സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാർക്കിച്ചു തുപ്പുമെന്നു പറഞ്ഞ മേജർ രവി, നടി ആക്രമിക്കപ്പെട്ടപ്പോൾ സ്ത്രീ സുരക്ഷയ്ക്കായി രംഗത്തെത്തിയതിനെ ചോദ്യം ചെയ്തു മാദ്ധ്യമ പ്രവർത്തകൻ; രവിയുടെയും പൾസർ സുനിയുടെയും മനോഭാവം ഒന്നുതന്നെയല്ലേയെന്ന ചോദ്യത്തിനു മുന്നിൽ ഉത്തരംമുട്ടിയ സംവിധായകൻ മാപ്പു പറഞ്ഞു തടിയൂരി
തിരുവനന്തപുരം: പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോൾ സ്ത്രീ സുരക്ഷയ്ക്കുവേണ്ടി വാദിച്ചു രംഗത്തെത്തിയ പ്രമുഖ സംവിധായകൻ മേജർ രവിക്ക് മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മുന്നിൽ ഉത്തരം മുട്ടി. മുമ്പൊരിക്കൽ ഒരു മാദ്ധ്യമപ്രവർത്തകയുടെ മുഖത്ത് കാർക്കിച്ചു തുപ്പുമെന്നു പറഞ്ഞയാളാണ് ഇപ്പോൾ സ്ത്രീ സുരക്ഷയ്ക്കുവേണ്ടി വാദിച്ചു രംഗത്തെത്തിയിരിക്കുന്നതെന്നു വാർത്താ അവതാരകൻ ചൂണ്ടിക്കാട്ടിയപ്പോൾ വീണിടത്തുകിടന്ന് ഉരുളുകയല്ലാതെ മേജർ രവിക്കു മറ്റു മാർഗങ്ങളില്ലായിരുന്നു. ന്യൂസ് 18 ചാനലിലെ ചർച്ചയിലാണ് സംവിധായകന്റെ ഇരട്ട നിലപാട് മാദ്ധ്യമപ്രവർത്തകൻ പൊളിച്ചടുക്കിയത്.
കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോൾ കടുത്ത പ്രതികരണവുമായി മേജർ രവി രംഗത്തുവന്നിരുന്നു. എന്നാൽ ഇതേ മേജർ രവി തന്നെയല്ലേ മുമ്പ് മുതിർന്ന മാദ്ധ്യമപ്രവർത്തകയുടെ മുഖത്ത് കാർക്കിച്ചു തുപ്പുമെന്ന് പറഞ്ഞിട്ടുള്ളത് വാർത്താ അവതാരകൻ ശരത് ഓർമിപ്പിച്ചു. ഏഷ്യാനെറ്റ് ലേഖിക സിന്ധു സൂര്യകുമാറിന്റെ കാര്യമായിരുന്നു മാദ്ധ്യമപ്രവർത്തകൻ ഓർമ്മിപ്പിച്ചത്. ഇതിന് കൃത്യമായ ഒരു മറുപടി നല്കാൻ മേജർ രവിക്കു കഴിഞ്ഞില്ല. നടിയെ ആക്രമിച്ച പൾസർ സുനിയും മറ്റൊരർത്ഥത്തിൽ ഇതു തന്നെയാണു ചെയ്തതെന്ന് അവതാരകൻ ശരത് പറഞ്ഞു.
മേജർ രവി ഒരു മാദ്ധ്യമപ്രവർത്തകയ്ക്കുനേരെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ഒരു നിലപാടെടുത്തയാളാണെന്ന് ശരത് പറഞ്ഞു. യഥാർത്ഥത്തിൽ പുരുഷന്റെ മനോഭാവമാണ് മാറേണ്ടത്. അത് ക്വട്ടേഷനെടുക്കുന്ന ക്രിമിനൽ കുറ്റവാളിയായാലും മലയാളികൾ ഏറെ ബഹുമാനിക്കുന്ന സംവിധായകനായാലും. സമീപനമാണ് മാറേണ്ടത്.' ഇതോടെ തന്റേത് വൈകാരികമായ അഭിപ്രായ പ്രകടനമായിരുന്നെന്നും ആ സ്ത്രീയോട് യാതൊരു വിധ വ്യക്തി വൈരാഗ്യവുമില്ലെന്നും അവർക്ക് വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി താൻ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞ് മേജർ രവി ഊരുകയായിരുന്നു.
ചാനൽ ചർച്ചയിങ്ങനെ:
അവതാരകൻ: 'മേജർ രവി, ഈ നിലയിലുള്ള സ്ത്രീകൾക്കെതിരായ ആക്രമണത്തെ ഗൗരവത്തോടെയും ആശങ്കയോടെയും രോഷത്തോടെയുമാണ് താങ്കൾ പങ്കുവെക്കുന്നത്. അതേ താങ്കൾ തന്നെ രോഷാകുലനായി ഒരു മാദ്ധ്യമപ്രവർത്തകയ്ക്കുനേരെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ നിലപാടെടുത്തയാളാണ്. അപ്പോൾ യഥാർത്ഥത്തിൽ പുരുഷന്റെ മനോഭാവമാണ് മാറേണ്ടത്. അത് ക്വട്ടേഷനെടുക്കുന്ന ക്രിമിനൽ കുറ്റവാളിയായാലും മലയാളികൾ ഏറെ ബഹുമാനിക്കുന്ന സംവിധായകനായാലും. സമീപനമാണ് മാറേണ്ടത്.'
മേജർ രവി: 'നല്ലൊരു അവസരം തന്നതിന് നന്ദി. കാരണം ഇയൊരു സംഭവത്തിൽ ഞാനെന്നും തിരിച്ചും മറിച്ചും ചോദിക്കുന്നതാണ്. ഈയൊരു സംഭവത്തിൽ, ഞാൻ അവതാരികയുടെ പേരും പറഞ്ഞ് ഞാനങ്ങനെ പറഞ്ഞെന്നും പറഞ്ഞ് ട്രോളും മറ്റും ഞാൻ കണ്ടതാണ്. എപ്പോഴെങ്കിലും ചോദിച്ചോ എന്താണ് ഞാൻ പറഞ്ഞ വോയ്സ് എന്നുള്ളത്. ആ വോയ്സ് പറയുന്നത് ഇതുപോലുള്ള സംസ്കാരങ്ങൾക്ക് എതിരായാണ് ഞാൻ സംസാരിച്ചത്. ഇന്നേവരെ വരെ എന്റെ ജീവിതത്തിൽ ഞാനെവിടെയും എന്നും സ്ത്രീകളെ പ്രോട്ടക്ട് ചെയ്തിട്ടേയുള്ളൂ'
അവതാരകൻ: 'കാർക്കിച്ചു തുപ്പും എന്നാണ് താങ്കൾ പറഞ്ഞത്. മറ്റൊരർത്ഥത്തിൽ പൾസർ സുനിയും ആ നടിയോട് അതു തന്നെയാണ് ചെയ്തത്.'
മേജർ രവി: 'ഇല്ല അതു പറയരുത്. ആരെ, അതിനുത്തരം പറയൂ ശരത്. ആരെ തുപ്പും എന്നാണ് പറഞ്ഞിരിക്കുന്നത്.''
അവതാരകൻ: 'സ്ത്രീത്വത്തിനുനേരെയല്ലെങ്കിൽ താങ്കൾക്കു പറയാം. മേജർ രവി കുറ്റബോധമുണ്ടെങ്കിൽ തിരുത്താം'
മേജർ രവി: 'എന്റെ കുറ്റബോധം എന്നത്... ഈ വികാരങ്ങളെല്ലാം വരുന്ന സമയത്ത്, നമുക്ക് പലവികാരങ്ങളും വരുന്ന സമയത്ത് നമ്മളൊരു സ്ത്രീയെക്കുറിച്ചു പറഞ്ഞുവെന്നല്ലാതെ, സ്ത്രീയായിപ്പോയി അവതാരിക, ആ പറഞ്ഞിട്ടുള്ള കണ്ടന്റിന്റെ മുകളിൽ ആ സംസ്കാരത്തെ കാറിത്തുപ്പുന്നു എന്നാണ് പറഞ്ഞത്. അല്ലാതെ ആ സ്ത്രീയുമായിട്ട് എനിക്ക് യാതൊരു വിധത്തിലുള്ള, ഈ അവതാരികയ്ക്കെതിരെ പേഴ്സണൽ അറ്റാക്കും ഞാൻ നടത്തിയിട്ടില്ല. ആ സ്ത്രീയ്ക്കെതിരെയല്ല... അവർക്ക് അങ്ങനെ തോന്നിയെങ്കിൽ ഖേദിക്കുന്നു എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അതൊന്നും കുത്തിപ്പൊക്കേണ്ട.'
അവതാരകൻ: ഒരു തരത്തിലുള്ള കുത്തിപ്പൊക്കലുമല്ല. സ്ത്രീത്വത്തെ എല്ലാവരും അംഗീകരിക്കേണ്ടതാണ്, മാനിക്കേണ്ടതാണെന്ന് പറയുമ്പോഴും താങ്കൾ തന്നെ അത്തരം ഒരു പ്രശ്നത്തിൽ അകപ്പെട്ടത് പരാമർശിക്കാതെ പോകാനാവില്ല. അത്തരം തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ ആ തിരുത്തലിന് താങ്കളും തയ്യാറാണെന്ന് അറിയിച്ചല്ലോ. വളരെ നന്ദി മേജർ രവി.'
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഫേസ്ബുക്കിലൂടെ രോഷപ്രകടനവുമായി മേജർ രവി രംഗത്തുവന്നിരുന്നു. ഇത്തരം സംഭവങ്ങൾക്കു നേരെ ശക്തമായ നടപടികൾ സ്വീകരിക്കാത്ത വ്യവസ്ഥിതിയെ ഓർത്ത് ലജ്ജിക്കുന്നു എന്നായിരുന്നു മേജർ രവിയുടെ പ്രതികരണം. 'നീയൊക്കെ ആൺപിള്ളേരോട് കളിക്കെടാ പിടിയിലാകുന്നതിനു മുമ്പ് ആണുങ്ങളുടെ കയ്യിൽ പെടാതിരിക്കാൻ നോക്കിക്കോടാ' എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചയ്ക്കിടെ ദുർഗാദേവിയെ അപമാനിച്ചു എന്നാരോപിച്ച് മേജർ രവി മാദ്ധ്യമപ്രവർത്തകയായ സിന്ധു സൂര്യകുമാറിനെതിരെ രംഗത്തെത്തിയിരുന്നു. ടെലിവിഷനിലിരുന്ന് ദുർഗാദേവിയെ അധിക്ഷേപിച്ച ചാനൽ അവതാരകയുടെ മുഖത്ത് അനുമതി ലഭിച്ചാൽ കാറിത്തുപ്പുമെന്നായിരുന്നു മേജർ രവി നടത്തിയ പരാമർശം.
ജെ.എൻ.യു വിദ്യാർത്ഥികൾ ദുർഗാദേവിയെ അപമാനിച്ചു എന്ന വാർത്ത ഏഷ്യാനെറ്റ് ചർച്ച ചെയ്തതിനെ തുടർന്നായിരുന്നു ഇത്. സിന്ധു സൂര്യകുമാർ ദുർഗാദേവിയെ അപമാനിച്ചു എന്ന തരത്തിൽ സംഘപരിവാർ ഇതിനെതിരെ പ്രചരണം നടത്തുകയായിരുന്നു. ഇത് ഏറ്റെടുത്തുകൊണ്ടായിരുന്നു മേജർ രവിയുടെ പരാമർശം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍