തുണിയുരിക്കേണ്ട എന്ന് ജിമ്മി ജെയിംസ് തീരുമാനിച്ചിട്ടും ബോബി ചെമ്മണ്ണൂരിന്റെ തനി നിറം അറിയാതെ പുറത്തുവന്നു; 14 കോടി മുടക്കി ഓടിയിട്ടും ബ്ലഡ് ബാങ്ക് തുടങ്ങിയില്ലെന്ന് തുറന്ന് സമ്മതിച്ച് സ്വർണ്ണക്കട മുതലാളി; 3000 കോടിയുടെ ഓക്സിജൻ സിറ്റിയും കള്ളത്തരമെന്ന് തുറന്നു സമ്മതിച്ചു: പോയിന്റ് ബ്ലാങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടായി മാറിയത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്ക് കോടികളുടെ പരസ്യം നൽകി വരുതിയിലാക്കി പ്രാഞ്ചിയേട്ടൻ ചമയുന്ന ബോബി ചെമ്മണ്ണൂരിനെ വെള്ളപൂശിയുള്ള അഭിമുഖങ്ങലാണ് ഏതാനും ദിവസങ്ങളിലായി വ്യാപകമായി വരുന്നത്. കേരളാ കൗമുദിയിൽ വന്ന വിശദമായ അഭിമുഖത്തിന് ശേഷം മിക്ക ചാനലുകളും ബോബിയുടെ അഭിമുഖം വരുന്നുണ്ട്. ഇങ്ങനെയുള്ള അഭിമുഖങ്ങൾക്ക് പിന്നിൽ പരസ്യ താൽപ്പര്യങ്ങളുണ്ടെന്നതും വ്യക്തമാണ്. ഇത്തരത്തിൽ ഒരു അഭിമുഖം ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്തു. പ്രമുഖ ജുവല്ലറി വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ അഭിമുഖമായിരുന്നു ഏഷ്യാനെറ്റിലെ പോയിന്റ് ബ്ലാങ്കിൽ.
രാഷ്ട്രീയക്കാരെയും മന്ത്രിമാരെയും കടന്നാക്രമിക്കുന്ന ജിമ്മി ജെയിംസിനോട് കുറച്ചു മയം കാട്ടണമെന്നു മാനേജ്മെന്റ് പ്രത്യേകം നിഷ്കർഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ചോദ്യങ്ങൾ കാട്ടി കുരുക്കാൻ ജിമ്മി ശ്രമിച്ചിരുന്നു. എങ്കിലും തന്റെ സ്വതസിദ്ധമായ ശൈലികൾ കടന്നുകൂടിയപ്പോൾ ബോബി ചെമ്മണ്ണൂർ വിയർക്കുന്ന കാഴ്ചയാണ് കണ്ടത്. പല പ്രധാന ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞു ബോബി തന്റെ തട്ടിപ്പുകൾ തുറന്നു സമ്മതിക്കുകയും ചെയ്തു.
ബോബിയെ ബൂസ്റ്റ് ചെയ്യാൻ വേണ്ടി നടത്തിയ അഭിമുഖത്തിൽ പലയിടത്തും ഉത്തരം മുട്ടിയ അവസ്ഥയാണ് കണ്ടത്. ചുരുക്കത്തിൽ വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിലായി അഭിമുഖം. പൊതുവേ അഗ്രസീവായി ചോദ്യങ്ങൾ ഉന്നയിക്കുന്ന ജിമ്മി ചില വിഷയങ്ങളിൽ ബോബിയെ കടന്നാക്രമിക്കാതെ സമവായത്തിന്റെ പാതയിൽ പോകുന്നതും കണ്ടു. ഫലത്തിൽ ബോബിക്ക് പറയേണ്ടത് പറയാൻ അവസരം നൽകിയും അറിയേണ്ട കാര്യങ്ങൾ ചോദിച്ചറിഞ്ഞുമാണ് പോയന്റ് ബ്ലാങ്ക് മുന്നേറിയത്.
ബോബിയുടെ ഡ്രസിൽ പിടിച്ചാണ് ജിമ്മി ജെയിംസ് അഭിമുഖം തുടങ്ങിയത്. തന്റെ മുത്തശ്ശൻ ഉപയോഗിച്ചിരുന്നതാണ് ഈ ഡ്രസ് എന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്താൻ വേണ്ടിയാണ് ഇത്തരമൊരു ഡ്രസ് ഉഫയോഗിക്കുന്നതുമെന്നാണ് ബോബിയുടെ മറുപടി. ശ്രദ്ധ ആകർഷിക്കാനാണോ എന്ന ചോദ്യത്തിന് ശ്രദ്ധയും കിട്ടുമെന്നും പലരും വിമർശിച്ചാലും അത് മൈൻഡ് ചെയ്യാറില്ലെന്നും ബോബി വ്യക്തമാക്കി. ലളിത ജീവിതമാണെന്ന് സ്വയം പറഞ്ഞാണ് അഭിമുഖം ബോബി തുടങ്ങിയത്.
രണ്ടാമതായി അവതാരകന്റെ ചോദ്യം നീണ്ടത് ബ്ലഡ് ബാങ്കുമായി ബന്ധപ്പെട്ടായിരുന്നു. ബ്ലഡ് ബാങ്ക് തുടങ്ങാൻ വേണ്ടിയാണ് ഓടിയതെന്ന് പറഞ്ഞ ബോബി അവസാനം അതിന് വേണ്ടിയല്ലെന്നും പറഞ്ഞു. ജിമ്മിയുടെ ചോദ്യത്തിൽ ഉത്തരം മുട്ടുകയായിരുന്നു ബോബി ചെമ്മണ്ണൂരിന്. ഒരു വ്യക്തിക്ക് ബ്ലഡ് ബാങ്ക് സ്വന്തമായി തുടങ്ങാൻ പറ്റില്ലെന്ന് തനിക്ക് ബോധ്യമായത് വൈകിയാണെന്നാണ് ബോബി പറഞ്ഞത്. എങ്കിൽ എന്തിനായിരുന്നു ഇത്രയും പബ്ലിസിറ്റിയും പരസ്യവും ഓട്ടവുമെന്ന ചോദ്യത്തിന് അത് ചാരിറ്റിക്ക് വേണ്ടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ബ്ലഡ് ബാങ്ക് തുടങ്ങാൻ വേണ്ടി വലിയ പബ്ലിസിറ്റിയോടെ നടത്തിയ പരിപാടി എങ്ങുമെത്തിയില്ലെന്ന് തുറന്നു പറയുകായിരുന്നു ബോബി. ബ്ലെഡ് ബാങ്ക് തുടങ്ങുമെന്ന് പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് കൈകഴുകുന്നതും കണ്ടു.
അതേസമയം രക്തദാതാക്കളെ ആശുപത്രിയിൽ എത്തിക്കാറുണ്ട്. മാത്രമല്ല, ബോബി ഫാൻസ് വഴിയും രക്തം ആവശ്യമുള്ളവർക്ക് സഹായം ചെയ്യാറുണ്ടെന്നുമായി ബോബിയുടെ വാദം. എല്ലാ മാദ്ധ്യമങ്ങളിലും ബോബിയുടെ രക്തം തേടിയുള്ള യാത്ര പരസ്യം ചെയ്തിരുന്നു. എന്നാൽ, ഇങ്ങനെ ചെയ്തത് പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്നും 14 കോടി മുടക്കിയെന്നും ബോബി അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഇത്രയൊക്ക കോടി മുടക്കികഴിഞ്ഞപ്പോഴാണ് സ്വകാര്യ വ്യക്തിക്ക് ബ്ലഡ് ബാങ്ക് ഉണ്ടാക്കാൻ കഴിയില്ലെന്ന കാര്യം താങ്കൾ അറിഞ്ഞതെന്ന ചോദ്യത്തോടെ ജുവല്ലറി മുതലാളിക്ക് ഉത്തരം മുട്ടിയത്. ഇതുവഴിയും താൻ ലക്ഷ്യമിട്ടത് മാർക്കറ്റിങ് തന്നെയാണെന്ന് വ്യക്തമാക്കുകയായിരുന്നു ബോബി.
ഓക്സിജൻ സിറ്റിയെ കുറിച്ചുള്ള ചോദ്യത്തിലും പതറുന്ന ബോബിയെയാണ് പ്രേക്ഷകർ കണ്ടത്. 3000 കോടി രൂപ മുടക്കിയുള്ള ഓക്സിജൻ സിറ്റി 62 ഏക്കറിലാണ് തുടങ്ങുന്നത്. ഒരു കമ്പിക്ക് പരമാവധി 15 ഏക്കറെ കൈവശം വെക്കാൻ സാധിക്ക എന്നിരിക്കെ എങ്ങനെ 62 ഏക്കർ കൈവശംവെക്കുന്നു എന്ന ചോദ്യത്തിന് താൻ ഒറ്റ കമ്പനിയായല്ല പദ്ധതി തുടങ്ങാൻ ഉദ്ദേശിച്ചതെന്നാണ് ബോബി വ്യക്തമാക്കുന്നത്. അഞ്ച് കമ്പനിയായാണ് ഓക്സിജൻ സിറ്റി രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട പരസ്യത്തിലാണ് കബളിപ്പിക്കലാണെന്ന് ബോബി സമ്മതിച്ചതും. സ്വകാര്യ സെസ് എന്നും പറഞ്ഞ് വലിയ അക്ഷരത്തിൽ നൽകിയ പരസ്യത്തിൽ പ്രൊപ്പോസ്ഡ് പ്ലാൻ എന്നത് ഒരിക്കലും വായിക്കാൻ സാധിക്കാത്ത വിധത്തിൽ ചെറിയ അക്ഷരത്തിലാണ് എഴുതിയത്.
പരസ്യത്തിൽ താൻ തുടങ്ങാൻ ഉദ്ദേശിക്കുന്നു എന്ന വിധത്തിൽ പ്രൊപ്പോസ്ഡ് എന്ന് ചെറുതായി എഴുതിയെന്നാണ് ബോബി അവകാശപ്പെട്ടത്. എന്നാൽ, സ്വകാര്യ സെസ് ലഭിക്കുക പോലുമില്ലെന്നിരിക്കേ എന്തൊക്കെ പറഞ്ഞാലും ഇങ്ങനെയൊരു പരസ്യം നൽകുന്നത് തെറ്റല്ലേയെന്ന ചോദ്യത്തിൽ ബോബി പതറുകയും ചെയ്തു. ജിമ്മി തന്നെ ഇത് വായിച്ച് എനിക്കും വായിക്കാൻ സാധിക്കില്ലെന്ന് പറയുകയും ചെയ്തു. എന്നാൽ, പത്രത്തിൽ ഇത് കാണാമെന്നാണ് ബോബി പറഞ്ഞത്. ഇതിൽ നിന്നു തന്നെ വ്യക്തമായത് ആ പരസ്യത്തിൽ വേണ്ടത്ര ഉദ്ദേശ ശുദ്ധിയില്ലെന്നാണ്.
കണ്ടീഷൻസ് അപ്ലൈ എന്ന് മറ്റ് പരസ്യങ്ങളിൽ പറയുന്നത് പോലെ തന്നെയാണ് അഭിപ്രായം പറഞ്ഞതെന്നുമായി ബോബിയുടെ വാദം. പൊതുജനങ്ങൾക്ക് തന്റെ കമ്പനിയെ കുറിച്ച് ഇതുവരെ യാതൊരു പരാതിയും ഉണ്ടായിട്ടില്ല. എല്ലാ കോർപ്പറേറ്റുകളും ചെയ്യുന്നതാണ് താനും ചെയ്യുന്നത്. 29,000പേർക്ക് തൊഴിലെന്ന് പറഞ്ഞത് ഉദ്ദേശിക്കുന്ന കാര്യമാണ് കൊടുത്തത്. ഫോൺ നമ്പർ അടക്കമുള്ളവ നൽകിയത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നും ബോബി വിശദീകരിച്ചെങ്കിലും ഓക്സിജൻ സിറ്റിയെകുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു തന്നെ നിന്നു. ഇക്കാര്യത്തിലാകട്ടെ ജിമ്മി ജെയിംസിൽ നിന്നും അധികം ചോദ്യങ്ങൾ ഉണ്ടായതുമില്ല.
ബോബിയുടെ തനി നിറം പുറത്തു കാണിക്കുന്ന പല ഉത്തരങ്ങളും വന്നെങ്കിലും പതിവു ശൈലിയിൽ അതിനെ പിടിച്ചു വഷളാക്കി മുറിവിൽ എണ്ണ ഒഴിക്കണ്ട എന്നു ജിമ്മി ബോധപൂർവ്വം ശ്രമിച്ചിരുന്നതായി വ്യക്തമായിരുന്നു. ചില വെളിപ്പെടുത്തലുകൾക്ക് ശേഷം കുത്തി നോവിക്കാതെ അടുത്ത വിഷയത്തിലേയ്ക്ക് പോവുകയായിരുന്നു. എന്നാലും മറുനാടൻ കുറെ ദിവസങ്ങളായി ആരോപിക്കുന്ന കാര്യങ്ങൾ ഒക്കെ ഏതാണ്ട് അംഗീകരിച്ചിരിക്കുന്ന തരത്തിലാണ് ഉത്തരങ്ങൾ.
തനിക്ക് 41 ജുവല്ലറികൾ ഉണ്ടെന്നും ഫിനാൻസിങ് സ്ഥാപനത്തിന്റെ 190 ശാഖകൾ ഉണ്ടെന്നും ബോബി അഭിമുഖത്തിൽ വിശദീകരിച്ചു. അതേസമയം തിരൂരിൽ കുടുംബ നാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ തന്റെ ഭാഗം പൂർണ്ണമായും വെള്ളപൂശുന്ന ബോബിയെയും അഭിമുഖത്തിൽ കണ്ടു. ഇസ്മയിൽ ആത്മഹത്യ ചെയ്തതല്ലെന്നാണ് ബോബി വാദിച്ചത്. ഒരു കൈയിൽ പെട്രോളും മറുകൈയിൽ ലാംപും ഏന്തിയാണ് അദ്ദേഹം എത്തിയത്. ഓഫീസിലെ എ സി ഡെറ്റിൽ നിന്നും കാറ്റടിക്ക് തീപിടിക്കുകയാണ് ഉണ്ടായത്. അയാളുടെ ഉദ്ദേശം എന്താണെന്ന് വച്ചാൽ കടം ഒഴിവാക്കി എടുക്കാൻ വേണ്ടിയുള്ള ശ്രമം ആയിരുന്നു. എന്നാൽ, ഇയാളുടെ പേരിൽ പല കേസുണ്ടായിരുന്നെന്നും വീട്ടിലെത്തി ജുവല്ലറി ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്നത് തെറ്റാണെന്നും ബോബി അഭിമുഖത്തിൽ പറഞ്ഞു.
തുടർന്ന് പരസ്യങ്ങൾ നൽകി ആരുടെയും വായ് മൂടികെട്ടാറില്ലെന്നാണ് ബോബി വാദിച്ചത്. താനുമായി ബന്ധപ്പെട്ട വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു എന്നുമായിരുന്നു ബോബി പറഞ്ഞത്. എന്നാൽ രണ്ട് കോടി ചോദിച്ചിട്ട് കൊടുക്കാത്തതു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നുമായിരുന്നു വിശദീകരണം. തനിക്ക് ഒരുപാട് ഗേൾഫ്രണ്ട്സും ബോയ് ഫ്രണ്ട്സും ഉണ്ടെന്നും ബോബി അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഇതിന്റെ പേരിൽ ചീത്തപ്പേരുണ്ടാകുമെന്ന് പേടിയില്ലെന്നും ബോബി വ്യക്തമാാക്കുന്നു.
അതേസമയം സ്വർണ്ണ സ്കീമുകളെ കുറിച്ചുള്ള ആക്ഷേപങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കാനും ജിമ്മി ജെയിംസ് തയ്യാറായില്ല. സ്വർണം വാങ്ങുന്ന സ്ക്രീമുകൾ തട്ടിപ്പല്ലെന്നായിരുന്നു ബോബിയുടെ വാദം. പൊതുജനങ്ങളിൽ നിന്നും പണം പിരിക്കുന്നതിൽ തെറ്റില്ലെന്നും ഷെയർഹോൾഡേഴാണ് അവരെന്നുമാണ് ബോബി വ്യക്തമാക്കിയത്. അതേസമയം ബോബിക്ക് മാത്രമായി 94 കോടി രൂപയുടെ ഷെയർ ുണ്ടെന്നും എവിടെ നിന്നാണ് ഈ പണമെന്ന ചോദ്യത്തോട് എന്റെ സ്വത്താണെന്നായിരുന്നു മറുപടി. ഇത് ബ്ലാക്ക് മണിയാണോ എന്ന ചോദ്യത്തിന് അല്ലെന്നുമായി മറുപടി. ഓക്സിജൻ സിറ്റിയിൽ മാറഡോണ എത്തുമെന്ന കാര്യം കൂടു പറഞ്ഞാണ് ബോബി അഭിമുഖം അവസാനിപ്പിച്ചത്.
അതേസമയം രാഷ്ട്രീക്കാരെ അഭിമുഖം ചെയ്യുമ്പോൾ കടന്നാക്രമിക്കുന്ന ശൈലി സ്വീകരിക്കുന്ന അവതാരകൻ ബോബിയെ ലളിതമായാണ് കൈകാര്യം ചെയ്തതെന്ന് വിമർശനവും ഉയരുന്നുണ്ട്. ബ്ലഡ് ബാങ്കിലെ പൊള്ളത്തരവും ഓക്സിജൻ സിറ്റിയിലെ പരസ്യത്തിലെ ഇരട്ടത്താപ്പും തുറന്നു കാട്ടാൻ അഭിമുഖത്തിൽ സാധിച്ചെങ്കിലും മറ്റ് വേളകളിൽ ബോബിക്ക് വിശദീകരണം നൽകാൻ വേണ്ടി മാത്രമുള്ള ചോദ്യങ്ങളായി മാറിയെന്നുമാണ് ആക്ഷേപം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്