സ്നേഹത്തോടെ തലോടുന്ന ദൈവത്തിന്റെ ആ വിരലുകൾ...; ജീവിതത്തിന്റെ നേർകാഴ്ച്ചയുമായി അപ്പോത്തിക്കിരി
അസഹനീയമായ വേദനയുടെ പിടിയിലമർന്ന് പിടയുന്ന നേരം അടുത്തെത്തുന്ന ഡോക്ടർ നമ്മൾക്ക് ദൈവമാകും.. സ്നേഹപൂർവ്വം ആ കൈകൾ നമ്മുടെ നെറ്റിയിൽ തലോടുമ്പോൾ ആ വിരലുകൾ നമുക്ക് ദൈവത്തിന്റെ വിരലുകളും.. എന്നാൽ എല്ലാ ഡോക്ടർമാരുടെ സ്പർശത്തിലും നമുക്ക് ആശ്വാസം ലഭിച്ചെന്നു വരില്ല. തലോടലിൽ മരണവുമായെത്തുന്ന ഡോക്ടർമാറും ആധുനിക ലോകത്ത് ധാരാളം. ഒരേ സമയം ദൈവവും ചെകുത്താനുമായി മാറുന്ന ഒരു ഡോക്ടറുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് 'അപ്പോത്തിക്കിരി' എന്ന ചിത്രം.
പണ്ട് കാലങ്ങളിൽ ഗ്രാമങ്ങളിലെ വീടുകളിൽ രോഗികളെ ചികിത്സിക്കാൻ പെട്ടിയും തൂക്കി എത്തുന്നവരെ അപ്പോത്തിക്കിരി എന്നാണ് വിളിച്ചിരുന്നത്. അവരുടെ വാക്കിലും നോക്കിലും ദൈവിക സാന്നിധ്യമുണ്ടായിരുന്നു. അവരുടെ തലോടലിൽ സ്നേഹത്തിന്റെ തണുപ്പുണ്ടായിരുന്നു. ആ വിരലുകൾ ദൈവത്തിന്റെ വിരലുകളുമായിരുന്നു. എന്നാൽ കാലം മാറിയതോടെ ഡോക്ടറുടെ രൂപവും ഭാവവും മാറി.
മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ കാലത്ത് ആധുനിക ചികിത്സാ രംഗത്തെ വിമർശന ബുദ്ധ്യാ നോക്കിക്കാണുകയാണ് ഈ ചിത്രം. മലയാള സിനിമയ്ക്ക് ഒരു ചികിത്സ വേണ്ടിവരുന്ന കാലമാണ് ഇത്. വർഷം നൂറ് കണക്കിന് ചിത്രങ്ങൾ പുറത്തിറങ്ങുന്ന കാലം. എന്നാൽ പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ പത്തെണ്ണം പോലും നിലവാരം പുലർത്താറുമില്ല. ന്യൂജനറേഷന്റെ പേരിൽ പടച്ചിടുന്ന അശ്ലീലവും ദുർബല കോമഡികളും തീർത്ത രോഗാവസ്ഥയിലാണ് മലയാള സിനിമ. ഇവിടേക്കാണ് ദൈവിക സാന്നിധ്യത്തോടെ സ്നേഹത്തിന്റെ സ്പർശവുമായി അപ്പോത്തിക്കിരി എത്തുന്നത്. അപ്പോത്തിക്കിരിയുടെ ചികിത്സ ഫലിക്കുമെന്ന് കരുതാൻ വയ്യ. കാരണം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെ കാലത്ത് അപ്പോത്തിക്കിരിയുടെ ചികിത്സ തിരിച്ചറിയാൻ പ്രേക്ഷകർക്കും കഴിഞ്ഞെന്ന് വരില്ല.
മേൽവിലാസം എന്ന ആദ്യ സിനിമയിലൂടെ തന്നെ മലയാള സിനിമയിൽ സ്വന്തമായ ഒരു മേൽവിലാസം ഉണ്ടാക്കാൻ സംവിധായകൻ മാധവ് രാംദാസിന് കഴിഞ്ഞിരുന്നു. ഒരു കോടതി മുറിയുടെ പശ്ചാത്തലത്തിൽ സമൂഹത്തിലെ ഉച്ചനീചത്വങ്ങളെയും സവർണ്ണ ചിന്താധാരയെയും നേരിട്ട മേൽവിലാസത്തിൽ നിന്ന് അപ്പോത്തിക്കിരിയിലെത്തുമ്പോൾ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ശരി തെറ്റുകളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയാണ് സംവിധായകൻ.
അപ്പോത്തിക്കിരി എന്ന മൾട്ടി നാഷണൽ ഹോസ്പിറ്റലിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. രോഗികളെ ചൂഷണം ചെയ്യുന്ന ആധുനിക ചികിത്സാ രീതികളുടെ ദൃശ്യങ്ങൾ കാണിച്ചുകൊണ്ടാണ് ചിത്രത്തിന്റെ തുടക്കം. ഒരു കുഞ്ഞ് ജനിക്കുമ്പോൾ മുതൽ ചികിത്സാ ചൂഷണങ്ങൾ അവനെ പിന്തുടരുന്നു എന്ന് അപ്പോത്തിക്കിരി കാട്ടിത്തരുന്നു. പിറന്നുവീഴുന്ന കുഞ്ഞിന്റെ പൊക്കിൾക്കൊടി വേർപെടുത്തുമ്പോൾ അതോടൊപ്പമുള്ള രക്തവും കോശങ്ങളും ശീതീകരിച്ചു സൂക്ഷിച്ചാൽ കുഞ്ഞുവലുതാവുമ്പോൾ വരാനിടയുള്ള രോഗങ്ങൾ ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താമെന്ന ഉപദേശത്തോടെ കുഞ്ഞിന്റെ പിതാവിനെ ആശുപത്രി അധികൃതർ ക്യാൻവാസ് ചെയ്യുന്ന ദൃശ്യത്തോടെ അപ്പോത്തിക്കിരിയിൽ ഇനി എന്തെല്ലാം സംഭവിക്കുമെന്നുള്ള സൂചന പ്രേക്ഷകർക്ക് നൽകുന്നു.
അപ്പോത്തിക്കിരി ഹോസ്പിറ്റലിലെ ന്യൂറോ സർജറി വിഭാഗം തലവനാണ് ഡോ: വിജയ് നമ്പ്യാർ (സുരേഷ് ഗോപി). ഹോസ്പിറ്റലിലെ ഏറ്റവും ശ്രദ്ധേയനായ ഡോക്ടർ കൂടിയാണ് ഇദ്ദേഹം. വാഹനാപകടത്തിൽ പരിക്കേറ്റ വിജയ് നമ്പ്യാരെ അപ്പോത്തിക്കിരി ഹോസ്പിറ്റലിൽ തന്നെ പ്രവേശിപ്പിക്കുന്നു. ഈ ഹോസ്പിറ്റലിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ നളനി നമ്പ്യാരും (അഭിരാമി)യും ജോലി ചെയ്യുന്നത്. അബോധാവസ്ഥയിൽ ഡോക്ടർ കിടക്കുമ്പോൾ മാനേജ്മെന്റിന് ദുഖമുണ്ട്. അതുപക്ഷെ അദ്ദേഹത്തിന്റെ അവസ്ഥ ആലോചിച്ചിട്ടല്ല മറിച്ച് അദ്ദേഹത്തെ മുന്നിൽ കണ്ട് ആരംഭിക്കാൻ പോകുന്ന പുതിയ പദ്ധതികളുടെ ഭാവിയെപ്പറ്റി ആലോചിച്ചുള്ള ദുഖം മാത്രമാണ്.
മനുഷ്യത്വം മരിച്ചിട്ടില്ലാത്ത ഒരു ഡോക്ടറാണ് വിജയ് നമ്പ്യാർ. ഒരുപാട് രോഗികൾക്ക് അദ്ദേഹം ദൈവമാണ്. ആ വിരലുകൾ ദൈവത്തിന്റെ വിരലുകളും. പക്ഷെ സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ പല തെറ്റുകൾക്ക് ഇദ്ദേഹത്തിന് കൂട്ടു നിൽക്കേണ്ടിവന്നിട്ടുണ്ട്. തന്റെ തെറ്റുകളെ ന്യായീകരിച്ച് സ്വയം ആശ്വസിക്കാൻ വിജയ് നമ്പ്യാർ ശ്രമിക്കുന്നുണ്ടെങ്കിലും കുറ്റബോധം അദ്ദേഹത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഈ വേട്ടയാടൽ തന്നെയാണ് ഒരു അപകടത്തിലേക്ക് വിജയ് നമ്പ്യാരെ നയിക്കുന്നത്. എന്നാൽ താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിജയ് നമ്പ്യാരെ തന്നെ പരീക്ഷണ വസ്തുവാക്കി മാറ്റി നമ്മെ ഞെട്ടിപ്പിക്കുകയാണ് ആശുപത്രി മാനേജ്മെന്റ്.
അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുന്ന ഡോക്ടർ വിജയ് നമ്പ്യാരുടെ അടുത്തേക്ക് അദൃശ്യമായ സാന്നിധ്യമായി എത്തുകയാണ് അദ്ദേഹത്തിന്റെ രോഗി കൂടിയായ സുബിൻ ജോസഫ് (ജയസൂര്യ). ഡോക്ടറുടെ ചിന്തകളെ ഭൂതകാലത്തിലേക്ക് കൊണ്ടുപോയി ശരി തെറ്റുകളുടെ നൂല്പാലത്തിലൂടെ അദ്ദേഹത്തെ നടത്തുകയാണ് സുബിൻ ജോസഫ്. ഈ യാത്രയിൽ മൾട്ടി നാഷണൽ ആശുപത്രികളിൽ നടക്കുന്ന ചൂഷണങ്ങൾ നമ്മൾ കാണുന്നു. അടിച്ചേല്പിക്കപ്പെടുന്ന അനാവശ്യ ടെസ്റ്റുകൾ, മരുന്നുകൾ, രോഗികളുടെ അറിവില്ലായ്മ മുതലെടുത്ത് നടക്കുന്ന മരുന്ന് പരീക്ഷണങ്ങൾ എന്നിവയെല്ലാം സിനിമ ചർച്ചാ വിഷയമാക്കുന്നു. മരുന്ന് പരീക്ഷണത്തിന് കൂട്ടുനിൽക്കേണ്ടിവരുന്ന വിജയ് നമ്പ്യാരുടെ മാനസികാവസ്ഥകൾ... തെറ്റിൽ നിന്ന് വഴി മാറി നടക്കാൻ സാധിക്കാത്തതിലുള്ള ദയനീയത...ശരി തെറ്റുകളുടെ ആ നൂല്പാലത്തിൽ വച്ച് ജീവതത്തിലേക്കോ മരണത്തിലോ എന്നൊരു ചോദ്യത്തിൽ ചിത്രം അതിന്റെ നാടകീയമായ ക്ലൈമാക്സിലേക്ക് കടക്കുന്നു.
ആശുപത്രിയും ചികിത്സയും പശ്ചാത്തലമായ അപൂർവ്വം നല്ല രചനകളും സിനിമകളും മാത്രമെ നമുക്കുള്ളു. അമൃതംഗമയ, അയാളും ഞാനും തമ്മിൽ തുടങ്ങിയ നല്ല ചിത്രങ്ങൾക്കും മരുന്ന് എന്ന മികച്ച നോവലിനും ശേഷം വരുന്നൊരു അസാധാരണമായ ദൃശ്യാനുഭവമാണ് അപ്പോത്തിക്കിരി. മാധവ് രാംദാസ് എന്ന സംവിധായകൻ തികഞ്ഞ കയ്യടക്കത്തോടെയാണ് ചിത്രം അവതരിപ്പിച്ചിട്ടുള്ളത്. ഏറെ ഗൗരവവും സങ്കീർണ്ണവുമായ വിഷയം ഏറെ മികവോടെ അഭ്രപാളിയിൽ ആവിഷ്ക്കരിക്കാനായി എന്നത് സംവിധായകന്റെ വിജയമാണ്. പരാജയത്തിന്റെ പടുകുഴി താണ്ടിയ സുരേഷ് ഗോപി മികച്ച പ്രകടനവുമായി തിരിച്ചുവരുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
ഇന്നലെ, കളിയാട്ടം തുടങ്ങി കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് സുരേഷ് ഗോപിയുടെ അഭിനയ മികവ് നമ്മൾ കണ്ടിട്ടുള്ളു. ആ തലത്തിലേക്ക് അദ്ദേഹം ഉയരുകയാണ് അപ്പോത്തിക്കിരിയിലൂടെ. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ മൂർച്ചയുള്ള ഡയലോഗുകളിലൂടെ ക്ഷോഭം തുളുമ്പുന്ന പഴയ സുരേഷ് ഗോപി തിരിച്ചുവരുകയും ചെയ്യുന്നു. വർഗ്ഗീയതയുടെ കോലം തുള്ളലുമായി നടക്കുന്ന മോദിക്ക് വേണ്ടി അട്ടഹസിക്കുകയാണ് സമീപകാലത്ത് സുരേഷ് ഗോപി. അറിഞ്ഞുകൊണ്ട് തെറ്റിന്റെ വഴിയിലൂടെ നടക്കുകയാണ് വിജയ് നമ്പ്യാർ. എന്നാൽ ജീവിത പാഠങ്ങൾ വിജയ് നമ്പ്യാരെ നന്മയിലേക്ക് വഴിനടത്തുകയാണ്. ഇതുപോലെ സുരേഷ് ഗോപിയുടെ മനസ്സിലും മാറ്റമുണ്ടാകാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
അപ്പോത്തിക്കിരിയിലെ കഥാപാത്രത്തിന് വേണ്ടി ജയസൂര്യ നടത്തിയ തയ്യാറെടുപ്പുകൾ ആ കഥാപാത്രത്തിന്റെ ഭാവത്തിൽ പ്രതിഫലിക്കുന്നുണ്ട്. ഒരു രോഗിയുടെ ഭാവങ്ങൾ മികവോടെ നിലനിർത്താൻ ഈ ശ്രമങ്ങളെ ജയസൂര്യയെ സഹായിക്കുന്നുണ്ട്. പാവപ്പെട്ട ഒരു രോഗിയുടെ അവസ്ഥകൾ ഏറെ കയ്യടക്കത്തോടെയാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്. ജയസൂര്യയുടെ അച്ഛനായി എത്തുന്ന ഇന്ദ്രൻസ് മികച്ച പ്രകടനത്താൽ പ്രേക്ഷകരെ ആകർഷിക്കുന്നു. ശിവകുമാർ, മീരാനന്ദൻ, അഭിരാമി തുടങ്ങിയവരുടെ പ്രകടനങ്ങളും എടുത്തുപറയേണ്ടതാണ്.
കുറഞ്ഞ രംഗങ്ങൾ മാത്രമെ ഉള്ളുവെങ്കിലും ആസിഫ് അലിയും കഥാപാത്രത്തോട് നീതി പുലർത്തി. പൂർണ്ണമായും ഒരു പട്ടാള കോടതിയുടെ പശ്ചാത്തലമായിരുന്നു മേൽവിലാസത്തിന്. ഈ ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ഒരു ആശുപത്രിയിലുമാണ്. ചെറിയൊരു പശ്ചാത്തലത്തിൽ കഥ പറയുമ്പോൾ ഉണ്ടാകുന്ന പോരായ്മകൾ മറികടക്കാൻ ക്യാമറാമാനും കലാസംവിധായകനും വഹിച്ച പങ്ക് വലുതാണ്.
ചിത്രത്തിന്റെ മികവിനിടയ്ക്ക് ചെറിയ ചില പോരായ്മകൾ കൂടി ചൂണ്ടിക്കാണിക്കുന്നു. നായക കഥാപാത്രത്തിന്റെ മാനസിക സംഘർഷത്തിലൂടെയും അയാളുടെ തോന്നലുകളിലൂടെയുമാണ് ചിത്രം കുറേ നേരം സഞ്ചരിക്കുന്നത്. എന്നാൽ ഇത്തരം സീനുകൾ അല്പം കൂടിപ്പോകുന്നത് ആസ്വാദനത്തിന് പ്രശ്നം സൃഷ്ടിക്കുന്നു. ചിത്രത്തിൽ വരുന്ന നാടകീയത പലപ്പോഴും ചിത്രത്തിന് കരുത്താവുന്നുണ്ടെങ്കിലും ഇടയ്ക്ക് അതും അരോചകമാവുന്നുണ്ട്. അമിതമാവുന്ന മെലോഡ്രാമ ഇടയ്ക്ക് പ്രയാസം സൃഷ്ടിച്ചേക്കാം. ആവർത്തന വിരസതയുണ്ടാക്കുന്ന പശ്ചാത്തല സംഗീതമാണ് മറ്റൊരു പോരായ്മ. ഇത്തരം ചില പോരായ്മകളൊന്നും അപ്പോത്തിക്കിരിയുടെ തിളക്കം കുറയ്ക്കുന്നില്ല. ചൂഷണങ്ങൾ തുടർക്കഥയായ വർത്തമാനകാലത്ത് നന്മയുടെ തലോടുമ്പോൾ അതുണ്ടാക്കുന്ന ഊർജ്ജം വളരെ വലുതാണ്. സ്നേഹത്തിന്റെ കടലുമായി അപ്പോത്തിക്കിരിമാർ തലോടുമ്പോൾ നിറഞ്ഞ കണ്ണുകളോടെ നമുക്ക് ഈ ചിത്രം ആസ്വദിക്കാം. ഭീകരമാവുന്ന മലയാള സിനിമയിൽ വേറിട്ട ശ്രമങ്ങൾക്ക് അപ്പോത്തിക്കിരി പ്രേരണയാവട്ടെ. അതിനായി ഈ ചിത്രം വിജയം നേടട്ടെ എന്നും പ്രാർത്ഥിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്