പത്മരാജന്റെ മേക്കപ്പ്മാന്റെ സഹായിയായി സിനിമാലോകത്ത്; 'ചൂതാട്ട'ത്തിൽ ചെറിയ വേഷത്തിലൂടെ തുടക്കം; നാലാംക്ളാസ് കഴിഞ്ഞ് തുന്നൽ പഠിക്കാൻപോയ സുരേന്ദ്രൻ സിനിമയിലെ വസ്ത്രാലങ്കാരത്തിന്റെ രാജാവായി; പ്രണയം പകർന്നാടുന്ന ആളൊരുക്കത്തിലെ പപ്പുവാശാനെ ഭദ്രമാക്കിയതോടെ മികവിന്റെ നെറുകയിലും എളിമയോടെ ഇന്ദ്രൻസ്; താര രാജാക്കന്മാരുടെ കുത്തക പൊളിച്ച് സലീംകുമാറിനും സുരാജിനും വിനായകനും പിന്നാലെ ഏറെ വൈകി ഇന്ദ്രൻസ് അഭിനയപ്രതിഭാ കിരീടം ചൂടുമ്പോൾ
മറുനാടൻ ഡസ്ക്
തിരുവനന്തപുരം: ആളൊരുക്കമെന്ന ചിത്രത്തിലൂടെ പപ്പുവാശാൻ എന്ന ഓട്ടൻതുള്ളൽ കഥാപാത്രത്തെ ഭദ്രമായി അവതരിപ്പിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട ഇന്ദ്രൻസിനെ തേടി മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം തേടിയെത്തുമ്പോൾ ഏറെ വൈകി ആ കലാകാരന് ലഭിക്കുന്ന അർഹിക്കുന്ന അംഗീകാരമായി അത് മാറുന്നു. താര രാജാക്കന്മാർ മാറിമാറി മികച്ച നടന്റെ പുരസ്കാരം പങ്കിട്ട കാലത്തിൽ നിന്ന് മാറി മലയാള സിനിമയിലെ സഹതാരങ്ങളും കോമഡി കഥാപാത്രങ്ങളായി ഒതുക്കിയവരും അഭിനയ പ്രതിഭയ്ക്കുള്ള അംഗീകാരം നേടുന്നതിന്റെ തുടർച്ചയായാണ് ഇന്ദ്രൻസിന് ഇത്തരമൊരു പുരസ്കാരം ലഭിക്കുന്നത്.
വസ്ത്രാലങ്കാര രംഗത്ത് മികവുകാട്ടി സിനിമാലോകത്ത് എത്തിയ ഇന്ദ്രൻസ് പിന്നീട് നിരവധി ചിത്രങ്ങളിൽ കോമഡി കഥാപാത്രം ചെയ്തെങ്കിലും ക്യാരക്ടർ വേഷങ്ങളിൽ പരിഗണിക്കപ്പെട്ടത് അപൂർവമായി മാത്രം. ഇത്തരത്തിൽ കോമഡി വേഷങ്ങളിൽ തിളങ്ങിയ സലീംകുമാർ ആദാമിന്റെ മകൻ അബുവിലൂടെ ദേശീയ അവാർഡ് നേടിയതും സമാന രീതിയിൽ സുരാജ് വെഞ്ഞാറമ്മൂട് പേരറിയാത്തവർ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരത്തിന്റെ അംഗീകാരം നേടിയതുമെല്ലാം അടുത്തകാലത്തായി വലിയ ചർച്ചയായിരുന്നു. ഇന്ദ്രൻസ് എന്ന കലാകാരനിൽ നല്ലൊരു നടനുണ്ടെന്ന കാര്യം പലപ്പോഴും ചർച്ചയായെങ്കിലും ഇതുവരെ അത്തരമൊരു വേഷം ഇന്ദ്രൻസിനെ തേടി എത്തിയിരുന്നില്ല. എന്നാൽ ഒടുവിൽ പപ്പുവാശാൻ എന്ന ഓട്ടൻതുള്ളൽ കലാകാരനെ വെള്ളിത്തിരയിൽ പകർന്നാടി ആ നടൻ ഒടുവിൽ സംസ്ഥാനത്തെ മികച്ച നടന്റെ പുരസകാരം നേടുന്നു. കഴിഞ്ഞ വർഷം വിനായകൻ മികച്ച നടന്റെ പുരസ്കാരം സ്വന്തമാക്കിയതിന് സമാനമായ രീതിയിലാണ് ഇന്ദ്രൻസിനെ തേടി ഇക്കുറി പുര്സ്കാരം എത്തുന്നത്.
കല്യാണസൗഗന്ധികം കളിച്ച് ചമയങ്ങൾ മാറ്റുമ്പോഴേക്കും മിഴികളിൽ ആയിരംവട്ടമെങ്കിലും ജ്വലിച്ചുമറയുന്ന പ്രണയം. കാലമെത്ര കടന്നാലും ആ പ്രണയത്തിന്റെ ചായക്കൂട്ടുകൾക്കു നിറം മങ്ങുകയില്ലെന്ന ആശയവുമായി ഇറങ്ങിയ പ്രണയ കഥയാണ് ആളൊരുക്കം. കാലം കടക്കുന്തോറും മാധുര്യമേറുന്ന പ്രണയത്തിന്റെ കുസൃതിയെ കുറിച്ചാണ് പപ്പുവാശാൻ ഈ ചിത്രത്തിൽ സംസാരിക്കുന്നത്. ആ പറച്ചിലിനു ഒരു പ്രത്യേക ഭംഗിയാണ്. ഇന്ദ്രൻസിന്റെ തീർത്തും വേറിട്ട കഥാപാത്രമായി ആളൊരുക്കം മാറിയതും അങ്ങനെ തന്നെ. ഈ ചിത്രത്തിന്റെ ഒരുക്കത്തിനായി കലാമണ്ഡലത്തിൽ നിന്നുള്ള കലാകാരന്മാരാണ് ഇന്ദ്രൻസിനെ ഓട്ടൻതുള്ളൽ അഭ്യസിപ്പിച്ചത്. മാധ്യമ പ്രവർത്തകനായ വി സി. അഭിലാഷ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് നിർമ്മിക്കുന്നത്. ഇവരുടെ വലിയ സഹകരണമില്ലായിരുന്നെങ്കിൽ ഇത്തരമൊരു മികച്ച പ്രകടനം സാധ്യമാവില്ലെന്നായിരുന്നു ഇന്ദ്രൻസ് പ്രതികരിച്ചത്.
പത്മരാജന്റെ മേക്കപ്പ്മാന്റെ അസിസ്റ്റന്റ് ആയി സിനിമാലോകത്ത്
പത്മരാജന്റെ മേക്കപ്പ്മാൻ മോഹൻദാസിന്റെ അസിസ്റ്റന്റായിട്ടാണ് ഇന്ദ്രൻസ് സിനിമയിലേക്കെത്തിയത്. 'ചൂതാട്ടം' ആയിരുന്നു ആദ്യചിത്രം. ഇന്ദ്രൻസിന്റെ അഭിനയം കണ്ട് ഇഷ്ടമായ നിർമ്മാതാവ് ചൂതാട്ടം എന്ന ചിത്രത്തിൽ ഒരു വേഷം കൊടുത്തു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ ഇതിന്റെ കോസ്റ്റ്യൂമറുമായി ഇന്ദ്രൻസ് അടുത്തു. തുടർന്ന് കോസ്റ്റ്യൂമറായി ധാരാളം ചിത്രങ്ങളിൽ അവസരം ലഭിച്ചു. പത്മരാജന്റെ നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളിലെ കോസ്റ്റ്യൂമറായി. അതോടെ വലിയ സംവിധായകരെ പരിചയപ്പെടാൻ അവസരമുണ്ടായി.
തുടർന്ന് ദൂരദർശന്റെ മലയാളം സീരിയലുകളിൽ അവസരം ലഭിച്ചു. നല്ലൊരു ഹാസ്യതാരം എന്ന പേര് നേടിയതോടെ സിബിമലയിലിന്റെ മാലയോഗത്തിൽ അവസരം ലഭിച്ചു. പിന്നീട് രാജസേനന്റെ ചിത്രങ്ങളിലാണ് ഇന്ദ്രൻസിന് ഏറ്റവും നല്ല അവസരം ലഭിച്ചത്. കിണ്ണംകട്ടകള്ളൻ , സ്വപ്നലോകത്തിലെ ബാലഭാസ്കർ , അഞ്ചരകല്യാണം, ഫെവ്സ്റ്റാർ ഹോസ്പിറ്റൽ , മംഗലംവീട്ടിൽ മാനസേശ്വരി ഗുപ്ത, പഞ്ചാബി ഹൗസ്, അത്ഭുതദ്വീപ്, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോഴും അഭിനയരംഗത്തും വസ്ത്രാലങ്കാരരംഗത്തും സജീവമാണ് ഇന്ദ്രൻസ്. ഇതിനകം250ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചുകഴിഞ്ഞ നടനാണ് ഇന്ദ്രൻസ്. ഇതിനിടെ ആദ്യമായാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ദ്രൻസിനെ തേടിയെത്തുന്നത്. സിപി വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ഇന്ദ്രൻസ് വസ്ത്രാലങ്കാരകനായത്.
തിരുവനന്തപുരം കുമാരപുരം പാലവിള കൊച്ചുവേലുവിന്റെയും ഗോമതിയുടെയും മകനായി 1951ലാണ് ഇന്ദ്രൻസ് ജനിച്ചത്. യഥാർത്ഥ പേര് സുരേന്ദ്രൻ എന്നാണ്. കുമാരപുരം ഗവൺമെന്റ് സ്കൂളിൽ നാലാം ക്ളാസുവരെ മാത്രം പഠിച്ച സുരേന്ദ്രൻ ജീവിത സാഹചര്യങ്ങളെ തുടർന്ന് അമ്മാവന്റെകൂടെ തയ്യൽ പഠിക്കാൻ ചേർന്നത്. ഈ സമയത്ത് സുഭാഷ് സ്പോർട്സ് ആൻഡ് ആർട്സ് ക്ളബിന്റെ നാടകങ്ങളിൽ അഭിനയിച്ചുതുടങ്ങി. ഇന്ദ്രൻസ് എന്ന പേരിൽ ഒരു തയ്യൽക്കടയും തുടങ്ങി. ഈ പേരാണ് സുരേന്ദ്രൻ സിനിമയിൽ വന്നപ്പോൾ സ്വീകരിച്ചത്. ഭാര്യ: ശാന്തകുമാരി. രണ്ട് മക്കൾ.
ഭരത് മുരളിയുടെ പേരിലുള്ള അഭിനയപ്രതിഭയ്ക്കുള്ള പുരസ്കാരം ഇതിനിടെ ഇന്ദ്രൻസിനെ തേടി എത്തിയിരുന്നു കഴിഞ്ഞ വർഷം. ആളൊരുക്കത്തിന്റെ ലൊക്കേഷനിൽ വച്ച് സഹപ്രവർത്തകരുടെ ആഘോഷവും ഇതോടെ നടന്നു. മലയാള സിനിമ ഇനിയും തിരിച്ചറിയാത്ത അതുല്യ പ്രതിഭയാണ് ഇന്ദ്രൻസെന്ന് സംവിധായകൻ വി സി. അഭിലാഷ് അന്ന് പറഞ്ഞത് അന്വർത്ഥമാവുകയാണ് ഇപ്പോൾ മികച്ച നടന്റെ പുര്സകാരം ആ കലാകാരനെ തേടിയെത്തുമ്പോൾ. ഇത്തരം അനുമോദന ചടങ്ങുകൾ തന്റെ ജീവിതത്തിൽ അപൂർവമായി സംഭവിക്കുന്ന ഒന്നാണെന്നും ഇനിയും നല്ല വേഷങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഇന്ദ്രൻസ് അന്ന് പറഞ്ഞിരുന്നു. ഇപ്പോൾ വൈകിയെങ്കിലും അവാർഡ് ലഭിക്കുമ്പോഴും എളിമയോടെ നിലകൊള്ളുകയാണ് ഇന്ദ്രൻസ് എന്ന വലിയ മനസ്സുള്ള കൊച്ചുമനുഷ്യൻ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍