ഈ സിനിമ ടിപിക്ക് മേലുള്ള മറ്റൊരുവെട്ട്; സിപിഎമ്മിനെ ചാരി വിവാദമുണ്ടാക്കാനുള്ള ശ്രമത്തിൽ തിരുവഞ്ചൂർ ഒറ്റപ്പെട്ടു; എന്നാ പിന്നെ മഴവിൽ മനോരമയ്ക്ക് പ്രദർശിപ്പിച്ചൂടെയെന്ന് പിഎം മനോജ്; കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള ശ്രമം പാളിയപ്പോൾ കൈകഴുകി മനോരമ ചാനൽ
ടിപി വധക്കേസിനെ അപലപിക്കാത്തവരായി ഈ നാട്ടിൽ ആരുമില്ല. സിപിഐഎമ്മിന്റെ ഭാവിയെ തന്നെ അവതാളത്തിലാക്കുന്ന വിധത്തിൽ ഇക്കാര്യത്തിൽ സമൂഹമനസ്സാക്ഷിയാകെ ടിപിയ്ക്കൊപ്പവും ആ ക്രൂരമായ കൊലപാതകത്തിനെതിരായും നിലപാടെടുത്തിരുന്നു. എന്നാൽ ടിപി ചന്ദ്രശേഖരന്റെ കൊലപാതകമുണ്ടായി അതിന്റെ ചോരയുണങ്ങും മുമ്പ് ടിപി 51 വെട്ട് എന്ന സിനിമയുമായി ചിലർ രംഗത്തെത്തിയതിന്റെ പിന്നിൽ എന്തായിരുന്നു. ഓരോഘട്ടത്തിലുമുണ്ടായ വിവാദങ്ങളെ കുറിച്ചാലോചിക്കുമ്പോൾ എന്തോ ചീഞ്ഞുനാറുന്നുവെന്ന് വേണം കരുതാൻ. ഏറ്റവും ഒടുവിൽ സിനിമാ തിയേറ്ററുകൾ കൂട്ടമായി പിൻവാങ്ങിയെന്നും പറഞ്ഞുള്ള പരാതിയും വിവാദങ്ങളും കൂടിയായതോടെ മനോരമ ന്യൂസ് രാത്രിചർച്ചയ്ക്കും ഈ പ്രശ്നം എടുത്തു. എന്നാൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ ചർച്ചയിൽ പങ്കെടുത്തവരൊന്നടങ്കം ഈ വിവാദത്തിൽ കഴമ്പില്ലെന്ന നിഗമനത്തിലെത്തിയതോടെ ചർച്ചാവതാരകൻ അയ്യപ്പദാസ് തന്നെ കൈകഴുകി രക്ഷപ്പെടുകയായിരുന്നു.
കെഎസ്എഫ്ഡിസി ചെയർമാൻ രാജ്മോഹൻ ഉണ്ണിത്താൻ, എഴുത്തുകാരൻ ടിപി രാജീവൻ, ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ പിഎം മനോജ്, സിനിമയുടെ സംവിധായകൻ മൊയ്തുതാഴത്ത്, തിയേറ്ററുടമകളുടെ നേതാവ് ലിബർട്ടി ബഷീർ എന്നിവരാണ് അയ്യപ്പദാസ് നയിച്ച ചർച്ചയിൽ പങ്കെടുത്തതത്. സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ഈ സിനിമയ്ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ഇന്നലെ രാവിലെ സിനിമാമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ആരോപണം ഉന്നയിച്ചത്. സിനിമ പ്രദർശിപ്പിക്കാമെന്നേറ്റ 45 ഓളം തിയേറ്ററുകാർ ഒറ്റരാത്രി കൊണ്ട് പിന്മാറിയെന്ന ആരോപണമാണ് മൊയ്തുതാഴത്ത് എന്ന സംവിധായകൻ ഉന്നയിച്ചത്. സിനിമാ വിതരണത്തെ കുറിച്ച് അറിയാത്ത സംവിധായകനാണ് മൊയ്തുതാഴത്തെന്നും വിതരണക്കാർ അദ്ദേഹത്തെ പറ്റിക്കുകയാണെന്നും ലിബർട്ടി ബഷീർ വിശദീകരിച്ചു. വിതരണതരണക്കാർ ഒരുതിയേറ്ററുമായും അങ്ങനെയുള്ള കരാറിൽ ഏർപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മാത്രമല്ല, വൻകിട ഓണപ്പടങ്ങൾ നിലനിൽക്കുന്നതിനാൽ തന്റെ ഉടമസ്ഥതയിലുള്ള ലിബർട്ടി തിയേറ്ററിൽ റിലീസ് ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ വടകരയിലെയും തലശ്ശേരിയിലെയും തിയേറ്ററുകൾ പിന്മാറിയതോടെ തിയേറ്ററുടമകൾ തങ്ങളെ പറ്റിക്കുകയായിരുന്നുവെന്നാണ് സംവിധായകൻ മൊയ്തുതാഴത്ത് പറഞ്ഞത്. ഇത് സിപിഐഎമ്മിന്റെ ഭീഷണിയെതുടർന്നാണ്. ഈ സിനിമയ്ക്ക് അത്തരമൊരു ഭീഷണിയുള്ളതായി തനിക്കറിയില്ലെന്നാണ് കോൺഗ്രസ് നേതാവ് കൂടിയായ ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാൻ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത്. മറ്റുസിനിമകളൊന്നുമില്ലാത്തതിനാൽ കൈരളിയുടെ അഞ്ച് തിയേറ്ററുകളിൽ ടിപി 51 വെട്ട് പ്രദർശിപ്പിക്കുകയാണെന്നും തങ്ങൾക്ക് ഒരുഭീഷണിയും പരാതിയും ഇതുവരെ കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സമീപകാല സിനിമകൾ ഉദാഹരിച്ചെടുത്താണ് പിഎം മനോജ് ഇക്കാര്യത്തോട് പ്രതികരിച്ചത്. 15 കോടി ചെലവിട്ടെടുത്ത, സകല തിയേറ്ററുകളിലും ആഘോഷത്തോടെയെത്തിയ, ഡബിൾ ബാരൽ എന്ന സിനിമ ഒറ്റദിവസം കൊണ്ട് തിയേറ്ററിൽ പൊളിഞ്ഞുവീണു. തിയേറ്ററുടമകളുടെ പോലും വിലക്കിനെ മറികടന്നെത്തിയ ബാഹുബലി തകർത്തോടുകയും ചെയ്തു. അതുകൊണ്ട് സിപിഐഎം വിലക്കിയിട്ട് സിനിമ പൊളിഞ്ഞുപോകുമെന്ന് അഡ്വാൻസായി പറയുന്നത് കോമഡിയാണ്. സിപിഐഎമ്മിന്റെ ഇല്ലാത്ത വിലക്കിനെ കുറിച്ച് ആരോപണമുന്നയിച്ച് സിനിമയ്ക്ക് പരസ്യമുണ്ടാക്കുന്ന അണിയറപ്രവർത്തകർ തെളിവ് ഹാജരാക്കുകയാണ് വേണ്ടതെന്ന് മനോജ് തിരിച്ചടിച്ചു. വടകരയിലെ തിയേറ്ററുടമയുടെ നമ്പറും പിഎം മനോജ് അയ്യപ്പദാസിന് തൽസമയം കൈമാറി. മാത്രമല്ല, പാർട്ടി വിരുദ്ധ സിനിമകൾ എത്രയോ എണ്ണം നേരത്തെയിറങ്ങിയിട്ടുണ്ടെന്നും അതിന്റെയൊക്കെ ഗതി എല്ലാവർക്കുമറിയാമെന്നും കൂടി കൂട്ടിച്ചേർത്തു.
കലാമൂല്യമില്ലാത്ത സിനിമകൾ എന്തുവിവാവദമുണ്ടാക്കിയാലും രക്ഷപ്പെടില്ല. മാത്രമല്ല മനോരമയുടെ സാഹചര്യം പരിഗണിച്ച് സൗജന്യമായി ഈ സിനിമ മഴവിൽ മനോരമയിൽ പ്രദർശിപ്പിക്കണമെന്നും പിഎം മനോജ് ആഹ്വാനം ചെയ്തു. എന്നാൽ അത് മനോരമയാണ് തീരുമാനിക്കേണ്ടതെന്നും എന്റെ പണിയല്ലെന്നും പറഞ്ഞ അയ്യപ്പദാസ് പാർട്ടി വിരുദ്ധ സിനിമ പാർട്ടിചാനൽ വൻവില കൊടുത്ത് മുക്കിയ കാര്യം ചൂണ്ടിക്കാണിച്ചു. തിയേറ്ററുകാർ സിനിമ എടുക്കാത്തതുകൊണ്ട് സിപിഎമ്മിന്റെ ചുമലിൽ ചാരി വിൽക്കാമെന്നത് നടക്കാത്ത കാര്യമാണെന്ന് പിഎം മനോജ് തിരിച്ചടിച്ചു. മാത്രമല്ല സിനിമ കണ്ട് സഹിക്കാൻ കഴിയാതെ ഇറങ്ങിയോടുന്നവരെ പാർട്ടി പിടിച്ചുനിർത്തുന്നില്ലെന്നും അത് ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരായണെന്നും പറയുന്നത് പരിഹാസ്യമാണ് എന്ന് മനോജ് കളിയാക്കി.
അതേ സമയം ടിപിയുടെ ചോരയെ വിവാദമുണ്ടാക്കി കലാമൂല്യമില്ലാത്ത ഒരുസിനിമ കച്ചവടവൽക്കരിക്കുന്നത് ടിപിക്ക് മേലുള്ള മറ്റൊരുവെട്ടാണെന്ന് എഴുത്തുകാരൻ ടിപി രാജീവൻ പറഞ്ഞു. ഞാൻ മനസ്സിലാക്കിയിടത്തോളം ഇതൊരു കലാമൂല്യമില്ലാത്ത സിനിമയാണ്. പത്രവാർത്തകളെ അടിസ്ഥാനമാക്കിയെടുത്ത വെറുമൊരു സിനിമയാണ്. തെറ്റായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിവാദമുയർത്തി ശ്രദ്ധനേടുകയെന്നത് സമീപകാലത്ത് കലനേരിട്ടുകൊണ്ടിരിക്കുന്ന ദുർവിധിയാണ്. ടിപി കൊല്ലപ്പെട്ട ഉടനെ പെട്ടെന്നൊരു സിനിമ ചെയ്യുക. അത് വിവാദമാക്കുക അങ്ങനെ ശ്രദ്ധിക്കപ്പെടുമ്പോൾ സിനിമ ഹിറ്റാവുമെന്ന് സ്വപ്നം കാണുക ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല എന്ന് കൂടി ടിപി രാജീവൻ വിശദീകരിച്ചതോടെ മൊയ്തുതാഴത്ത് കുഴപ്പത്തിലായി. ഉടനെ, ഇത് ടിപിയുടെ കഥയല്ല, ഇതൊരു ഫാസിസ്റ്റ് വിരുദ്ധ സിനിമയാണെന്ന് പറഞ്ഞ് തടിതപ്പാൻ ശ്രമിച്ചു. മാത്രമല്ല സിപിഐഎമ്മനോട് തിയേറ്ററുകൾ വാങ്ങിത്തരണമെന്ന് കൂടി മൊയ്തുതാഴത്ത് അപേക്ഷിച്ചപ്പോൾ ചർച്ചയ്ക്കെത്തിയവർ പോലും ചിരിച്ചുപോയി.
ഭരണകൂട വിരുദ്ധവും സാമൂഹ്യപ്രതിബദ്ധതയുമുള്ള സിനിമയാണെങ്കിൽ തട്ടുപൊളിപ്പൻ സിനിമാക്കാരുടെ വൻകിട തിയേറ്ററുകൾ കിട്ടിയില്ലെന്ന് പറഞ്ഞ് മുറവിളി കൂട്ടുന്നതിൽ എന്തർഥമാണുള്ളതെന്ന് ടിപി രാജീവൻ ചോദിച്ചു. ജോൺഎബ്രഹാമും ഒഡേസ സത്യനും സ്വീകരിച്ച ജനകീയ സിനിമകളുടെ വഴി തേടുകയാണ് വേണ്ടത് എന്ന് ടിപി രാജീവൻ തിരിച്ചടിച്ചു. ഇതോടെ ഇക്കാര്യത്തിൽ ചാനലിന് ഒരു മുൻധാരണയുമില്ലെന്ന് വിശദീകരിച്ച് അയ്യപ്പദാസ് തടിതപ്പുകയായിരുന്നു. ചുരുക്കത്തിൽ ഇന്ന് റിലീസ് ചെയ്യുന്ന സിനിമ കേരളത്തിൽ ആകെ അഞ്ചുതിയേറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യുന്നുള്ളൂ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍