കൂതറ ചിത്രങ്ങളിറക്കിയിട്ടും കോടികൾകൊയ്ത് ഓണസിനിമാ വിപണി; സൽപ്പേര് നേടിയത് ‘സപ്തമ. ശ്രീ. തസ്കരഃ’ മാത്രം; ‘പെരുച്ചാഴിക്കും’ ‘രാജാധിരാജയ്ക്കും’ കോടികളുടെ ഇനീഷ്യൽ കളക്ഷൻ; പരാജയമായത് ദിലീപിന്റെ വില്ലാളി വീരൻ
എം മാധവദാസ്
ഗ്രഹണി പിടിച്ചുകിടക്കുന്നവന് ചക്കക്കൂട്ടാൻ കിട്ടയതുപോലെന്ന് പറഞ്ഞപോലെയായിപ്പോയി ഇത്തവണത്തെ ഓണക്കാലചിത്രങ്ങൾ. ചാനൽ ചർച്ചകളെന്ന വളിപ്പുകളും, സീരിയലുകളുടെ പൊട്ടത്തരങ്ങളും കണ്ടു മടുത്ത പ്രേക്ഷകർ എങ്ങനെയെങ്കിലും തീയേറ്ററുകളിലേക്ക് ഓടിക്കയറാൻ തയാറെടുത്ത് നിൽക്കയാണെന്ന് തോനുന്നു. അതുകൊണ്ടുതന്നെ ഈ ഓണക്കാലത്തിറങ്ങിയ അഞ്ചു ചത്രങ്ങളിൽ ദിലീപിന്റെ ‘വില്ലാളിവീരൻ’ ഒഴികെയുള്ള നാലും സാമ്പത്തിക വിജയമായി. ഇതിൽ പ്രഥ്വീരാജിന്റെ ‘തസ്ക്കരൻ’ ഒഴികെയുള്ള ചിത്രങ്ങൾക്ക് കലാപരമായി എടുത്തുപറയത്തക്ക യാതൊരു മേന്മയുമുണ്ടായിരുന്നില്ല. എന്ത് ബോറായാലും ശരി ഞങ്ങൾ കണ്ടോളാമെന്ന രീതിയിൽ പ്രേക്ഷകർ സിനിമയെ സ്നേഹിക്കുന്ന കാലമാണിതെന്ന് , എക്കാലവും പ്രതിസന്ധിയെന്ന് നാമം ജപിച്ചുകൊണ്ടിരിക്കുന്ന മലയാളസിനിമാ പ്രവർത്തകർ ഓർക്കണം.
വിപണിയുടെ ഉൽസവമാണ് ഓണക്കാലം. ലോകമെമ്പാടുമുള്ള മലയാളികൾ നാട്ടിലേക്കത്തൊൻ തിക്കിത്തിരക്കുന്ന കാലം. സോപ്പു ചീപ്പ് കണ്ണാടിതൊട്ട് എൽ.ഇ.ഡി ടിവികളും ഹൂണ്ടായ് കാറുകളുംവരെ നന്നായി വിറ്റുപോകുന്ന റിഡക്ഷൻ സെയിലുകളുടെ സുവർണകാലം. ഈ വ്യാപാരോൽസവത്തിൽ മലയാളസിനിമയും കോടികൾ വാരി അതിന്റെ വ്യാവസായിക അടിത്തറ ഭദ്രമാണെന്ന് തെളിയിച്ചു. പക്ഷേ ഓണക്കാലത്ത് നാം വാങ്ങിയ ചെപ്പിത്തോണ്ടി തൊട്ട് വാഷിങ്മെഷീൻവരെ നിലവാരമുള്ളതായിരുന്നു; സിനിമക്ക് അതുണ്ടായില്ല എന്നുമാത്രം. പക്ഷേ, തീയേറ്റർ കാണുമ്പോൾ ജനം ഓടുന്ന അവസ്ഥ മാറിയെന്ന് നമുക്ക് സന്തോഷിക്കാം. കച്ചവടപരമായി വിജയിച്ചെങ്കിലും കലാപരമായി വട്ടപ്പൂജ്യത്തിലാണ് നമ്മുടെ സംവിധയകർ. പണ്ടൊക്കെ മികച്ച ചിത്രങ്ങൾപോലും ശക്തമായ ഓണ മൽസരത്തിൽ കാലിടറി വീഴുന്നത് കാണാമായിരുന്നു. ഇന്ന് ഒന്നിനൊന്ന് വളിപ്പുകൾ ഇറങ്ങുന്നതിനാൽ, ബോറടിയില്ലാതെ കണ്ടിരിക്കാം എന്ന ഒറ്റക്കാരണംകൊണ്ടുപോലും താരചിത്രങ്ങൾക്ക് ആളുകൂടുന്നു. കലികാലത്തിന്റെ വിക്രിയകൾ നോക്കണേ!
കോടികളുമായി ‘പെരുച്ചാഴി രാജ’
സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെ ‘രാജാധിരാജയും’ മോഹൻലാലിന്റെ ‘പെരുച്ചാഴിയും’ വൻ കലക്ഷൻ നേടി മുന്നേറുകയാണ്. റിലീസ് ചെയ്തത് മുതൽ 13 ദിവസത്തെ കലക്ഷൻ റിപ്പോർട്ട് എടുത്താൽ ‘പെരുച്ചാഴി’യാണ് മുന്നിൽ. ഏകദേശം 24.5 കോടിയോളമാണ് ഈ മോഹൻലാൽ ചിത്രത്തിന് ഗ്രോസ് ലഭിച്ചത്. തൊട്ടുപിറകിൽ ‘രാജാധിരാജ’. മൊത്തം 11 ദിവസം കൊണ്ട് 15.5 കോടിയാണ് മമ്മുട്ടി ചിത്രം കൊയ്തത്.ആദ്യദിനം തന്നെ പെരുച്ചാഴിക്ക് മൂന്ന് കോടി ലഭിച്ചു. ‘രാജാധിരാജയുടെ’ ഓപ്പണിങ് രണ്ടുകോടി ആയിരുന്നു. എട്ട് കോടി രൂപയാണ് പെരുച്ചാഴിയുടെ മുതൽ മുടക്ക്.അങ്ങനെനോക്കുകയാണെങ്കിൽ സാറ്റലൈറ്റ് റൈറ്റും കൂടി കൂട്ടുമ്പോൾ ആദ്യ രണ്ടാഴ്ചകൊണ്ടുതന്നെ പെരുച്ചാഴി മുടക്കുമുതൽ തിരച്ചു പിടിക്കും. നോക്കുക, അടുത്തകാലത്തൊന്നും പെരുച്ചാഴിപോലൊരു അസംബന്ധ സിനിമ കേരളത്തിൽ ഉണ്ടായിട്ടില്ല. ഇതിനെപ്പോലും വിജയിപ്പിച്ചെടുക്കാമെങ്കിൽ, ഓണക്കാലത്ത് ഒരു നല്ല സിനിമ കൊടുത്തിരുന്നെങ്കിൽ പ്രേക്ഷകർ എങ്ങനെ കൊണ്ടാടുമായിരുന്നു. പക്ഷേ ആദ്യ ദിനങ്ങളിലെ ആവേശം കഴിഞ്ഞതോടെ ‘പെരുച്ചാഴി’യുടെ പോക്കറ്റ് തുരക്കൽ മന്ദഗതിയിലായിട്ടുണ്ട്.
ഏതാണ്ട് ഇതേ അവസ്ഥയാണ് ‘രാജാധിരാജക്കും’. പത്തിരുപതുപടങ്ങൾ എട്ടുനിലയിൽ പൊട്ടിയ മമ്മൂട്ടിക്ക് ഈ സിനിമ പണ്ട് ‘ന്യൂദൽഹി’ നൽകിയതുപോലുള്ള ലൈഫാണ് കൊടുത്തത്. പക്ഷേ ചടുലമായ ആദ്യപകുതിക്കുശേഷം പാണ്ടിപ്പടങ്ങളെ വെല്ലുന്ന അതിഭാവുകത്വരംഗങ്ങളുമായാണ് ചിത്രം നീങ്ങുന്നത്. മമ്മൂട്ടി ഊതിയാൽ എല്ലാവരും പറക്കുന്ന അവസ്ഥ. അയാൾ ഒന്ന് കൈവീശിയാൽ വില്ലൻ അടുത്ത ഇലട്രിക്ക് പോസ്റ്റിന് മുകളിൽ തീ പാറിച്ചുകൊണ്ട് വീഴും. ഉദയകൃഷ്ണ- സിബി കെ. തോമസിന്റെ പഴയ പടപ്പുകളെപ്പോലെ, തട്ടിക്കൊണ്ടുപോകാലും ആൾമാറാട്ടവുമൊക്കെയായി ഒരു പതിവ് മസാല. കൂട്ടിന് അരോചകമായ മൂന്നാലു ഗാനങ്ങളും. എന്നിട്ടും ഈ സിനിമയെ വിജയിപ്പിച്ച പ്രേക്ഷകരെ ആരു മറന്നാലും മമ്മൂട്ടി മറക്കരുത്.
വേറിട്ടവഴിയിൽ രാജുമാത്രം
എന്നാൽ റിലീസ് ചെയ്ത അന്നുതൊട്ട് എല്ലാംഷോയും ഹൗസ് ഫുള്ളായി സ്റ്റഡി കളക്ഷനിൽ മുന്നേറുകയാണ് പ്രഥ്വീരാജിന്റെ ‘തസ്ക്കരൻ’. ഈ ചിത്രം കണ്ടപ്പോൾ ശരിക്കും ഞെട്ടിയത്, തന്റെ കഥാപാത്രത്തിന്റെ താര പരിവേഷം ഉയർത്താനായി നിർമ്മാതാവുകൂടിയായ പ്രഥ്വീരാജ് ഒന്നും ചെയ്തിട്ടില്ലെന്നാണ്! പല സീനുകളിലും സഹനടന്മാർക്കാണ് രാജുവിന്റെ കള്ളനേക്കാൾ കൈയടി കിട്ടുന്നത്. മമ്മൂട്ടിയെപ്പോലുള്ള മെഗാ താരങ്ങൾ കണ്ടു പടിക്കേണ്ടതാണ് ഈ ടീം സ്പിരിറ്റ്. പക്ഷേ ‘24 കാതം നോർത്ത്’ എന്ന അസാധാരണ സിനിമചെയ്ത, അനിൽ രാധകൃഷ്ണമേനോനിൽനിന്ന് ഇതുപോലൊരു സാധാരണ ചിത്രമല്ല പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്. തിരക്കഥയിലെ ബാലാരിഷ്ടതകൾ സിനിമയെ നന്നായി ബാധിക്കുന്നുണ്ട്. ക്ലൈമാക്സിലടക്കം എന്തു സംഭവിക്കുമെന്ന് പ്രേക്ഷകന് കൃത്യമായി പ്രവചിക്കാം. പക്ഷേ തമ്മിൽ ഭേദം തൊമ്മനെന്ന രീതിയിൽ ഈ ഓണക്കാലത്തെ മികച്ച ചിത്രം ‘തസ്ക്കരൻ’ തന്നെയാണ്. അതുകൊണ്ടാണെല്ലോ, സിനിമ ഇപ്പോഴും നിറഞ്ഞ സദസ്സിൽ ഓടുന്നതും.
കുട്ടികൾക്കായി ബിജു; അക്കിടി മാറാതെ ദിലീപ്
മുമ്പ് ദിലീപിനും സുരാജ് വെഞ്ഞാറമൂടിനുമൊക്കെയുണ്ടായിരുന്നപോലെ ഇന്ന് കുട്ടികളുടെയും കൗമാരക്കാരുടെയും ഇഷ്ടനടനായി വളർന്നിരിക്കയാണ് നമ്മുടെ ബിജുമേനോൻ. തറക്കോമഡികൾ ഏറെയുള്ള ജോണി ആൻറണിയുടെ ‘ഭയ്യാഭയ്യായെ’ പിടിച്ചു നിർത്തുന്നത് ബിജുമേനോൻ എന്ന അതുല്യ നടന്റെ ഒറ്റയാൻ പ്രകടനമാണ്. നായകൻ കുഞ്ചാക്കോബോബൻ പല സീനുകളിലും നോക്കുകുത്തിയായിപ്പോവുന്നു. ദേശീയ അവാർഡ് ജേതാക്കളായ സലീകുമാറും സുരാജും ചീപ്പ് നമ്പറുകളിലുടെ പ്രേക്ഷകരെ പരമാവധി വെറുപ്പിക്കുന്നുണ്ട്. ‘മാസ്റ്റഴ്സ്’, ‘സൈക്കിൾ’ എന്നീ രണ്ടു ചിത്രങ്ങൾ മാറ്റി നിർത്തിയാൽ ശരാശരിയും അതിലും താഴെയുമാണ് ജോണി ആൻറണി സംവിധാനംചെയ്ത ഭൂരിഭാഗം ചിത്രങ്ങളും. ഭയ്യാഭയ്യയും ആ ട്രാക്കിലാണ്. ചുമ്മാ സമയമുണ്ടെങ്കിൽ അൽപ്പം കോമഡി കാണാം എന്ന നിലപാടുള്ളവർക്ക് ഈ സിനിമ പിടിക്കും. മലയാളിയായ കുഞ്ചാക്കോബോബനും ബംഗാളിയായ ബിജുമേനോനും തങ്ങളുടെ കാമുകിമാരെയുംകൊണ്ട് ബംഗാളിലേക്ക് നടത്തുന്ന യാത്രയുടെ പശ്ചാത്തലത്തിലാണ്, ഹിറ്റ് മേക്കർ ബെന്നി പി.നായരമ്പലം തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉദയകൃഷ്ണ -സിബി.കെ തോമസുമാരെപ്പോലെ യാതൊരു ലോജിക്കുമില്ലാതെ കഥപറയുന്ന രീതിയല്ല ബെന്നിയുടെത്. മലയാളിയുടെ നിത്യജിവിതത്തിന്റെ നൊമ്പരങ്ങളിൽ ചാലിച്ച ചിരിയായിരുന്നു ‘ചാന്തുപൊട്ടിലും’, ‘മേരിക്കുണ്ടൊരു കുഞ്ഞാടിലുമൊക്കെ’ ബെന്നി സൃഷ്ടിച്ചത്. ഭയ്യ അതിന്റെയൊന്നും അരികത്തത്തെില്ലെങ്കിലും, ഓണക്കാലത്തിന്റെ കൂട്ടപ്പൊരിച്ചിലിൽ അതും വിജയിച്ചുകയറി.
ദീലീപിന്റെ പതിവ് ചുറ്റിക്കളി തട്ടിക്കളികൾക്ക് ഇനി മലയാളസിനമയിൽ അധികാലമൊന്നും സ്കോപ്പില്ലെന്ന് തെളിയിക്കുകയാണ് ‘വില്ലാളിവീരൻ’. പെങ്ങമാരുടെ സംരക്ഷകനായ ആങ്ങളയും അയാളുടെ കാമുകി വരുമ്പോഴുള്ള പ്രശ്നങ്ങളുമായി പാറ്റവീണ പഴങ്കഞ്ഞിയാണ് ഇത്തവണയും ദിലീപ് വിളമ്പിയത്. ഓർത്തുവെക്കാനാഗ്രഹിക്കുന്ന ഒരു സീൻപോലുമില്ലാതെയാണ് ഈ വില്ലാളിവീരന് തിരശ്ശീല വീഴുന്നത്.ഈ സിനിമയുടെ പോസ്റ്റർ കണ്ടാൽ തന്നെ ജനം പടം പൊട്ടുമെന്ന് ഉറപ്പിച്ചു പറയുന്നു. ‘അവതാരത്തിന്റെ’ വലിയപരാജയത്തിൽനിന്നും കാൽക്കീഴിലെ മണ്ണൊലിച്ച് പാവുന്നത് ദിലീപ് മനസ്സിലാക്കുന്നില്ല. പക്ഷേ, പെരുച്ചാഴിയേക്കാളും മെച്ചപ്പെട്ട കോമഡിയുണ്ടായിട്ടും ചിത്രം എന്തുകൊണ്ട് പൊട്ടി എന്ന് ചിന്തിക്കുമ്പോഴാണ് അകാരണമായ ഒരു അതൃപ്തി ദിലീപിനെതിരെ പ്രേക്ഷകർക്കിടയിൽ നിലനിൽക്കുന്നുവെന്ന് തോനുന്നത്.മഞ്ജുവാരിയരുമായുള്ള വിവാഹമോചന വിവാദങ്ങളൊക്കെ, ‘അയൽവീട്ടിലെ പ്രിയപ്പെട്ട പയ്യൻ’ എന്ന ദീലീപിൻറ പൊതുഇമേജിനെ കുടുംബപ്രേക്ഷകരുടെ മനസ്സിൽനിന്ന് തകർത്തിരിക്കുന്നുവെന്ന് വ്യക്തം.
പാഠമാകേണ്ട ‘പെരുച്ചാഴി’ പ്രചാരണതന്ത്രം
‘പെരുച്ചാഴി’പോലുള്ള കൂതറ സിനിമകളുടെ സാമ്പത്തിക വിജയം സിനിമയുടെ വിപണനതന്ത്രത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതിന്റെ സാധ്യതയും അടിവരയിടുന്നു. മലയാള സിനിമാ നിർമ്മാതാക്കൾ തീരെ ശ്രദ്ധിക്കാത്ത മേഖലയാണിത്. ഹിന്ദിയിലും തമിഴിലുമൊക്കെ കൃത്യമായി റിലീസ് ഡേറ്റ് തീരുമാനിച്ചാണ് പേപ്പർ വർക്കുകൾവരെ തുടങ്ങുക. മഴക്കാലത്തും ഐപിഎൽ സീസണിലും സൂപ്പർതാരങ്ങളുടെ പടങ്ങൾ വരുമ്പോഴും റിലീസ് കുറച്ചും, ഫെസ്റ്റിവൽ സീസണിൽ നേരത്തെയിറക്കിയുമൊക്കെ അവർ വിപണി കാക്കുന്നു. നമ്മളാകട്ടെ കെഎസ്ആർടിസി ബസുകളെപ്പോലെ ചിലപ്പോൾ എല്ലാം കൂടി ഒന്നിച്ചായിരിക്കും. അല്ലെങ്കിൽ കടുത്ത മഴക്കാലത്തായിരിക്കും ഒരു ഓഫ് ബീറ്റ് പടമത്തെുക.
പെരുച്ചാഴിയെ നോക്കുക.അമേരിക്കയിൽപോലും ഇത് റിലീസ്ചെയ്തു. നിർമ്മാതാക്കളായ സാന്ദ്രാതോമസ്-വിജയ്ബാബു ടീം എന്തെല്ലാം വ്യത്യസ്തമായ പ്രചാരണ തന്ത്രങ്ങളാണ് ‘പെരുച്ചാഴി’ക്കായി ഒരുക്കിയതെന്ന് നോക്കുക. ട്രെയിനുകളിൽ പെരുച്ചാഴിയിറങ്ങിയെന്നൊരു ടീസർ തന്നെ ഏറെ ശ്രദ്ധേയം.‘ കീപ്പ് യുവർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആൻറ് ലോജിക്ക് എവേ’ എന്ന് എഴുതിക്കാട്ടിക്കൊണ്ടാണ് സിനിമതുടങ്ങുന്നത്. അതിനാൽ പെരുച്ചാഴിയിലെ അസംബന്ധങ്ങളെ ഒരു പരിധിവരെ ആരധകർക്ക്മുന്നിൽ ന്യായീകരിക്കാൻ സംവിധായകന് കഴിയുന്നു. തറ നമ്പറാണെങ്കിലും ലാൽ ഫാൻസിനിടയിൽ ഇത് കുറിക്കുകൊണ്ടു. ഇത് ലോജിക്ക് വേണ്ടാത്ത സിനിമയാണെന്നാണ് (ലോക ചരിത്രത്തിൽ തന്നെ അങ്ങനെയൊരു സനിമ ഇല്ലെങ്കിലും) ഇപ്പോൾ അവർ കൊണ്ടുപിടിച്ച് പ്രചരിപ്പിക്കുന്നത്.
പ്രേക്ഷകരെ ആകർഷിക്കുന്നതിൽ, മൾട്ടിപ്ളക്സുകൾ അടക്കമുള്ള മാറിയ തീയേറ്റർ സാഹചര്യം വലിയ പങ്കുവഹിച്ചുവെന്നത് കാണാതിരുന്നുകൂടാ. മുറക്കിത്തുപ്പിയും സിഗരറ്റ് കുറ്റിയിട്ടും വൃത്തികേടായികിടക്കുന്ന തീയേറ്റുകൾ ഈ അടുത്തകാലത്താണ് മാറുന്നത്. അതോടെ ഒരുകാലത്ത് മലയാള വാണിജ്യ സിനിമകളുടെ നട്ടെല്ലായിരുന്നു കുടുംബപ്രേക്ഷകർ തിരികെയത്തെുകയും ചെയ്യുന്നുണ്ട്. തർക്കങ്ങളും വിലക്കുകളുമായി തമ്മിൽ തല്ലി പ്രേക്ഷകരെ അകറ്റുന്നതിനുപകരം, വൈഡ് റിലീസിങ്ങ് അടക്കമുള്ള സാധ്യതകൾ പരിശോധിച്ച്, കൂടുതൽ ‘യൂസർ ഫ്രൻറിലിയായി’ഈ വ്യവസായത്തെ മാറ്റാനാണ് സിനിമാപ്രവർത്തകർ ശ്രമിക്കേണ്ടത്.
വാൽക്കഷ്ണം:
63വയസ്സായ മമ്മൂട്ടിയും 54കാരൻ മോഹൻലാലും തന്നെയാണ് ഇന്നും മലയാള സിനിമയുടെ വ്യാവസായിക നെടുംതൂണുകൾ എന്ന് ഓണക്കാല ചിത്രങ്ങൾ അടിവരയിടുന്നു. കയ്യും കാലും അനക്കി സംഘട്ടനങ്ങളിൽ തിളങ്ങാൻപോലും മമ്മൂട്ടിക്ക് ആവുന്നില്ല എന്ന് ‘രാജാധിരാജ’ കണ്ടാൽ മനസ്സിലാവും. വയറുന്തിയും കവിൾ ചീർത്തും അവലക്ഷണമായ ഒരു താടിയുംവച്ച് വികൃതരൂപത്തിലാണ് ലാൽ ‘പെരുച്ചാഴിയിൽ’ എത്തിയത്. എന്നിട്ടും ആരാധകർ ആ സിനിമകളെ വിജയിപ്പിക്കുന്നു! സാമൂഹിക ശാസ്ത്രജ്ഞന്മാരൊക്കെ പഠിക്കേണ്ടതാണ് എന്തിനെയും പുച്ഛിക്കുന്ന മലയാളിയുടെ താരവിധേയത്വം. നമ്മുടെ ന്യൂ ജനറേഷൻ സിനിമക്ക് എന്തെല്ലാം കുഴപ്പങ്ങൾ ഉണ്ടെങ്കിലും അവ താരകേന്ദ്രീകൃതമായ തിരലോകത്തിനെതിരായ വെല്ലുവിളിയായിരുന്നു. പക്ഷേ ആ തരംഗത്തിൽനിന്നുള്ള തിരിച്ചുപോക്കായി ഓണക്കാലചിത്രങ്ങൾ എന്നതാണ് സങ്കടകരം.
Stories you may Like
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- കെ എസ് ആർ ടി സിയുടെ പടി ചവിട്ടാത്ത എംഡി; കെ എസ് ആർ ടി സിയിൽ ഉടൻ തീരുമാനം
- കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്ന് ബിജു പ്രഭാകറെ മാറ്റി
- ഗതാഗത മന്ത്രിയോട് യാത്ര പറഞ്ഞു ബിജുപ്രഭാകർ
- കെ എസ് ആർ ടി സി എം ഡി സ്ഥാനവും ഗതാഗത സെക്രട്ടറി പദവും ഉപേക്ഷിക്കാൻ ബിജു പ്രഭാകർ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്