ഞാൻ ഇവിടെയെത്തിയത് മുഖ്യാതിഥിയായിട്ടല്ല; സഹപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിലെത്താൻ ആരുടേയും ക്ഷണം വേണ്ട;' കാലത്തിന്റെ തിരശ്ശീല വീഴും വരെ ഞാൻ ഇവിടെയൊക്കെയുണ്ടാകും'; ചലച്ചിത്ര പുരസ്ക്കാരത്തിലെ മുഖ്യാതിഥി വിവാദത്തിൽ മറുപടിയുമായി മോഹൻലാൽ; വിനയാന്വിതനായുള്ള സംസാരത്തിൽ നിറ കൈയടിയോടെ ആരാധകരും
ആർ പീയൂഷ്
തിരുവനന്തപുരം: ചലച്ചിത്ര അവാർഡ് മുഖ്യാതിഥി വിവാദത്തിൽ മറുപടിയുമായി നടൻ മോഹൻലാൽ. സഹപ്രവർത്തകരുടെ അടുത്തേക്ക് വരുന്നതിൽ തനിക്ക് ആരുടേയും ക്ഷണം ആവശ്യമില്ലെന്നും മുഖ്യാതിഥിയായിട്ടല്ല താൻ വന്നതെന്നുമാണ് മോഹൻലാൽ പറഞ്ഞത്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിലാണ് അദ്ദേഹം തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. ഞാൻ ഇവിടെയെത്തിയത് മുഖ്യാതിഥിയായിട്ടല്ല. സഹപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിലേക്ക് വരുന്നത് എന്നേ സംബന്ധിച്ച് വിലപ്പെട്ട നിമിഷമാണ്. കാലത്തിന്റെ തിരശീല വീഴും വരെ ഇവിടെയാക്കെയുണ്ടാകുമെന്നും മോഹൻലാൽ പറഞ്ഞു.
ഞങ്ങൾ സിനിമാ കലാകാരന്മാരെ സംബന്ധിച്ച് ഏറ്റവും ധന്യമായ ചടങ്ങാണിത്. ഞങ്ങളുടെ പ്രയത്നത്തിന് കിട്ടുന്ന അംഗീകാരം. എന്ന് പറഞ്ഞു തുടങ്ങിയ ലാൽ പിന്നീട് തനിക്ക് തിരുവനന്തപുരവുമായുള്ള ആത്മ ബന്ധത്തെക്കുറിച്ചു പറഞ്ഞു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട മണ്ണിലാണ് ഈ ചടങ്ങ് നടക്കുന്നത്. ഞാൻ പഠിച്ചു കളിച്ചു വളർന്ന സ്ഥലം. രാജാവും പ്രജകളും പരസ്പരം സ്നേഹിച്ച് കഴിഞ്ഞ നാട്. എന്ന് പറഞ്ഞു തുങ്ങിയപ്പോഴേക്കും കാണികളുടെ കരഘോഷം ഉയർന്നു. തന്റെ ജീവിത്ത്ിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ഈ നഗരത്തിലാണ് ചിലവഴിച്ചതെന്നും ഒരു നാൾ അപ്രതീക്ഷിതമായി തന്റെ മുഖത്ത് ക്ലാപ്പ് ബോർഡ് വെച്ചതും ഈ നഗരമാണെന്നും ലാൽ പറഞ്ഞു. തലസ്ഥാന നഗരത്തോടുള്ള ആത്മബന്ധം പറഞ്ഞു തീർന്നയുടനാണ് അവാർഡിനെ പറ്റി പറഞ്ഞത്. മറ്റുള്ളവർക്ക് ലഭിക്കുന്ന അവാർഡ് എനിക്ക് ആത്മ വിമർശനങ്ങളാണ് എ്നും ഒരിക്കലും അവരോട് അസൂയ തോന്നിയിട്ടില്ല എന്നും പറഞ്ഞു. ഇന്ദ്രൻസിന് ഈ അവാർഡ് ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹത്തിന്റെ അത്രയും എത്താൻ കഴിയാതെ പോയല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടയിലാണ് വിവാദ വിഷയത്തിന് ലാൽ മറുപടി നൽകിയത്. എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരെ ആദരിക്കപ്പെടുന്നത് കാണുക എന്നത് എന്റെ അഭിമാനമാണ്,എന്റെ കടമയാണ്, എന്റെ അവകാശമാണ് എ്ന്നു പറഞ്ഞാണ് പ്രതിഷേധം അറിയിച്ചത്. കാലം തീരുമാനിച്ചാൽ ഒരു അരനിമിഷം പോലും ഞാനുണ്ടാവില്ല എന്ന് പറഞ്ഞാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്.
മോഹൻ ലാലിന്റെ ഓരോ വാക്കുകളും ഏറെ വിനയത്തോടെയുള്ളതായിരുന്നു. ഇതൊക്കെ കാണികൾ നിറ കൈയടിയോടെയാണ് വരവേറ്റത്. വിവാദങ്ങൾക്കുള്ള മറുപടിപോലും സൗമ്യതയോടെയാണ് പറഞ്ഞതും. മുഖ്യ മന്ത്രിയുടെ തൊട്ടരികിൽ തന്നെയായിരുന്നു ലാലിന്റെ ഇരിപ്പിടവും. ഇരുവരും ഏറെ നേരം കുശലാന്വേഷണങ്ങൾ നടത്തുകയുണ്ടായി. പുരസ്ക്കാര ജേതാക്കളൊക്കെയും അദ്ദേഹത്തിന്റെ കാൽ തൊട്ടു വണങ്ങുന്നുണ്ടായിരുന്നു. കാൽ തൊടുന്നവരെ ലാൽ തടയാൻ ശ്രമിക്കുന്നുമുണ്ടായിരുന്നു.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പുരസ്കാരദാന മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ, സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് നടൻ ഇന്ദ്രൻസ്. നടി പാർവതി തുടങ്ങിയവരുടെ നിറഞ്ഞ സാന്നിധ്യത്തിലായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
സംസ്ഥാന ചലച്ചിത്ര അവാർഡിന് മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ഭാരവാഹിയുമായ ഡോ. എം ബിജു അക്കാദമിയിലെ അംഗത്വത്തിൽ നിന്ന് രാജി വെച്ചിരുന്നു. നടൻ പ്രകാശ് രാജുൾപ്പെടെയുള്ളവർ മോഹൻലാൽ മുഖ്യാതിഥിയായി വരുന്നതിനെതിരെ ഒപ്പിട്ട നിവേദനം നൽകിയിരുന്നു. എന്നാൽ ഈ പ്രതിഷേധങ്ങൾക്കിടയിലാണ് മോഹൻലാൽ ചടങ്ങിൽ പങ്കെടുത്തത്. മുഖ്യാതിഥിയായി നടൻ മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ താരങ്ങളും സംവിധായകരും എഴുത്തുകാരും സാസ്കാരിക പ്രവർത്തകരും മാധ്യമപ്രവർത്തകരും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ചടങ്ങിലെ മുഖ്യ അതിഥികൾ മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും അവാർഡ് ജേതാക്കളും മാത്രമായിരിക്കണം. അതിന് കോട്ടം തട്ടുന്ന വിധത്തിൽ ഒരു മുഖ്യ അതിഥിയെ അവാർഡ് ദാന ചടങ്ങിൽ ക്ഷണിക്കുന്ന രീതി ശരിയല്ലെന്നായിരുന്നു ഇവരുടെ വാദം. ഇതേറെ വിവാദമാകുകയും ചെയ്തിരുന്നു. എന്നാൽ ഈ ആരോപണങ്ങളെ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ തള്ളിക്കളയുകയും ചെയ്തിരുന്നു. മോഹൻലാൽ പങ്കെടുത്താൽ ചടങ്ങിന്റെ ശോഭ കുറയുമെന്ന വാദത്തിൽ യുക്തിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോഹൻലാലിനെ ക്ഷണിക്കരുതെന്ന് ആരും നിവേദനം നൽകിയിട്ടില്ല. മോഹൻലാൽ പങ്കെടുക്കുന്നതിൽ ആർക്കും എതിർപ്പില്ല. ഇന്ദ്രൻസും വി സി അഭിലാഷും ഇക്കാര്യം വ്യക്തമാക്കിയതാണ്. 2015ൽ മോഹൻലാൽ ചടങ്ങിൽ പങ്കെടുത്തിരുന്നെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ലാൽ മുഖ്യാതിഥിയായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് ജേതാക്കൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെസി ഡാനിയൽ അവാർഡ് ശ്രീകുമാരൻ തമ്പിക്കാണ് നൽകിയത്. അഞ്ചുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകനും നിർമ്മാതാവുമായ രാഹുൽ റിജി നായർ, രണ്ടാമത്തെ ചിത്രമായ ഏദന്റെ സംവിധായകൻ സഞ്ജു സുരേന്ദ്രൻ, മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, മികച്ച നടൻ ഇന്ദ്രൻസ്, മികച്ച നടി പാർവതി എന്നിങ്ങനെ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും അടക്കം 43 പേർക്ക് പുരസ്കാരം സമ്മാനിച്ചു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍