Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടകടത്തി - അറയാഞ്ഞിലിമണ്ണ് തൂക്കുപാലം തകർന്നതോടെ ഒറ്റപ്പെട്ടത് നാനൂറോളം കുടുംബങ്ങൾ; അറയാഞ്ഞിലി മണ്ണിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് വടംകെട്ടി ഭക്ഷണപ്പൊതികൾ പെട്ടിയിലാക്കി എത്തിച്ച് നാട്ടുകാരുടെ ദുരിതാശ്വാസ പ്രവർത്തനം; ഇടകടത്തിക്കാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഒരു വീഡിയോ കാണാം..

ഇടകടത്തി - അറയാഞ്ഞിലിമണ്ണ് തൂക്കുപാലം തകർന്നതോടെ ഒറ്റപ്പെട്ടത് നാനൂറോളം കുടുംബങ്ങൾ; അറയാഞ്ഞിലി മണ്ണിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് വടംകെട്ടി ഭക്ഷണപ്പൊതികൾ പെട്ടിയിലാക്കി എത്തിച്ച് നാട്ടുകാരുടെ ദുരിതാശ്വാസ പ്രവർത്തനം; ഇടകടത്തിക്കാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഒരു വീഡിയോ കാണാം..

മറുനാടൻ മലയാളി ബ്യൂറോ

എരുമേലി: പമ്പാർ നിറഞ്ഞു കവിഞ്ഞ് ഒഴുകിയപ്പോൾ തീർത്തും ദുരിതത്തിൽ ആയത് ആയിരക്കണക്കിന് കുടുംബങ്ങളാണ്. കനത്ത മഴയിൽ എയ്ഞ്ചൽവാലി പാലം വെള്ളത്തിനടിയിൽ ആകുകയും ഇടകടത്തി - അറയാഞ്ഞിലിമണ്ണ് തൂക്കുപാലം തകരുകയും ചെയ്തു. ഇതോടെ നാനൂറോളം കുടുംബങ്ങളാണ് ഒറ്റയടിക്ക് ദുരിതത്തിലായത്. പുറംലോകവുമായി ബന്ധം നഷ്ടപ്പെട്ട് ഭക്ഷണം പോലുമില്ലാത്ത അവസ്ഥയിൽ ദുരിതത്തിലായ അറയാഞ്ഞിലി മണ്ണുകാരെ സഹായിക്കാൻ പ്രദേശത്തെ നാട്ടുകാർ ഒറ്റക്കെട്ടായി രംഗത്തെത്തി. ഇവിടെ ദുരിതാശ്വാസ ക്യാമ്പിൽ നാനൂറോളം പേർ കഴിയുന്നുണ്ട്. കൂടാതെയാണ് നാനൂറോളം വരുന്ന വീട്ടുകാർ ഒറ്റപ്പെട്ട അവസ്ഥയുണ്ടായത്.

ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയിൽ ഇടകടത്തിയിലെ നാട്ടുകാരും രാഷ്ട്രീയക്കാരും സ്ഥലം പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ ഭക്ഷണം എത്തിച്ചു. ഇരുകരകൾക്കു കുറുകേ വടം കെട്ടി ആ വടത്തിൽ ഒരു ഘടിപ്പിച്ച് അത് വലിച്ച് മറുകരയിൽ എത്തിച്ചാണ് നാട്ടുകാർ ദുരിതാശ്വാസ പ്രവർത്തനം നടത്തിയത്. നിരവധി പേരാണ് ഇവരെ സഹായിക്കാനായി രംഗത്തെത്തിയത്. ഇവിടെ നാട്ടുകാർ തന്നെ മുൻകൈയെടുത്താണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അൽപ്പം വ്യത്യസ്തമായ ഈ ഏകോപനം സൈബർ ലോകത്തിന്റെയും ശ്രദ്ധയിൽപട്ടിട്ടുണ്ട്.

ശബരിഗിരി പദ്ധതിയിലെ കക്കി, ആനത്തോട്, പമ്പാ അണക്കെട്ടുകളിൽ ഷട്ടറുകൾ തുറന്നതിനുപിന്നാലെയാണു പമ്പയിൽ വെള്ളം പൊങ്ങിയതും മലവെള്ളം കൂടി പാഞ്ഞെത്തിയതോടെ പാലം തകരുന്ന അവസ്ഥ ഉണ്ടായതും. കണമലയിലെ പഴയ കോസ്വേ പാലം, ഇടകടത്തി അറയാഞ്ഞിലിമണ്ണ് പാലം എന്നീ പാലങ്ങൾ വെള്ളത്തിനടിയിലാണ്. പ്രളയദുരന്തത്തിലും ഏകോപനത്തിന്റെ കാര്യത്തിൽ നാട്ടുകാർ കൈയടി നേടിയ സാഹചര്യം സംജാതമായി.

അതിനിടെ രോഗികളുടെ കാര്യമാണ് ദുരിതത്തിലായത്. ഡയാലിസിസ് ചെയ്യേണ്ട രോഗികളെ അടക്കം ആശുപത്രിയിലാക്കാൻ സാധിക്കാത്ത അവസ്ഥ വന്നു. ഇന്ന് ഒരു വൃക്കരോഗിയെ കാട്ടിനുള്ളിൽ കൂടി ചുമന്നുകൊണ്ടുപോയി ആശുപത്രിയിലേക്കേണ്ട അവസ്ഥവന്നു. ഈ സാഹചര്യത്തിൽ അടിയന്തരമായി ചങ്ങാടം കെട്ടാനും ശ്രമം തുടങ്ങിയിട്ടുണ്ട്. വലിയ ഒഴുക്കുള്ളതിനാൽ ചങ്ങാടം എത്രകണ്ട് സുരക്ഷിതമാണെന്ന സന്ദേഹവും ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP