ഇതാ പൃഥ്വിരാജ് തരംഗം! അങ്ങനെ അനാർക്കലിയും ഹിറ്റ്; ഇത് ലക്ഷദ്വീപിലേക്ക് കുടിയേറിയ മൊയ്തീന്റെ കഥ; വിസ്മയിപ്പിച്ച് സുരേഷ് കൃഷ്ണ
എം മാധവദാസ്
പൃഥ്വിരാജിന്റെ സമയമാണ് സമയം. മുമ്പൊക്കെ അത്യാവശ്യം കൊള്ളാവുന്ന പടങ്ങൾ ഇറക്കിയാലും ആദ്യദിവസം തൊട്ട് തുടങ്ങുന്ന കുപ്രചാരണങ്ങളിൽപെട്ട് ചീറ്റിപ്പോവാനായിരുന്നു പൃഥ്വി ചിത്രങ്ങളുടെ വിധി. എന്നാൽ ഇപ്പോൾ ശരിക്കും രാജു തരംഗം മലയാള സിനിമയിൽ ആഞ്ഞടിക്കയാണ്. അതിന്റെ ശരിക്കുമുള്ള ഗുണഭോക്താവാണ് സച്ചി-സേതു രചനാ ഇരട്ടകളിലെ സച്ചി എഴുതി സംവിധാനംചെയ്ത 'അനാർക്കലി'.
ഒരുപാട് കുഴപ്പങ്ങൾ ഉണ്ടെങ്കിലും, ബോറടിയില്ലാത്ത ഒരു ശരാശരി ചിത്രം മാത്രമാണെങ്കിലും 'അനാർക്കലി' അതർഹിക്കാത്തരീതിയിൽ വൻ ബോക്സോഫീസ് ഹിറ്റാവുകയാണ്. പക്ഷേ നമ്മുടെ 'അമർ അക്ബർ അന്തോണിയൊക്കെ' വച്ചുനോക്കുമ്പോൾ ഈ പടം സ്വർഗമാണ്. മിമിക്രി സ്കിറ്റുകളുടെ നിലവാരത്തിലുള്ള കോമഡി കുത്തിക്കയറ്റി വെറുപ്പിച്ചിട്ടും 'അമർ അക്ബർ' ഒരു വലിയ വിജയമായി. പൃഥ്വിരാജിന്റെ സമയം എന്നല്ലാതെ എന്തുപറയാൻ!
'എന്ന് നിന്റെ മൊയ്തീൻ' എന്ന ബ്ളോക്ക് ബസ്റ്റർ ചലച്ചിത്രത്തിനുശേഷം തുടർച്ചയായ രണ്ട് ഹിറ്റുകൾകൂടി വന്നതോടെ ശരിക്കും സൂപ്പർതാര പദവിയിലേക്ക് നീങ്ങുകയാണ് രാജു. മമ്മൂട്ടിക്കും മോഹൻലാലിനും ദിലീപിനും നഷ്ടമായിക്കൊണ്ടിരിക്കുന്ന മിനിമം ഗ്യാരണ്ടി, പ്രേക്ഷകർ ഇന്ന് പ്രതീക്ഷിക്കുന്നത് രാജുവിലാണ്. പൃഥ്വിരാജ് ഒരു പടം സ്വീകരിച്ചാൽ അത് പറ്റെ മോശമാവില്ലെന്ന് പ്രേക്ഷകർക്ക് ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു.
സൗന്ദര്യശാസ്ത്രപരമായി ഇഴകീറി വിലയിരുത്തുമ്പോൾ, ഭൂരിഭാഗവും ലോജിക്കിന് വലിയ പ്രാധാന്യം നൽകാത്ത പൊട്ടപ്പടങ്ങൾ ആണെങ്കിലും ( 'റോബിൻഹുഡ്ഡ്', 'ഡബിൾസ്','ചേട്ടായീസ്'മുതലായവ ) 'സീനിയേഴ്സ്', 'റൺബേബി റൺ' തുടങ്ങിയ വിജയ സിനിമകളും ഉണ്ടാക്കിയ എഴുത്തുജോടിയാണ് സച്ചി-സേതു. ഇവരിൽ സച്ചി ഒറ്റക്കുണ്ടാക്കിയ 'അനാർക്കലി' അവരുടെ പഴയകാല ഫോർമുലാ സിനിമകളിൽനിന്ന് രചനാപരമായി ഏറെയൊന്നും മാറുന്നില്ല. എന്നാലും ലക്ഷദ്വീപിന്റെ പ്രകൃതിസുന്ദരമായ ക്യാമറയും, അലോസരങ്ങളില്ലാത്ത കഥാകഥനവും, മോശമില്ലാത്ത നർമ്മവും, താരങ്ങളുടെ മികച്ചപ്രകടനവും, ചങ്കിൽ തറക്കുന്ന ഗാനങ്ങളുമായി സച്ചി ഈ ചിത്രത്തെ മികച്ചൊരു എന്റർടെയിനർ ആക്കിയിരിക്കുന്നു. അതുമതി.ബാക്കി ഓളം പ്രഥ്വീരാജ് തരംഗം ഉണ്ടാക്കിക്കോളും!
ഇത് ലക്ഷദ്വീപിലേക്ക് കുടിയേറിയ മൊയ്തീന്റെ കഥ!
തടിയാണ് ഇപ്പോഴത്തെ ട്രെൻഡ് എന്ന് ആഷിക്ക് അബുവിന്റെ 'ടാ തടിയായിൽ' പറയുന്നപോലെ ത്യാഗമാണ് ഇപ്പോഴത്തെ ട്രെൻഡ്. മൊയ്തീനും കാഞ്ചനമാലയും പ്രണയസാഫല്യത്തിനായി മൂന്നുപതിറ്റാണ്ടാണ് കാത്തിരുന്നെങ്കിൽ, 'അനാർക്കലിയിലെ' നായകൻ ശന്തനുവും (പൃഥ്വിരാജ്), നായിക നാദിറ ഇമാമും (പ്രിയാൽ ഗോർ) ഇക്കാര്യത്തിനായി ഒന്നരപ്പതിറ്റാണ്ടാണ് കാത്തിരിക്കുന്നത്. വൈവിധ്യങ്ങൾ ആഗ്രഹിക്കുന്ന ഒരു നടനെന്നനിലയിൽ പൃഥ്വിരാജ് ഇനി നേരിടാൻപോവുന്ന ഏറ്റവും വലിയ ഭീഷണി മൊയ്തീന്റെ കൂറ്റൻ വിജയം വഴിവന്നുചേരാവുന്ന ടൈപ്പ് കാസ്റ്റിങ്ങ് ആയിരിക്കും.പ്രണയത്തിന്റെ കാര്യത്തിൽ മാത്രമല്ല, രാജുവിന്റെ വിഷാദഛായയുള്ള രൂപത്തിലും, ഗാനങ്ങളിലും, എന്തിന് ചില ഡയലോഗുകളിൽവരെ 'എന്ന് നിന്റെ മൊയ്തീനോടുള്ള' സാദൃശ്യം കേവലം യാദൃഛികമെന്ന് തള്ളിക്കളയാൻ പറ്റുന്ന രീതിയിലല്ല. മാത്രമല്ല കഥാഘടനയിലുമുണ്ട് മൊയ്തീൻ സിനിമയുമായുള്ള സാമ്യം.
നേവിയിലെ ഉദ്യോഗസ്ഥനായ ശന്തനു പതിനഞ്ചുവർഷം മുമ്പ്, തന്റെ മേലുദ്യോഗസ്ഥന്റെ മകളായ നാദിറയെ പ്രണയിക്കുന്നു. അവൾ അന്ന് 15 വയസ്സുള്ള മൈനറാണെന്ന് അയാൾ അറിയുന്നില്ല. അതിന്റെപേരിൽ ശന്തനുവിനും സുഹൃത്ത് സക്കറിയക്കും (ബിജുമേനാൻ) ജോലി നഷ്ടമാവുന്നു. എന്നാൽ വെറും 15വയസ്സുള്ളകുട്ടിയുടെ ചാപല്യമാണിതെന്നും, പ്രായപൂർത്തിയായാൽ നീ ഇതെല്ലാം മറക്കുമെന്നുമുള്ള തന്റെ പിതാവ് ജാഫർ ഇമാമിന്റെ ( ഹിന്ദി നടൻ കബീർ ബേദി) വാക്കുകളോട് നാദിറ ശക്തമായാണ് പ്രതികരിക്കുന്നത്. തനിക്ക് 20 വയസ്സാകുന്നതുവരെ താൻ ശന്തനുവിനെ കാണില്ളെന്നും അതിനുശേഷം തങ്ങളുടെ പ്രണയം നിലനിൽക്കുന്നുണ്ടോയെന്ന് പറയാമെന്നും ഉറച്ചവാക്കുകളിൽ അവൾ പറയുന്നു. അഞ്ചുവർഷം കഴിഞ്ഞ് അവർ വീണ്ടും കാണുമ്പോഴും പിതാവ് വില്ലനാവുന്നു.
ഇടക്കുള്ള കോമഡിയുടെ തള്ളിക്കയറ്റവും രണ്ടാംപകുതിയിലെ യുക്തിഹീനമായ രംഗങ്ങളും മൊയ്തീനെപ്പോലെ നിലവാരമുള്ള ഒരു സിനിമാ അനുഭവമാക്കി മാറ്റുന്നതിനിൽനിന്ന് 'അനാർക്കലിയെ' വിലക്കുന്നു. പതിനഞ്ചുവർഷത്തിനുശേഷമുള്ള കാലം കാണിക്കുമ്പോൾ കൂട്ടുകാരൻ ആകെ നരച്ച് വയറുന്തിപോവുമ്പോൾ, നായകനും നായികയും ഉപ്പിലിട്ടുവച്ചതുപോലെ സുന്ദരരും ആകാരഭംഗിയുള്ളവരുമായി ഇരിക്കുന്നു.അയാൾ ഒരു ഹിന്ദുവായതുകൊണ്ടാണോ വിവാഹത്തിന് സമ്മതിക്കാത്തത് എന്ന നദീറയുടെ ചോദ്യത്തിന്, അതല്ലെന്നും തന്റെ കീഴുദ്യോഗസ്ഥനായ ഒരാൾ മകളെ വിവാഹം കഴിക്കുന്നത് തനിക്ക് ഇഷ്ടമില്ലെന്നുമാണ് ഒറ്റനോട്ടത്തിൽ ദേശീയവാദിയെപ്പോലെ തോന്നിക്കുന്ന ജാഫർ ഇമാം പറയുന്നത്. തോക്കെടുത്ത് അവരുടെ മുന്നിൽ സ്വയം വെടിവച്ച് മരിക്കാൻ ഒരുങ്ങുന്ന ജാഫർ ഇമാമിനെ തടഞ്ഞുകൊണ്ട് നാദിറ വീണ്ടും വാക്കുകൊടുക്കുന്നു.
പിതാവ് സമ്മതിക്കുന്ന ദിവസംവരെയോ, അല്ലെങ്കിൽ അദ്ദേഹം മരിക്കുന്നതുവരെയോ തങ്ങൾ കാത്തിരിക്കുമെന്ന്. അങ്ങനെ 'കാത്തിരുന്ന് കാത്തിരുന്ന്' പതിനഞ്ചുവർഷങ്ങൾ കടന്നുപോയി. 25കാരൻ ശന്തനു നാൽപ്പതുകാരനായ അവിവാഹിതനായി. ഇതിനിടെ നാദിറിയും കുടുംബവും ലക്നോവിലെ വീടുവിറ്റ് എങ്ങോട്ടോ പോവുന്നു. തുടർന്നുള്ള ശന്തനുവിന്റെ അന്വേഷണങ്ങൾ മുഴുവൻ നാദിറയെ കണ്ടത്തൊനാണ്. ഇപ്പോൾ അയാൾ ലക്ഷദ്വീപിൽ എത്തുന്നതും അതേ ലക്ഷ്യം മൂൻനിർത്തിയാണ്.
നാദിറയുടെ സഹോദരൻ ഇവിടെ നേവിയിൽ ഉണ്ടെന്ന് അയാൾക്ക് വിവരം കിട്ടുന്നു. അയാളിലൂടെ നാദിറയിൽ എത്താൻ കഴിയുമോ എന്ന അവസാന പ്രതീക്ഷയിലാണ് ശന്തനു.
ബാഹ്യഘടനയിൽ അതീവ വൈജാത്യങ്ങൾ പ്രകടമാണെങ്കിലും ആന്തരിക ഘടനയിൽ മൊയ്തീൻ സിനിമയുടെ അതേ ആശയമാണ് 'അനാർക്കലിയും' പങ്കുവെക്കുന്നത്. കുടുംബം, സൽപ്പേര് തുടങ്ങിയ വ്യവസ്ഥാപിത ആശയങ്ങൾക്കായി തങ്ങളുടെ പ്രണയത്തെ ത്യജിക്കയായിരുന്ന മൊയ്തീനും കാഞ്ചനമാലയും സത്യത്തിൽ ചെയ്ത്. ( ഈ അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞുപോയതിനാണ് എഴുത്തകാരൻ ഹമീദ് ചേന്ദമംഗല്ലൂരിനെ മുക്കത്തുകാർ ഓടിച്ചത്!)
രണ്ടുപേർ പ്രണയിക്കുമ്പോൾ ലോകം കീഴ്മേൽ മറിയുന്നുവെന്ന് കവി എഴുതിയത്, അവർ കുടുംബം, മാനം, ജ്യാത്യാഭിമാനം തുടങ്ങിയവക്ക് അതീതമായ വിപ്ളവകാരികൾ കൂടിയായതുകൊണ്ടാണ്. എന്നാൽ തങ്ങളുടെ കുടുംബത്തിന്റെ 'സൽപ്പേര്' തകരാതിരിക്കാനും, സഹോദരിമാരുടെയൊക്കെ വിവാഹം കഴിയാനും, കാരണവന്മാർ മരിച്ച് വഴിമാറാനും കൂടിയായിരുന്നു മൊയ്തീന്റെയും കാഞ്ചനമാലയുടെയും കാത്തിരിപ്പ്.പ്രണയത്തെ മറ്റെന്തിനേക്കാളും വലുതായി കാണുന്നവർക്ക്, ആ പ്രണയ സാഫല്യത്തെ കഴിഞ്ഞല്ലേ മറ്റെന്തും ഉണ്ടാവുക. ഇതേപോലെ വാക്കും വാശിയും, നന്മതിന്മകളും, കുടുംബ മാഹാത്മ്യവുമൊക്കെ കൂടിക്കലർന്ന ഫ്യൂഡൽ യുക്തികളുടെ പേരിലാണ് നാദിറ പതിനഞ്ചുവർഷം ശന്തനുവിനെ പിരിഞ്ഞിരിക്കുന്നത്.ഒരു ഘട്ടത്തിൽ നവാബിയൻ രക്തത്തിന്റെ ഈഗോയെക്കുറിച്ച് നാദിറയുടെ സഹോദരൻതന്നെ പറയുന്നുണ്ട്.പക്ഷേ കൈ്ളമാക്സിൽ നായകനും നായികയും ഒന്നിക്കുന്നുവെന്നത്, മൊയ്തീനിലെ ട്രാജഡിയിൽനിന്നുള്ള വ്യത്യസ്തതയാണ്.
പക്ഷേ ഇടക്കുള്ള കോമഡിയുടെ തള്ളിക്കയറ്റവും രണ്ടാംപകുതിയിലെ യുക്തിഹീനമായ രംഗങ്ങളും മൊയ്തീനെപ്പോലെ നിലവാരമുള്ള ഒരു സിനിമാ അനുഭവമാക്കി മാറ്റുന്നതിനിൽനിന്ന് 'അനാർക്കലിയെ' വിലക്കുന്നു. പതിനഞ്ചുവർഷത്തിനുശേഷമുള്ള കാലം കാണിക്കുമ്പോൾ കൂട്ടുകാരൻ ആകെ നരച്ച് വയറുന്തിപോവുമ്പോൾ, നായകനും നായികയും ഉപ്പിലിട്ടുവച്ചതുപോലെ സുന്ദരരും ആകാരഭംഗിയുള്ളവരുമായി ഇരിക്കുന്നു. മൊയ്തീനിൽ മേക്കപ്പും ശരീരഭാഷയും വഴി കൃത്യമായി കാലഭേദങ്ങൾതോന്നിക്കാൻ പ്രഥ്വിക്കും പാർവതിക്കും കഴിഞ്ഞിരുന്നു. ഇവിടെ ഒരു താടിയും വിഷാദച്ചിരിയുമായി രാജു പിടിച്ചുനിന്നെങ്കിലും, നായിക പ്രിയാൽ ഗൗർ പറ്റെ പരാജയമായി.
വിസ്മയിപ്പിച്ച് സുരേഷ് കൃഷ്ണ; ഗാനങ്ങളും ക്യാമറയും ഹൈലൈറ്റ്
ഈ ചിത്രത്തിൽ എറ്റവുമധികം ആകർഷിച്ചത് ലക്ഷദ്വീപുകാരനായിവന്ന സുരേഷ് കൃഷ്ണയാണ്. കാലണക്ക് കൊള്ളാത്ത വില്ലൻ വേഷങ്ങൾ അവതരിപ്പിച്ച് ജീവിതത്തിന്റെ നല്ലൊരുഭാഗം പാഴായിപ്പോയ ഈ നടന്റെ മികച്ച വേഷങ്ങൾ ഈയിടെയാണ് നാം കണ്ടുതുടങ്ങിയത്. പഴശ്ശിരാജയും, രഞ്ജിത്തിന്റെ 'ഞാൻ' എന്നീ സിനിമകളിലെ സുരേഷിന്റെ പ്രകടനം നോക്കുക. പക്ഷേ ഇതിൽ അതിനെയൊക്കെ സുരേഷ് കടത്തിവെട്ടി. തമാശയും, നൊമ്പരവും ഒരുപോലെ കൊണ്ടുവരാൻ അദ്ദേഹത്തിനായി. സഹതാരങ്ങളിൽ ബിജുമേനോൻ തുടക്കത്തിൽ പതിവ് ശൈലിയിലേക്ക് ഉയർന്നില്ളെങ്കിലും അവസാനത്തിൽ അദ്ദേഹത്തിനുമാത്രം കഴിയുന്ന പടക്കം നർമ്മങ്ങളുമായി കത്തിക്കയറുന്നുണ്ട്.
ദേശീയ പുരസ്ക്കാരജേതാവ് സുദേവ് നായരും തന്റെ വേഷം മികച്ചതായി. പ്രേമിക്കാനായി ഉണ്ടാക്കിയ ബൊമ്മകളെപ്പോലെ തോന്നുന്ന വനിതാവേഷങ്ങൾക്കിടയിൽ, മിയയുടെ ഡോക്ടറാണ് വേറിട്ടുനിന്നത്. നേവി ഓഫീസർമരായി രണ്ടു സംവിധായകർ ഈ ചിത്രത്തിൽ കടന്നുവരുന്നുണ്ട്. മേജർ രവിയും ശ്യാമപ്രസാദും. ഇതിൽ ശ്യാമപ്രസാദിൽ ഒന്നാന്തരം ഒരു നടൻ കൂടിയുണ്ടെന്ന് ഈ പടം തെളിയിക്കുന്നു. ഒരു പാട്ടുകാരനായി വന്ന് ജയരാജ് വാര്യരും രസിപ്പിക്കുന്നു.
ലക്ഷദ്വീപിന്റെ മനോഹരമായ കാഴ്ചകൾ ഒരുക്കിയ സുജിത്ത് വാസുദേവിന്റെ ക്യാമറ ഈ ചിത്രത്തോട് ശരിക്കും നീതി ചെയ്തു. നേരത്തെ 'മോസയിലെ കുതിരമീനുകൾ'എന്ന ചിത്രത്തിലും ലക്ഷദ്വീപായിരുന്നു പ്രമേയം. പക്ഷേ ദ്വീപിന്റെ ചരിത്രവും വർത്തമാനവും സാംസ്കാരിക വൈവിധ്യവുമൊക്കെ അലപ്പം ഡോക്യുമെന്ററി സ്വഭാവമുണ്ടെങ്കിലും ബോറടിപ്പിക്കാതെ കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
വിദ്യാസാഗറിന്റെ ഗാനങ്ങളിൽ മിക്കതും ഈ വർഷത്തെ വലിയ ഹിറ്റുകളിൽ പെടുമെന്ന് ഉറപ്പാണ്. പ്രണയരംഗങ്ങളുടെ ചിത്രീകരണത്തിൽ കുറച്ചുകൂടി ജാഗ്രത സംവിധായകനിൽനിന്ന് ഉണ്ടായിരുന്നെിൽ ഗാനങ്ങൾ കുറേക്കൂടി ഭാവസാന്ദ്രമാവുമായിരുന്നു.
അവസാനമായി ഒരു കാര്യംകൂടി പറയട്ടേ. പൃഥ്വിരാജ് ഫാൻസുകാർ എങ്ങനെ പൊങ്കാലയിട്ടാലും വേണ്ടില്ല, ഒരു നടൻ എന്ന നിലയിൽ അത്രക്കൊന്നും മെച്ചമായിട്ടില്ല നമ്മുടെ രാജുവിന്റെ പ്രകടനം. മുൻചിത്രങ്ങളെ തട്ടിച്ചുനോക്കുമ്പോൾ ഒരു ഊർജ്ജക്കുറവും, കൃത്രിമത്വവും പ്രകടമാണ്. ഇടക്കിടെയുള്ള ആ ചിരിപോലും ചിലപ്പോൾ അരോചകമാവുന്നു. പക്ഷേ ഇപ്പോൾ പ്രഥ്വിയുടെ സമയമായതുകൊണ്ട് അതെല്ലാം വെള്ളത്തിൽ മുങ്ങിപ്പോവുന്നു. എന്തൊക്കെ പറഞ്ഞാലും താരകേന്ദ്രമായ മലയാളംപോലൊരു വ്യവസായ ലോകത്ത് ചിത്രം വിജയിക്കുമ്പോൾ നായകൻ തന്നെയല്ലേ ഉന്നതങ്ങളിൽ എത്തുന്നത്.
വാൽക്കഷണം: നമ്മുടെ 'ജെന്റിൽമാൻ' ഫെയിം കെ.ടി കുഞ്ഞുമോൻ ഔട്ടായതിനുശേഷമുള്ള ഒരു അപൂർവ കാഴ്ചയും ഈ പടത്തിന്റെ തുടക്കത്തിൽ കണ്ടു. കുഞ്ഞുമോൻ നിർമ്മിക്കുന്ന പടത്തിൽ, ആദ്യം കെ.ടി കുഞ്ഞുമോൻ അവതരിപ്പിക്കുന്നു എന്ന് ചക്ക വലിപ്പത്തിൽ എഴുതിക്കാട്ടും. പിന്നെ നിർമ്മാണം കെ.ടി കുഞ്ഞുമോൻ എന്ന് രണ്ടുവട്ടവും കാട്ടും.അതുപോലെതന്നെ 'അനാർക്കലിയുടെ' നിർമ്മാതാവിന്റെ പേര് മൂന്നുവട്ടം തുടക്കത്തിൽതന്നെ കാട്ടുന്നുണ്ട്. ഈ പ്രാഞ്ചിയേട്ടൻ പണിയുടെയൊക്കെ കാലം കഴിഞ്ഞില്ലേ. പിള്ളേര് ഫേസ്ബുക്കിൽ പണികൊടുക്കുന്ന കാലമാണിത്. അല്ലെങ്കിൽ സംവിധായകനേക്കാൾ മുകളിലാണ് നിർമ്മാതാവെന്ന രീതിയിൽ ടൈറ്റിൽവെക്കുന്ന കുഞ്ഞുമോൻകാലം തമിഴകംവിട്ട് മലയാളത്തിൽ എത്തുകയാണോ?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്