ഞാൻ ഒരിടത്തേയ്ക്കും ഓടിപ്പോയിട്ടില്ല, ഇവിടെത്തന്നെയുണ്ട്; റിമി ടോമിക്ക് പാട്ടുപാടാൻ അറിയാമെങ്കിലും പാട്ടിന് മാർക്കിടാനറിയില്ല; നയം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്
ഏഷ്യാനെറ്റിലെ ജനപ്രിയ സംഗീത പരിപാടിയായ സ്റ്റാർ സിംഗറിന്റെ മുഖമുദ്രയായിരുന്നു രഞ്ജിനി ഹരിദാസ്. നാല് സീസണുകളിൽ ടി.വിയിൽ നിറഞ്ഞുന്ന രഞ്ജിനിയെ ഇപ്പോൾ കാണാനേയില്ല. സ്റ്റാർ സിംഗറിലെ അവതാരക വേഷം രഞ്ജിനിയിൽനിന്ന് ഗായികയായ റിമി ടോമി സ്വന്തമാക്കുകയും ചെയ്തു. കന്യക വനിതാ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് രഞ്ജിനി മനസ്സ് തുറന്നത്.
എന്നാൽ, താനെവിടേക്കും ഓടിപ്പോയിട്ടില്ലെന്ന് രഞ്ജിനി പറയുന്നു. സ്റ്റാർ സിംഗറിലില്ല എന്നതുകൊണ്ട് രഞ്ജിനി അവതാരക വേഷം അഴിച്ചുവച്ചുവെന്ന് കരുതരുതെന്നും കന്യകയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അവർ പറയുന്നു. കൗമുദി ടി.വിയിലും മറ്റുമായി താൻ രംഗത്തുതന്നെയുണ്ടെന്ന് രഞ്ജിനി പറഞ്ഞു.
സ്റ്റാർ സിംഗർ പരിപാടിയുടെ നിലവാരം താഴേക്കാണെന്നാണ് രഞ്ജിനിയുടെ അഭിപ്രായം. സീസൺ രണ്ടുമുതൽ ആറുവരെ അതിന്റെ ഭാഗമായിരുന്ന തന്നെ ഏഴാം സീസണിലേക്ക് വിളിച്ചില്ല. എന്നാൽ, വിളിക്കാതിരുന്നത് നന്നായി എന്നാണ് ഇപ്പോൾ രഞ്ജിനിയുടെ അഭിപ്രായം. പരിപാടിയുടെ നിലവാരം മോശമായതുതന്നെ കാരണം. തനിക്കുപകരം വന്ന റിമി ടോമിയെക്കുറിച്ചും രഞ്ജിനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്.
റിമി നല്ല പാട്ടുകാരിയാണെങ്കിലും സംഗീതം വിലയിരുത്തി മാർക്കിടാനൊന്നും അറിയില്ല. സംഗീതത്തെ വിലയിരുത്താനുള്ള കഴിവ് റിമിക്കുണ്ടെന്ന് പറഞ്ഞാൻ താൻ സമ്മതിച്ചുതരില്ല. പരിപാടിയിൽ എം.ജി. ശ്രീകുമാറിന്റെ ഇടപെടലുകളെയും രഞ്ജിനി തുറന്നെതിർക്കുന്നു. എം.ജി.ശ്രീകുമാർ സ്റ്റാർ സിംഗറിൽ അവതാരകനായി വരാൻ പാടില്ലായിരുന്നു. ജഡ്ജിന്റെ വില കളയുകയാണ് അദ്ദേഹം ചെയ്തത്. ആദ്യത്തെ എപ്പിസോഡ് കണ്ടപ്പോൾത്തന്നെ ഇക്കാര്യം താൻ റിമിയെ വിളിച്ചുപറഞ്ഞു. തന്നെപ്പോലെ പലരും വിളിച്ചുപറഞ്ഞതോടെയാണ് ശ്രീകുമാർ കസേരയിൽ ഇരിക്കാൻ തീരുമാനിച്ചതെന്നും രഞ്ജിനി പറയുന്നു.
റിമിക്ക് പറ്റിയ പണിയല്ല സ്റ്റാർ സിംഗറിന്റെ അവതാരകവേഷം. 'ഒന്നും ഒന്നും മൂന്നു'പോലുള്ള കോമഡി പരിപാടിയാണ് റിമിക്ക് ചേരുക. അവളുടെ ഇമേജിൽ അതേ ചെയ്യാനാവൂ. സ്റ്റാർസിംഗർ സീരിയസ് പ്രോഗ്രാമാണ്. അവിടെ റിമിയുടെയും എം.ജിയുടെയും കോമഡി വർക്കൗട്ട് ചെയ്യില്ല. റിമി നല്ല കലാകാരിയാണ്. ആൾക്കാരെ കൈയിലെടുക്കാനറിയാം. ഞാനും അവരെ ആരാധിക്കുന്നു. എന്നാൽ, അത് സ്റ്റാർ സിംഗറിന് യോജിക്കില്ലെന്ന് മാത്രം. തനിക്ക് റിമിയോട് ഒരുതരത്തിലുള്ള അസൂയയുമില്ല.
കേരളത്തിൽ മക്കാവ് മോഡലിൽ 'സെക്സ് ടോയ്ഷോപ്പ്' വന്നാൽ സ്ത്രീപീഡനങ്ങൾ കുറയുമെന്ന എ.പി. അബ്ദുള്ളക്കുട്ടി എംഎൽഎയുടെ അഭിപ്രായത്തോട് രഞ്ജിനിക്ക് യോജിപ്പില്ല. കേരളത്തിലെ ഞരമ്പുരോഗികൾക്ക് ചോരയും നീരും വറ്റാത്ത സ്ത്രീകളെത്തന്നെയാണ് നോട്ടമെന്നും പീഡനങ്ങൾ ഏറിവരുന്നതുകൊണ്ട് കേരളത്തിൽ ചുവന്ന തെരുവുകൾ വേണമെന്ന അഭിപ്രായം തനിക്കില്ലെന്നും രഞ്ജിനി പറയുന്നു. സർക്കാർ നിയമം കർക്കശമായി നടപ്പാക്കിയാൽ ഒരു ടോയ്ഷോപ്പും ആവശ്യമില്ലെന്നും രഞ്ജിനി പറഞ്ഞു.
ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവാണ് കേരളീയ സമൂഹത്തിന്റെ ദോഷം. ബാംഗ്ലൂരിലോ ചെന്നൈയിലോ സ്ത്രീകൾക്ക് കേരളത്തിലെയത്ര പ്രശ്നങ്ങൾ നേരിടേണ്ടിവരാറില്ല. പരിധിവിടുന്ന നോട്ടങ്ങളാണ് മലയാളികളുടേത്. അതാണ് പീഡനമായി മാറുന്നതെന്നും രഞ്ജിനി പറയുന്നു. തന്റെ ഒട്ടേറെ സുഹൃത്തുക്കളുള്ളതിനാലാണ് കൊച്ചിൽ സ്വവർഗരതിക്കാർ നടത്തിയ മാർച്ചിൽ പങ്കെടുത്തതെന്നും രഞ്ജിനി പറയുന്നു.
കന്യകയിലെ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ,
നാലുവർഷക്കാലം സ്റ്റാർസിംഗറിൽ അവതാരികയായ രഞ്ജിനിയെ ഇത്തവണ മനപ്പൂർവം ഒഴിവാക്കിയതാണോ?
അതറിയില്ല. എന്തായാലും സ്റ്റാർസിംഗർ സെവനിൽ എന്നെ വിളിച്ചില്ല. സീസൺ സെവൻ തുടങ്ങുന്ന കാര്യം നേരത്തെ അറിഞ്ഞിരുന്നു. അതിൽ പങ്കാളിയാകാത്തത് നന്നായെന്ന് ഇപ്പോൾ തോന്നുന്നു. കാരണം പ്രോഗ്രാം വളരെ മോശമായിക്കൊണ്ടിരിക്കുകയാണ് എന്നാണറിഞ്ഞത്. സീസൺ ടു മുതൽ സിക്സ് വരെ ഞാനായിരുന്നു അവതാരിക. സ്റ്റാർസിംഗറിനെ ഒരിക്കലും തള്ളിപ്പറയാനാവില്ല. കാരണം എനിക്ക് ജീവിതത്തിൽ എല്ലാം നൽകിയത് ആ പ്രോഗ്രാമാണ്. ആരു ചെയ്താലും നന്നാകണമെന്നാണ് ആഗ്രഹം. അതിനോട് നീതി പുലർത്താൻ ഇപ്പോഴുള്ള ടീമിന് കഴിയുന്നില്ല. അതിന്റെ വിശുദ്ധി നഷ്ടപ്പെട്ടു. എം.ജി.ശ്രീകുമാർ ആ പ്രോഗ്രാമിൽ അവതാരകനായി വരാൻ പാടില്ലായിരുന്നു. ജഡ്ജിന്റെ വില കളയുകയാണ് അദ്ദേഹം. ആദ്യത്തെ എപ്പിസോഡ് കണ്ടപ്പോൾത്തന്നെ ഇക്കാര്യം ഞാൻ റിമിയെ വിളിച്ചുപറഞ്ഞിരുന്നു. റിമി ആങ്കർ ചെയ്താൽ കുഴപ്പമില്ല. 'സരിഗമ'യൊക്കെ ചെയ്യുന്നതുപോലെയല്ലിത്. എന്നെപ്പോലെ പലരും പറഞ്ഞപ്പോഴാണ് എം.ജിയിപ്പോൾ സീറ്റിലിരിക്കാൻ തുടങ്ങിയത്.
സ്റ്റാർ സിംഗറിന്റെ പ്രാധാന്യം മാറിപ്പോയി. കോമഡിയിലേക്ക് മാറിപ്പോയോ എന്നു സംശയമുണ്ട്. പെട്ടെന്ന് നിർത്തിയേക്കുമെന്നാണ് അറിഞ്ഞത്. സ്റ്റാർസിംഗറിന്റെ കാര്യത്തിൽ എന്റെ മനസിലൊരു ടീമുണ്ട്. ശരത് സാർ, ചിത്രച്ചേച്ചി, ഉഷാഉതുപ്പ്. അതിൽ എം.ജി.ശ്രീകുമാറില്ല. അദ്ദേഹത്തിന്റെ മനസിലെ ടീമിലും എനിക്കിടം കാണില്ല. സ്റ്റാർസിംഗറിൽ റിമിടോമി വന്നിട്ട് നന്നായില്ലെന്നാണ് എന്റെ അഭിപ്രായം. റിമിക്ക് പറ്റിയ പണിയല്ലിത്. റിമിക്ക് 'ഒന്നും ഒന്നും മൂന്നു'പോലുള്ള കോമഡി പരിപാടിയാണ് ചേരുക. അവളുടെ ഇമേജിൽ അതേ ചെയ്യാനാവൂ. സ്റ്റാർസിംഗർ സീരിയസ് പ്രോഗ്രാമാണ്. അവിടെ റിമിയുടെയും എം.ജിയുടെയും കോമഡി വർക്കൗട്ട് ചെയ്യില്ല. റിമി നല്ല കലാകാരിയാണ്. ആൾക്കാരെ കൈയിലെടുക്കാനറിയാം. ഞാനും അവരെ ആരാധിക്കുന്നു. എന്നാൽ സംഗീതത്തെ വിലയിരുത്താനുള്ള കഴിവൊന്നും റിമിക്കില്ല. അതു ഞാൻ സമ്മതിച്ചുതരില്ല.
റിമിയെപ്പോലെ പാട്ടുപാടുന്ന അവതാരികയാവാൻ കഴിയാത്തതുകൊണ്ടുള്ള അസൂയയല്ലേ ഇതിന് കാരണം?
റിമിയോട് ഒരുതരത്തിലുമുള്ള അസൂയയും എനിക്കില്ല. മാത്രമല്ല, ഞാൻ പാട്ടുപാടില്ലെന്ന് ആരാണ് പറഞ്ഞത്? ഞാൻ പാടാറുണ്ട്. അഞ്ചുവർഷമാണ് സംഗീതം പഠിച്ചത്. ആങ്കർ ചെയ്യുമ്പോൾ പാട്ടും ഡാൻസും ചെയ്തിട്ടുണ്ട്.
പീഡനം കൂടിവരുന്ന സാഹചര്യത്തിൽ മക്കാവ് മോഡലിൽ 'സെക്സ് ടോയ്ഷോപ്പ്' കേരളത്തിലും കൊണ്ടുവരണമെന്ന് എ.പി. അബ്ദുള്ളക്കുട്ടി എംഎൽഎ പറയുന്നുണ്ട്?
സെക്സ് ടോയ് ഷോപ്പ് വന്നാലൊന്നും കേരളത്തിലെ ഞരമ്പുരോഗികളുടെ അസുഖം മാറില്ല. അവർക്ക് ചോരയും നീരും വറ്റാത്ത സ്ത്രീകളെത്തന്നെയാണ് നോട്ടം. പീഡിപ്പിക്കുന്നവരുടെ എണ്ണം കൂടിവരുന്നതുകൊണ്ട് റെഡ് സ്ട്രീറ്റുകൾ ഇവിടെയും വേണം എന്ന അഭിപ്രായമില്ല. പക്ഷേ റെഡ് സ്ട്രീറ്റുകളുള്ള തായ്ലന്റ് പോലുള്ള സ്ഥലങ്ങളിൽ രാത്രി പോലും സ്ത്രീകൾ സ്വാതന്ത്ര്യത്തോടെ നടക്കുന്നു. നൈറ്റ് ഷോപ്പിങ് നടത്തുന്നു. അവിടെയൊന്നും ചീത്തക്കണ്ണോടെ ആരും സ്ത്രീകളെ നോക്കാറില്ല. സർക്കാർ നിയമം കർക്കശമായി നടപ്പാക്കിയാൽ ഒരു ടോയ്ഷോപ്പും നമുക്കാവശ്യമില്ല.
കഴിഞ്ഞമാസം സ്വവർഗാനുരാഗികളുടെയും ഹിജഡകളുടെയും ജാഥയിൽ രഞ്ജിനിയെ കണ്ടു. അവരോട് ആരാധനയുണ്ടോ?
എന്റെ ഒരുപാട് സുഹൃത്തുക്കൾ അക്കൂട്ടത്തിലുണ്ട്. അവർ ക്ഷണിച്ചപ്പോഴാണ് ഞാനും പോയത്. സ്വവർഗരതി തെറ്റാണോ എന്നെനിക്കറിയില്ല. ആരെങ്കിലും സപ്പോർട്ട് ചെയ്താൽ മാത്രമേ സ്വവർഗാനുരാഗികൾ പുറത്തിറങ്ങുകയുള്ളൂ. അല്ലെങ്കിൽ വീട്ടിനകത്ത് ചടഞ്ഞുകൂടും. ഇപ്പോൾ ഒരുപാട് പ്രോഗ്രാമുകളിലേക്ക് അവരെ വിളിക്കുന്നുണ്ട്. അത് നല്ല കാര്യമാണ്. അവരും നമ്മെപ്പോലെ മനുഷ്യരാണെന്ന ബോധം എല്ലാവർക്കും ഉണ്ടാകണം.
ആണുങ്ങളൊക്കെ എന്താ ഇങ്ങനെ?
പെൺകുട്ടികൾ എവിടെപ്പോയാലും ആണുങ്ങൾ നോക്കും. പെൺകുട്ടികളും ആണുങ്ങളെ നോക്കാറുണ്ട്. പക്ഷേ അതാരും അറിയാറില്ലെന്നു മാത്രം. ആൺനോട്ടം പരിധി വിടുമ്പോഴാണ് പീഡനമാവുന്നത്. മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഞരമ്പുരോഗികൾ കൂടുന്നത് എന്തുകൊണ്ടാണെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവാണ് ഇവിടുത്തെ പ്രശ്നം. ബാംഗ്ലൂരിലോ ചെന്നൈയിലോ പോയാൽ സ്ത്രീകൾക്ക് ഇത്തരം പ്രശ്നമൊന്നുമില്ല. പ്രശ്നമുണ്ടാക്കും എന്നു കരുതിയതുകൊണ്ടാകാം, എനിക്കുനേരെ ഇപ്പോൾ ആരും 'അഭ്യാസം' കാണിക്കാറില്ല. എന്നുവച്ച് രാത്രി ഒറ്റയ്ക്കിറങ്ങി നടക്കാറില്ല. പണ്ടത്തെ അനുഭവങ്ങളോർക്കുമ്പോൾ സഹതാപമാണ് തോന്നുക. ഈ ആണുങ്ങളൊക്കെ എന്താ ഇങ്ങനെ?
ട്രെയിൻയാത്രയിൽ സംഭവിച്ചത്?
ഏഷ്യാനെറ്റിൽ 'സാഹസികന്റെ ലോക'വും അമൃതയിൽ 'ഗുഡ് ഇംഗ്ലീഷും' ചെയ്യുന്ന സമയം. വൈകിട്ടത്തെ ട്രെയിനിലാണ് മിക്കപ്പോഴും റെക്കോഡിംഗിന് തിരുവനന്തപുരത്തേക്കു പോകുന്നത്. അന്നും പതിവുപോലെ ട്രെയിനിൽ കയറിയതാണ്. റിസർവേഷൻ കംപാർട്ട്മെന്റിൽ അധികം പേരില്ലായിരുന്നു. സുന്ദരിയായ ഒരു പെൺകുട്ടി തൊട്ടപ്പുറത്തെ ഒറ്റസീറ്റിലിരിക്കുന്നുണ്ട്.
പെട്ടെന്നാണ് ലുങ്കിയുടുത്ത ഒരു ചെറുപ്പക്കാരൻ വന്ന് അവൾക്കു മുമ്പിലിരുന്നത്. യാത്രക്കാരനല്ലെന്ന് ഒറ്റനോട്ടത്തിലറിയാം. എന്തോ സംശയം തോന്നിയതുകാരണം ഞാനിടയ്ക്കിടെ അയാളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അയാൾ ചില ലൈംഗിക ചേഷ്ടകൾ കാണിക്കാൻ തുടങ്ങിയതോടെ പെൺകുട്ടി അസ്വസ്ഥയാകാൻ തുടങ്ങി. ഇത് അസഹ്യമായപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റു.
''താനെന്താടോ കാണിക്കുന്നത്?'' അപ്പോഴേക്കും അവൻ എഴുന്നേറ്റ് ഓടി. ഞാനും പിറകെയോടി. 'അവനെ പിടിക്ക്' എന്നു പറഞ്ഞ് ബഹളംവച്ചെങ്കിലും എല്ലാവർക്കും നോക്കിനിൽക്കാനായിരുന്നു താല്പര്യം. റിസർവേഷൻ കംപാർട്ട്മെന്റിന്റെ അവസാനബോഗിയിൽ വച്ച് അവനെ കൈയിൽകിട്ടി. ചെകിട്ടത്ത് ഒന്നു പൊട്ടിച്ചശേഷം പുറത്തേക്കിറക്കി പൊലീസിലേല്പിച്ചു. വീണ്ടും ട്രെയിനിലേക്ക് കയറുമ്പോൾ യാത്രക്കാർ മുഴുവനും എന്നെത്തന്നെ നോക്കുകയാണ്. എനിക്കു ദേഷ്യംവന്നു. ''ഇങ്ങനെ നോക്കിനിൽക്കാൻ നാണമുണ്ടോ?'' അതോടെ അവരെല്ലാവരും ഉൾവലിഞ്ഞു. അവർ സഹായിച്ചിരുന്നെങ്കിൽ എനിക്കത്രയും ഓടേണ്ട കാര്യമുണ്ടായിരുന്നില്ല. മലയാളികൾ പൊതുവെ സഹായിക്കാൻ മടിയുള്ളവരാണ്. ഒരപകടം നടന്നാൽപോലും ആശുപത്രിയിലെത്തിക്കാൻ നോക്കില്ല. മൊബൈൽ കാമറയിൽ പകർത്തി അത് ഫേസ്ബുക്കിലിട്ടു രസിക്കും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്