Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങളുടെ രക്തം കുടിക്കാൻ ഞങ്ങളിൽ അനേകം പേർ കാത്തിരിക്കുന്നു; ജപ്പാനിൽ നിന്നുള്ള രണ്ടാമത്തെ തടവുകാരനെയും വധിച്ച് ജിഹാദി ജോണിന്റെ വീഡിയോ പുറത്ത്

നിങ്ങളുടെ രക്തം കുടിക്കാൻ ഞങ്ങളിൽ അനേകം പേർ കാത്തിരിക്കുന്നു; ജപ്പാനിൽ നിന്നുള്ള രണ്ടാമത്തെ തടവുകാരനെയും വധിച്ച് ജിഹാദി ജോണിന്റെ വീഡിയോ പുറത്ത്

നിരപരാധികളുടെ രക്തം എത്ര കുടിച്ചാലും തങ്ങൾക്ക് മതിയാവില്ലെന്ന് ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടു വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ജപ്പാനിൽ നിന്നുള്ള രണ്ടാമത്തെ തടവുകാരനായ കെൻജി ഗോട്ടോയുടെ തലവെട്ടുന്ന വീഡിയോ കഴിഞ്ഞ ശനിയാഴ്ച പുറത്തിറക്കി കൊണ്ടാണ് ഐസിസ് തങ്ങളുടെ നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുന്നത്. മുഖം മറച്ച നിലയിൽ പ്രത്യക്ഷപ്പെടുന്ന കൊലയാളി ആഗോള ഇസ്ലാമിക് ഭീകരൻ ജിഹാദി ജോണാണെന്ന് വീഡിയോയിൽ സൂചനകളുണ്ട്.

പാറനിറഞ്ഞ ഒരു പ്രദേശത്ത് വച്ചാണ് ഗോട്ടോയെ കുരുതി കൊടുക്കുന്നതെന്ന് വീഡിയോ വ്യക്തമാക്കുന്നു. ആ സമയം കൊലയാളിയുടേതായ ഒരു സന്ദേശം ഐസിസ് വീഡിയോയിലൂടെ കൈമാറുന്നുമുണ്ട്. രക്തത്തിന് ദാഹിക്കുന്ന ഒരു സേന തങ്ങൾക്കുന്നുണ്ടെന്നാണ് പ്രസ്തുത ഐസിസ് സന്ദേശത്തിന്റെ ചുരുക്കം. ' നിങ്ങളുടെ രക്തം കുടിക്കാൻ ഞങ്ങളിൽ അനേകം പേർ കാത്തിരിക്കുന്നു....' എന്നാണ് കൊലയാളി പ്രസ്തുത വീഡിയോയിലൂടെ നൽകുന്ന സന്ദേശം.

ഈ സന്ദേശത്തിന് ശേഷം കൊലയാളി ഗോട്ടോയ്ക്ക് നേരെ കത്തി താഴ്‌ത്തുന്നതിനെത്തുടർന്ന് സാധാരണ ഐസിസ് വീഡിയോകളിൽ ഉള്ള പോലെ സ്‌ക്രീനിൽ കറുപ്പ് വ്യാപിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് ഗോട്ടോയുടെ മൃതദേശം മരുഭൂമിയിൽ കിടത്തിയ നിലയിലാണ് കാണാൻ സാധിക്കുന്നത്. ഒരു മിനുറ്റും ഏഴ് സെക്കൻഡുമാണ് വീഡിയോയുടെ ദൈർഘ്യം. ബ്രിട്ടീഷ് സംഭാഷണശൈലിയിലാണ് കൊലയാളി സംസാരിക്കുന്നത്. നിങ്ങൾ വിഢിത്തം നിറഞ്ഞ രീതിയിൽ സാത്താനിക് സഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അത് തങ്ങൾക്ക് മനസ്സിലായെന്നും ജപ്പാനീസ് സർക്കാരിനുള്ള ഈ സന്ദേശത്തിലൂടെ ഐസിസ് വ്യക്തമാക്കുന്നു.

അള്ളാഹുവിന്റെ അനുഗ്രഹത്താൽ തങ്ങൾക്ക് ഇസ്ലാമിക് കലിഫത്തുണ്ടെന്നും അതിന് അധികാരവും ശക്തിയുമുണ്ടെന്നും നിങ്ങളുടെ രക്തത്തിനായി ദാഹിക്കുന്ന ഒരു സൈന്യം തങ്ങൾക്കുണ്ടെന്നും ഐസിസ് വ്യക്തമാക്കുന്നു. ജയിക്കാത്ത യൂദ്ധത്തിൽ പങ്കെടുത്തത് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോയുടെ ബുദ്ധിപരമല്ലാത്ത തീരുമാനമായിരുന്നുവെന്നും ഈ കത്തിയിലൂടെ ഗോട്ടോയെ കൊല്ലാൻ മാത്രമുള്ളതല്ലെന്നും ജപ്പാൻകാർക്ക് മൊത്തത്തിലുള്ളതാണെന്നും ഐസിസ് വ്യക്തമാക്കുന്നു.

ഗോട്ടോയുടെ ജീവന് വേണ്ടിയുള്ള വില പേശൽ പ്രതിസന്ധിയിലായെന്ന് ജപ്പാനിലെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി യസുഹൈഡ് നകായമ പത്രക്കാരോട് വ്യക്തമാക്കിയതിന്റെ പിറ്റേ ദിവസമാണ് പ്രസ്തുത വീഡിയോ ഐസിസ് പുറത്ത് വിട്ടിരിക്കുന്നത്. ഈ കൊലപാതകത്തെ ജപ്പാൻ ശക്തമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്. ഈ വാർത്ത അറിഞ്ഞപ്പോൾ തനിക്ക് കടുത്ത ധാർമികരോഷം വരുന്നുവെന്നാണ് ജപ്പാൻ പ്രധാനമന്ത്രി പ്രതികരിച്ചിരിക്കുന്നത്. ജപ്പാൻ അന്താരാഷ്ട്ര സമൂഹത്തിനൊപ്പം പോരാടി ഈ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഗോട്ടോയുടെ മാതാവും സഹോദരനും പ്രസ്തു പോരാട്ടത്തിന് തങ്ങളുടെ സർവ വിധ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. തന്റെ സഹോദരൻ തിരിച്ച് വരുമെന്നായിരുന്നു തന്റെ പ്രതീക്ഷയെന്ന് ഗോട്ടോയുടെ സഹോദരൻ ജുനിച്ചി ഗോട്ടോ പറഞ്ഞു. തന്റെ മകൻ ധീരനായിരുന്നുവെന്നാണ് മരണത്തലൂടെ തെളിയിക്കുന്നതെന്നും മറ്റൊരു ബന്ദിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടിയിലാണ് അവൻ പിടിക്കപ്പെട്ടതെന്നുമാണ് ഗോട്ടോയുട അമ്മ പ്രതികരിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ച ഐസിസ് ഇറക്കിയ വീഡിയോയിൽ മറ്റൊരു ജപ്പാനീസ് ബന്ദിയായ ഹറുന യുകാവയ്‌ക്കൊപ്പം ഗോട്ടോയെ പ്രദർശിപ്പിച്ചിരുന്നു. രണ്ടു പേരെയും മോചിപ്പിക്കുന്നതിനായി 200 മില്യൺ ഡോളറായിരുന്നു ഐസിസ് അന്ന് ജപ്പാനോട് ആവശ്യപ്പെട്ടിരുന്നത്. തുടർന്നുള്ള ദിവസം പുറത്തിറങ്ങിയ ഓഡിയോയിൽ യുകാവയെ ഐസിസ് കൊന്നുവെന്ന് പറയുന്നുണ്ട്. തുടർന്ന് ഐസിസ് തങ്ങളുടെ ആവശ്യം മാറ്റുകയായിരുന്നു. ഗോട്ടോയെ വിടുന്നതിന് പകരം തടവിൽ കഴിയുന്ന തങ്ങളുടെ ആത്മഹത്യ ബോംബറായ സാജിത മുബാറക്ക് ആട്രൗസ് അൽ റിഷാവിയെ മോചിപ്പിക്കണമെന്നായിരുന്നു ഐസിസ് ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP