പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും നൃത്തം ചെയ്തും അവർ കാത്തിരുന്നു; സ്ക്രീനിൽ സ്റ്റൈൽ മന്നൻ എത്തിയപ്പോൾ ഭ്രാന്ത് പിടിച്ച തമിഴകം ഇളകി മറിഞ്ഞു; മകൻ കാളിദാസുമൊത്ത് ജയറാം നാലുമണിയോടെ ഷോയ്ക്കെത്തി; ഇന്ത്യൻ ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ആഘോഷമായി കാബാലീശ്വരൻ വന്നു; തമിഴ്നാട്ടിലെ 2000 തീയേറ്ററുകളിലും ഹൗസ് ഫുൾ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും നൃത്തം ചെയ്തും കബാലിയുടെ വരവിനെ ആഘോഷമാക്കി. കബാലി ലഹരിയിലാണ് സിനിമാ ലോകം. ചരിത്രം തിരുത്തിക്കുറിക്കുന്ന വരവേൽപ്പാണ് വെള്ളിത്തിരയിൽ സ്റ്റൈൽ മന്നന്റെ പുത്തൻ പടത്തിന് ലഭിച്ചത്. രജനി കാന്തിന്റെ കാബാലി കാത്തിരിപ്പിന് ശേഷം തിയേറ്ററിലെത്തുമ്പോൾ അത് പുതു ചരിത്രമായി. ഇന്നേ വരെ ഒരു സിനിമയ്ക്കും സമാനമായ പ്രതികരണം ഉണ്ടായിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. തമിഴകത്തെ സൂപ്പർ സ്റ്റാറിന്റെ ആഗോള പ്രസക്തിക്ക് തെളിവായി മാറുകയാണ് കബാലിയുടെ റിലീസിങ്. തമിഴ്നാട്ടിൽ മാത്രമല്ല ചിത്രം റിലീസ് ചെയ്തിടത്തെല്ലാം രജനി ആരാധകർ ചിത്രം കണ്ട് ഇളകി മറിഞ്ഞു.
കബാലിക്ക് തമിഴകത്ത് വൻവരവേൽപ്പ്. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും പാലഭിഷേകം നടത്തിയും പുലർച്ചെയുള്ള ആദ്യ ഷോ തന്നെ തമിഴ് മക്കൾആഘോഷമാക്കി. നടൻജയറാമും മകൻകാളിദാസുമടക്കമുള്ള താരങ്ങൾകബാലിയുടെ ആദ്യ പ്രദർശനത്തിനെത്തി. പുലർച്ചെ ഒരു മണിക്ക് തന്നെ ചെന്നൈ കാശി തീയറ്ററിൽആഘോഷം തുടങ്ങി. നല്ല നെരുപ്പ് ആഘോഷം. പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ബാൻഡ്മേളവം നൃത്തവുമൊക്കെയായി ആഘോഷം കൊഴുത്തു. ഒരു മണിക്ക് തുടങ്ങുമെന്ന് പ്രതീക്ഷിച്ച ആദ്യ ഷോ ആരംഭിച്ചത് നാല് മണിയോടെ.
ആവേശത്തിമിർപ്പിൽ നടൻ ജയറാമും മകൻകാളിദാസുമടക്കമുള്ള താരങ്ങൾ ആദ്യ പ്രദർശനത്തിന് തന്നെ സീറ്റുറപ്പിച്ചു. മലയാളത്തിന്റെ പ്രിയതാരം ജയറാമും മകൻ കാളിദാ!സനും കെ കെ നഗറിലെ കാശി തീയറ്ററിൽ ആദ്യദിവസം ആദ്യഷോ കാണാനെത്തി. ജീവിതത്തിലാദ്യമായാണ് തമിഴ്നാട്ടിലെ രജനി ആരാധകർക്കൊപ്പം സ്റ്റൈൽമന്നന്റെ സിനിമ നേരിട്ടു കാണുന്നതെന്ന് ജയറാം പറഞ്ഞു. ആൾക്കൂട്ടത്തിന്റെ ആവേശത്തിനൊപ്പം വിസിലടിച്ച് ഇരുവരും ആഘോഷത്തിൽ പങ്കുചേർന്നു. ഒടുവിൽ സ്ക്രീനിൽ സൂപ്പർസ്റ്റാർ പ്രത്യക്ഷപ്പെട്ടതോടെ തീയറ്റർഇളകി മറിഞ്ഞു. രജനികാന്തിന്റെ ഒരോ ഡയലോഗും ആക്ഷനുമെല്ലാം വിസിലടിച്ചും ആർത്തും വിളിച്ചുമാണ് ആരാധകർവരവേറ്റത്. കേരളത്തിലും തമിഴ്നാട്ടിലുമായി വെളുപ്പിന് തുടങ്ങിയ ഷോയ്ക്ക് വലിയ പ്രതികരണമാണ് ഉണ്ടായത്. ഗൾഫിലും മറ്റു നാടുകളിലും ചിത്രം ഇന്നലെ തന്നെ റിലീസിനെത്തിയിരുന്നു. ഇന്ത്യയിൽ 3000ത്തോളം തിയറ്ററുകളിൽ മിക്കവയിലും രാവിലെ 4.30ന് തന്നെ കബാലി പ്രദർശിപ്പിച്ചു തുടങ്ങി.
കേരളത്തിൽ 250 ഒളം തിയറ്ററുകളിലാണ് കബാലി റിലീസ് ചെയ്തത്. ഇതിൽ പ്രധാന നഗരങ്ങളിലെ തിയറ്ററുകളിൽ രാവിലെ 4 മണിക്ക് തന്നെ ഷോ ആരംഭിച്ചു. അതേ സമയം കബാലിയുടെ ആദ്യദിവസത്തെ ആദ്യഷോയ്ക്ക് ടിക്കറ്റ് നൽകാത്തതിൽ ഫാൻസ് അസോസിയേഷൻ പ്രവർത്തക!ർക്ക് പ്രതിഷേധ പ്രകടനം നടത്തി. ചെന്നൈയിലെ കാശി തീയറ്ററിൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധസൂചകമായി തങ്ങൾ കെട്ടിയ പോസ്റ്ററുകളെല്ലാം ഫാൻസ് അസോസിയേഷനുകാർ അഴിച്ചുമാറ്റി. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ഒടുവിൽ പൊലീസിന് ഇടപെടേണ്ടി വന്നു.
കബാലി ഡാ, നെരുപ്പ് ഡാ തുടങ്ങിയ കബാലിയിലെ പഞ്ച് സംഭാഷണങ്ങൾ ഇടക്കിടെ ആരാധകർ മുഴക്കിക്കൊണ്ടിരുന്നു. ചിത്രം ആരംഭിച്ച രജനി പ്രത്യക്ഷപ്പെട്ടപ്പോൾ ആവേശം പാരമ്യതയിലെത്തി. തലൈവന് ജയ് വിളികളോടെ കുറേ സമയത്തേക്ക് ചിത്രത്തിന്റെ സംഭാഷണങ്ങൾ ആരും കേട്ടില്ല. ജനങ്ങൾക്ക് നല്ലത് ചെയ്യുക എന്നതാണ് കബാലി ഗ്യാങ്ങിന്റെ രീതി. കുടുംബത്തെ ഇല്ലാതാക്കിയ എതിരാളികളോടുള്ള ഏറ്റുമുട്ടൽ തുടങ്ങുന്നു. റിയലിസ്റ്റിക് സ്വഭാവമുള്ള രജനിയുടെ സിനിമയാണ് കാബാലി. ഇവിടെ രജനിയെന്ന നടനോടുള്ള സ്നേഹമാണ് ആരാധകർ തിയേറ്ററുകളിൽ നിറയ്ക്കുന്നത്. തമിഴ്നാടിനെപ്പോലും കടത്തിവെട്ടുന്ന രീതിയിലാണ് കേരളത്തിലും തിയ്യറ്ററുകളിൽ കബാലിക്ക് ലഭിക്കുന്ന സ്വീകരണം. പുലർച്ചെ അഞ്ചു മണിക്കുള്ള ആദ്യ ഷോയ്ക്ക് നാല് മണിക്ക് മുൻപ് തന്നെ ആരാധകർ എത്തിത്തുടങ്ങിയിരുന്നു കോഴിക്കോട് കൈരളി തിയ്യറ്ററിൽ. കൊച്ചിയിലും തിരുവനന്തപുരത്തും പാലക്കാട്ടുമെല്ലാം സ്ഥിതി വ്യത്യസ്തമല്ല.
മാഫിയാ സംഘത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് ചിത്രത്തിന്റെ തകർപ്പൻ തുടക്കം. പിന്നീട് കബാലീശ്വരൻ എങ്ങിനെ ഒരു മാഫിയാത്തലവനായി എന്ന കഥ പറയുന്നു. അൽപം തണുത്ത മട്ടിലാണ് ഒന്നാം പകുതി. അതുകൊണ്ട് തന്നെ ആദ്യപകുതി നേരിയ നിരാശയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ആരാധകർക്ക് വലിയ ആഘോഷത്തിന് അവസരമില്ലാത്ത ഒരു റിയലിസ്റ്റിക് ചിത്രമായാണ് കബാലിയുടെ ഒന്നാം പകുതിക്ക് തിരശ്ശീല വീണത്. വികാരനിർഭരമായാണ് ചിത്രത്തിന്റെ രണ്ടാം പകുതിയിലെ സഞ്ചാരം. ആദ്യ പകുതി മലേഷ്യയായിരുന്നെങ്കിൽ രണ്ടാം പകുതി ഇന്ത്യയിലേയ്ക്ക് പറിച്ചുനട്ടിരിക്കുകയാണ്. കബാലിയുടെ ഭാര്യയായി രാധികാ ആപ്തെയുടെ തകർത്ത് അഭിനയിച്ചു. ധൻസികയുടേതും കിടയറ്റ പ്രകടനം തന്നെ.
രാണ് രജനീകാന്ത് ഇന്ത്യയിൽ ഏറ്റവും അധികം ഫാൻ ബേസുള്ള നായകൻ. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലുമുണ്ട് രജനീകാന്തിന് ഫാൻസ്. 2016 ൽ പുറത്തിറങ്ങുന്ന ആദ്യത്തെ രജനി ചിത്രം കൂടിയാണ് കബാലി. കബാലീശ്വരൻ ശിവനാണ്. പക്ഷേ ശിവന്റെ കഥയല്ല കബാലി. കബാലീശ്വരൻ എന്ന പേരുള്ള ചെന്നൈ ഡോണിന്റെ കഥയാണ്. മലേഷ്യയായിരുന്നു കബാലീശ്വരന്റെ തട്ടകം. മലേഷ്യയിലെ തമിഴർക്ക് പ്രിയപ്പെട്ടവനായിരുന്നു കബാലീശ്വരൻ. റിലീസിന് മുൻപേ റെക്കോഡുകൾ ഒട്ടനവധി ഭേദിച്ചുകഴിഞ്ഞു പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഈ രജനി ചിത്രം. കലൈപ്പുലി എസ്. താണുവാണ് നിർമ്മാണം. റലീസിംഗിലും അത് തുടരുകയാണ്.
റിയലിസ്റ്റിക്ക് പശ്ചാത്തലത്തിൽ പാ രഞ്ജിത്ത് അണിയിച്ചൊരുക്കുന്ന കബാലി കാണുമ്പോൾ രജനിയുടെ മറ്റൊരു മുഖമാണ് തെളിഞ്ഞത്. താടിയും മുടിയുമൊക്കെ നരയുള്ള രജനിയുടെ മുഖത്തിന് തന്നെ ഒരു റിയലിസ്റ്റിക്ക് ടച്ചുണ്ട്. ഇത് പ്രേക്ഷകർ ഏറ്റെടുത്തു. കബലീശ്വരൻ ഡോണാണ്. തമിഴ്നാട്ടിൽ ബാഷ ഉണ്ടാക്കിയതിനെക്കാൾ വലിയ പ്രകമ്പനമാണ് കബാലി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. സ്വന്തം സിനിമാ ആവിഷ്ക്കാരങ്ങൾക്ക് മുൻപ് എൻ. ലിങ്കസ്വാമിയുടെയും വെങ്കട്പ്രഭുവിന്റെയുമൊക്കെ അസിസ്റ്റന്റായി ജോലി ചെയ്തിട്ടുള്ള പാ രഞ്ജിത്തിന്റെ സിനിമകളിൽ റിയലിസ്റ്റിക്ക് ടച്ചും കൊമേഴ്സ്യൽ ചേരുവകളും ഒരുപോലെ ഉണ്ടാകാറുണ്ട്. ഈ രീതിയിലേക്ക് രജനിയും പറിച്ചു നടന്നു. കബാലിയുടെ ഓരോ ഫ്രെയ്മിലും നിറഞ്ഞ് നിൽക്കുന്നത് രജനീകാന്ത് തന്നെ ആണ്.
പ്രവാസികളും കാബലിയെ ഏറ്റെടുത്തു
ബാലി കാണാൻ യുഎഇയിലെ തിയറ്റററുകളിൽ റെക്കോർഡ് ജനക്കൂട്ടം. തമിഴ് നാട് സ്വദേശികളോടൊപ്പം കേരളം, കർണാടക, ആന്ധ്രപ്രദേശ്, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളുമെത്തിയപ്പോൾ തിയറ്ററുകൾ ഇളകിമറിഞ്ഞു. വ്യാഴം വൈകിട്ട് 6.15 മുതലാണ് യുഎഇ അടക്കമുള്ള ഗൾഫിലെ തിയറ്ററുകളിൽ ചിത്രം റിലീസായത്. ഇന്ത്യയിൽ വെള്ളിയാണ് റിലീസെന്നതിനാൽ, ഗൾഫ് മലയാളികൾക്ക് ചിത്രം ആദ്യം കാണാനുള്ള അവസരമുണ്ടായി. ഗൾഫിനും മുൻപ് അമേരിക്കയിലാണ് ചിത്രം ആദ്യം കണ്ടത്. യുഎഇയിൽ ആദ്യ പ്രദർശനത്തിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ പ്രേക്ഷകർ തിയറ്ററുകളിലെത്തി കാത്തിരുന്നു.
ദിവസങ്ങൾക്ക് മുൻപ് തന്നെ അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ നൂറിലേറെ സ്ക്രീനുകളിലേക്കുള്ള ടിക്കറ്റുകൾ വിറ്റുപോയിരുന്നു. ഇന്നും നാളെയും ശനിയാഴ്ചയുമായി ഒരു ലക്ഷം ടിക്കറ്റുകളാണ് അഡ്വാൻസ് ബുക്കിങ്ങിലൂടെ വിറ്റുപോയതെന്ന് ചിത്രം വിതരണം ചെയ്യുന്ന ഗോൾഡൻ സിനിമയുടെ പ്രതിനിധി പറഞ്ഞു. ഓൺലൈൻ വഴിയാണ് അഡ്വാൻസ് ബുക്കിങ് കൂടുതലും നടന്നത്. യുഎഇയിൽ ഇതുവരെ രേഖപ്പെടുത്താത്ത റെക്കോർഡ് അഡ്വാൻസ് ബുക്കിങ് ആണ് കബാലിക്കുണ്ടായത്. അഡ്വാൻസ് ബുക്കിങ് തിരക്ക് കാരണം ഹിന്ദി ചിത്രങ്ങൾ ഒഴിവാക്കിയാണ് കബാലി പ്രദർശിപ്പിച്ചത്.
നവമാദ്ധ്യമങ്ങളിലും കബാലി തന്നെ താരം
കബാലി തരംഗമാണ് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. കബാലിയുടെ വ്യാജൻ പുറത്തിറക്കുമെന്ന് വരെ പ്രഖ്യാപിച്ചവരുണ്ട്. അതിനിടെയാണ് പ്രമുഖ ഡൗൺലോഡിങ് സൈറ്റായ കിക്ക്ആസ് ടൊറന്റ് പൂട്ടിപ്പോയത്. അതിന്റെ ഉടമയെ പോളണ്ടിൽ വച്ച് അറസ്റ്റ് ചെയ്തത്രേ, ഇത് കബാലി ഇഫക്ട് ആണെന്നാണ് സോഷ്യൽമീഡിയയിലെ സംസാരം...കബാലി കംപ്യൂട്ടറിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ചാൽ രജനി വൈറസ് കേറുമെന്ന് മറ്റൊരു കമന്റ്...അങ്ങനെ പോകുന്ന തമാശകൾ
കേരളത്തിൽ രജനി ചിത്രമായ കബാലി സംസ്ഥാനത്ത് ഏറ്റവുമധികം തിയ്യേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുന്നത് പാലക്കാട്ടാണ്. ഇന്നലെ രാത്രി മുതൽ തന്നെ തിയ്യേറ്ററുകളിൽവലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മിക്ക തിയറ്ററുകളിലും രാവിലെ 4 മണിക്ക് തന്നെ ഷോ ആരംഭിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്