Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവർ നിരപരാധിയായിരിക്കും..നിങ്ങളാരും അവർ കുട്ടികളെ തട്ടിയെടുക്കുന്നത് കണ്ടില്ലല്ലോ! അലിവോടെയുള്ള വാക്കുകൾ കേട്ടിട്ടും വയോധികയെ മർദ്ദിച്ച് കടലിൽ താഴ്‌ത്തി; അവരുടെ ഉടുതുണി പോലും പറിച്ചെറിഞ്ഞ് വീട്ടമ്മമാരും തെങ്ങിൽ കെട്ടിയിട്ട് തല്ലി; അട്ടപ്പാടിയിൽ മധുവിനോട് കാട്ടിയ കൊടുംക്രൂരതയ്ക്ക് സമാനമായ ആൾക്കൂട്ടവിചാരണ നാഗർകോവിലിലും; സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി

അവർ നിരപരാധിയായിരിക്കും..നിങ്ങളാരും അവർ കുട്ടികളെ തട്ടിയെടുക്കുന്നത് കണ്ടില്ലല്ലോ! അലിവോടെയുള്ള വാക്കുകൾ കേട്ടിട്ടും വയോധികയെ മർദ്ദിച്ച് കടലിൽ താഴ്‌ത്തി; അവരുടെ ഉടുതുണി പോലും പറിച്ചെറിഞ്ഞ് വീട്ടമ്മമാരും തെങ്ങിൽ കെട്ടിയിട്ട് തല്ലി; അട്ടപ്പാടിയിൽ മധുവിനോട് കാട്ടിയ കൊടുംക്രൂരതയ്ക്ക് സമാനമായ ആൾക്കൂട്ടവിചാരണ നാഗർകോവിലിലും; സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി

ആർ.പീയൂഷ്

കന്യാകുമാരി: മന:സാക്ഷി മരവിച്ച കാലത്താണോ നാം ജീവിക്കുന്നതെന്ന് സംശയം തോന്നുന്ന സംഭവങ്ങളാണ് അടിക്കടി ഉണ്ടാകുന്നത്. അത് കേരളത്തിലായാലും, പുറത്തായാലും.അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവിനെ നാട്ടുകാർ കെട്ടിയിട്ട് തച്ചുകൊന്ന വാർത്ത കേട്ടതിന്റെയും കണ്ടതിന്റെയും ഞെട്ടലിൽ നിന്ന് നമ്മൾ മുക്തരായിട്ടില്ല.

 

തമിഴ്‌നാട്ടിലാണ് സമാനസംഭവം നടന്നത്. മധു മോഷ്ടിച്ചുവെന്നായിരുന്നു നാട്ടുകാരുടെ ആരോപണമെങ്കിൽ, കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തി എന്നാരോപിച്ചായിരുന്നു വയോധികയ്ക്ക് നേരേ അതിക്രമം നടന്നത്.കഴിഞ്ഞ 19 നായിരുന്നു സംഭവം. ഭിക്ഷാടനത്തിനെത്തിയ വയോധികയെ നാട്ടുകാർ വളഞ്ഞിട്ട് തല്ലുകയും കെട്ടിയിട്ട് കടലിൽ താഴ്‌ത്തി കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.

നാഗർ കോവിലിന് സമീപം മണക്കുടി കടലോര പ്രദേശത്താണ് സംഭവം. മണക്കുടി പ്രദേശത്ത് ഭിക്ഷയാചിച്ചെത്തിയ വയോധികയെ ആണ് ഒരു കൂട്ടം ആൾക്കാർ മർദ്ദിക്കുകയും കടലിൽ താഴ്‌ത്തി കെട്ടി വലിക്കുകയും ചെയതത്. ഇവർ മലയാളം സംസാരിച്ചു എന്നും കുട്ടികളെ തട്ടിക്കൊണ്ട് പോകുവാൻ എത്തിയതാണെന്നും ആരോപിച്ച് കുറച്ചു ചെറുപ്പക്കാരാണ് ആദ്യം തടഞ്ഞു വച്ചത്. പിന്നീട് ഇവർ നാട്ടുകാരെ വിളിച്ചു കൂട്ടുകയും തെങ്ങിൽ കെട്ടി ഇടുകയുമായിരുന്നു.

കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയതാണ് ഈ പാവം സ്ത്രീയെന്ന് തെറ്റിദ്ധരിച്ച വീട്ടമ്മമാർ ഇവരെ മാരകമായി മർദ്ദിച്ചു. ഉടുതുണിപോലും നാട്ടുകാർ പറിച്ചെറിഞ്ഞു. ഈ സമയം ആൾക്കൂട്ടത്തിൽ ഹൃദയാലുവായ ഒരു യുവാവ് വിളിച്ചു പറയുന്നുണ്ടായിരുന്നു:'അവർ നിരപരാധിയായിരിക്കും ....നിങ്ങളാരും ഇവർ കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിക്കുന്നത് കണ്ടില്ലല്ലോ'. എന്നാൽ ഇയാളുടെ നേർക്ക് സ്ത്രീകൾ തട്ടിക്കയറുകയായിരുന്നു.ആൾ്ക്കൂട്ട വിചാരണയുടെ ക്രൂരതകളെല്ലാം പിന്നീട് അവിടെ അരങ്ങേറി.

കൈകാലുകൾ കെട്ടി കടലിലേക്ക് ഒരാൾ വയോധികയെ എടുത്തെറിഞ്ഞു. അതേസമയം, കരയിൽ നിന്ന് മറ്റൊരാൾ കയറിൽ പിടിച്ചു വലിച്ചിഴയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് ഇവരെ താക്കീത് ചെയ്ത് നാട്ടുകാർ വിട്ടയക്കുകയായിരുന്നു. ഈ സംഭവങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തറിയുകയും പിന്നീട് ദൃശ്യമാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

തമിഴ് വാർത്താ ചാനലുകൾ കേരളത്തിലെ മധുവിന്റെ കൊലപാതകത്തെ പ്രതിപാദിച്ചാണ് ഈ സംഭവത്തിന്റെ വാർത്ത നൽകിയിരിക്കുന്നത്. ദാരുണമായ ഈ സംഭവത്തിൽ പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല എന്നതാണ് വിചിത്രം. കന്യാകുമാരി സൗത്ത് താമരക്കുളം പൊലീസ് സ്റ്റേഷൻ പരിതിയിലുള്ള സ്ഥലമാണിത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച അതിക്രമത്തിനെതിരെ കടുത്ത പ്രതിഷേധമുയർന്നിട്ടും കേസെടുത്തിട്ടില്ലെന്നാണ് മറുനാടൻ മലയാളിയുടെ അന്വേഷണത്തിൽ വ്യക്തമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP