വെറുമൊരു പൊണ്ണത്തടിയായ ചാണ്ടിയെക്കുറിച്ച്... അയാളുടെ ഹോട്ടലിലെ താറാവിറച്ചിയെ കുറിച്ച് പറഞ്ഞിട്ട് എന്തുകാര്യം; ഇരട്ടച്ചങ്കൻ ഓട്ടച്ചങ്കനായി മാറി; ഭരണമാറ്റം കഴിഞ്ഞ് ഇപ്പോൾ ഭരണനാറ്റമാണ്; ചാനൽ ചർച്ചയ്ക്ക് വരുന്നവരും സൈബർ സഖാക്കളും യുവനേതാക്കളുമെല്ലാം തലയിൽ മുണ്ടിട്ട് നടക്കുകയാണ്; പിണറായി വിജയൻ എന്തുകൊണ്ട് ചാണ്ടിയെ പുറത്താക്കുന്നില്ല എന്ന ചർച്ചയിൽ കത്തിക്കയറി അഡ്വ. ജയശങ്കർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സൈബർ സഖാക്കൾ തലയിൽ ഇപ്പോൾ മുണ്ടിട്ടു നടക്കുകയാണ്. ആരെയും കാണാനില്ല. ചാണ്ടി മുതലാളിയുടെ കാലുപിടിച്ച് പിണറായി സഖാവ് ഇപ്പോൾ പറയുന്നു, ഒന്നു രാജിവച്ചു തരാമോ. ഈർക്കിൽ പാർട്ടിയുടെ നേതാവിനു മുന്നിൽ ഇരട്ടചങ്കൻ യാചിക്കുകയാണ് . ആരാണിപ്പോൾ ഓട്ടച്ചങ്കൻ ആരാണ് ഇരട്ടച്ചങ്കൻ എന്ന് ഈ കാണുന്ന പ്രേക്ഷകർക്ക് തീരുമാനിക്കാം. പിണറായി വിജയാ നിങ്ങൾക്ക് നാണമുണ്ടോ..? രാജിവയ്ക്കൂ...ഇറങ്ങിപ്പോകൂ...നിങ്ങൾ ആർക്കങ്കിലും വാക്കു കൊടുത്തോ ഇത്ര കാലം മുഖ്യമന്ത്രിയായി ഇരുന്നോളാമെന്ന്.....
അഡ്വ. ജയശങ്കർ പൊട്ടിത്തെറിച്ചപ്പോൾ ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണും ഒരു വേള അവതാരകനാണെന്ന കാര്യം മറന്നതു പോലെ തോന്നി. തോമസ് ചാണ്ടിയെ ഇനിയും എന്തിന് സഹിക്കണം എന്ന വിഷയത്തിൽ നടത്തിയ ചർച്ചയാണ് അക്ഷരാർത്ഥത്തിൽ മുഖ്യമന്ത്രിക്ക് എതിരായ കുറ്റപത്രമായി മാറിയത്. പങ്കെടുത്ത അതിഥികളായ പത്രപ്രവർത്തകൻ ജോർജ്ജ് പൊടിപാറ, ജോസഫ് സി മാത്യു, കോൺഗ്രസ് പ്രതിനിധി രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരെല്ലാം കുറ്റക്കാരനായി കാണുന്നത് മുഖ്യനെ തന്നെ.
ഇടതുമുന്നണിയിൽ ചർച്ച നടത്തിയ ശേഷം പിറ്റേന്നു വാക്കു മാറ്റി പറയുന്ന എൻസിപി നേതാക്കളെ ഇനി കുറ്റപ്പടുത്തിയിട്ടു കാര്യമില്ല എന്നാണ് ജോസഫ് സി മാത്യു അഭിപ്രായപ്പെട്ടത്. ഒരു സോഷ്യലിസ്റ്റായിരുന്ന പീതാംബരൻ മാ്സ്റ്റർക്ക് അല്പം കുറ്റബോധമൊക്കെ ഉണ്ടാവാം. എന്നാൽ തോമസ് ചാണ്ടിക്ക് അതുണ്ടാവില്ല. പലപ്പോളും നയം മാററുന്ന എൻസിപിക്ക് ഒട്ടുമുണ്ടാവില്ലഎന്നും അദ്ദേഹം പറഞ്ഞു. അതിനാൽ മുഖ്യമന്ത്രിയാണ് ഇവിടെ നടപടി എടുക്കേണ്ടത്. അതു വൈകുന്നു. വൈകും തോറും സർക്കാരിനെയും അതു ബാധിക്കുന്നു.
സംതിങ് ഈസ് റോട്ടൺ ഇൻ ഡെന്മാർക്ക്... പത്രപ്രവർത്തകന്റെ സംശയവും പിണറായിയുടെ നേർക്കായിരുന്നു. പിണറായി വിജയന്റെ നേർക്കുള്ള സംശയം ജോർജ്ജ് പൊടിപാറയും പങ്കുവച്ചു. രാഷ്ട്രീയക്കാർ പലരും കുട്ടനാട്ടിൽ അതിഥികളായി എത്തിയിട്ടുണ്ട്. തോമസ് ചാണ്ടിയുടെ ആതിഥ്യ സൽക്കാരത്തിൽ വീണു പോയവരിൽ പിണറായിയുടെ അടുപ്പക്കാർ ആരെങ്കിലുമുണ്ടോ. എന്നാൽ സ്വയം തിരുത്തുമെന്ന് വീരവാദം മുഴക്കുന്ന പാർട്ടിയിൽ മുഖ്യന്റ ഈ പോക്കു ശരിയല്ല എന്നു പറയാൻ ആരും തയ്യാറാവാത്തതെന്താണ്? അതോർത്താണ് നാം ലജ്ജിക്കേണ്ടതെന്നും ജോർജ്ജ് പൊടിപാറ പറഞ്ഞു. ഈ പോക്കല്ല ശരി എന്ന് അണികൾ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ സിംഗൂരാക്കി മാറ്റാനാണ് പിണറായി വിജയന്റെ ശ്രമം എന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ മുഖ്യ ആരോപണം. ഇടതു പക്ഷത്തിന് തിരിച്ചുവരവ് അസാദ്ധ്യമാക്കി മാറ്റുകയാണ് പിണറായിയുടെ നയങ്ങൾ എന്നും ഉണ്ണിത്താൻ പറഞ്ഞു. ഇതിനോടുള്ള പ്രകടമായ തെളിവാണ് യുഡിഎഫിന്റെ ജാഥയോടുള്ള ജനങ്ങളുടെ സമീപനമെന്നും ഉണ്ണിത്താൻ പറഞ്ഞുവച്ചു. പലരും ഇവിടെ ജാഥ നടത്തി. കുമ്മനവും കാനവും കോടിയേരിയുമെല്ലാം. പക്ഷേ അഭൂതപൂർവ്വമായ തിരക്കാണ് രമേശ് ചെന്നിത്തലയുടെ ജാഥയിൽ ജനപങ്കാളിത്തം തെളിയിക്കുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.
തോമസ് ചാണ്ടിയുടെ രാജി ആസന്നമാണെന്ന് പലരും പറയുന്നുണ്ടെങ്കിലും അത് ഇതു വരെ തീരുമാനിക്കപ്പെട്ടില്ല എന്നതാണ് യാഥാർത്ഥ്യം. മുഖ്യമന്ത്രിക്ക് ആക്ഷൻ എടുക്കാനുള്ള സുവർണ്ണാവസരമായിരുന്നു കഴിഞ്ഞ ഇടതു മുന്നണി യോഗം. പക്ഷേ ഒന്നുമുണ്ടായില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയെ ഇവിടെ പ്രതിസ്ഥാനത്തു നിർത്തുന്നതെന്നും ചർച്ചയിൽ അഭിപ്രായ മുയർന്നു.
വെറുമൊരു പൊണ്ണത്തടിയായ ചാണ്ടിയെക്കുറിച്ച്... അയാളുടെ ഹോട്ടലിലെ താറാവിറച്ചിയെ കുറിച്ച് പറഞ്ഞിട്ട് എന്തുകാര്യം. ഇരട്ടച്ചങ്കൻ ഓട്ടച്ചങ്കനായി മാറിയിരിക്കുകയാണ്. ഭരണമാറ്റം ഉണ്ടാകുമെന്ന് പറഞ്ഞു നടന്നിട്ട് ഇപ്പോൾ ഉണ്ടായിരിക്കുന്നത് ഭരണനാറ്റമാണ്. ചാനൽ ചർച്ചയ്ക്ക് വരുന്നവരും സൈബർ സഖാക്കളും യുവനേതാക്കളുമെല്ലാം തലയിൽ മുണ്ടിട്ട് നടക്കുകയാണ്. ആനത്തലവട്ടത്തെ ചർച്ചയ്ക്കു വിളിച്ചാൽ തലവേദനയാണെന്നു പറയും. സി.പി.എം സഖാക്കന്മാരെ ആരെ വിളിച്ചാലും അവർക്കെല്ലാം ഇപ്പോൾ വയറുവേദനയാണ്. ചർച്ചയ്ക്ക് വരാൻ ആർക്കും ധൈര്യമില്ല. പിണറായി വിജയൻ എന്തുകൊണ്ട് ചാണ്ടിയെ പുറത്താക്കുന്നില്ല എന്നു ചോദിക്കാൻ ആർകക്കും ധൈര്യമില്ല. ജയശങ്കർ തുറന്നടിച്ചു.
എന്നാൽ ശക്തമായ മറ്റൊരു ആരോപണം ഉന്നയിച്ചത് ജോസഫ് സി മാത്യുവായിരുന്നു. ഇടതു ചിന്തകൻ എന്ന നിലയിൽ അദ്ദേഹം ഉയർത്തിയ വാദങ്ങൾ യഥാർത്ഥ ആശയങ്ങൾ ഉൾക്കൊള്ളുന്നവയായിരുന്നു. സർക്കാരിന്റെ തന്നെ ഭാഗമായ കളക്ടറുടെ റിപ്പോർട്ടിനെതിരേ കോടതി കയറുന്ന മന്ത്രി സർക്കാരിന്റെ കൂട്ടുത്തരവാദിത്തം ലംഘിച്ചു എന്ന ഗുരുതര കുററമാണ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പലപ്പോളും മുന്നണി മര്യാദകൾ പോലും ലംഘിച്ച ചരിത്രമാണ് പിണറായി വിജയന്റേത്. വളരെ അൺക്യാരക്ടറിസ്റ്റിക്കായ പ്രതികരങ്ങൾ അദ്ദേഹം നടത്തിയി്ട്ടുണ്ട്. അത് മതനേതാക്കളോടായാലും ടി പി ചന്ദ്രശേഖരനായാലും പി സി പ്രേമചന്ദ്രനായാലും വീരേന്ദ്രകുമാറായാലും അദ്ദേഹം അതു നടത്തിയിട്ടുണ്ട്. ഈ സമീപനമൊന്നും തോമസ് ചാണ്ടിയോട് കണ്ടില്ല. അത് ജോയിസ് ജോർജ്ജിന്റെ കാര്യത്തിലും ഇന്നസെന്റിന്റെയും മുകേഷിന്റെയും കാര്യത്തിലും ഇതു കണ്ടു. സ്വന്തം ഘടകത്തിൽ പോലും വിമർശനങ്ങൾ ഉണ്ടാവുന്നില്ല. അതു സഹിക്കാനാവുന്നില്ല. അങ്ങിനെ ചെയ്യുന്നവരെ ഒന്നുകിൽ അടിച്ചമർത്തും , തരം താഴ്ത്തും, അല്ലെങ്കിൽ പുറത്താക്കും എന്നതാണ് സ്ഥിതി
ജോസഫ് സി മാത്യു പറഞ്ഞു നിർത്തുമ്പോൾ പിന്നെ വിനു വി ജോണിന് ഒരു ജോലി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇനിയും ചാണ്ടിമാരെ എന്തിനാണ് സഹിക്കുന്നത് എന്ന ചോദ്യം ആവർത്തിച്ചു പറഞ്ഞ് ചർച്ച അവസാനിപ്പിച്ചു
Stories you may Like
- ഞാൻ വിശ്വാസി, പത്രികാ സമർപ്പണത്തിന് നേരത്തെ തന്നെ സമയം കുറിച്ചിരുന്നു
- താളവട്ടത്തിന് 37 വർഷങ്ങൾ തികയുമ്പോൾ: സഫീർ അഹമ്മദ് എഴുതുന്നു
- രാജാജി നഗറിലെ സുരജ് വീണ്ടും പിടിയിൽ; ഏഷ്യാനെറ്റ് ന്യൂസ് ആക്രമിക്കപ്പെടുമ്പോൾ
- പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശ കാര്യമന്ത്രി എസ് ജയ് ശങ്കർ
- 'കമലദള'ത്തിന്റെ മുപ്പത്തിരണ്ട് വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍