രത്നഗിരിയിലെ എഡിഎം ഈ വാശിയും മുടന്തൻ ന്യായവും തുടർന്നാൽ സർക്കാർ എന്തു ചെയ്യുമായിരുന്നു? എന്തായിങ്ങനെ..മുടന്തൻ ന്യായമെന്ന അസംബന്ധം....വിനൂ കുറച്ചൂടെ മാന്യമായ ഭാഷ ഉപയോഗിക്കണം..വിനു ആങ്കറായിട്ടാണ് ചർച്ച ചെയ്യുന്നത്; മഹാരാഷ്ട്രയിലെ രത്നഗിരിയിൽ പെട്ടുപോയ മത്സ്യത്തൊഴിലാളികൾക്ക് സഹായമെത്തിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന വിമർശനത്തിൽ ക്ഷുഭിതയായി ഏഷ്യാനൈറ്റ് ന്യൂസ് അവറിൽ നിന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ഇറങ്ങിപ്പോക്ക്
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ പെട്ട മൽസ്യത്തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായാണോ അധികാരികൾ കാണുന്നതെന്ന് സംശയം തോന്നിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ചുഴലിക്കാറ്റ് വീശും മുമ്പ് മുന്നറിയിപ്പ് നൽകാൻ വൈകിയതിന് പുറമേ, ദുരിതാശ്വാസ പ്രവർത്തനങ്ങളിലും, മറ്റു സംസ്ഥാനങ്ങളിൽ പെട്ടുപോയ മത്സ്യത്തൊഴിലാളികൾക്ക് സഹായമെത്തിക്കുന്നതിലും അമാന്തം കാട്ടിയത് ക്രൂരത തന്നെയെന്ന് പറയേണ്ടി വരും.ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ ചൊവ്വാഴ്ച പങ്കെടുത്ത മത്സ്യത്തൊഴിലാളികളായ പാട്രിക് , ജ്ഞാനപ്പൻ എന്നിവർ പങ്കുവച്ചതും തങ്ങളുടെ ദുരിതങ്ങളാണ്.
തീരമണഞ്ഞവരോടും ക്രൂരതയോ, വാഗ്ദാനങ്ങൾ ലംഘിക്കുന്നുവോ, മൽസ്യത്തൊഴിലാളികളോട് അവഗണനയോ എന്ന വിഷയത്തിലായിരുന്നു വിനു.വി.ജോൺ അവതാരകനായ ന്യൂസ് അവർ ചർച്ച. ഭൗമ ശാസ്ത്രജ്ഞൻ കെ.സോമൻ, ജ്്ഞാനപ്പൻ, പാട്രിക് എന്നീ മത്സ്യത്തൊഴിലാളികൾ, വിവരാവകാശപ്രവർത്തകൻ ഡി.ബി.ബിനു,വർ ചർച്ച. ഭൗമ ശാസ്ത്രജ്ഞൻ കെ.സോമൻ, ജ്്ഞാനപ്പൻ, പാട്രിക് എന്നീ മത്സ്യത്തൊഴിലാളികൾ, വിവരാവകാശപ്രവർത്തകൻ ഡി.ബി.ബിനു,ടി.എൻ.പ്രതാപൻ\എന്നിവരായിരുന്നു അതിഥികൾ. സംശയങ്ങൾക്ക് മറുപടി നൽകാൻ ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ തന്നെ എത്തി.
കാറ്റിലും കോളിലും പെട്ട് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ എത്തിപ്പെട്ട തങ്ങളെ ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ലൈന്ന പരാതിയാണ് പാട്രിക്കും, ജ്ഞാനപ്പനും പങ്കുവച്ചത്.' മഹാരാഷ്ട്ര രത്്നപുരിയിൽ എത്തി..മൂന്ന് ദിവസം കിടന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ല.2500 രൂപ സഹായം, 1000 ലിറ്റർ ഡീസൽ തരുമെന്ന് നാട്ടിൽ നിന്നറിഞ്ഞു. എന്നാൽ കേരള സർക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ അറിയിച്ചത് .420 രൂപയും 600 ലിറ്റർ ഡീസലും തരാമൈന്നാണ്. രണ്ടുദിവസം കാത്തിരുന്നാൽ ബാക്കി പണം നൽകാമെന്നും പറഞ്ഞു..രണ്ടു ദിവസം കാത്തിരുന്നെങ്കിലും, കിട്ടിയില്ല. പിന്നീട് രത്നഗിരിയിൽ നിന്ന് മലപ്പ( കർണാടകയിൽ) എത്തി. കടലിലേക്കാൾ വലിയ ദുരനുഭവമാണ് കരയിലുണ്ടായത്. ആകെ കൈയിൽ 420 രൂപ മാത്രം.ഭക്ഷണം പോലും കഴിക്കാതെയാമ് ട്രെയിനിൽ നാട്ടിലേക്ക് മടങ്ങിയത്.കർണാടകക്കാർക്കാകട്ടെ 2000 രൂപയും, 1000 ലിറ്റർ ഡീസലും, ബെഡ്ഷീറ്റും കൊടുത്തു.'
തുടർന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ സർക്കാർ ഭാഗം വിശദീകരിച്ചു.
'അഞ്ചാം തീയതിയാണ് കേരളത്തിൽ നിന്ന് അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഉദ്യോഗസ്ഥരെ വിട്ടത്.അവർ കാർവാറിൽ നിന്ന് 17 ബോട്ടും 183 തൊഴിലാളികളെയും കണ്ടെത്തി.മാൽപ്പായിൽ നിന്ന് 25 ബോട്ടും 55 തൊഴിലാളികളും.ഗോവ് 8 ബോട്ട് 62 ലക്ഷ്ദ്വീപ് 4-44 മഹാരാഷ്ട്ര 3 -67 എന്നിങ്ങനെ ആകെ 117 ബോട്ടുകളും, 519 തൊഴിലാളികളെയും കണ്ടെത്തിയതായി മന്ത്രി പറഞ്ഞു.ദുരന്ത നിവാരണ സമിതിയിൽ നിന്ന് അതാത് സംസ്ഥാനങ്ങളില ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മീഷണർക്കാണ് തുക അയച്ചുകൊടടുത്തത്. കമ്മീഷണറാണ് കളക്ടർ വഴി പണം കൊടുക്കുന്നത്.ഗുജറാത്തിൽ തിരഞ്ഞെടുപ്പായതുകൊണ്ട മൽസ്യഫേഡ് വഴിയാണ് 2.48 ലക്ഷം രൂപ എത്തിച്ചത്'
'മഹാരാഷട്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. രത്നഗിരി കളക്ടർ അവധിയിലായിരുന്നതുകൊണ്ട് എഡിഎമ്മിനയാണ് തുക നൽകാൻ ചുമതലപ്പെടുത്തിയത്. എന്നാൽ, തങ്ങൾക്ക് ഉത്തരവ് കിട്ടിയില്ല എന്ന് പറഞ്ഞ് രത്നഗിരി എഡിഎം തുക നൽകിയില്ല,. '
എന്നാൽ ഉദ്യോഗസ്ഥൻ വഴി അടിയന്തര സാഹചരങ്ങളിൽ തുക കൈമാറാൻ എന്തുകൊണ്ടുകഴിയുന്നില്ലെന്ന വിനുവിന്റെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി ഇതായിരുന്നു
'വിനുവിന് നടപടിക്രമങ്ങൾ അറിയില്ല. ഉദ്യോഗസ്ഥന് പണം കൈമാറാൻ കഴിയുകയില്ല.ഗവൺമൈന്റ് ടു ഗവൺമൈന്റ് മാത്രമേ ഫണ്ട് ട്രാൻസ്ഫർ ചെയ്യാനാവു. കേന്ദ്ര സർക്കാരിന്റെ കർശനമായ നിർദ്ദേശങ്ങളുണ്ട്.'
'രത്നഗിരിയിലെ എഡിഎം ഈ വാശിയിങ്ങനെ തുടർന്നിരുന്നുവെങ്കിൽ സർക്കാർ എന്തു ചെയ്യുമായിരുന്നു?
അവര്‍ കൊടുക്കുകയേ മാർഗമുള്ളു.ഇവരവിടെ രണ്ടുദിവസം കൂടി കാത്തിരുന്നെങ്കിൽ അയാൾ പണം കൊടുത്തേനെ.
അവരിങ്ങനെ മുടന്തൻ ന്യായമാണ് ഉന്നയിച്ചിരുന്നതെങ്കിൽ കേരള സർക്കാരിന് എങ്ങനെ ഇടപെടാൻ കഴിയുമായിരുന്നു?
മുടന്തൻ ന്യായം എന്ന വാക്ക് മന്ത്രിയെ ചൊടിപ്പിച്ചു.
എന്തായിങ്ങനെ..മുടന്തൻ ന്യായമന്ന അസംബന്ധം....വിനൂ കുറച്ചൂടെ മാന്യമായ ഭാഷ ഉപയോഗിക്കണം..വിനു ആങ്കറായിട്ടാണ് ചർച്ച ചെയ്യുന്നത്...കുറച്ചൂടെ മാന്യമായ ഭാഷ ഉപയോഗിക്കുന്നതാണ് നല്ലത്.
രത്നഗിരിയിലെ എഡിഎം മുടന്തൻ ന്യായം പറഞ്ഞുവൈന്ന് പറഞ്ഞാൽ ശ്രീമതി മേഴ്സിക്കുട്ടിയമ്മ ക്ഷോഭിക്കുന്നത് എന്തിനാണ്? ഞാൻ കേരള സർ്ക്കാരിന്റെ ഭാഗത്ത് നിന്നുകൊണ്ടാണ് രത്്നഗിരിയിലെ എഡിഎം മുടന്തൻ ന്യായം പറഞ്ഞുവെന്ന് പറഞ്ഞത്.
നിങ്ങളെങ്ങനെ അവർക്ക് കൊടുത്തു..ഈ മാതിരിയുള്ള ചോദ്യങ്ങളല്ല ഇവിടെ വേണ്ടത്.
പാട്രിക്കിനും ജ്ഞാനപ്പനും പറ്റിയതിന്റെ ഉത്തരവാദിത്വം ആർക്കാണ്?
ഉത്തരവാദിത്വമൊക്കെ നിങ്ങൾക്ക് വ്യാഖ്യാനിക്കാം.
പട്ടിണി കിടന്നുവെന്നുവെന്നാണ് അവർ പറഞ്ഞത്
പട്ടിണി കിടന്നുവരേണ്ട കാര്യമില്ല
ഭക്ഷണമടക്കം എല്ലാ സൗകര്യവും മലയാളി അസോസിയേഷനും മഹാരാഷ്ട്ര സർക്കാരും കൊടുത്തു.
പാട്രിക്കും ജ്ഞാനപ്പനും കേരള സർക്കാരിനെ മോശമാക്കാനാണോ ഇവിടെ വന്ന് ഇതൈല്ലാം മീഡിയയോട് പറയുന്നത്
രണ്ടുപേരും രണ്ടുദിവസം കൂടി കാത്തിരുന്നെങ്കിൽ പ്രശ്നം ഉണ്ടാകുമായിരുന്നില്ല എന്ന് മന്ത്രി ആവർത്തിച്ചുപറയുന്നു.
എന്നാൽ മന്ത്രി ഉത്തരവിട്ടുണ്ടാകാമെങ്കിലും തങ്ങൾക്ക് ഉദ്യോഗസ്ഥർ വേണ്ടതൊന്നും എത്തിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി. ഇതോടെ മന്ത്രി ചർച്ചയിൽ നിന്ന് പിന്മാറുകയായിരുന്നു. താൻ വീട്ടിലിരുന്ന് ചർച്ച കണ്ടോളാമൈന്ന പറഞ്ഞ് മന്ത്രി കാരണങ്ങൾ വ്യക്തമാക്കാതെ പിന്മാറിയൈന്ന് വിനു.വി.ജോൺ അറിയിക്കുകയും ചെയ്തു.
ഏതായാലും സുനാമിയോ ഓഖിയോ പോലുള്ള ദുരന്തങ്ങൾ കേരളത്തെ വേട്ടയാടുമ്പോൾ അത് നേരിടാൻ തക്കതായ സംവിധാനങ്ങൾ ഇനിയും സജ്ജമല്ല എന്നുതന്നെയാണ് മന്ത്രിയുടെ ഒളിച്ചോട്ടം സൂചിപ്പിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍