Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ന്യൂമാൻ കോളേജിലെ നാലാംകിട പ്രൊഫസറായാലും ചുങ്കപ്പാറയിൽ പുസ്തകം വിറ്റു കഞ്ഞികുടിക്കുന്ന പാസ്റ്ററായാലും ശരി അല്ലാഹുവിനെയും പ്രവാചകനെയും അധിക്ഷേപിച്ചാൽ സന്ധിയില്ല; പ്രവാചകനെ വെല്ലുവിളിച്ചയാളുടെ തല അന്തരീക്ഷത്തിലൂടെ ജിൽ.. ജിൽ ശബ്ദത്തോടെ പറത്തിയത് സ്വന്തം മകൻ: മദനിയുടെ പഴയ പുനലൂർ പ്രസംഗം വീണ്ടും ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

ന്യൂമാൻ കോളേജിലെ നാലാംകിട പ്രൊഫസറായാലും ചുങ്കപ്പാറയിൽ പുസ്തകം വിറ്റു കഞ്ഞികുടിക്കുന്ന പാസ്റ്ററായാലും ശരി അല്ലാഹുവിനെയും പ്രവാചകനെയും അധിക്ഷേപിച്ചാൽ സന്ധിയില്ല; പ്രവാചകനെ വെല്ലുവിളിച്ചയാളുടെ തല അന്തരീക്ഷത്തിലൂടെ ജിൽ.. ജിൽ ശബ്ദത്തോടെ പറത്തിയത് സ്വന്തം മകൻ: മദനിയുടെ പഴയ പുനലൂർ പ്രസംഗം വീണ്ടും ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാംഗ്ലൂർ സ്‌ഫോടന കേസിൽ പ്രതിചേർക്കപ്പെട്ട് വിചാരണാ തടവുകാരനായി കഴിയുന്ന പിഡിപി വർക്കിങ് ചെയർമാൻ അബ്ദുൾ നാസർ മദനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുന്നത് കേരളത്തിലെ മുസ്സീം സമുദായംഗങ്ങളും അദ്ദേഹത്തിന്റെ പാർട്ടിയും മാത്രമാല്ല. ഇക്കാര്യത്തിൽ രാഷ്ട്രീയവും മതവും മറന്ന് നിരവധി പേർ രംഗത്തുണ്ട്. മദനിയുടെ കാര്യത്തിൽ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന ആക്ഷേപമാണ് പലരും ഉന്നയിച്ചിരുന്നത്. ഈ ആവശ്യം ശക്തമായതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതും. കഴിഞ്ഞ ദിവസം കോടതിയിൽ നിന്നും ഇളവ് തേടി കേരളത്തിൽ എത്തിയതോടെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ അതിവേഗം പ്രചരിക്കുകയാണ്.

മദനിയുടെ പൂർവ്വകാലം വെളിവാക്കുന്ന വിധത്തിലുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിലെ പ്രചരണം. മദനിക്ക് നേരുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളിൽ അദ്ദേഹത്തിനൊപ്പം നിന്നവർ പോലും വിജോയിക്കുന്ന വിധത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പുനലൂരിൽ വച്ച് അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയത്. ന്യൂമാൻ കോളേജിലെ അദ്ധ്യാപകന്റെ പ്രവാചക നിന്ദയെ അടക്കം എടുത്തു പറയുന്ന മദനിയുടെ പ്രസംഗം ഏറെ വർഗീയ വിഷം ചീറ്റുന്നതാണ്. ഇതോടെ എത്രയൊക്കെ മാറിയാലും മതം മനുഷ്യനെ അന്ധനാക്കുന്നു എന്നതിന്റെ തെളിവാണ് ഈ പ്രസംഗമെന്ന് പറഞ്ഞുകൊണ്ടാണ് പലരും മദനിയോട് വിയോജിക്കുന്നത്.

ഒരു ജനക്കൂട്ടത്തെ അക്രമാസക്തരാക്കാൻ വിധത്തിലുള്ള പ്രസംഗത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രവാചക നിന്ദ നടത്തുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിധത്തിലാണ് പ്രസംഗം. കോയമ്പത്തൂർ സ്‌ഫോട കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് വഴിവച്ചത്. പാസ്റ്ററായാലും ന്യൂമാൻ കോളേജിലെ പ്രഫസർ ആയാലും നിങ്ങളുടെ മകനായാലും അച്ഛനായാലും പ്രവാചകനെ പറഞ്ഞാൽ സന്ധി ചെയ്യാൻ പാടില്ലെന്നാണ് മദനിയുടെ പക്ഷം.

ഭാര്യയെയും മക്കളെയും മാതാപിതാക്കളേയും രാഷ്ട്രീയക്കാരോടുമുള്ള ബന്ധമല്ല പ്രവാചകനുമായുള്ളതെന്നാണ് മദനി പറയുന്നത്. ഖുർആൻ ഉദ്ധരിച്ചുകൊണ്ടാണ് മദനിയുടെ പ്രസംഗം. അല്ലാഹുവിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും ആരെങ്കിലും അവഹേളിച്ചാൽ അവരോട് സന്ധിയാകാൻ ഒരിക്കലും വിശ്വാസികൾക്ക് തയ്യാറാല്ല. ആ അധിക്ഷേപിക്കുന്നത് ന്യൂമാൻ കോളേജിലെ ഏതെങ്കിലും നാലാംകിട എമ്പോക്കി പ്രൊഫസർ ആയാലും പത്തനംതിട്ടയിലെ ചുങ്കപ്പാറയിൽ പുസ്തകം വിൽക്കുന്ന ളോഹധാരിയായ പാസ്റ്റർ ആയാലും പൊറുക്കാൻ സാധിക്കില്ല. നബിയെ ആക്ഷേപിക്കുന്നത് സ്വന്തം പിതാവായാലും അതിനെ പൊറുക്കാൻ സാധിക്കില്ലെന്നാണ് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത്.

തുടർന്ന് പ്രവാചകനെ അധിക്ഷേപിച്ച സ്വന്തം പിതാവിന്റെ തലവെട്ടിയ കഥയും അദ്ദേഹം പറഞ്ഞു. മുഹമ്മദ് നബിയെ അധിക്ഷേപിച്ച പിതാവിനെ പ്രവാചകന്റെ അനുമതിക്ക് കാത്തു നിൽക്കാതെ ജിൽ ജിൽ ശബ്ദത്തോടെ തലവെട്ടിയ പ്രവാചക ശിക്ഷ്യന്റെ കഥയാണ് മദനി പൊതുയോഗത്തിൽ പ്രസംഗിച്ചത്. തല ഫുട്‌ബോൾ പോലെ പറന്നുവെന്ന വിശേഷണത്തോടെയാണ് മദനിയുടെ പ്രസംഗം. ഈ വീഡിയോ കണ്ട് നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയത്. അക്രമത്തിന് ആഹാന്വം ചെയ്യുന്ന വിധത്തിലുള്ള ഈ പ്രസംഗം കേരളത്തിൽ അലയൊലികൾ ഉണ്ടാക്കുകയും ചെയ്തു.

ഒരു പാസ്റ്റർ പ്രസിദ്ധീകരിച്ച 'ചിൻവാദ് പാലം' എന്ന പുസ്തകത്തിനെതിരെ പുനലൂരിൽ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലാണ് മദനി അത്തിലാണ് മദനിയുടെ വിവാദ പ്രസംഗം. പ്രവാചക നിന്ദ്യ ഒരിക്കലും ക്ഷമിക്കാനാത്ത തെറ്റാണെന്ന് ആവർത്തിച്ച് പറയുന്നതാമ് പ്രസംഗത്തിന്റെ ഉള്ളടക്കം. കോയമ്പത്തൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് മദനി ഇത്തരമൊരു പ്രസംഗം നടത്തിയതെന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ കേരളത്തിലേക്ക് മദനി വീണ്ടും എത്തിയ വേളയിലാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോ പ്രചരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP