Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻഫോഴ്‌സമെന്റ് നടപടിക്ക് പിന്നാലെ സെക്യൂരിറ്റി ക്ലിയറൻസ് നിഷേധിച്ച് കേന്ദ്രം; സൺടിവി ഗ്രൂപ്പിന്റെ കൊച്ചു ടിവിയുടെയും സൂര്യയുടെയും സംപ്രേഷണം നിലയ്ക്കും; പൂട്ടുവീഴാൻ ഒരുങ്ങുന്നത് മാരന്റെ 33 ചാനലുകൾക്ക്

എൻഫോഴ്‌സമെന്റ് നടപടിക്ക് പിന്നാലെ സെക്യൂരിറ്റി ക്ലിയറൻസ് നിഷേധിച്ച് കേന്ദ്രം; സൺടിവി ഗ്രൂപ്പിന്റെ കൊച്ചു ടിവിയുടെയും സൂര്യയുടെയും സംപ്രേഷണം നിലയ്ക്കും; പൂട്ടുവീഴാൻ ഒരുങ്ങുന്നത് മാരന്റെ 33 ചാനലുകൾക്ക്

ന്യൂഡൽഹി: മലയാളത്തിലെ വിനോദ ചാനലുകളിൽ പ്രമുഖ ചാനലായ സൂര്യ ടിവിക്കും കൊച്ചുടിവിക്കും പൂട്ടുവീഴുന്നു. ടു ജി അഴിമതി കേസിൽ ആരോപണ വിധായരായ സൺ ഗ്രൂപ്പിന് കീഴിലുള്ള ചാനലുകളുടെ സെക്യൂരിറ്റി ക്ലിയറൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചതോട കടുത്ത പ്രതിസന്ധിയിലേക്കാണ് ഗ്രൂപ്പിന് കീഴിലുള്ള 33 ചാനലുകൾ നീങ്ങുന്നത്. കലാനിധി മാരനെതിരെ സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് സെക്യൂരിറ്റി ക്ലിയറൻസ് നിഷേധിച്ചത്. 

കേന്ദ്ര നടപടിക്കെതിരെ സൺ ഗ്രൂപ്പിന് കോടതിയെ സമീപിക്കാൻ അവസരമുണ്ടെന്നാണ് ഇവർക്കുള്ള ഏക പ്രതീക്ഷ. ഇതേസമയം സെക്യൂരിറ്റി ക്ലിയറൻസ് നിഷേധിച്ചുകൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സൺ ഗ്രൂപ്പ് പറഞ്ഞു. ക്ലിയറൻസ് നിഷേധിച്ചിട്ടുണ്ടെങ്കിൽ കോടതിയെ സമീപിക്കുമെന്ന് സൺ ഗ്രൂപ്പ് സിഎഫ്ഒ എസ്എൽ നാരായണൻ പറഞ്ഞു.

കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ ദയാനിധി മാരൻ സൺ ചാനലിന് അനധികൃതമായി 300ലേറെ ഹൈസ്പീഡ് ബിഎസ്എൻഎൽ ടെലിഫോൺ ലൈനുകൾ അനുവദിച്ചിരുന്നു. ഈ കേസിൽ ദയാനിധി മാരനെതിരെയും കലാ നിധി മാരനെതിരെയും സിബിഐ അന്വേഷണം നടക്കുന്നുണ്ട്. കൂടാതെ ദയാനിധി മരാൻ 2ജി കേസിലും കലാനിധി മാരൻ എയർസെൽ മാക്‌സിസ് ഇടപാട് കേസിലും ആരോപണവിധേയനായ വ്യക്തിയാണ്. രാജ്യത്തെ ഏറ്റവും വലിയ ചാനൽ ശൃംഖലകളിലൊന്നാണ് സൺ നെറ്റ്‌വർക്ക്. സൺ ഗ്രൂപ്പ് രാജ്യത്ത് ഒമ്പതരക്കോടി വീടുകളിൽ കേബിൾ ടിവി നൽകുന്നു.

നേരത്തേ, സൺ നെറ്റ്‌വർക്കിന്റെ 40 എഫ്എം റേഡിയോ സ്‌റ്റേഷനുകൾക്കും ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി ക്ലിയറൻസ് നിഷേധിച്ചിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയിട്ടും ഈ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. ഇതേത്തുടർന്ന് സൺ അധികൃതർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ തീർപ്പാക്കുന്നത് വരെ എഫ്എം സ്‌റ്റേഷനുകൾക്ക് ക്ലിയറൻസ് നിഷേധിച്ച നടപടി കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.

സംപ്രേഷണ ലൈസൻസ് പത്ത് വർഷത്തേക്ക് കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സൺ ഗ്രൂപ്പ് കേന്ദ്രവാർത്താ വിനിമയ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും സെക്യൂരിറ്റി ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ ലൈസൻസ് നീട്ടികിട്ടുകയുള്ളൂവെന്നാണ് കേന്ദ്ര വാർത്താവിനിമയ സംവിധാനം വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP