Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആകാംക്ഷയ്ക്കും കാത്തിരിപ്പിനും ട്രോളുകൾക്കും വിരാമം; മമ്മൂട്ടി ചിത്രം വൈറ്റ് റീലിസ് തീയതി പ്രഖ്യാപിച്ചു; ചിത്രം ജൂലൈ 29 ന് തിയേറ്ററിൽ

ആകാംക്ഷയ്ക്കും കാത്തിരിപ്പിനും ട്രോളുകൾക്കും വിരാമം; മമ്മൂട്ടി ചിത്രം വൈറ്റ് റീലിസ് തീയതി പ്രഖ്യാപിച്ചു; ചിത്രം ജൂലൈ 29 ന് തിയേറ്ററിൽ

വിഷു ചിത്രമായി തിയേറ്ററിൽ എത്തുമെന്ന് കരുതിയിരുന്ന മമ്മൂട്ടി ചിത്രം വൈറ്റ് നിരവധി തവണ മാറ്റിവച്ചശേഷം ഒടുവിൽ റിലീസിങിനൊരുങ്ങുന്നു.ചിത്രം റിലീസിന് എത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി ആകാംക്ഷകൾ നിലനിന്നിരുന്നു. നിരവധി തവണ മാറ്റിവച്ചശേഷമാണ് റിലീസിങ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂലൈ 29 ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് വിവരങ്ങൾ. ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയായിൽ നിരവധി ട്രോളുകൾ എത്തിയിരുന്നു.മറ്റ് സിനിമകളുടെ റിലീസ് ഡേറ്റുകളിൽ നിന്ന് അകലം പാലിച്ച് സുരക്ഷിതമായ ദിവസം നോക്കുന്നതാണ് വൈറ്റിന്റെ റിലീസ് അനന്തമായി നീളാൻ കാരണം എന്ന തരത്തിലായിരുന്നു ട്രോളുകൾ. എന്നാൽ ചിത്രം വൈകിയതിന് പിന്നിൽഅക്കാരണങ്ങളൊന്നു മല്ലെന്നും ജോലി പൂർത്തിയാകാനുണ്ടായ കാലതാമസമാണ് അതിന് പിന്നിലെന്നും ഉദയ് അന്തൻ പറയുന്നു.

ചിത്രത്തിൽ ഇരുപത്തിയഞ്ചുകാരിയെ പ്രണയിക്കുന്ന് മധ്യവയസ്കനായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിൽ ഹുമാ ഖുറേഷിയാണ് നായിക.ലണ്ടൻ പ്രധാന ലൊക്കേഷനായ ചിത്രം നിർമ്മിക്കുന്നത് ഇറോസ് ഇന്റർനാഷണലാണ്. സംവിധായകനൊപ്പം നന്ദിനി വിൽസൺ, പ്രവീൺ ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

രഞ്ജിത്തിന്റെ 'കേരള കഫേ' എന്ന ചലച്ചിത്ര സമുച്ചയത്തിലെ 'മൃത്യുഞ്ജയം', അജ്മൽ അമീർ നായകനായ 'പ്രണയകാലം' എന്നീ സിനിമകൾക്ക് ശേഷമുള്ള ഉദയ് അനന്ദന്റെ സംവിധാന സംരംഭമാണ് 'വൈറ്റ്'.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP