രാഷ്ട്രീയമില്ലാതെ എല്ലാത്തിനേയും ഒരു പോലെ കാണുന്ന ഒരു ജീവിയേ ഉള്ളൂ; മരണം വരെ അവർക്കായി ജീവിക്കും;ദേശാഭിമാനിയുടെ തെറ്റ് പീപ്പിളിലൂടെ തിരുത്തി; സമൂഹം ഒന്നടങ്കം മാപ്പും പറഞ്ഞു; സേവന വഴിയിൽ തുടരാമെന്ന് സമ്മതവും; പാമ്പുകളുടെ തോഴനായി വാവ സുരേഷ് ജീവിതാവസാനം വരെ ഉണ്ടാകും
മറുനാടൻ മലയാളി ബ്യുറോ
തിരുവനന്തപുരം: പീപ്പിൾ ടിവിക്ക് നന്ദി. ദേശാഭിമാനിയും ചന്ദ്രികയുമാണ് വാവ സുരേഷിനോട് വലിയ തെറ്റ് ചെയ്തത്. സമൂഹ സേവനം മാത്രം ലക്ഷ്യമിട്ട് പാമ്പുകൾക്കായി ഉഴിഞ്ഞുവച്ചതാണ് സുരേഷിന്റെ ജീവിതം. ഇന്നും ചെറ്റക്കുടിലിൽ താമസം. എന്നിട്ടും വ്യക്തി താൽപ്പര്യത്തോടെ ചിലർ പ്രവർത്തിച്ചപ്പോൾ ദേശാഭിമാനിയിൽ സുരേഷ് കള്ളനായി. പാമ്പിൻവിഷം മോഷ്ടിക്കുന്ന കള്ളൻ. ഈ വാർത്ത സുരേഷിന് നൽകിയത് വേദനയാണ്. അങ്ങനെ ഇനി പാമ്പുപിടിത്തത്തിനില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ വാവ സുരേഷിന്റെ ഫോണിലേക്ക് കോളുകളെത്തി. രണ്ട് പത്രങ്ങളുടെ പ്രാദേശിക ലേഖകന്മാർ ചെയ്ത തെറ്റിന് സേവന വഴി ഉപേക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടു. പതിനായിരിങ്ങൾ തന്നെ സാന്ത്വനവുമായി വാവ സുരേഷിനെ വിളിച്ചു. ഒടുവിൽ സുരേഷ് ചെറിയൊരു മാറ്റത്തിന് തയ്യാറായി. വാർത്ത നൽകിയ പത്രവും ലേഖകരും തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ടു.
മറുനാടൻ മലയാളി വിശദമായി തന്നെ വാർത്ത ജനങ്ങളിലെത്തിച്ചു. വാവ സുരേഷിന്റെ വേദന നിറഞ്ഞ പ്രതികരണവും ആദ്യമായി നൽകി. ദേശാഭിമാനിയും ചന്ദ്രകിയും മാപ്പുപറഞ്ഞാൽ തീരുമാനം തിരുത്താമെന്നും അറിയിച്ചു. അതിന്റെ ചുവടു പടിച്ചെന്നോണം പീപ്പിൾ രംഗത്ത് എത്തി. കെരളിയുടെ എംഡി ജോൺ ബ്രിട്ടാസിന്റെ പ്രത്യേക ഇടപെടലുകൾ അത് സാധ്യമാക്കി. രാഷ്ട്രീയ ചർച്ചകൾക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു ഇന്നലെ പീപ്പിളിന്റെ ഫ്ളോറിൽ വാവ സുരേഷിനെ തൽസമയം എത്തിച്ചു. ദേശാഭിമാനി ചെയ്ത തെറ്റിനോട് കൈരളിയ്ക്കോ പീപ്പിളിനോ യോജിക്കാനാകില്ലെന്ന് വ്യക്തമാക്കി. സിപിഐ(എം) നിയന്ത്രണത്തിലുള്ള ചാനൽ തന്നെ പ്രശ്നമേറ്റെടുത്തപ്പോൾ ദേശാഭിമാനിയും തെറ്റ് സമ്മതിക്കുന്നത് പോലെയായി. പിന്നെ ഒരു മണിക്കൂർ. മലയാളികൾ പീപ്പിളിലൂടെ വാവ സുരേഷുമായി സംസാരിച്ചു. സമൂഹത്തിന്റെ എല്ലാ കോണിലുള്ളവരുമെത്തി. പാമ്പുകളുടെ കളിത്തോഴനായി വാവ സുരേഷ് ഉണ്ടാകണമെന്ന് ചിലർ അഭ്യർത്ഥിച്ചു. ചിലർ നിർബന്ധവും പിടിച്ചു.
ഒരു രാഷ്ട്രീയവുമില്ലാത്ത ഒരു കൂട്ടർ മാത്രമേ ഉള്ളൂ. അവർ പാമ്പുകളാണ്. എല്ലാം നിഴലുകളാണ് അവർക്ക്. വാവ സുരേഷായാലും നിങ്ങളായാലും ആരായാലും വെറും നിഴലുകൾ. സൂഹത്തെ ഒന്നായി മാത്രം കാണുന്നവരാണ് പാമ്പുകൾ. വിഷം ചീറ്റുന്നവയായി അവയെ എല്ലാവരും വിളിക്കുന്നു. എന്നാൽ വിഷവുമായി നടക്കുന്നത് മനുഷ്യരാണ്. അവരോളം അപകടകാരികളല്ല പാമ്പുകൾ. അത് തിരിച്ചറിഞ്ഞാണ് അവയ്ക്ക് വേണ്ടി ജീവിതം മാറ്റി വച്ചത്. പാമ്പുകളെ പിടിക്കാനായി പോകുമ്പോൾ പലർക്കും കോമാളിയാണ്. അതിനൊപ്പം പാമ്പിൻവിഷ കള്ളനെന്ന ലേബൽ കൂടിയാകുമ്പോൾ ചെയ്യുന്നതിന് അർത്ഥമില്ലാതാകും. അതുകൊണ്ട് തന്നെ ഏപ്രിലിന് ശേഷം പ്ാമ്പ് പിടിക്കാൻ ഞാനില്ല-സുരേഷ് വിശദീകരിച്ചു.
വീട്ടിലുള്ള പാമ്പുകളെ എല്ലാം കാട്ടിൽ വിട്ടു. ഒരു ചേരയും നീർക്കോലിയും പിന്നെ മൂർഖനും മാത്രമേ ഇപ്പോൾ കൂട്ടുകാരായുള്ളൂ. അവയേയും ഉടൻ കാട്ടിൽ വിടും. വീട്ടിൽ മൂർഖന്റെ കുറച്ച് മുട്ടകളുണ്ട്. അത് വിരിയിക്കാനായി വച്ചിരിക്കുന്നതാണ്. നൂറോളം എണ്ണം വരും-സുരേഷ് വിശദീകരിച്ചു. ദേശാഭിമാനിയിലും ചന്ദ്രികയിലും വന്ന വാർത്ത വേദനിപ്പിച്ചു. ആരോടും അത് ഇനി ആരും ആവർത്തിക്കരുത്. തന്റെ വേദനയുള്ളിലൊതുക്കി തൽസമയ ചർച്ചയിൽ സുരേഷ് നിറകണ്ണുകളോടെ പറഞ്ഞു. എങ്ങനേയും സുരേഷിന്റെ തീരുമാനം മാറ്റുമെന്ന തരത്തിൽ തന്നെയായിരുന്നു പീപ്പിളിന്റെ ചർച്ച. ഫലം കാണുകയും ചെയ്തു. ഒടുവിൽ സമൂഹത്തിന്റെ വികാരം ഏറ്റെടുത്ത് പാമ്പുകളുടെ തോഴൻ തന്റെ തീരുമാനം മാറ്റി. പാമ്പുകളെ പിടിക്കാനും രക്ഷിക്കാനും താനുണ്ടാകുമെന്ന് പ്രഖ്യാപിച്ചു.
പാമ്പുകളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന തരത്തിലായിരുന്നു ചർച്ച. നീർക്കോലിയും ചേരയും വാവ സുരേഷിന്റെ കൈകളിലൂടെ മലയാളി വീണ്ടും കണ്ടു അറിഞ്ഞു. ഒടുവിൽ കഥയിലെ വില്ലനായ മൂർഖനുമെത്തി. തിരുവനന്തപുരത്ത് ബാലരാമപുരത്ത് ഈ മൂർഖനെ പിടിക്കുന്നതിനിടെയാണ് വിവാദമെത്തിയത്. കുളത്തൂപ്പുഴയിലെ രാജവെമ്പാലയെ പിടിക്കാനായി മൂർഖനെ നാട്ടുകാർക്ക് മുന്നിൽ കളിപ്പിക്കാതെ പോയ വാവ സുരേഷ് കള്ളനായി. പാമ്പിൻ വിഷ മോഷ്ടാവായി. എന്തുകൊണ്ടാണ് താൻ ബാലരാമപുരത്ത് നിന്ന് വേഗത്തിൽ മടങ്ങിയതെന്ന് കൈരളിയിലൂടെ സുരേഷ് വിശദീകരിച്ചു. കുളത്തുപ്പുഴയിലെ രാജവെമ്പാലയുടെ കാര്യവും പറഞ്ഞു. ഒപ്പം അന്ന് കാണിക്കാത്ത മൂർഖനെ പീപ്പിളിലൂടെ വിശദമായി കാണിക്കുകയും ചെയ്തു. അതിന്റെ വെനമം ആരും എടുത്തിട്ടില്ല. പാമ്പിന് വിഷമില്ല. വെനമാണുള്ളത്. ഔഷധമാണ് അത്. വിവരമില്ലാതെ വിഷമെന്ന് വിളിക്കരുതെന്നും വാവ സുരേഷ് പറഞ്ഞു.
ഇതിനിടെയിൽ വാവ സുരേഷിന്റെ തീരുമാനത്തെ സ്വാധീനിക്കാൻ പലതും പീപ്പിൾ ചെയ്തു. പക്ഷേ ഇനി പാമ്പുപിടിക്കാൻ ഇല്ലെന്ന് സുരേഷ് ആവർത്തിച്ചു. അപ്പോൾ സ്നേഹത്തോടെ വാവ സുരേഷിനെ ഉപദേശിക്കാൻ നടൻ മുകേഷ് എത്തി. രണ്ട് പേർക്കായി അവസാനിപ്പിക്കാനുള്ളതല്ല സാമൂഹിക പ്രവർത്തനം. അതുകൊണ്ട് ഇനിയും പാമ്പുകളെ സമൂഹത്തിന് പരിചയപ്പെടുത്താൻ ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു. തീരുമാനം മാറ്റിയേ പറ്റൂ എന്ന് വാശി പിടിച്ചു. രണ്ട് പേരുടെ വൃത്തികേടിന് വഴങ്ങാനുള്ളതല്ല നമ്മുടെ ജീവിതമെന്ന് മുകേഷ് ഓർമ്മപ്പെടുത്തി. പിന്നെ എൻസിപിയുടെ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയനെത്തി. തനത് ശൈലിയിൽ ഉഴവൂർ വിജയനും വാവ സുരേഷിനെ സമ്മർദ്ദത്തിലാക്കി.
വാർത്ത വന്നത് ദേശാഭിമാനിയിലാണ്. പിന്നെ ചന്ദ്രികയിലും. അവർ രണ്ട് പത്രവും വാർത്ത പിൻവലിക്കുമെന്ന് പീപ്പിൾ ഉറപ്പു കൊടുത്തു. പാമ്പുകൾക്കായി ജീവിക്കാൻ വാവ സുരേഷ് ഉണ്ടാകണമെന്ന് നിർബന്ധം പിടിച്ചു. ഒടുവിൽ സമ്മർദ്ദങ്ങൾക്ക് വാവ സുരേഷ് വഴങ്ങി. വാർത്ത കൊടുത്ത രണ്ട് പേർക്ക് മുന്നിൽ താൻ തലകുനിക്കുന്നുവെന്ന് വാവ സുരേഷ് പറഞ്ഞു. തന്റെ മരണം വരെ പാമ്പുകൾക്കായി താനുണ്ടാകുമെന്നും വിശദീകരിച്ചു. അങ്ങനെ ചിരിച്ച മുഖത്തിൽ വീണ്ടും വാവ സുരേഷ് എത്തി. പീപ്പിളിനോട് നന്ദി പറഞ്ഞ് വാവ സുരേഷിനെ സ്നേഹിക്കുന്ന മലയാളിയും സുരേഷിന്റെ തീരുമാനത്തെ നെഞ്ചിലേറ്റി.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- എം വി ഗോവിന്ദൻ യുകെ സന്ദർശനത്തിന്
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍