻ താരത്തിന് അനിഷ്ടമുണ്ടെങ്കിൽ പോസ്റ്റ് പ്രൊഡക്ഷനിൽ അത് ചെയ്യാവുന്നതേയുള്ളു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ജെബി ജംഗ്ഷന് യാതൊരു ബന്ധമില്ലെന്ന് ഒരിക്കൽ കൂടി ഉറപ്പിച്ച് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്