Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ലീവേജ് ട്വീറ്റിന് പിന്തുണയുമായി കിങ് ഖാനും; ദീപികയുടെ ധൈര്യം തങ്ങൾക്കില്ലെങ്കിലും താരത്തിനൊപ്പം ബോളിവുഡ് മുഴുവനുണ്ടെന്ന് ഷാരൂഖ്

ക്ലീവേജ് ട്വീറ്റിന് പിന്തുണയുമായി കിങ് ഖാനും; ദീപികയുടെ ധൈര്യം തങ്ങൾക്കില്ലെങ്കിലും താരത്തിനൊപ്പം ബോളിവുഡ് മുഴുവനുണ്ടെന്ന് ഷാരൂഖ്

മുംബൈ: ക്ലീവേജ് ട്വീറ്റ് വിവാദത്തിൽ ബോളിവുഡ് താരം ദീപിക പദുക്കോണിന് പിന്തുണയുമായി സൂപ്പർ താരം ഷാരൂഖ് ഖാൻ രംഗത്ത്. ബോളിവുഡ് മുഴുവൻ ദീപികയ്‌ക്കൊപ്പമുണ്ടെന്ന് ഷാരൂഖ് പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ ദീപികയുടെ ക്ലീവേജ് പ്രദർശനത്തെ വിമർശിച്ച് പ്രത്യക്ഷപ്പെട്ട വാർത്തയ്ക്ക് ട്വിറ്ററിലൂടെ ദീപിക ശക്തമായി മറുപടി പറഞ്ഞിരുന്നു. പത്രത്തിന്റെ പേര് പറഞ്ഞില്ലെങ്കിലും 'സപ്പോസ്ഡ്‌ലി ഇന്ത്യാസ് ലീഡിങ് ന്യൂസ് പേപ്പർ' എന്നാണ് ദീപിക വിശേഷിപ്പിച്ചത്. ഇത്തരത്തിലുള്ളവ ന്യൂസാണോ എന്നും ദീപിക ചോദിച്ചു. മറുപടിയായി 'അതെ.. ഞാൻ ഒരു സ്ത്രീയാണ്..എനിക്ക് സ്തനങ്ങളും ക്ലീവേജുമുണ്ട്.. എന്താ നിങ്ങൾക്ക് പ്രശ്‌നം..?' എന്നാണ് ദീപിക ട്വീറ്റ് ചെയ്തത്.

ദീപികയുടെയത്രയും ധൈര്യം തനിക്കില്ലെന്നാണ് ഷാരൂഖ് അഭിപ്രായപ്പെട്ടത്. ദീപികയുടെ ധൈര്യം പ്രശംസനീയമാണ്. തങ്ങളെല്ലാം ഇക്കാര്യത്തിൽ ദീപികയ്‌ക്കൊപ്പമാണെന്നും ഷാരൂഖ് പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യക്കെതിരെ ട്വീറ്റ്‌ചെയ്ത് ദീപിക സ്ത്രീകളോടുള്ള ചിലരുടെ മനോഭാവത്തിൽ രോഷം പ്രകടിപ്പിച്ചും ട്വീറ്റുകൾ പോസ്റ്റ് ചെയ്തിരുന്നു. 'സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്നറിയാതെ സ്ത്രീ ശാക്തീകരണത്തെപ്പറ്റി സംസാരിക്കരുത്' എന്നാണ് മറ്റൊരു ട്വീറ്റിൽ ബോളിവുഡ് സുന്ദരി പറഞ്ഞത്.

ഷാരൂഖിനൊപ്പം ബോളിവുഡ് ഒന്നടങ്കം ദീപികയ്ക്ക് പിന്നിൽ അണിനിരന്നതോടെ സ്തന ട്വീറ്റ് വിവാദം അല്പകാലം കൂടി കത്തിനിൽക്കുമെന്നുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP