അറുക്കാൻ നേരം തുള്ളിക്കൊണ്ട് നിന്ന കാളയുടെ ചെവിയിൽ ഓതിയപ്പോൾ കിടന്നു കൊടുത്തു; വേദനയില്ലാതെ പ്രസവിക്കാൻ നബിയുടെ ചെരുപ്പിന്റെ ചിത്രം കൈവിരലിൽ വച്ചാൽ മതി! എപി ഉസ്താദിന്റെ കാൽപ്പാദം പതിഞ്ഞതോടെ കർണാടകത്തിൽ മഴ പെയ്തു; ലെഗിൻസും സൽവാറും നരകത്തിലേക്കുള്ള ഷോട്ട്കട്ട്: മതപ്രഭാഷകരുടെ പൊള്ളത്തരങ്ങൾ പൊളിച്ചടുക്കി ഏഷ്യാനെറ്റിന്റെ മലബാർ മാന്വൽ
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: കേരളത്തിൽ അങ്ങോളമിങ്ങോളം മതപ്രഭാഷണങ്ങൾ നടത്തുന്ന നിരവധി പേരുണ്ട്. വാഗ്മിത്തം കൊണ്ടും സംഭാഷണ ശൈലി കൊണ്ടും ശ്രദ്ധേയരായവർ. എന്നാൽ, വർഗീയ പ്രഭാഷണം നടത്തിയും അനുയായികളെ പണത്തിന് വേണ്ടി ചൂഷണം ചെയ്തു മറ്റൊരു വിഭാഗവുമുണ്ട്. ആൾക്കൂട്ടത്തെ കണ്ട് ആവേശഭരിതരായി വിഡ്ഡിത്തങ്ങളു ശരിയാണെന്ന് വരുത്താൻ ശ്രമിക്കുന്നവരാണ് മറ്റൊരു കൂട്ടർ. ഇത്തരം മതപ്രഭാഷകരെ പൊളിച്ചടുക്കി ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ മലബാർ മാന്വൽ രംഗത്തെത്തി. ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തകനായ കെ എം ഷാജഹാനാണ് മുസ്ലിം മതപ്രഭാഷകരുടെ പൊള്ളത്തരങ്ങളെ കുറിച്ച് അക്കമിട്ട് നിരത്തി പൊളിച്ചടുക്കൽ നടത്തിയത്.
ചാനലിൽ ഈ മാസം ആദ്യം സംപ്രേഷണം ചെയ്ത പരിപാടി സോഷ്യൽ മീഡിയിൽ യുക്തിവാദികൾ ആഘോഷമാക്കിയപ്പോൾ മറുവശത്ത് മറ്റൊരു വിഭാഗം കടുത്ത എതിർപ്പുയർത്തി രംഗത്തെത്തി. വിശ്വാസികളെ പരലോകത്തിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതും പണം കൂടുതൽ നൽകിയ സ്വർഗം ലഭിക്കാൻ ഇടനിലക്കാരാകുന്നതുമായി തട്ടിപ്പുകൾ തുറന്നു കാട്ടുകയായിരുന്നു ചാനൽ. പ്രാസംഗികർ പറയുന്ന കാര്യങ്ങളിലെ പൊള്ളത്തരങ്ങൾ വീഡിയോ കണ്ടു തന്നെ മനസിലാക്കാം. ദേശീയ തലത്തിൽ ഗോമാതാ ചർച്ചകൾ സജീവമാകുമ്പോൾ അതിനെ കുറിച്ചു സൂചിപ്പിച്ചു കൊണ്ടാണ് കേരളത്തിലെ കോമഡികളിലേക്ക് അവതാരകൻ ഷാജഹാൻ ക്ഷണിക്കുന്നത്.
മുഹമ്മദ് അസ്ഹനി എന്ന പ്രഭാഷകന്റെ വാക്കുകളുടെ കസർക്കാണ് ഈ വിഷയത്തിൽ എടുത്തുകാണിച്ചത്. മലപ്പുറത്തെ ബലിപ്പെരുന്നാളിന് അറുക്കാൻ കൊണ്ടുവന്ന കാള ഇടഞ്ഞ കാര്യമായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. കാളക്കൊമ്പൻ അറുക്കാൻ സമ്മതിക്കാതെ ചീറ്റിക്കൊണ്ട് ചാടുന്നു. അറുക്കാൻ ശ്രമിച്ചവർക്ക് യാതൊരു കാരണവശാലും അറുക്കാനും സാധിക്കുന്നില്ല. ഈ ഘട്ടത്തിൽ അബ്ദുള്ള മുസ്ലിയാര് പറഞ്ഞുവെന്ന് പറഞ്ഞ് ചെവിയിൽ ഓതി. ഇതോടെ അതുവരെ ചീറ്റിക്കൊണ്ടു നിന്ന കാളകൊമ്പൻ കിടന്നു കൊടുക്കുകയായിരുന്നു. ഈ പ്രസംഗത്തെ കണക്കിന് പരിഹസിക്കുന്നുണ്ട് അവതാരകൻ.
മഴ പെയ്യിക്കുന്ന കാന്തപുരം ഉസ്താദ്!
ഇതിന് ശേഷം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ പുകഴ്ത്തികൊണ്ട് നടത്തിയ ഒരു പ്രസംഗമാണ് ചാനൽ എടുത്തിട്ടത്. കർണാടകത്തിൽ മഴ പെയ്യാതിരുന്ന പ്രദേശങ്ങളിൽ പോലും കാന്തപുരത്തിന്റെ പാദസ്പർശം ഏറ്റതോടെ കൂടി മഴ ആരംഭിച്ചു. ഇത് വെറുതേ പറയുകയല്ല എന്നും നിങ്ങൾ കുർബർഗയിൽ പോയി നോക്കൂവെന്നുമാണ് അസ്സയ്യിദ് ഉജിറെ തങ്ങൾ തട്ടിവിടുന്നത്. ഈ പ്രസംഗത്തിലെ തള്ളലിനോട് അവതാരകന്റെ മറുപടി പറ്റുമെങ്കിൽ കാന്തപുരം സഹാറയിലും അൽക്കദാമ മരുഭൂമിയിലും ഒന്നു പോകണം. അവിടെയും മഴ പെയ്യണമല്ലോ?
മുഹമ്മദ് റിയാസ് ആലുവ എന്ന പ്രഭാഷകൻ പറയുന്നത് കേട്ടാൽ വൈദ്യശാസ്ത്രം ശരിക്കും നാണിച്ചു തലതാഴ്ത്തിപ്പോകും. അത്രയ്ക്ക് തള്ളലാണ് ഇദ്ദേഹം പ്രസംഗത്തിൽ നടത്തിയത്. നബിയുടെ ചെരുപ്പിന്റെ ചിത്രം വരച്ച് കൈവിരലിൽ വച്ചാൽ മതിയെന്നാണ് അദ്ദേഹം പറയുന്നത്. ഇത് വിജയകരമായി കാര്യമാണെന്ന് പറയാൻ വേണ്ടി ഒരു ഉദാഹരവും പറയുന്നു. മൗലവി പറയുന്നത് ഉമ്മയുടെ അനിയത്തിയുടെ മകളുടെ പ്രസവത്തിന്റെ കാര്യമാണ്. പ്രസവ വേദന മാറാൻ വേണ്ടി നബിയുടെ ചിത്രം വരച്ച് വിരലിന് അടിയിൽ വെച്ചു. ഇതോടെ ഒരു വേദനയും കൂടാതെ പ്രസവം കഴിഞ്ഞു. ഡെലിവറി കഴിഞ്ഞ ഒരു സിസ്റ്റർ കുട്ടിയെ അടിച്ചു കൊണ്ട് പറഞ്ഞത്രേ. മോളേ നീ വെറുയേങ്കിലും ഒന്നു കരയൂ... വേദനയുണ്ടോ എന്ന് അറിയട്ടേ..!
ദുബായ് ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ആയത്ത് പരിഹാരം!
പ്രാർത്ഥനകൾ കൊണ്ട് എല്ലാ പ്രശ്നങ്ങളും മാറുമെങ്കിൽ അത് നല്ലകാര്യമല്ലേ എന്നാണ് വിമർശകൻ കൂടിയയായ എംഎൻ കാരശ്ശേരിയുടെ പക്ഷം. അവിടം കൊണ്ടും തീരുന്നില്ല മൗലവിമാരുടെ വിഡ്ഡിത്തരങ്ങൾ. ചില ജോത്സ്യന്മാർ നിർദ്ദേശിക്കുന്നതു പോലെ പ്രശ്നപരിഹാര കഥ പറഞ്ഞ മൗലിയാണ് അടുടത്ത താരം. ദുബായിൽ പോയി ഡ്രൈവിങ് ലൈസൻസ് ലഭിക്കാത്ത പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നതാണ് അടുത്ത വിഷയം. ഫർഹ് നിസ്ക്കാരത്തിന് ശേഷം ഉസ്താദ് പറഞ്ഞ ആയത്ത് മൂന്ന് തവണ ഓതുക. ഡ്രൈവിങ് ലൈസൻസ് കിട്ടുമെന്ന കാര്യത്തിൽ ഈ ഉസ്ദാതിന് സംശയം ഏതുമില്ല.
എന്നു വിവാദ പ്രസംഗങ്ങൾ നിരത്തിയ നൗഷാദ് ബാഖവിയുടെ പ്രസംഗവും കെ എം ഷാജഹാൻ മലബാർ മാന്വലിൽ എത്തി. സദാചാര പ്രസംഗം നടത്തന്ന ഉസ്താദുമാരുടെ കൂട്ടത്തിലാണ് നൗഷാദ് ബാഖവിയെയും അവതാരൻ ഉൾപ്പെടുത്തിയത്. മുസ്ലിം സ്ത്രീകൾ പർദ്ദ ഇടണമെന്നാണഅ മൗലവി പറയുന്നത്. നല്ല പർദ്ദ ഇടുമ്പോൾ സ്ത്രീ ശരീരത്തിന്റെ എല്ലാ ഭാഗവും മറയും. എന്നാൽ, ഇപ്പോൾ അരക്കെട്ട് തെളിഞ്ഞു കാണിക്കുന്ന വിധത്തിലാണെന്നും ഇത് ഇബലീസാണെന്നും ബാഖവി പറയുന്നു. സൽവാറുകളും ലെഗിൻസും നരകത്തിലേക്കുള്ള ഷോട്ട് കട്ടാണെന്നും തല മറയ്ക്കാതെ പുറത്തിറങ്ങരുതെന്നും ജൗഹർ അയനിക്കാട് ഉപദേശിക്കുന്നു.
വിവാഹത്തിന് പ്രായം നോക്കേണ്ട.. ശരീര വളർച്ച മാത്രം മതി!
സർക്കാറിനെയും നിയമങ്ങളെയും അനുസരിക്കേണ്ട കാര്യമില്ലെന്നാണ് വേറൊരു ഉസ്താദ് പറയുന്നത്. ഇസ്ലാമിക നിയമപ്രകാരം വിവാഹം കഴിക്കാൻ വേണ്ടി 18ഉം 17ഉം വയസ് തികയേണ്ടതില്ല. മറിച്ച് ശാരീരിക വളർച്ച മാത്രം എത്തിയോ എന്ന് നോക്കിയാൽ മതിയെന്നും തൗഫീഖ് മൗലവി പേഴയ്ക്കാപ്പിള്ളി പറയുന്നു. അവിടം കൊണ്ടും ഉസ്താദുമാരുടെ സദാചാര ചിന്തകൾ തീർന്നിട്ടില്ല. നവാസ് മന്നാനി എന്ന പ്രഭാഷകൻ പറയുന്നത്. ഭാര്യമാരാണ് നമ്മുടെ ഏറ്റവും വലിയ ശത്രുക്കൾ എന്നാണ്.
ഇസ്ലാമിലെ വിവാഹ വിഷയങ്ങൾ എല്ലായെപ്പോഴും വിവാദങ്ങളിൽ നിറഞ്ഞതാണ്. ഇതേക്കുറിച്ചുള്ള മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗവും വിവാദമായിരുന്നു. അദ്ദേഹം ഒരു പ്രസംഗത്തിൽ പറയുന്നത് സ്വന്തം അനുഭവം പറഞ്ഞാണ്. മൂന്ന് പെൺകുട്ടികളയെല്ല, 30 പെൺകുട്ടികൾ വേണമെങ്കിലും ഭാര്യ പ്രസവിക്കട്ടെ എന്നാണ്. നിനക്ക് പറ്റില്ലെങ്കിൽ രണ്ടാമത് ഒന്നു കൂടി ഞാൻ കെട്ടിയേക്കാം.. എന്നു പറഞ്ഞെന്നും മുജാഹിദ് ബാലുശ്ശേരി പറയുന്നു. നാല് വരെ കെട്ടാമെന്ന് ഖുർആൻ പറയുന്നത്. അത് മനസാ വാചാ സ്വീകരിക്കേണ്ടതാണെന്നാണ് ബാലുശ്ശേരിയുടെ അഭിപ്രായം.
അതിനിടെ നാസയിലെ ശാസ്ത്രജ്ഞൻ പോലും ഇസ്ലാം മതം സ്വീകരിക്കുന്നതും മറിച്ചാൽ എന്തു സംഭവിക്കുമെന്നു അവതാരകൻ ചൂണ്ടിക്കാട്ടുന്നു. പത്തനാപുരത്തെ ഹാഫിസ് ഇ പി അബൂബക്കർ ഖാസിമിയുടെ പ്രസംഗമാണ് ഷാജഹാൻ ഉദാഹരിക്കുന്നത്. മതം വിട്ടുപോയാൽ നരകമാണെന്ന വിധത്തിലുള്ള കാര്യമാണ് അദ്ദേഹം പറയുന്നത്. പ്രസംഗത്തിൽ രജനീകാന്ത് സിനിമയിൽ പറയുന്ന ഞെരുപ്പ്ഡാ പരാമർശവും ഹാഫിസ് ഉദാഹരിക്കുന്നു. മോദിയുടെ നോട്ട് നിരോധനം ലോകാവസാനത്തിന്റെ സൂചനയാണെന്ന് പറഞ്ഞാണ് കബീർ ബാഖവിയുടെ പ്രസംഗം. നോട്ട് നിരോധനത്തിന്റെ സൂചന ഖുർആനിൽ പറയുന്നുണ്ടത്രേ..!
ബസിൽ മുൻസീറ്റിൽ മുജാഹിദുകളെ കണ്ടാൽ പിന്നിലേക്ക് നടക്കണം
കാലങ്ങളായി എ പി - ഇകെ സംഘർഷം കേരളത്തിൽ അങ്ങോളമിങ്ങോളം നിലനിൽക്കുന്നുണ്ട്. ഇതേക്കുറിച്ചാണ് ഷാജഹാൻ വീണ്ടും ശ്രദ്ധ ക്ഷണിച്ചത്. എ പി സുന്നികൾ മറ്റുള്ളവരെ കണ്ടാൽ മാറി നടക്കണമെന്നാണ് ഒരു തങ്ങളുടെ അഭിപ്രായം. മരിച്ച വീട്ടിൽ ആയാൽ പോലും സലഫികൾ അടക്കമുള്ളവർ വന്നാൽ എന്തിനാ വന്നതെന്ന് ചോദിക്കണം. ബസിൽ മുൻസീറ്റിൽ വെച്ച് മുജാഹിദുകളെയോ മറ്റോ കണ്ടാൽ പിന്നിലേക്ക് നടക്കണമെന്നുമാണ് ഈ ഉസ്താദ് പറയുന്നത്.
സ്ത്രീകളിലെ ചേലാകർമ്മത്തെ പിന്തുണച്ച് രംഗത്തെത്തിയ ഉസ്താദിന്റെ കാര്യവും ചൂണ്ടിക്കാട്ടുന്നു. ചേലാകർമ്മത്തെ കേരളത്തിലെ സംഘടനകൾ തള്ളിപ്പറയുമ്പോൾ തള്ളിപ്പറയാത്തവരുണ്ടെന്ന കാണിക്കാനാണ് നവാസ് മന്നാനിയുടെ പ്രസംഗം ചാനൽ ചൂണ്ടിക്കാട്ടിയത്. ചേലാകർമ്മം എന്നു പറയുന്നത് ആണിനു പെണ്ണിനും അല്ലാഹുവിന്റെ ദീൻ പറയുന്നകാര്യമാണെന്നും അത് ചെയ്യണെന്നും പറഞ്ഞാണ് ചേലാകർമ്മത്തെ പ്രാസംഗികൻ പിന്തുണക്കുന്നത്. ഇത് കൂടാതെ ഇഹലോകം ലഭിക്കാൻ വേണ്ടി പണം വാങ്ങുന്ന മൗലവിമാരുടെ കാര്യവും ചൂണ്ടിക്കാട്ടുന്നു. നൂറും അഞ്ഞൂറും രൂപയുമായി എത്തിയാൽ ആത്മാവിന്റെ നൊമ്പരങ്ങൾ തീർക്കാനും സ്വർഗ്ഗത്തിന് വേണ്ടി പരിശ്രമിക്കാമെന്നും മറ്റൊരു പ്രഭാഷകൻ ചൂണ്ടിക്കാട്ടുന്നു.
ഇങ്ങനെ ഉസ്താദുമാരുടെ പ്രസംഗത്തിലെ പൊള്ളത്തരങ്ങളും അതിന് പിന്നിലെ സാമ്പത്തിക താൽപ്പര്യങ്ങളും തുറന്നു കാട്ടുന്ന എപ്പിസോഡായിരുന്നു ഏഷ്യാനെറ്റിലെ മലബാർ മാന്വൽ. പരിപാടി സംപ്രേഷണം ചെയ്തപ്പോൾ കടുത്ത ഭാഷയിൽ വിമർശനങ്ങളുമായി ഈ പ്രഭാകരുടെ അനുനായികളും രംഗത്തെത്തി. പല ഭീഷണികളും നേരിടേണ്ടി വന്നുവെന്ന് പരിപാടിയുടെ അവതാരകൻ ഷാജഹാൻ തന്നെ വ്യക്തമാക്കുകയുണ്ടായി. ഇങ്ങനെ വിമർശകർ തയ്യാറാക്കിയ യൂട്യൂബ് വീഡിയോ ചാനൽ മലബാർ മാന്വലിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തു. എന്നാൽ, പൊള്ളത്തരം പറഞ്ഞ് ആളാകാൻ ശ്രമിച്ച മതപ്രഭാഷകരെ പൊളിച്ചടുക്കേണ്ട അനിവാര്യതയും പലരും ചൂണ്ടിക്കാട്ടി.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്