ഉരുളക്കുപ്പേരി പോലെ കണക്കുകൾ നിരത്തി ബിജെപിയുടെ രക്ഷകൻ ആകുന്ന ടി ജി മോഹൻദാസ് ബിജെപിയുടെ ആരായിട്ടും വരും? കണക്കുകളിലെ കള്ളങ്ങൾ തുറന്നുകാട്ടി സോഷ്യൽ മീഡിയ: അന്തിചർച്ച സൈബർ ലോകത്ത് ചർച്ചയാകുമ്പോൾ
ആവണി ഗോപാൽ
തിരുവനന്തപുരം: ബിജെപിയുടെ വക്താക്കൾ ചാനലിൽ അന്തിചർച്ചകളിൽ ഇടം പിടിച്ചിട്ട് അധികം നാളുകൾ ആയിട്ടില്ല. എന്നാൽ വ്യത്യസ്തരായ ഒട്ടേറെ നേതാക്കൾ തന്നെ ബിജെപി ഇതിനിടയിൽ രംഗത്തിറക്കി. കെ സുരേന്ദ്രനും വി വി രാജേഷുമാണ് ഇക്കൂട്ടത്തിൽ ഏറെ തിളങ്ങിയവർ. അതിനിടയിൽ അപ്രതീക്ഷിതമായി ചാനൽ ചർച്ചകളിൽ നിരഞ്ഞു നിൽക്കുന്ന വ്യക്തിയാണ് ടി ജി മോഹൻദാസ്. ആരാണ് ഈ ടി ജി മോഹൻദാസ് ന്ന് ബിജെപി നേതാക്കൾക്ക് പോലും നിശ്ചയിമില്ലെങ്കിലും മോഹൻദാസ് പെട്ടന്നു തന്നെ ചാനല്‍ ചർച്ചകളിൽ താരമായി. ബിജെപിയുടെ വക്താവിനെ പോലെ തൊട്ടാൽ പൊട്ടാത്ത കണക്കുകൾ കൃത്യമായി അവതരിപ്പിച്ചാണ് അവതാരകരുടെ പോലം കണ്ണു മിഴിപ്പിക്കാൻ ടി ജി മോഹൻദാസിന് കഴിഞ്ഞത്.
സത്യത്തിൽ ഈ മോഹൻദാസിന്റെ കണക്കുകളിൽ പലതിനും യാതൊരു അടിസ്ഥാനവും ഇല്ലെന്ന അടിസ്ഥാന സത്യമാണ് ഒടുവിൽ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. കോളേജ് കാമ്പസുകളിൽ ഡിബേറ്റുകൾ നടക്കുമ്പോൾ വിജയിക്കാൻ വേണ്ടി ഒരു കണക്ക് സൃഷ്ടിക്കുന്ന കുട്ടി നേതാക്കളുടെ മെയ് വഴക്കമാണ് മോഹൻദാസിന്റെ ചർച്ചകളുടെ അടിത്തറ എന്ന് ആദ്യം കണ്ടെത്തിയത് ഡെക്കാൻ ക്രോണിക്കിളിന്റെ ലേഖകനും ഇടതുസഹയാത്രികനുമായ കെ ജെ ജേക്കബ് ആണ്.
ബിജെപിയെ പ്രതിനിധീകരിക്കുന്നു എന്ന വിധത്തിൽ ചർച്ചകളിൽ എത്തുന്ന ടി ജെ മോഹൻദാസിന് പാർട്ടിയിൽ ഔദ്യോഗിക ഭാരവാഹിത്വങ്ങൾ വഹിക്കുന്ന വ്യക്തിയാണോ എന്നകാര്യം പാർട്ടിക്കാർക്ക് പോലും വ്യക്തമല്ല. ചർച്ചകൾക്ക് എത്തുമ്പോൾ ആങ്കറെയും സഹ പാനലിസ്റ്റുകലെയും നിശ്ശബ്ദരാക്കുക, എന്നെക്കൊണ്ട് അതൊന്നും പറയിപ്പിക്കരുത് എന്ന് ഭീഷണിപ്പെടുത്തുന്ന വിധത്തിലാണ് ടി ജെ മോഹൻദാസിന്റെ പെരുമാറ്റമെന്നാണ് കണ്ടിരിക്കുന്നവർക്ക് തോന്നുക. തന്റെ ഭാഗം വിജയിക്കാൻ വേണ്ടി കണക്കുകൾ നിരത്തുമ്പോൾ പെട്ടന്ന് തന്നെ ഇത് പരിശോധിക്കാൻ അവതാരകനും സാധിക്കാറില്ല. അതുകൊണ്ട് മറ്റുള്ളവർ നിശബ്ദരകുകയും ചെയ്യും.
ഇങ്ങനെ ടി ജെ മോഹൻദാസ് നിരത്തുന്ന കണക്കുകൾ തെറ്റാണെന്ന് വ്യക്തമാക്കാൻ ചില കണക്കുകൾ തന്നെയാണ് കെ ജെ ജേക്കബ് നിരത്തുന്നത്. ഒരുവിധത്തിൽ പറഞ്ഞാൽ മോഹൻദാസ് നിരത്തുന്ന കണക്കുകളുടെ സോഷ്യൽ ഓഡിറ്റിംഗാണ് നടക്കുന്നത്. മനപ്പൂർവ്വമായി ടി ജെ മോഹൻദാസ് കള്ളം പറയുന്നു എന്നാണ് കെ ജെ ജേക്കബിന്റെ വാദം. സംഘപരിവാർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ മോഹൻദാസ് പറഞ്ഞ വാദങ്ങൾ ചൂണ്ടിയായിരുന്നു വിമർശനം. ഇതേക്കുറിച്ച് ജേക്കബ് ഫേസ്ബുക്കിൽ എഴുതിയത് ഇങ്ങനെ:
'പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താനാണ് ഒറ്റപ്പെട്ട സംഭവങ്ങൾ പർവ്വതീകരിച്ച് കാണിക്കുന്നതെന്ന് ബിജെപിയുടെ വാദമാണ്. ആ വാദം ഉന്നയിക്കാൻ അവർക്ക് അവകാശവുമുണ്ട്. പക്ഷെ മോഹൻദാസ് അങ്ങിനെയല്ല. ഇതൊക്കെ ഗൂഢാലോചനയാണ് എന്നാണ് അങ്ങേരു പറയുന്നത്. അതിനൊക്കെ ഉള്ള തെളിവുകൾ കുറേശ്ശെ പുറത്തുവരുന്നുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.''
കുൽക്കർണിയുടെ പുസ്തക റിലീസുമായി ബന്ധപ്പെട്ട വിവാദം. അത് ശിവസേനയുമായുള്ള ഒരു അണ്ടർസ്റ്റാൻഡിങ് ആയിരുന്നുവെന്നാണ് മോഹൻദാസ് വാദിച്ചത്. 'ഈ പെയിന്റടിച്ച്ചതിന്റെ തൊട്ടു തലേ ദിവസം മാതോശ്രീയിൽച്ചെന്നു ഉദ്ധവ് താക്കറെയെ ഈ കുൽക്കർണി കണ്ടിരുന്നോ? കണ്ടിരുന്നോ ഇല്ലയോ എന്ന് സുധീന്ദ്ര കുൽക്കർണി വെളിപ്പെടുത്തണം''- ഇതറിയാൻ ടൈംസ് നൗ കാണണമെന്നായിരുന്നു മോഹൻദാസിന്റെ വാദം. എന്നാൽ ഇങ്ങനെയുള്ള റിപ്പോർട്ടുകൾ തെറ്റാണെന്നും ടൈംസ് നൗവിൽ അങ്ങനെ ഒരു കാരം പരാമർശിച്ചു പോലുമല്ലെന്നാണ് കെ ജെ ജേക്കബ് വ്യക്തമാക്കുന്നത്.
ഇത് കൂടാതെ ചർച്ച പുരോഗമിക്കവേ വോട്ടെടുപ്പുമായി ബന്ധപ്പെട്ട ശതമാന കണക്കുകളിൽ മോഹൻദാസ് കള്ളം പറഞ്ഞുവെന്നാണ് അദ്ദേഹം വാദിക്കുന്നത്. 1984ലെ തെരഞ്ഞെടുപ്പിലെ തെരഞ്ഞെടുപ്പിന്റെ കണക്കുകൾ വച്ചുള്ള ചർച്ചയിൽ ചർച്ചയ്ക്കിടയിൽ എം ഐ ഷാനവാസ് പറയുന്നു, നിങ്ങൾക്ക് 31 ശതമാനം വോട്ടേ കിട്ടിയുള്ളൂ, 69 ശതമാനം അപ്പുറത്താണ് എന്നോർക്കണം എന്ന്.
അതിനുള്ള മോഹൻദാസിന്റെ മറുപടി:'മുപ്പതിയൊന്നു ശതന്മാനം കിട്ടി, അപ്പൊ ബാക്കി 69 ശതമാനം എതിര്. 424 സീറ്റൂള്ളപ്പോ രാജീവ് ഗാന്ധിക്ക് 30 ശതമാനം ആണ് വോട്ടു കിട്ടിയത്. നമ്മുടെ ഇലക്ട്രൽ പൊളിടിക്സ് നമുക്കറിയാമല്ലോ. എന്നാൽ ഈ കണക്കുകൾ തെറ്റാണെന്നും ജേക്കബ് ചൂണ്ടിക്കാട്ടുന്നു. രാജീവ് ഗാന്ധിക്ക് കിട്ടിയത് 49.1 ശതമാനം വോട്ടും 404 സീറ്റും നേടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിയാണ് ജേക്കബ് ടി ജി മോഹൻദാസിന്റെ കണക്കുകളെ ഖണ്ഡിക്കുന്നത്. ജേക്കബിന്റെ വിശദമായ വാദങ്ങൾ ഇങ്ങനെയാണ്:
മോഹൻദാസിന്റെ നമ്പറുകൾബുദ്ധിപരമായ സത്യസന്ധത കാണിക്കണം എന്ന നിർബന്ധമില്ലാത്ത ബിജെപി /പരിവാരുകരോടൊപ്പം ടെലിവിഷൻ ചർച്ചയ്ക...
Posted by KJ Jacob on Thursday, October 22, 2015
ജേക്കബ് നിരത്തിയ വാദഗതികളെ അനുകൂലിച്ചും പ്രതികൂലിച്ചും ഫേസ്ബുക്കിൽ ചർച്ച കൊഴുക്കുന്നുമുണ്ട്. എന്നാൽ, മറ്റൊരു ബിജെപി നേതാക്കൾക്കും ഇല്ലാത്തെ വിധത്തിൽ ആവേശത്തോടെയും അഗ്രസീവായും ജേക്കബ് പെരുമാറുന്നതിൽ ബിജെപി നേതാക്കൾക്കിടയിൽ തന്നെ എതിർപ്പുണ്ട്.
ഏഷ്യാനെറ്റുമായി സഹകരിക്കുന്നതിൽ ബിജെപി വിലക്കേർപ്പെടുത്തിയ വേളയിലാണ് മോഹൻദാസ് ചാനലിലെ ചർച്ചാതാരമായി മാറിയത്. എന്തായാലും ചാനൽ ചർച്ചയിലെ അന്തിച്ചർച്ച സോഷ്യൽ മീഡിയയിലും വാദപ്രതിവാദങ്ങൾക്ക് ഇടയാക്കി. ഇതിനെ കുറിച്ചുള്ള ചർച്ചകളും കൊഴുക്കുകയാണ്. നേരത്തെ അബ്ദുൾ നാസർ മദനി അടക്കമുള്ളവർക്കെതിരെ അടക്കം തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ ലേഖനങ്ങൾ എഴുതിയെന്നതിൽ ആരോപണ വിധേയനായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍