വഴിമുടക്കി സമരം ചെയ്യുന്നവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുന്നത് സിപിഐ(എം) നയമാണോ? വിനുവിന്റെ ഇരുതല മൂർച്ചയുള്ള ചോദ്യത്തിൽ വെള്ളം കുടിച്ച് എ എൻ ഷംസീർ എംഎൽഎ; അവതാരകൻ യുഡിഎഫ് ഏജന്റെന്ന് കുറ്റപ്പെടുത്തി രക്ഷപെടാനുള്ള ശ്രമവും പാഴായി; സുരേന്ദ്രനും ഉണ്ണിത്താനും പങ്കെടുത്ത ഏഷ്യാനെറ്റിലെ വാക്യുദ്ധം ഇങ്ങനെ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് നയം തുടക്കം മുതൽ കടുത്ത വിമർശനമാണ് കേൾക്കുന്നത്. മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തിയതും എഴുത്തുകാർക്കെതിരെ വരെ യുഎപിഎ ചുമത്തിയതും കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കി. ഇതിനെയാണ് മുഖ്യമന്ത്രി വീണ്ടും വിവാദ നിർദ്ദേശങ്ങൾ നൽകിയത്. ഇതിൽ പ്രധാനമായ കാര്യം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നവരുടെ കാല് പിടിക്കാൻ പോകരുത്, പൊലീസ് അറസ്റ്റു ചെയ്തു നീക്കി ശക്തമായ നടപടികൾ സ്വീകരിക്കണം എന്നതായിരുന്നു. ഇത് കൂടാതെയുള്ള മറ്റൊരു പ്രധാന നിർദ്ദേശം രാഷ്ട്രീയക്കാർ അത് ഭരിക്കുന്ന പാർട്ടിയിലെ നേതാക്കളായാലും അവർ പറയുന്നത് കേൾക്കരുത് എന്നതുമായി നിർദ്ദേശമായിരുന്നു. പ്രത്യക്ഷത്തിൽ സിപിഎമ്മിനെ തന്നെയാണ് ഈ രണ്ട് നിർദ്ദേശങ്ങളും പ്രധാനമായും ബാധിക്കുന്നത്. ഈ വിഷയത്തെ അധികരിച്ചായിരുന്നു ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവർ. വിനു വി ജോൺ നയിച്ച ചർച്ചയിൽ സിപിഎമ്മിന്റെ ഭാഗം വിശദീകരിക്കാൻ എത്തിയ തലശ്ശേരി എംഎൽഎ എ എൻ ഷംസീർ ശരിക്കും വെള്ളം കുടിക്കുന്ന കാഴ്ച്ചയാണ് പ്രേക്ഷകർ കണ്ടത്.
സർക്കാറിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കുക എന്ന മുൻവിധിയോടെ തന്നെയാണ വിനു വി ജോൺ ചർച്ച തുടങ്ങിയത്. ഇതിന് വിനു കൃത്യമായ മുന്നൊരുക്കവും നടത്തിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ വച്ച് കല്ലെറിഞ്ഞപ്പോൾ പൊലീസ് സിപിഐ(എം) പ്രവർത്തകരെ അറസ്റ്റു ചെയ്തിരുന്നു. ഇതേ തുടർന്ന് പ്രവർത്തകരെ മോചിപ്പിക്കാൻ കണ്ണൂരിൽ എസ്പി ഓഫീസിൽ എത്തിയ എംവി ജയരാജൻ നടത്തിയ പരാമക്രമങ്ങളുടെ വീഡിയോ സഹിതമാണ് ന്യൂസ് അവർ തുടങ്ങിയത്. എത്രകാലം തിരുവഞ്ചൂർ കൂടെയുണ്ടാകും. ആ ഭരണം പോകാൻ പോകുകയാണെന്ന് പറഞ്ഞ് കൊണ്ട് പൊലീസുകാരോട് പൊട്ടിത്തെറിക്കുകയായിരുന്നു ജയരാജൻ ചെയ്തത്. എൽഡിഎഫിന്റെ ജില്ലാ നേതാക്കളാണ് കാണാൻ വന്നതെന്നും പറഞ്ഞ് ആക്രോശിക്കുന്ന ദൃശ്യങ്ങളായിരുന്നു സംപ്രേഷണം ചെയ്തത്.
2013ലെ ഈ ദൃശ്യങ്ങൾ കാണിച്ചാണ് പിണറായിയുടെ പൊലീസ് നയത്തെ വിമർശിച്ച് വിനു തുടങ്ങിയത്. കേരളത്തിൽ ഇതൊക്കെ അവസാനിപ്പിക്കാൻ പോകുകയാണെന്നും വിനു വ്യക്തമാക്കി. വഴിയിൽ തടയുന്നവരെ അറസ്റ്റു ചെയ്തു നീക്കുക, രാഷ്ട്രീയക്കാർ പറയുന്നത് കേൾക്കാതിരിക്കുക തുടങ്ങിയ നയങ്ങൾ സിപിഎമ്മിന്റെ പൊലീസ് നയമാണോ? എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. രാഷ്ട്രീയം നോക്കിയല്ല നടപടി വേണ്ടതെന്ന കാര്യത്തെ അംഗീകരിക്കുന്നതിനൊപ്പം മുഖ്യമന്ത്രിയുടെ ഈ നിർദ്ദേശം സിപിഎമ്മിന്റെ നയം മാറ്റമാണോ എന്ന ചോദ്യം ഷംസീറിനെതിരായി വിനു ഉന്നയിച്ചു.
വിനുവിന്റെ ചോദ്യം ഇരുതലമൂർച്ഛയുള്ള വാളാണെന്ന് മനസിലാക്കിയ ഷംസീർ ഇതോടെ ശരിക്കും പെട്ടു. പ്രതിപക്ഷത്ത് ഇരുന്ന വേളയിൽ സിപിഐ(എം) വഴിതടയൽ സമരങ്ങളുടെ പരമ്പര തന്നെ സൃഷ്ടിച്ചിരുന്നു. കൂടാതെ പൊലീസ് സ്റ്റേഷനിൽ കയറി ഓഫീസർമാരെ ഭീഷണിപ്പെടുത്തി പ്രവർത്തകരെ മോചിപ്പിച്ച സംഭവവും ഉണ്ടായി. ഈ സാഹചര്യത്തിലാണ് എന്തു മറുപടി നൽകണമെന്നറിയാതെ ഷംസീർ കുഴഞ്ഞത്. അതുകൊണ്ട് തന്നെ ചോദ്യത്തിൽ നിന്നും വഴുതിമാറി രക്ഷപെടാൻ തുടക്കം മുതൽ സിപിഐ(എം) എംഎൽഎ ശ്രമിച്ചു. എന്നാൽ, അതുകൊണ്ടു വിനു വിട്ടില്ല. ഇപ്പോഴത്തെ പൊലീസ് നയം സിപിഎമ്മിന്റെ നയമാണോ എന്ന ചോദ്യം ആവർത്തിച്ചു കൂടാതെ എം വി ജയരാജന്റെ മറ്റൊരു പരാക്രമത്തിന്റെ വീഡിയോ കൂടി കാണിക്കുകയും ചെയ്തു.
മലദ്വാരത്തിൽ കമ്പി കയറ്റുമോ സുകുമാരാ എന്നാണ് ചോദിച്ചു കൊണ്ടുള്ള ജയരാജന്റെ ആക്രോശത്തിന്റെ വീഡിയോ ആണ് പിന്നീട് കാണിച്ചത്. ഇതോടെ ഷംസീറിന് മേൽ കൂടുതൽ സമ്മർദ്ദം മുറുകി. എന്നാൽ, ഷംസീർ രാഷ്ട്രീയം നോക്കി നടപടി വേണ്ടെന്ന നിർദ്ദേശം സ്വാഗതം ചെയ്യേണ്ടത് തന്നെയാണ്. എന്നാൽ, സിപിഎമ്മിന്റെ നിലപാട് എന്താണെന്ന് പറയാതെ വീണ്ടും ഒഴിഞ്ഞുമാറി. എം വി ജയരാജന്റെ പൊലീസ് സ്റ്റേഷനിലെ ആക്രോശിക്കാൻ ഇടയാക്കിയ സാഹചര്യവും അദ്ദേഹം വിശദീകരിച്ചു. ലോക്കപ്പിൽ കൊണ്ടുപോയി കമ്പി കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് ഇങ്ങനെ ചർച്ചയുണ്ടായത്. ലോക്കപ്പ് മർദ്ദനം പാടില്ലെന്നതാണ് സർക്കാർ നയമെന്നും ഷംസീർ വ്യക്തമാക്കി.
അതേസമയം വിഷയം വിടാതെ വിനു വഴിമുടക്കി സമരം ചെയ്യുന്നവരെ ബലംപ്രയോഗിച്ച് നീങ്ങുന്നത് സിപിഐ(എം) നയമാണോ എന്ന് ആവർച്ചപ്പോൾ ഷംസീർ വീണ്ടും ശരിക്കും വെള്ളംകുടിച്ചു. ഉത്തരം പറഞ്ഞാൽ കുടുങ്ങുമെന്നതിൽ വീണ്ടും വിഷയത്തിൽ നിന്നു ശ്രദ്ധ തിരിക്കാനായി ഷംസീർ പറഞ്ഞത്. ജനങ്ങളുടെ ജീവന് സുരക്ഷിതത്വം നൽകാൻ വേണ്ടിയാണ് സർക്കർ ചെയ്യേണ്ടതെന്നും ഷംസീർ പറഞ്ഞു. അവിടം കൊണ്ടു നിന്നില്ല, പാതയോര സമരം വിലക്കിയുള്ള ജയരാജന്റെ പ്രസംഗ വീഡിയോ പ്ലേ ചെയ്തുകൊണ്ടാണ് വിനു വീണ്ടും പ്രതികരിച്ചത്.
ഇതിനിടെ ചർച്ചയിൽ പങ്കെടുത്ത ബിജെപി നേതാവ് കെ സുരേന്ദ്രനും കോൺഗ്രസ് നേതാവ് രാജമോഹൻ ഉണ്ണിത്താനും പിണറായിയുടെ പൊലീസ് നയത്തെ പരിഹസിച്ചു. ജനവികാരങ്ങളെ അടിച്ചമർത്താനുള്ള നയത്തിന്റെ ഭാഗമായാണ് പുതിയ പൊലീസ് നയമെന്നും സുരേന്ദ്രൻ വിശദീകരിച്ചു. പാതയോരങ്ങളിൽ സമരം നടത്തുന്നത് അവകാശമാണെന്ന് വാദിച്ച കോടിയേരിയുടെയും പിണറായിയുടെയും പഴയ അഭിപ്രായങ്ങളറുടെ വീഡിയോയും ഇതിനിതെ പ്ലേ ചെയ്തു. ഇതോടെ വിനു വി ജോൺ യുഡിഎഫിന്റെ ഏജന്റാണെന്ന പറഞ്ഞാണ് ഷംസീർ പ്രതിരോധിക്കാൻ ശ്രമിച്ചത്. അടുത്ത ദിവസങ്ങളിൽ വിനു നടത്തുന്ന ചർച്ചകൾ സിപിഎമ്മിനെ ലക്ഷ്യമിട്ടാണെന്നുമായി ഷംസീറിന്റെ വാദം. ഇതിന്റെ ഭാഗമായാണ് പഴയ വീഡിയോകൾ പ്ലേ ചെയ്തതെന്നുമായി ഷംസീറിന്റെ വാദം. എന്നാൽ, യുഡിഎഫ് സർക്കാറിന്റെ സമയത്ത് താൻ എൽഡിഎഫ് ഏജന്റാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞ കാര്യം ചൂണ്ടിക്കാട്ടി.
ഇതിനിടെ സമരങ്ങൾക്ക് വേണ്ടി മാത്രം തലസ്ഥാനത്ത് പ്രത്യേകം സമരം നടത്താൻ വേദി മുഖ്യമന്ത്രി പിണറായി ആലോചിക്കുന്നുണ്ടെന്ന കാര്യം സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇതും സമരങ്ങലെ നേരിടാൻ വേണ്ടിയാണെന്ന കാര്യം ചൂണ്ടിക്കാട്ടിയതോടെ ചർച്ചയിൽ തർക്കങ്ങളും ഉടലെടുത്തു. തുടർന്ന് സുരേന്ദ്രനും ഷംസീറും തമ്മിലുള്ള രൂക്ഷ വാഗ്വാങ്ങളാണ് ചർച്ചയിൽ ഉണ്ടായത്. എന്നാൽ, ചർച്ചയുടെ ഒരു ഘട്ടത്തിലും പൊലീസ് നയത്തെ കുറിച്ചുള്ള വിനുവിന്റെ ചോദ്യത്തിനുള്ള ഉത്തരം ഷംസീറിൽ നിന്നും ഉണ്ടായില്ല.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍