തരൂരിനെ കുടുക്കാനായി റിപബ്ലിക് ടിവി പുറത്തുവിട്ട ടേപ്പുകൾ ടൈംസ് നൗവിൽനിന്ന് മലയാളി മാധ്യമപ്രവർത്തക അടിച്ചു മാറ്റിയത്; മോഷണത്തിനും വിശ്വാസവഞ്ചനയ്ക്കും ക്രിമിനൽ കേസെടുത്ത് മുംബൈ പൊലീസ്; തിരിച്ചടി വനിതാ ജേർണലിസ്റ്റ് അർണാബിനോട് തെറ്റിപ്പിരിഞ്ഞ് ചാനൽ വിട്ടതിനു പിന്നാലെ
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: രാജ്യത്തെ കൂടുതൽ കാര്യങ്ങൾ അറിയിക്കാൻ പുതിയ ചാനലുമായി രംഗത്തെത്തിയ അർണാബ് ഗോസ്വാമി കൂടുതൽ പ്രതിസന്ധിയിലേക്ക്. അഭിഭ്രായഭിന്നതയെ തുടർന്ന് മുതിർന്ന മാധ്യമപ്രവർത്തക ചാനൽ വിട്ടതിനു പിന്നാലെ അർണാബിനെതിരേ പൊലീസ് കേസും വന്നിരിക്കുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ കുടുക്കാനായി പുറത്തുവിട്ട ഓഡിയോ ടേപ്പുകൾ മോഷ്ടിച്ചതാണെന്നു കാട്ടി ടൈംസ് നൗ ചാനലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ടൈംസ് നൗ ചാനലിന്റെ ഉടമസ്ഥരായ ബെന്നറ്റ് കോൾമാൻ ആൻഡ് കമ്പനിയാണ് അർണാബിനെതിരേ മുംബൈ ആസാദ് മൈതാൻ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ മാധ്യമപ്രവർത്തക പ്രേമ ശ്രീദേവിക്കെതിരേയും കേസെടുത്തിട്ടുണ്ട്.
അർണാബ് മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനമാണ് ടൈംസ് നൗ. ഈ ചാനലിലെ പ്രൈംടൈം വാർത്താ അവതരണമാണ് അർണാബിനെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ അല്ലെങ്കിൽ കുപ്രസിദ്ധനായ മാധ്യമപ്രവർത്തകനാക്കിയത്. നേഷൻ വാട്സ് ടു നോ എന്ന ആക്രോശവുമായി അർണാബ് കത്തിക്കയറുമ്പോൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന പലരും ഓടി രക്ഷപ്പെട്ട അനുഭവം വരെയുണ്ടായിട്ടുണ്ട്. എന്നാൽ അർണാബിന്റെ വീറും വാശിയും മോദിയെയും ബിജെപിയെയും പ്രതിരോധിക്കാനും പ്രശംസിക്കാനും വേണ്ടി മാത്രമാണെന്ന കടുത്ത വിമർശനവും ഉയർന്നു.
ടൈംസ് നൗവിൽനിന്ന് അപ്രതീക്ഷിതമായി രാജിവച്ച അർണാബ് മെയ് ആറിന് പുതിയ ചാനലുമായി രംഗത്തെത്തി. ചാനലിന്റെ രണ്ടാമത്തെ വലിയ ബ്രേക്കിങ് ന്യൂസ് ആയിരുന്നു ശശി തരൂരിനെതിരായ ആരോപണം. ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തിൽ തരൂരിനെ പ്രതിസ്ഥാനത്തു നിർത്തുന്നതായിരുന്നു റിപബ്ലിക് ടിവിയുടെ വാർത്ത. ഡൽഹിയിലെ ലീല ഹോട്ടലിലാണ് സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 307ാം നമ്പർ മുറിയിലായിരുന്ന സുനന്ദയുടെ മൃതദേഹം 347ാം നമ്പർ മുറിയിലേക്കു മാറ്റിയെന്നാണ് ചാനൽ ആരോപിച്ചത്. ഇതു തെളിയിക്കാനായി 19 ഫോൺ സംഭാഷനങ്ങളുടെ ഓഡിയോ ടേപ്പുകൾ ചാനൽ രണ്ടു ദിവസമായി പുറത്തുവിട്ടു. ടൈംസ് നൗവിലെ തന്നെ മുൻ റിപ്പോർട്ടറും തിരുവനന്തപുരം സ്വദേശിനിയും ഇപ്പോൾ റിപബ്ലിക് ടിവിയിലെ മുതിർന്ന മാധ്യമപ്രവർത്തകയുമായ പ്രേമ ശ്രീദേവി, സുനന്ദ മരിച്ചയന്നും തലേന്നും നടത്തിയ ഫോൺ സംഭാഷണങ്ങായിരുന്നു. ഇത്. ഇതിൽ ഒരെണ്ണം സുനന്ദയുമായുള്ള സംഭാഷണമായിരുന്നു. ശേഷിക്കുന്നതിൽ ഭൂരിഭാഗവും തരൂരിന്റെ സഹായി നാരായണനുമായുള്ളതും. ഹോട്ടലിൽ മരണം നടന്ന മുറിയിൽനിന്ന് മൃതദേഹം മാറ്റിയെന്ന് നാരായണൻ സ്ഥിരീകരിക്കുന്നത് ഫോൺ സംഭാഷണങ്ങളിലുണ്ടെന്ന് പ്രേമയും അർണാബും ആരോപിച്ചു. ഇതെല്ലാം തള്ളിക്കളഞ്ഞ തരൂർ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കാൻ വെല്ലുവിളിക്കുകയായിരുന്നു. മറ്റു മാധ്യമങ്ങളൊന്നും ഇത് കാര്യമായി വാർത്തയാക്കിയില്ല.
അർണാബിനൊപ്പം പ്രേമയും മുമ്പു ടൈംസ് നൗവിലാണ് ജോലി ചെയ്തിരുന്നത്. അർണാബും പ്രേമയും കൂടി റിപബ്ലിക് ചാനലിലൂടെ പുറത്തുവിട്ടത് തങ്ങളുടെ ടേപ്പുകളാണെന്നും ഇവ ഇരുവരും മോഷ്ടിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ടൈംസ് നൗ മുംബൈ പൊലീസിൽ പരാതി നല്‍കിയിരിക്കുന്നത്. ഒരു സ്ഥാപനത്തിന്റെ ഭാഗമായിരിക്കെ സ്വന്തം ജോലിയുടെ ഭാഗമായി ലഭിച്ച ടേപ്പുകൾ ഇത്തരത്തിൽ ഉപയോഗിക്കുന്നത് പകർപ്പാവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു. മോഷണം, വിശ്വാസ വഞ്ചന, പകർപ്പാവകാശ ലംഘനം എന്നീ വകുപ്പുകൾ ചേർത്താണ് പരാതി നൽകിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ തന്നെ മറ്റൊരു വിഭാഗമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ടൈംസ് നൗവിന്റെ ജീവനക്കാരനെന്ന നിലയിൽ സ്വന്തമാക്കിയ ഓഡിയോ ടേപ്പുകളാണ് അർണബും ശ്രീദേവിയും ഉപയോഗിച്ചതെന്നും ഇത് ടൈംസിന് അവകാശപ്പെട്ടതാണെന്നും ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പരാതിയുമായി പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചതെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പറയുന്നു.
ഇതിനിടെ, അർണാബിനെതിരേ റിപബ്ലിക് ടിവിയിൽ തന്നെ മുറുമുറുപ്പ് ശക്തമാണ്. അർണാബിനോടുള്ള അഭിഭ്രായ വ്യത്യാസത്തെ തുടർന്ന് സീനിയർ ബിസിനസ് റിപ്പോർട്ടറായ ചൈതി നുരുല രാജിവച്ചത് ഇന്നലെയാണ്. ധാർമികമായ നിലപാടുകൾ ഉയർത്തിക്കാട്ടിയാണ് ഈ വനിതാ ജേണലിസ്റ്റ് ചാനലിൽനിന്ന് രാജിവച്ചത്. ഇന്ത്യയിലെ പ്രേഷകരെ മുഴുവൻ ഞെട്ടിക്കാൻ ഈ മാസം ആറിച്ച് ആരംഭിച്ച ചാനലിനേറ്റ അപ്രതീക്ഷിത തിരിച്ചടിയായി നുരുലയുടെ രാജി. ഇടി നൗ, സിഎൻഎൻ-ഐബിഎൻ തുടങ്ങിയ ചാനലുകളിൽ ആങ്കറായും ബിസിനസ് റിപ്പോർട്ടറായും ഉള്ള പ്രവർത്തന പരിചയവുമായാണ് നുരുല റിപബ്ലിക് ടിവിയിൽ ജോയിൻ ചെയ്യുന്നത്. പ്രേഷകരെ കൂട്ടാനായി അർണാബ് നടത്തുന്ന പ്രവർത്തനങ്ങളിൽ ഒരാഴ്ചകൊണ്ടുതന്നെ നുരുലയ്ക്കു മടുപ്പുണ്ടായിയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
അർണാബിന്റെ മാധ്യമപ്രവർത്തനരീതിയോട് ചാനലിലെ മറ്റു പലർക്കും എതിർപ്പ് ഉയർന്നിട്ടുണ്ട്. എഡിറ്റോറിയലിലെ മറ്റു മുതിർന്ന മാധ്യമപ്രവർത്തകരും അതുപോലതന്നെ സാങ്കേതിവിഭാഗത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാരും ഇത്തരത്തിൽ മുറുമുറുപ്പ് ഉയർത്തിത്തുടങ്ങിയിട്ടുണ്ട്. ഇതിനിടെ, സ്വകാര്യ വാർത്താ ചാനലുകളുടെ സംഘടനയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും റിപബ്ലിക് ടിവിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. പ്രേഷകരുടെ എണ്ണം കൂട്ടാനായി ആശ്വാസ്യകരമല്ലാത്ത കാര്യങ്ങൾ റിപബ്ലിക് ടിവി ചെയ്യുന്നതായിട്ടാണ് സംഘടന ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന ടെലികോം റഗുലേറ്ററി അഥോറിറ്റിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
അടുത്തിടെ കോൺഗ്രസ് വക്താവായ ബ്രിജേഷ് കാലപ്പയെ അർണാബ് അപമാനിച്ചതിലടക്കം മാധ്യമരംഗത്ത് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ബ്രിജേഷ് വെറും പുഴുവാണെന്നും ഓമനനായ ആണെന്നുമാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ മാധ്യമപ്രവർത്തകൻ ആക്ഷേപിച്ചത്. ചാനലിന്റെ ആങ്കറിനെ ബിജെപിയുടെ മാധ്യമപ്രവർത്തകൻ എന്ന് ബിജേഷ് വിശേഷിപ്പിച്ചതാണ് അർണാബിനെ പ്രകോപിപ്പിച്ചത്. ബിജെപിയുടെ രാജ്യസഭാംഗവും ഏഷ്യാനെറ്റ് ചാനലിന്റെ ഉടമസ്ഥനുമായ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ ഫണ്ട് നല്കിയിട്ടാണ് റിപബ്ലിക് ടിവി ആരംഭിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍